പൈലറ്റ്-എസ്കോർട്ട് വാഹനങ്ങളില്ലാതെ പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ചെന്നപ്പോൾ എല്ലാവർക്കും സന്തോഷം; പിറ്റേന്ന് പ്രവർത്തകൻ പറഞ്ഞു: അങ്ങ് വന്നതൊക്കെ നല്ലത്...എസ്കോർട്ടില്ലാതെ വന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി വീട്ടിൽ വന്നുവെന്ന്; മുഖ്യമന്ത്രി ആയ ശേഷവും ഗോവയിലൂടെ സ്കൂട്ടറിൽ ചുറ്റിയടിക്കുന്ന സാധാരണക്കാരൻ; ഉറിക്ക് മറുപടിയായി സർജിക്കൽ സ്ട്രൈക്കിന് കൈകൊടുത്ത കണിശക്കാരൻ; പരീക്കർ വിടവാങ്ങുമ്പോൾ നഷ്ടമാകുന്നത് ജനകീയനായ മിസ്റ്റർ ക്ലീനിനെ
മറുനാടൻ ഡെസ്ക്
ഗോവ: മനോഹരമായ പുഞ്ചിരി, ലാളിത്യം, തുറന്ന പെരുമാറ്റം- എതിരാളികളും തലകുലുക്കി സമ്മതിക്കും മനോഹർ പരീക്കർ എന്ന 63 കാരന്റെ മനുഷ്യത്വത്തെ. ബിജെപിയിലെ എല്ലാവിഭാഗങ്ങളുടെയും അംഗീകാരം സ്വന്തമാക്കിയ നേതാവ്. കോൺഗ്രസിന്റെ കുത്തകയായിരുന്ന ഗോവയെ ബിജെപിയോട് അടുപ്പിച്ചത് മറ്റാരുമല്ല, ഐഐടി ബിദുദധാരിയായ ഈ രാഷ്ട്രീയക്കാരൻ, തന്നെ.
പാർട്ടിപ്രവർത്തകരുമായി വളരെ അടുത്തുപെരുമാറുന്ന നേതാവ്. മുഖ്യമന്ത്രിയായ ശേഷവും സ്കൂട്ടറിൽ സഞ്ചരിക്കുന്ന രാഷ്ട്രീയക്കാരൻ. ആർക്കും എളുപ്പം സമീപിക്കാവുന്ന നേതാവ്. ഒരു പാർട്ടി പ്രവർത്തകന്റെ വീട്ടിൽ ചായയ്ക്ക് ക്ഷണിച്ചപ്പോഴുള്ള അനുഭവം പരീക്കർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സൽക്കാരത്തിന്റെ തൊട്ടടുത്ത നാൾ പ്രവർത്തകൻ ചോദിച്ചു: അങ്ങെന്താണ് പൈലറ്റ് വാഹനങ്ങളും എസ്കോട്ട് വാഹനങ്ങളുമൊക്കെ അകമ്പടിയായി കൊണ്ടുവരാതിരുന്നത്. ഞാൻ വന്നതിൽ തൃപ്തിയായില്ലേ എന്ന് പ്രവർത്തകനോട് ചോദിച്ചപ്പോൾ, അങ്ങ് വന്നതൊക്കെ ശരിതന്നെ..പക്ഷേ എസ്കോർട്ടൊന്നും ഇല്ലാതിരുന്നതുകൊണ്ട് ആരും അറിഞ്ഞില്ല മുഖ്യമന്ത്രി എന്റെ വീട്ടിൽ വന്നുവെന്ന്...പരീക്കർ ചിരിയോടെ ഓർത്തെടുത്തു.
താരപ്രചാരകൻ
1994 മുതൽ ഗോവിയൽ ബിജെപിയുടെ താരപ്രചാരകനായിരുന്നു പരീക്കർ. ഇത്തവണ രോഗബാധിതനായതിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ അദ്ദേഹത്തിന്റെ അസാന്നിധ്യം മാധ്യമങ്ങളിൽ ചർച്ചയാവുകയും ചെയ്തു. അദ്ദേഹത്തിന്റെ അസാന്നിധ്യം ബിജെപിയുടെ സംസ്ഥാനത്തെ സാധ്യതകളെ ബാധിക്കുന്നുമെന്ന് വിശ്വസിക്കുന്നവരും ഏറെ. സംസ്ഥാനത്തെ ബിജെപിയുടെ ആദ്യ എംഎൽമാരിൽ ഒരാളാണ് പരീക്കർ. 2000 ത്തിന് ശേഷം നാലുവട്ടം മുഖ്യമന്ത്രിയായി. 2017 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അന്ന പ്രതിരോധ മന്ത്രിയായിരുന്ന പരീക്കർ ഗോവയുടെ മുക്കും മൂലയും സഞ്ചരിച്ച് വോട്ടുതേടിയത് പാർട്ടി പ്രവർത്തകർ ഓർക്കുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ താൻ പൊതുയോഗങ്ങളിൽ പങ്കെടുക്കുമെന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ പരീക്കർ വാഗ്ദാനം ചെയ്തിരുനവ്നതാണ്. എന്നാൽ, രോഗം അദ്ദേഹത്തെ അതിന് അനുവദിച്ചില്ല.
റഫാലും പരീക്കറും
രോഗബാധിതനായിരിക്കുമ്പോഴാണ് റഫാൽ വിഷയത്തിൽ വിവാദ ശബ്ദരേഖ പുറത്തുവിട്ട് പരീക്കർക്കും കേന്ദ്രസർക്കാരിനും എതിരെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തിയത്. മുൻ പ്രതിരോധ മന്ത്രിയായ മനോഹർ പരീക്കറുടെ കൈവശമുള്ള റഫാൽ ഫയലുകളെക്കുറിച്ചു സംസ്ഥാന ആരോഗ്യമന്ത്രി വിശ്വജിത്ത് റാണെ അജ്ഞാത വ്യക്തിയോടു സംസാരിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറ്ത്തുവിട്ടത്. പരീക്കറുടെ കൈവശമുള്ള ഫയലുകളിലെ ഉള്ളടക്കം പുറത്തുവിടാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുൽ വെല്ലുവിളിച്ചു. എന്നാൽ, ശബ്ദരേഖ വ്യാജമാണെന്നും കോൺഗ്രസിനെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു പരീക്കറും റാണെയും രംഗത്തുവന്നു.
റഫാൽ കരാർ ഒപ്പിടുന്ന വേളയിൽ മനോഹർ പരീക്കർ ആയിരുന്നു പ്രതിരോധ മന്ത്രി. പിന്നീട് ഗോവ മുഖ്യമന്ത്രിയായ പരീക്കർ ദീർഘകാലം അസുഖ ബാധിതനായി ചികിത്സയിലിരുന്നശേഷം അടുത്ത ദിവസങ്ങളിലാണ് ഓഫീസിലെത്തിയത്. പരീക്കറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു മാറ്റണമെന്ന് ആവശ്യം ഉയർന്നെങ്കിലും റഫാലുമായി ബന്ധപ്പെട്ട നിർണായക രേഖകൾ തന്റെ ഫ്ളാറ്റിലുണ്ടെന്നും അതിനാൽ തന്നെ ആർക്കും മാറ്റാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞതായാണ് കോൺഗ്രസ് ആരോപിച്ചത്. ഏതായാലും രോഗബാധിതനായിരുന്ന കാലത്തെ ഈ ആരോപണം പരീക്കറെ വല്ലാതെ വേദനിപ്പിച്ചിരിക്കണം.
സർജിക്കൽ സ്ട്രൈക്കും പരീക്കറും
നിയന്ത്രണരേഖ കടന്ന് പാക് അധീന കശ്മീരിൽ സർജിക്കൽ സ്ട്രൈക്ക് നടത്താൻ തനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രചോദനമായത് ആർഎസ്എസ് തത്വശാസ്ത്രമെന്ന് മനോഹർ പരീക്കർ പറഞ്ഞത് വിവാദമായിരുന്നു. ഗാന്ധിയുടെ നാട്ടിൽ നിന്നുള്ള ഒരു പ്രധാനമന്ത്രിക്കോ ഗോവയിൽ നിന്നുള്ള പ്രതിരോധ മന്ത്രിക്കോ ഇങ്ങനെ ഒരു ധീരമായ തീരുമാനം എടുക്കാൻ കഴിയില്ലെന്നും പരീക്കർ പറഞ്ഞു.
ഉറി ഭീകരാക്രമണത്തിന് ശേഷം തനിക്കും പ്രധാനമന്ത്രിക്കും ഏറെ വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. അതിർത്തി കടന്ന് ഇന്ത്യ തിരിച്ചടി നൽകുന്ന വരെ ഇത് തുടർന്നു. ഇപ്പോൾ എല്ലാവർക്കും തെളിവ് വേണം. എന്നാൽ തെളിവ് നൽകിയാലും ഇവർ വിശ്വസിക്കില്ല. എന്നാൽ സൈന്യത്തിന്റെ നെഞ്ചുറപ്പിനെ ആർക്കും സംശയിക്കാൻ സാധിക്കില്ലെന്നും പരീക്കർ കൂട്ടിച്ചേർത്തു.നൂറ് ശതമാനം കൃത്യതയോടെ പാക്കിസ്ഥാനെതിരെ മിന്നലാക്രമണം നടത്തിയ സൈന്യം ഉറി ആക്രമണത്തിനുള്ള പകരം വീട്ടിയെന്നും പരീക്കർ പറഞ്ഞു. സൈന്യവുമായി നടത്തുന്ന സംവാദത്തിലെല്ലാം അവരോട് താൻ പറയാറുള്ളത് രാജ്യത്തിന് വേണ്ടി ജീവ ത്യാഗം ചെയ്യണമെന്നല്ല, മറിച്ച് ഭീകരരെ നിർവീര്യമാക്കാനാണ്. ആവശ്യമുന്നയിച്ചാൽ അതിർത്തിയിൽ പോരാടാൻ തയ്യാറാണെന്ന് ചില വിമുക്തഭടന്മാർ തനിക്ക് കത്തെഴുതി. അവരെ താൻ സല്യൂട്ട് ചെയ്യുന്നതായും പരീക്കർ പറഞ്ഞു. മോദി സർക്കാരിന്റെ കീഴിൽ അതിർത്തി സുരക്ഷിതമായിരിക്കുമെന്നും പരീക്കർ പറഞ്ഞിരുന്നു.
ജീവിതം
ഗോവയിലെ മാപുസയിൽ 1955 ഡിസംബർ 13ന് ജനിച്ച മനോഹർ പരീക്കർ ആർഎസ്എസിലൂടെ പൊതുപ്രവർത്തന രംഗത്തെത്തി. മുംബൈ ഐഐടിയിൽ നിന്ന് എൻജിനീയറിങ് ബിരുദം നേടിയ അദ്ദേഹം ബിജെപിയിലൂടെ 1994ൽ നിയമസഭാംഗമായി.
രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ 2000 ഒക്ടോബറിൽ ബിജെപി ആദ്യമായി ഗോവയിൽ ഭരണത്തിലെത്തിയപ്പോൾ പരീക്കറെയാണ് മുഖ്യമന്ത്രിസ്ഥാനം ഏൽപ്പിച്ചത്. 2002 ഫെബ്രുവരിയിൽ നിയമസഭ പിരിച്ചുവിട്ടെങ്കിലും തിരഞ്ഞെടുപ്പിനെ തുടർന്ന് കൂട്ടുകക്ഷി മന്ത്രിസഭയെ നയിച്ച് ജൂണിൽ വീണ്ടും മുഖ്യമന്ത്രിയായി. 2005ൽ ഭരണം നഷ്ടപ്പെട്ടു.2012 ൽ മൂന്നാം വട്ടം മുഖ്യമന്ത്രിസ്ഥാനത്ത്. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രപ്രതിരോധ മന്ത്രിയായി. 2014 നവംബർ മുതൽ 2017 മാർച്ച് വരെ ആ സ്ഥാനത്ത് തുടർന്നു. 2017ൽ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി രാജിവച്ച മനോഹർ പരീക്കർ തന്റെ സ്ഥിരം മണ്ഡലമായ പനജിയിൽ വിജയിച്ച് നിയമസഭാംഗമായി.പരേതയായ മേധയാണ് ഭാര്യ. ഉത്പൽ, അഭിജിത്ത് എന്നിവർ മക്കളാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍