വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ല; മോദി അധികാരത്തിലേറിയ ശേഷം 'കുതിരക്കച്ചവടത്തിലൂടെ' ബിജെപിയിൽ എത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ; കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കൾ; ബംഗാളിൽ പാർട്ടി എംഎൽഎയും കാവിയണിഞ്ഞപ്പോൾ ഞെട്ടി സിപിഎമ്മും; തൃണമൂലിൽനിന്നും ശിവസേനയിൽനിന്നും കാലുമാറ്റം; പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിന്; ഇന്നത്തെ കോൺഗ്രസ് നാളത്തെ ബിജെപിയോ?
മറുനാടൻ ഡെസ്‌ക്
ഡൽഹി: രാഷ്ട്രീയ എതിരാളികളെ പാളയത്തിലെത്തിച്ച് വിജയം നേടുകയെന്ന തന്ത്രം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കുന്ന നേതാവ് എന്ന വിശേഷണത്തിന് അർഹനാണ് ബിജെപി അധ്യക്ഷൻ അമിത് ഷാ. അതിനായി പണവും പദവികളും വാരിയെറിയാൻ അദ്ദേഹത്തിന് യാതൊരു മടിയുമില്ല. കർണ്ണാടകയിൽ അധികാരം പിടിക്കാനായി കോടികൾ മുടക്കിക്കൊണ്ടുള്ള 'കുതിരക്കച്ചവടം'അവസാന നിമിഷം പാളിപ്പോയത് ജനം ്കണ്ടതാണ്. കോൺഗ്രസിൻെ പല പ്രമുഖരായ നേതാക്കളും ഇന്ന് ബിജെപിയിലാണ്. ഐഎസിസിയും സെക്രട്ടറിയും വക്താവുമായിരുന്ന ടോം വടക്കന്റെ കാലുമാറ്റം ഒറ്റപ്പെട്ടതല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മോദി അധികാരത്തിൽ എത്തിയശേഷം കോൺഗ്രസിൽനിന്ന് ബിജെപിയിൽ എത്തിയത് നൂറോളം നേതാക്കളാണ്.കോൺഗ്രസ് നേതാക്കളെ കൂട്ടത്തോടെ കാവിപുതപ്പിച്ചാണ് ഷായും കൂട്ടരും തൃപുരയിൽ രണ്ടരപതിറ്റാണ്ട് നീണ്ടുനിന്ന ഇടതുഭരണത്തിന് അന്ത്യം കുറിച്ച് അധികാരത്തിലേറിയത്. അരുണാചലിനും, മണിപ്പൂരിലും, ഗോവയിലും ഇതേ തന്ത്രം ഫലം കണ്ടു.
ലോക് സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതോടെ അമിത് ഷായും ബിജെപിയും ഇതര പാർട്ടികളുടെ നേതാക്കളെ താമരയ്ക്ക് കീഴിൽ അണിനിരത്താനുള്ള തീവ്രശ്രമത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചക്കിടെ മാത്രം കൂടുമാറിയത് പതിനഞ്ചോളം കോൺഗ്രസ് നേതാക്കളാണ് ബിജെപിയിൽ എത്തിയത്. അവസാനം ബംഗാളിലെ ഒരു സിപിഎം എംഎൽഎ കൂടി കാലുമാറി ബിജെപിയിൽ എത്തിയതോടെ ഇടതുമുന്നണിയും ഞെട്ടിയിരിക്കയാണ്. കോൺഗ്രസിന് ചെയ്യുന്ന വോട്ട് ബിജെപിക്ക് നൽകുന്നതിന് തുല്യമാണ് എന്നു പറഞ്ഞ്, കേരളത്തിൽ യുഡിഎഫിനെതിരെ കാമ്പയിൽ നടത്താൻ ഇരുന്ന എൽഡിഎഫിനും ഇത് ശക്തമായ തിരിച്ചടിയായി.പണവും പദവികളും വാരിയെറിഞ്ഞ് അമിത്ഷായും കൂട്ടരും ചാക്കിടൽ തുടരുമ്പോൾ ചങ്കിടിക്കുന്നത് കോൺഗ്രസിനാണ്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ കാലുമാറി ബിജെപിയിൽ എത്തിയത് 15 ഓളം നേതാക്കൾ
ലോക്സഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം കൊടുമ്പിരിക്കൊള്ളുന്ന ഈ സമയത്തും കോൺഗ്രസിൽനിന്ന് പതിനഞ്ചോളം നേതാക്കളാണ് ബിജെപിയിലേക്ക് കൂറുമാറിയത്. ഗുജറാത്ത് നിയമസഭയിൽ കഴിഞ്ഞ ഒറ്റ ആഴചകൊണ്ട് മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിവച്ച് ബിജെപിയിൽ ചേർന്നത്. ജാംനഗർ റൂറൽ എംഎൽഎ വല്ലഭ് ധാരാവിയയാണ് ഒടുവിൽ എംഎൽഎ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് നേതാവായിരുന്ന പാർസോത്തം സബരിയയും ഈയിടെ ബിജെപിയിൽ ചേർന്നു. മാർച്ച് എട്ടിന് ധ്രൻഗാധ്രയിലെ എംഎൽഎ സ്ഥാനം സബരിയ രാജിവെച്ചിരുന്നു. ജലസേചന പദ്ധതിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഒക്ടോബറിൽ സബരിയയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലിലായിരുന്ന സബരിയയ്ക്ക് ഫെബ്രുവരിയിലാണ് ഗുജറാത്ത് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
കർണാടകയിൽ രണ്ടു ദിവസം മുമ്പാണ് ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിലെത്തിയത്. കോൺഗ്രസ് നേതാവായ എ മഞ്ജുവാണ് തെരഞ്ഞെടുപ്പടുത്തിരിക്കെ ബിജിപിയിലേയ്ക്ക് ചേക്കേറിയത്. സംസ്ഥാന നിയമസഭയിൽ മൂന്നു തവണ എംഎൽഎയായ മഞ്ജു ബിജെപി ടിക്കറ്റിൽ ഹസനിൽ മൽസരിക്കുമെന്നാണ് വിവരം.മഞ്ജു അനുയായികളുടെ യോഗവും വിളിച്ചു.
അസമിലെ രണ്ട് കോൺഗ്രസ് നേതാക്കളാണ് കഴിഞ്ഞ ദിവസം ബിജെപിയിലെത്തിയത്. മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കിരിപ് ചാലിഹ എന്നിവരാണ് ബിജെപിയിലേക്ക് പോയത്. സംസ്ഥാന കോൺഗ്രസിലെ പ്രമുഖരായ ഇവർ അടുത്ത ദിവസം ഗുവാഹത്തിയിൽ നടക്കുന്ന ചടങ്ങിൽ ബിജെപിയിൽ ചേരും.സിൽചാർ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായിരുന്നു ഗൗതം റോയ്. സിൽചാർ ലോക്സഭ സീറ്റ് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. നിലവിൽ കോൺഗ്രസിന്റെ സുഷ്മ ദേവാണ് സിൽചാർ എംപി. അസമിലെ കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന തരുൺ ഗോഗോയിയുടെ കടുത്ത വിമർശകനാണ് മുൻ എംപികൂടിയായ കിരിപ് ചാലിഹ. മണ്ഡലത്തിലെ വോട്ടർമാർക്കിടയിൽ വലിയ സ്വാധീനമുള്ള നേതാക്കളാണ് ഇരുവരും. ഇരുവരുടെയും കൂറുമാറ്റം കോൺഗ്രസിന് കനത്ത തിരിച്ചടിയാകും.
മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും എംഎൽയുമായ കാളിദാസ് കോലംബളകാർ ആണ് ബിജെപിയിൽ ചേർന്ന പ്രമുഖൻ. ഓഫീസിന് പുറത്തെ കോൺഗ്രസിന്റെ ചിഹ്നങ്ങൾ മാറ്റി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ വലിയ ചിത്രവും കാളിദാസ് സ്ഥാപിച്ചു. ആറു തവണ എംഎൽഎ ആയി കാളിദാസ് കോൺഗ്രസിൽ ചേരുന്നതിന് മുമ്പ് ശിവസേനയിലായിരുന്നു. കാളിദാസ് മാത്രമല്ല ബിജെപിയുമായി അടുത്ത ബന്ധമുള്ള പല കോൺഗ്രസ് നേതാക്കളുമുണ്ടെന്നും വഴിയെ അറിയാമെന്നും മന്ത്രിയും ബിജെപി നേതാവുമായ ഗിരിഷ് മഹാജൻ പറഞ്ഞു.മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷനേതാവ് രാധാകൃഷ്ണ വിഖേ പട്ടീലിന്റെ മകൻ സുജയ് വിഖേ പട്ടീലും കഴിഞ്ഞദിവസം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിരുന്നു.
സിപിഎമ്മിന് വൻ തിരിച്ചടിയായി ബംഗാൾ എംഎൽഎയുടെ കാലുമാറ്റം
കോൺഗ്രസിന് വോട്ടുചെയ്യുകയെന്നാൽ ഫലത്തിൽ ബിജെപിക്ക് വോട്ടുചെയ്യുക കൂടിയാണെന്ന് കേരളത്തിൽ പ്രചരിപ്പിക്കുന്ന സിപിഎമ്മിനുള്ള വലിയ തിരിച്ചടിയായത് ബംഗാളിൽ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതാണ്. സിപിഎം നേതാവും എംഎൽഎയുമായ ഖഗേൻ മർമുവാണ് കാലുമാറി പാർട്ടിയെ ഞെട്ടിച്ചത്. തൃണമൂൽ എംപി അനുപം ഹസ്രം ബിജെപിയിലെത്തിയതിന് പിന്നാലെയാണ് സിപഎം എംഎൽഎ മർമുവും ബിജെപിയിലെത്തിയിരിക്കുന്നത്. ബിർഭം ജില്ലയിലെ ബോൽപ്പൂർ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ് ഹസ്ര.പാർട്ടി അണികൾ പലരും കൂറുമാറുമ്പോഴും ബംഗാളിൽ നേതൃത്വത്തിൽ നിന്ന് കൂറുമാറ്റം ഉണ്ടായിരുന്നില്ല. ഇപ്പോൾ അതും തുടങ്ങിയത് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കയാണ്.
മോദി ഭരണത്തിലേറിയ ശേഷം ബിജെപിയിലെത്തിയത് നൂറോളം കോൺഗ്രസ് നേതാക്കൾ
കോൺഗ്രസിന്റെ ദേശീയ ജനറൽസെക്രട്ടറിമാരും മുൻ മുഖ്യമന്ത്രിമാരും എംപിമാരുമടക്കം എംഎൽഎമാരും അടക്കം നൂറിലേറെ പ്രമുഖ നേതാക്കളാണ് അഞ്ചു വർഷത്തിനിടെ ബിജെപിയിലേക്ക് ചേക്കേറിയത്. ഈ പട്ടികയിലെ പുതിയ പേരാണ് ടോം വടക്കൻ. മുൻ മുഖ്യമന്ത്രിമാരായ എസ് എം കൃഷ്ണ, വിജയ് ബഹുഗുണ, ജഗദാംബികാ പാൽ എന്നിവർക്ക് ഒരു സുപ്രഭാതത്തിൽ ബിജെപിയിലേക്ക് പോകാൻ ഒട്ടും മടിയുണ്ടായില്ല. യുപിയിലെ പിസിസി പ്രസിഡന്റായിരുന്ന റീത്ത ബഹുഗുണ ജോഷി ഇപ്പോൾ യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ മന്ത്രി. തെലങ്കാനയിലെ കോൺഗ്രസ് നേതാവും ആന്ധ്ര മുൻ ഉപമുഖ്യമന്ത്രിയുമായ ദാമോദർ രാജ നരസിംഹ റെഡ്ഡിയുടെ ഭാര്യ പത്മിനി റെഡ്ഡി ഇപ്പോൾ ബിജെപി നേതാവാണ്. യുപിഎ മന്ത്രിസഭയിൽ എ കെ ആന്റണിക്കുകീഴിൽ പ്രതിരോധ സഹമന്ത്രിയായിരുന്ന റാവു ഇന്ദ്രജിത് സിങ് ഇപ്പോൾ ബിജെപി നേതാവും മോദി മന്ത്രി സഭയിൽ സഹമന്ത്രിയുമാണ്.
ഉത്തരാഖണ്ഡിലെ കോൺഗ്രസ് നേതാക്കളായിരുന്ന സത്യപാൽ മഹാരാജ്, ഭാര്യ അമൃത റാവത്, മുൻ സ്പീക്കർ യശ്പാൽ ആര്, മുൻ മന്ത്രി ഹരക് സിങ് റാവത്, സുബോധ് ഉണ്യാൽ, പ്രണവ്സിങ് എന്നിവർ ഇപ്പോൾ ബിജെപിയിലാണ്.മേഘാലയയിലെ ആരോഗ്യമന്ത്രി അലക്സാണ്ടറും കോൺഗ്രസ് മുൻ നേതാവാണ്. അസമിലെ മന്ത്രിമാരായ ഹിമന്ത ബിശ്വ ശർമയും പല്ലഭ് ലോചൻ ദാസും ബിജെപിയിലെ മുൻ കോൺഗ്രസുകാരാണ്. യൻതുങ്കോ നാഗാലാൻഡിൽ മന്ത്രിപദവി ലഭിച്ച മുൻ കോൺഗ്രസ് നേതാവാണ്. കോൺഗ്രസിൽനിന്ന് കൂറുമാറി എത്തിയ എംഎൽഎമാരുടെ ബലത്തിലാണ് അരുണാചൽപ്രദേശ്, മണിപ്പുർ, ത്രിപുര, ഗോവ എന്നീ സംസ്ഥാനങ്ങളിൽ ബിജെപി ഭരണത്തിലേറിയത്. ത്രിപുരയിലും കോൺഗ്രസിലെ നിരവധി നേതാക്കൾ ബിജെപിയിലെത്തി. കോൺഗ്രസ് മുൻ എംഎൽഎ രത്തൻലാൽനാഥാണ് ഇപ്പോൾ ബിജെപിയുടെ വിദ്യാഭ്യാസമന്ത്രി.
അസമിൽ തരുൺ ഗൊഗോയ് നേതൃത്വത്തിലുണ്ടായിരുന്ന കോൺഗ്രസ് മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്ന ഹിമന്ത ബിശ്വ ശർമ 2016ലാണ് ബിജെപിയിലെത്തിയത്. അസമിലെ പല ജില്ലകളിലും കോൺഗ്രസ് നേതാക്കളാണ് ബിജെപിയെ നയിക്കുന്നത്. കഴിഞ്ഞദിവസം മുന്മന്ത്രി ഗൗതം റോയ്, മുൻ എംപി കരിപ് ചാലിഹ എന്നിവരും ബിജെപിയിൽ ചേർന്നു.
അരുണാചൽപ്രദേശിൽ കൂറുമാറിയ 34 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്ന് സംസ്ഥാന ഭരണ നേതൃത്വത്തിലെത്തി. അങ്ങനെ കോൺഗ്രസ് മുഖ്യമന്ത്രിയായ പേമ കണ്ഡു ബിജെപിയുടെ മുഖ്യമന്ത്രിയായി. ലോക്സഭാ തെരരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിൽ കോൺഗ്രസ് എംഎൽഎ മരിക്കോ ടാഡോ ബിജെപിയിൽ ചേർന്നു.
60 അംഗ മണിപ്പുർ നിയമസഭയിൽ കോൺഗ്രസിന് 28ഉം ബിജെപിക്ക് 21ഉം സീറ്റാണുണ്ടായിരുന്നത്. ഇതിൽ ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കാലുമാറിയതിനെത്തുടർന്ന് കോൺഗ്രസിന് ഭരണം നഷ്ടമായി. ബിജെപി അധികാരത്തിലെത്തി. ഗോവയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസായിരുന്നു. 40 അംഗ സഭയിൽ 17 സീറ്റ്. എന്നാൽ, മന്ത്രിസഭ ഉണ്ടാക്കിയത് ബിജെപിയും. മൂന്ന് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി. മുൻ കോൺഗ്രസ് മുഖ്യമന്ത്രി പ്രതാപസിങ് റാണെയുടെ മകൻ വിശ്വജിത് റാണെ, ആറു തവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായ സുഭാഷ് ഷിറോദ്കർ എന്നിവരുൾപ്പെടെ കൂറുമാറി.
ഉത്തരാഖണ്ഡിൽ മുൻ മുഖ്യമന്ത്രി വിജയ് ബഹുഗുണയടക്കം ഒമ്പത് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക് കൂറുമാറിയതാണ് കോൺഗ്രസ് മന്ത്രിസഭയുടെ പതനത്തിന് കാരണമായത്. ഹിമാചലിൽ മുൻ കോൺഗ്രസ് നേതാവ് സുഖ്റാമിന്റെ മകനും എംഎൽഎയുമായ അനിൽശർമയടക്കം രണ്ട് എംഎൽഎമാർ കൂറുമാറി ബിജെപിയിലെത്തി.
കോൺഗ്രസിന്റെ മറുപടി ഇങ്ങനെ
കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ബിജെപിയിൽ എത്തുന്നത്, കേരളത്തിൽ സിപിഎം പ്രചാരണ ആയുധമാക്കുന്നുമ്പോൾ കോൺഗ്രസിനും മറുപടിയുണ്ട്. ബംഗാളിൽ സിപിഎമ്മിന്റെ ഓഫീസുകൾ അടക്കം ഒന്നടങ്കം ബിജെപിയിലേക്ക മാറിയതാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ബംഗാളിലെ സിപിഎം ഗ്രാമങ്ങൾ ഇന്ന് ബിജെപിയുടെ ഗ്രാമങ്ങളാണ്. ആ രീതയിലുള്ള ഒരു ഗതികേട് തങ്ങൾക്കില്ലെല്ലോ എന്നാണ് അവർ ചോദിക്കുന്നത്. ഈയിടെ ത്രിപുരയിലെ സിപിഎം എംഎൽഎ ബിജെപിയിൽ ചേർന്നതും കോൺഗ്രസ് പ്രചാരണ ആയുധമാക്കുന്നുണ്ട്. കേരളത്തിൽ എൽഡിഎഫ് എംഎൽഎ ആയ അൽഫോൻസ് കണ്ണന്താനം ഇന്ന് എവിടെയയാരുന്നെന്നും കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നു. മാത്രമല്ല നിരവധി നേതാക്കൾ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നതും അവർ ചൂണ്ടിക്കാട്ടുന്നു.
ഛത്തീസ്‌ഗഡിൽ തെരഞ്ഞെടുപ്പിന്റെ തലേന്ന് കോൺഗ്രസ് പ്രസിഡന്റ് ബിജെപിയിൽ ചേർന്നിട്ടും കോൺഗ്രസ് മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ
അധികാരത്തിൽ വരികയാണ് ഉണ്ടായത്. കർണ്ണാടകയിൽ മുൻ വിദേശകാര്യ മന്ത്രി എസ്എം കൃഷ്ണ കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നിട്ടും തുടർന്ന് വന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കർണ്ണാടകത്തിൽ അധികാരത്തിൽ വന്നു.മധ്യപ്രദേശിൽ രണ്ടു എംഎൽഎമാർ കോൺഗ്രസ് വിട്ട് ബിജെപിയോടൊപ്പം ചേർന്നു.പക്ഷേ ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 15 കൊല്ലത്തെ ബിജെപി കുത്തക തകർത്ത് കോൺഗ്രസ്
അധികാരം പിടിക്കായാണ് ഉണ്ടായത. അതായത് നേതാക്കളുടെ വരുവും പോക്കും ജനപിന്തുണക്ക് അടിസ്ഥാനമല്ലെന്ന് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍