താക്കോൽ മറന്ന് വച്ചിട്ട് കോണിപ്പടി കയറുന്നവർ
ഡോ. ജെ. നാലുപറയിൽ എംസിബിഎസ്
താക്കോൽ മറന്ന് താഴെ വച്ചിട്ട് 18ാം നിലയിലുള്ള തങ്ങളുടെ മുറിയിലേക്കുള്ള കോണിപ്പടി കയറുന്ന മൂന്നു പേരുടെ കഥ. മുകളിലെത്തിയപ്പോഴാണ് അവർ അറിയുന്നത് താക്കോൽ എടുക്കാൻ മറന്നെന്ന കാര്യം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).
ദൈവരാജ്യത്തിന്റെ കോണിപ്പടി കയറി ഏറ്റവും മുകളിൽ എത്താനാണ് സെബദീപുത്രന്മാരുടെ ശ്രമം. അവരുടെ അമ്മയുടെ അപേക്ഷയിൽ ഒളിഞ്ഞിരിക്കുന്നത് ഇത്തരമൊരു താൽപ്പര്യമാണ്: "നിന്റെ രാജ്യത്തിൽ എന്റെ ഈ രണ്ടു പുത്രന്മാരിൽ ഒരുവൻ നിന്റെ വലത്തുവശത്തും അപരൻ ഇടത്തുവശത്തും ഇരിക്കുന്നതിനു കൽപ്പിക്കണമേ'' (മത്താ 20:21). ദൈവരാജ്യത്തിലെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവുമാണ് അവർ അഭ്യർത്ഥിക്കുന്നത്. എന്നാൽ ഏറ്റവും മുകളിൽ എത്താൻ ശ്രമിക്കുന്നവരോട് സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ കൈയിലുണ്ടോയെന്ന് പരിശോധിക്കാനാണ് ഈശോ ആവശ്യപ്പെടുന്നത്: ''ഞാൻ കുടിക്കാൻ പോകുന്ന പാനപാത്രം കുടിക്കാൻ നിങ്ങൾക്ക് കഴിയുമോ?'' (മത്താ 20:22). അതായത്, പതിനെട്ടാം നിലയിൽ എത്താൻ ശ്രമിക്കുന്നവരോട് അകത്ത് കടക്കാനുള്ള താക്കോൽ കൈയിലുണ്ടോന്നാണ് ഈശോയുടെ ചോദ്യം.
മറ്റ് അപ്പസ്തോലന്മാരുടെ മനോഭാവവും ഇതിൽ നിന്നും ഭിന്നമല്ല: ''ഇതു കേട്ടപ്പോൾ ബാക്കി പത്തു പേർക്കും ആ രണ്ടു സഹോദരന്മാരോട് അമർഷം തോന്നി'' (മത്താ 20:24). ഒന്നും രണ്ടും സ്ഥാനം കൈക്കലാക്കാൻ ശ്രമിക്കുന്നവരോട് മറ്റുള്ളവർക്ക് അമർഷം തോന്നാനുള്ള കാരണം, അവരും സമാന ചിന്താഗതി വച്ചുപുർത്തുന്നതുകൊണ്ടായിരിക്കും. ചുരുക്കത്തിൽ, രണ്ടു പേർ പത്തു പേരുടെ മുകളിൽ കയറാൻ ശ്രമിക്കുന്നു, പത്തു പേർ രണ്ടു പേരെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു.
ശിഷ്യന്മാരുണ്ട് ഈ മനോഭാവത്തെ ഈശോ ഉപമിക്കുന്നത് വിജാതീയ ഭരണകർത്താക്കളുടെയും പ്രമാണിമാരുടെയും മനോഭാവത്തോടെയാണ്: "വിജാതീയരുടെ ഭരണകർത്താക്കൾ അവരുമേൽ യജമാനത്വം പുലർത്തുന്നുവെന്നും, അവരുടെ പ്രമാണികൾ അവരുടെ മേൽ അധികാരം പ്രയോഗിക്കുന്നവെന്നും നിങ്ങൾക്ക് അറിയാമല്ലോ. എന്നാൽ നിങ്ങളുടെയിടയിൽ അങ്ങനെയാകരുത്" (മത്താ 20:25-26).
ക്രിസ്തുശിഷ്യർ ഒഴിവാക്കേണ്ട മനോഭാവവും രീതിയുമാണിതെങ്കിൽ അവർ സ്വായത്തമാകേണ്ട മനോഭാവം എന്താണ്? "നിങ്ങളിൽ വലിയവനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ശുശ്രൂഷകനും നിങ്ങളിൽ ഒന്നാമനാകാൻ ആഗ്രഹിക്കുന്നവൻ നിങ്ങളുടെ ദാസനായിരിക്കണം" (മത്താ 20:27). ദാസ്യവൃത്തിയും ശുശ്രൂഷയുമാണ് ശിഷ്യന്മാർ സ്വായത്തമാകേണ്ട രീതി. ഇതാണ് യഥാർത്ഥത്തിൽ സ്വർഗ്ഗരാജ്യത്തിൽ കടക്കാനുള്ള താക്കോൽ.
സ്വർഗ്ഗരാജ്യത്തിന്റെ ഈ താക്കോലിനെ ഒന്നുകൂടി വ്യക്തമായി ഈശോ അവതരിപ്പിക്കുന്നത് അടുത്ത വചനത്തിലാണ്: "ശുശ്രൂഷിക്കപ്പെടാനല്ലാ, ശുശ്രൂഷിക്കാനും അനേകരുടെ മോചനദ്രവ്യമായി സ്വജീവൻ കൊടുക്കാനും മനുഷ്യപുത്രൻ വന്നിരിക്കുന്നതുപോലെ തന്നെ" (മത്താ 20:28). അങ്ങനെയെങ്കിൽ സ്വർഗ്ഗരാജ്യത്തിനകത്ത് കടക്കാനുള്ള താക്കോലും വഴിയുമാണ് മനുഷ്യപുത്രന്റെ 'മോചനദ്രവ്യവുമാകൽ'.
ഒരു പുൽമേടിന്റെ ഒരു ഭാഗത്ത് ഒരു തടിക്കഷണം കിടക്കുന്നവെന്നു കരുതുക. അത് അവിടെ കുറേക്കാലം കിടന്നാൽ എന്താണ് സംഭവിക്കുക? അതിന്റെ കീഴിലുള്ള പുല്ലുകളെല്ലാം സൂര്യപ്രകാശം കിട്ടാതെ വിളറി വെളുത്ത് വളർച്ചയറ്റു പോകും. യജമാനത്വത്തിനും ആധിപത്യത്തിനും കീഴിലാണാകുന്നവർക്കും സംഭവിക്കുന്നത് ഇതാണ്. അവർ വിളറിവെളുത്ത് വളർച്ച പ്രാപിക്കാതെയും ഫലപ്രാപ്തിയിലെത്താതെയും പോകും.
നേരെ മറിച്ച് അതേ തടിക്കഷണം അഴുകി ദ്രവിച്ച് പൊടിഞ്ഞ് ആ പുല്ലുകൾക്ക് വളമായി തീർന്നാലോ? അവ കൂടുതൽ ഉന്മേഷത്തോടെ വളർച്ച പ്രാപിച്ച് അവയുടെ ഫലപ്രാപ്തിയുടെ കൊടുമുടിയിലെത്തും. ശുശ്രൂഷിക്കുന്നവനും അതിലൂടെ മറ്റുള്ളവർക്ക് മോചനദ്രവ്യമായി മാറുന്നവനും ചെയ്യുന്നത് ഇതാണ്. മറ്റുള്ളവരെ വളർച്ചയിലേക്കും ജീവിതനിറവിലേക്കും ഫലപ്രാപ്തിയിലേക്കും അവൻ നയിക്കുന്നു. അതിനു വേണ്ടി സ്വയം അവർക്ക് പോഷണവും വളവുമായി അവൻ മാറും. ചുരുക്കത്തിൽ ആധിപത്യം തടവിലാക്കും, നേരെമറിച്ച് ശുശ്രൂഷ വളർത്തുമെന്ന് സാരം.
ആധിപത്യം പുലർത്തുന്നതിനു പകരം ശുശ്രൂഷയിലൂടെ മോചനദ്രവ്യമാകാണമെന്ന് ഈശോ പറയുന്നതിന്റെ കാരണം എന്താണ്? അതിന്റെ കാരണം ഈശോയുടെ ദൈവരാജ്യ സങ്കൽപ്പം തന്നെയാണ്. ദൈവരാജ്യമെന്നു പറഞ്ഞാൽ ദൈവം പിതാവായിത്തീരുന്നയിടം. അതിനായി പ്രാർത്ഥിക്കാനാണ് ഈശോ ശിഷ്യരെ പഠിപ്പിച്ചത്: "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ രാജ്യം വരേണമേ" (മത്താ 6:9). ദൈവം സകലരുടെയും പിതാവാണെങ്കിൽ മനുഷ്യരും മറ്റു സൃഷ്ടവസ്തുക്കളും ദൈവത്തിന്റെ മക്കളായിത്തീരുന്നു. തൽഫലമായി അവരെല്ലാം സാഹോദര്യതുല്യതയുടെ പരസ്പരബന്ധത്തിലായിത്തീരുന്നു. ദൈവരാജ്യത്തിന്റെ സാഹോദര്യതുല്ല്യതയിൽ ആരും ആരുടെയും മുകളിലല്ല; ആരും ആരുടെയും കീഴിലുമല്ല. മറിച്ച് എല്ലാവരും തുല്യരാകുന്നിടത്ത് പരസ്പര ബഹുമാനവും, സ്നേഹത്തിലൂടെയുള്ള പങ്കുവച്ചു കൊടുക്കലുമേ സാധ്യമാകുകയുള്ളൂ.
കാർക്കശ്യക്കാരനായ ഒരു ഗൃഹനാഥന്റെ കഥ. കർശനമായ ചിട്ടയോടെ അയാൾ മക്കളെ വളർത്തി. അവർ വളർന്ന് പ്രായപൂർത്തയായി കല്ല്യാണം കഴിഞ്ഞിട്ടും അവർക്കൊരു സ്വാതന്ത്ര്യവും അയാൾ അനുവദിച്ചില്ല. എന്നാൽ കൊച്ചുമക്കളായി കഴിഞ്ഞപ്പോൾ അവർ വല്ല്യപ്പനെ ആനയാക്കി അയാളുടെ മുതുകത്ത് കയറി ആനയും പാപ്പാനും കളിക്കുന്ന രംഗം (വിശദമായ കഥയ്ക്ക് വീഡിയോ കേൾക്കുക).
അപ്പോൾ രണ്ടു സാധ്യതകളാണ് നമ്മുടെ മുമ്പിലുള്ളത്. ഒന്നുകിൽ ആധിപത്യത്തിന്റെയും അധികാരത്തിന്റെയും രീതി പിന്തുടരാം. അല്ലെങ്കിൽ ശുശ്രൂഷയുടെയും ആത്മദാനത്തിന്റെയും രീതിയാകാം. ആധിപത്യവും അധികാരവും അടിമപ്പെടുത്തുകയേ ഉള്ളൂ. ആരെ? ആധിപത്യം പ്രയോഗിക്കുന്നവനെ തന്നെയാണ് അധികാരം ആദ്യം ബന്ധനത്തിലാക്കുന്നത്. അയാൾ ഇത് തിരിച്ചറിയുന്നില്ലെന്നു മാത്രം. പിന്നീട് അയാളുടെ ചുറ്റുമുള്ളവരെയും അത് ബന്ധനത്തിലാക്കും.
നേരെമറിച്ച് ശുശ്രൂഷയും പങ്കുവയ്ക്കലും ഒരുവനെ സ്വതത്രനാക്കും. ശുശ്രൂഷ ചെയ്യുന്നവനെ തന്നെയാണ് ആദ്യമത് സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നത്. പിന്നീട് അയാൾക്ക് ചുറ്റുമുള്ളവരെയും അത് സ്വാതന്ത്ര്യത്തിലേക്കും വളർച്ചയിലേക്കും നയിക്കും.
അതിനാൽ ഈശോ ശിഷ്യരോടായി ആവശ്യപ്പെടുന്നത് നമ്മുടെ സ്വഭാവശൈലിയിലുള്ള മാറ്റമാണ് - ആധിപത്യത്തിന്റെ ശൈലി മാറ്റി ശുശ്രൂഷയുടെയും പങ്കുവച്ചു കൊടുക്കലിന്റെയും ശൈലി സ്വന്തമാക്കാൻ. അന്നത്തെ അപ്പസ്തോലരോട് ആവശ്യപ്പെട്ടത് ഇന്നത്തെ അനുയായികളോടും ഈശോ ആവശ്യപ്പെടുന്നുണ്ട്.
ഇത് സ്വാഭാവികമായി സംഭവിക്കേണ്ട ഇടം കുടുംബം തന്നെയാണ്. ഏറ്റവും ഹൃദ്യമായ ബന്ധമാണല്ലോ അമ്മയും മക്കളും തമ്മിലുള്ളത്. അവിടെപ്പോലും യജമാനത്വവും ആധിപത്യവും അരുത്. പകരം പങ്കുവയ്ക്കലും ശുശ്രൂഷയുമേ ആകാവൂ. ഇത് ഏറ്റവും മനോഹാരമായി അവതിപ്പിച്ചത് ഖലീൽ ജിബ്രാനാണ് - അദ്ദേഹത്തിന്റെ മാസ്റ്റർ പീസായ 'പ്രവാചകനിൽ.'
ശിശുവിനെ മാറോടണച്ചവൾ പ്രവാചകനോടു പറഞ്ഞു. കുഞ്ഞുങ്ങളെപ്പറ്റി ഞങ്ങളോടു പറയുക. പ്രവാചകൻ പ്രതികരിച്ചു: "നിങ്ങളുടെ കുഞ്ഞുങ്ങൾ നിങ്ങളുടെ കുഞ്ഞുങ്ങളല്ലല്ലോ! നിങ്ങളിലൂടെ വരുന്നുവെങ്കിലും അവർ നിങ്ങളിൽ നിന്ന് ആവിർഭവിക്കുന്നില്ലല്ലോ.
നിങ്ങളോട് ഒപ്പമാണെങ്കിലും അവർ നിങ്ങളുടെ സ്വന്തമല്ല.
അവർക്ക് നിങ്ങളുടെ സ്നേഹം നൽകുക. എന്നാൽ നിങ്ങളുടെ വിചാരങ്ങൾ ഒരിക്കലും നിങ്ങൾ അവർക്ക് കൊടുക്കരുത്. എന്തെന്നാൽ അവർക്ക് സ്വന്തം വിചാരങ്ങളുണ്ടല്ലോ.
അവരുടെ ഉടലുകൾക്ക് നിങ്ങൾ ഇടം നൽകുക. എന്നാൽ അവരുടെ ആതമാക്കളെ നിങ്ങൾ തടവിലാക്കരുത്."
ദാമ്പത്യബന്ധത്തിലും ഇതാണ് സംഭവിക്കേണ്ടത്. ഒരാൾ മറ്റേയാളുടെ മേൽ ആധിപത്യവും യജമാനത്വവും പുലർത്തരുത്, മറിച്ച് ശുശ്രൂഷയും പങ്കുവച്ചു കൊടുക്കലുമായിരിക്കണം. അതാണ് ഈശോ പറഞ്ഞ 'മോചനദ്രവ്യമാകൽ.' അതിലൂടെയേ ജീവിത പങ്കാളി വ്യക്തിത്വപൂർണ്ണതയിലേക്ക് വളരുകയുള്ളൂ; ദൈവപുത്രിയായി രൂപാന്തരപ്പെടുള്ളൂ.
അധികാരത്തിന്റെ കോണിപ്പടിയുടെ വിവിധ തട്ടുകളിൽ കഴിയുന്ന എല്ലാവരും ആത്മപരിശോധന ചെയ്യേണ്ട കാര്യമാണിത്. വികാരിയച്ചനും, മെത്രാനച്ചനും, സന്യാനത്തിലെ പ്രൊവിൻഷ്യാളും, ജനറാളും അധികാരത്തിന്റെ ഈ അപകടവഴിയിലാണ് അനുദിനം സഞ്ചരിക്കുന്നത്. അവർ അത് തിരിച്ചറിയുന്നില്ലെന്ന് മാത്രം. ഫ്രാൻസിസ് പാപ്പ ഇതിനെ പേരിട്ട് വിളിച്ചത് 'ക്ലെറിക്കലിസം' എന്നാണ്. അതായത് 'വൈദികരുടെ മാടമ്പിത്തരം.'
അധികാരത്തിന്റെ ഊടുവഴികളിൽ ചരിക്കുന്നവർ സ്വയം ചോദിക്കേണ്ട ചോദ്യമിതാണ്: താക്കോൽ കൈയിലുണ്ടോ? ദൈവരാജ്യത്തിന് അകത്ത് കടക്കാനുള്ള താക്കോൽ എന്റെ കൈയിലുണ്ടോ? ശുശ്രൂഷയുടെയും അധ്വാനത്തിന്റെയും മോചനദ്രവ്യമാകലിന്റെയുമായ താക്കോൽ എന്റെ കൈയിലുണ്ടോ? ഇല്ലെങ്കിൽ അധികാരത്തിന്റെ പതിനെട്ടാം പടിയിലെത്തിയാൽ പോലും എനിക്കു ദൈവരാജ്യത്തിനകത്ത് കടക്കാനുവാതെ വരും!
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്