തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന് സിപിഎം പറഞ്ഞതോടെ എൽജെഡി വഴങ്ങി; വീരേന്ദ്രകുമാർ വിഭാഗം വടകരയിൽ മത്സരിക്കില്ല; പാർട്ടിയോട് ചോദിക്കാതെ പരസ്യമായി മൽസരിക്കുമെന്ന് പറഞ്ഞ ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെതിരെ നടപടി വേണമെന്ന് ഒരുവിഭാഗം; വടകരയിൽ പി ജയരാജന് ആശ്വാസം; കെ പി മോഹനനു പിന്നാലെ പിന്തുണയുമായി മനയത്ത് ചന്ദ്രനും
കെ എം സന്തോഷ്
കോഴിക്കോട്: ലോക്സഭാ സീറ്റ് നൽകാത്തതിനെ ചൊല്ലി ഉടക്കി സ്വതന്ത്രമായി മത്സരിക്കാനിറങ്ങിയ ലോക് താന്ത്രിക് ജനതാദളുമായി (എൽജെഡി) സിപിഎം അനുനയത്തിലെത്തി. വടകരയിലോ, കോഴിക്കോടോ സ്വതന്തമായി മത്സരിക്കാനുള്ള തീരുമാനം ഇതോടെ എൽജെഡി ഉപേക്ഷിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളിൽ അർഹമായ പ്രാതിനിധ്യം എൽജെഡിക്ക് ഉറപ്പാക്കുമെന്ന് സിപിഎം നേതാക്കൾ അറിയിച്ചതിനെത്തുടർന്നാണ് സ്വന്തമായി സ്ഥാനാർത്ഥികളെ നിർത്തേണ്ടതില്ലെന്ന നിലപാടിൽ എൽജെഡി എത്തിയത്. എൽജെഡി ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് തങ്ങൾക്ക് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വടകരയിലോ കോഴിക്കോട്ടോ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്. എം. പി. വീരേന്ദ്രകുമാർ അറിയാതെയായിരുന്നു മനയത്ത് ചന്ദ്രൻ ഇത്തരമൊരു പ്രസ്താവന നടത്തിയത്. ഇതിനെതിരെ കെ.പി. മോഹനൻ ഒഴിച്ചുള്ള സംസ്ഥാന നേതൃത്വം ശക്തമായി രംഗത്തെത്തിയിരുന്നു.
ഇത്തവണ കോഴിക്കോട്ടോ വടകരയിലോ ഏതെങ്കിലുമൊരു സീറ്റ് ലഭിക്കുമെ പ്രതീക്ഷയിലായിരുന്നു എൽ.ജെ.ഡി. എന്നാൽ ഇടതുമുണിയുടെ 20 സീറ്റുകളിൽ 16 എണ്ണം സിപിഎമ്മും നാലെണ്ണം സിപിഐയും പങ്കിട്ടെടുത്തതോടെ എൽഡിഎഫിലെ മറ്റ് എട്ട് ഘടക കക്ഷികൾക്കും സീറ്റൊന്നുപോലും ലഭിച്ചിട്ടില്ല. എന്നിട്ടും അവരാരും ഉടക്കിനു പോയിട്ടില്ല. എൽഡിഎഫിൽ തിരിച്ചെത്തി ശക്തിപ്പെടുന്നതിനു മുമ്പെ തന്നെ സ്വന്തമായി മത്സരിക്കുമെന്ന് മനയത്ത് ചന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞത് ശരിയായില്ല എന്ന അഭിപ്രായവും പാർട്ടിയിൽ ഉയരുന്നുണ്ട്. പാർട്ടി ചർച്ച ചെയ്ത്തീരുമാനിക്കാത്ത കാര്യത്തിൽ പരസ്യ പ്രസ്താവന നടത്തിയ മനയത്ത് ചന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും എൽജെഡിയിലെ ഒരു വിഭാഗം വാദിക്കുന്നുണ്.
എന്നാൽ മനയത്ത് ചന്ദ്രനെ അനുകൂലിക്കുന്നവർ പറയുന്നത് ഇത്തരമൊരു പ്രസ്താവന നടത്തിയതുകൊണ്ടാണ് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും, നിയമസഭാ തെരഞ്ഞെടുപ്പിലും അർഹമായ പ്രാതിനിധ്യം നൽകാമെന്ന ഉറപ്പ് ലഭിച്ചതെന്നാണ്. എന്നാൽ ഇത്തരം സമ്മർദ്ദ തന്ത്രം മുന്നണിയിൽ പാർട്ടിക്കുള്ള ക്ലീൻ ഇമേജ് ഇല്ലാതാക്കുമെന്ന് മറുഭാഗവും വാദിക്കുന്നു.
കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ഭാഗമായിരുന്ന എൽജെഡി പാലക്കാട്ട് മത്സരിച്ചിരുന്നു. അതിനു മുമ്പ് ഇടതു മുണിക്കൊപ്പമായിരുന്നപ്പോഴും കോഴിക്കോട് ജനതാദൾ സ്ഥാനാർത്ഥിയായി വീരേന്ദ്ര കുമാർ ഒന്നിലേറെ തവണ മത്സരിച്ചിരുന്നു. യുഡിഎഫ് വിട്ട് പാർട്ടി എൽഡിഎഫിലേക്ക് തിരിച്ചു പോകുന്നതിനെ ശക്തമായി എതിർത്തിരുന്നവരാണ് മനയത്ത് ചന്ദ്രനും, മുൻ മന്ത്രി കെ.പി. മോഹനനും. എന്നാൽ പാർട്ടിയിലെ ഈ വിഭാഗത്തിന്റെ എതിർപ്പുകളെ വകവയ്ക്കാതെയാണ് വീരേന്ദ്ര കുമാർ എൽഡിഎഫിലേക്ക് ചേക്കേറിയത്.
തങ്ങൾക്ക് വ്യക്തമായ ഒരു സീറ്റും അംഗീകാരവും നൽകിയിരുന്ന യുഡിഎഫ് വിട്ട് എൽഡിഎഫിലേക്ക് വീരേന്ദ്രകുമാർ ചേക്കേറിയത് മകൻ ശ്രേയംസ്കുമാറിന് ലോക് സഭാ സീറ്റ് നേടിക്കൊടുത്ത് രാഷ്ട്രീയ ഭാവി ശക്തമാക്കുക എന്ന ലക്ഷ്യം വച്ചായിരുന്നു. ഈ ആഗ്രഹം കൂടിയാണ് ഇപ്പോൾ പൊലിയിയുന്നത്. കാലങ്ങളായി ജനതാദളിന്റെ കൈവശമുണ്ടായിരുന്ന കോഴിക്കോട് സീറ്റ് സിപിഎം 2009ൽ പിടിച്ചെടുത്ത് ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിനെ യുഡിഎഫിലെ എംകെ രാഘവനെതിരെ മത്സരിപ്പിക്കുകയായിരുന്നു. ഇതിൽ പിണങ്ങിയാണ് ദീർഘകാലം ഇടത് സഹയാത്രികനായിരു വീരേന്ദ്ര കുമാർ വലത്തോട്ട് ചായുന്നത്. പിന്നെ അവിടെ നിന്ന് വീണ്ടും ഇടത്തോട്ടേക്ക് വന്നത്.
വീരേന്ദ്രുകുമാർ വിഭാഗത്തിന്റെ പിന്തുണ ഉറപ്പായതോടെ വടകരയിലെ സ്ഥാനാർത്ഥിയായ മുതിർന്ന സിപിഎം നേതാവ് പി ജയരാജനും ഏറെ ആശ്വാസമായിട്ടുണ്ട.സംസ്ഥാനത്ത് പഴയ ജനതാദളിന് ഏറ്റവും കൂടുതൽ ശക്തിയുള്ള മണ്ഡലമാണ് വടകര. ്േനരത്തെ ഇടഞ്ഞു നിൽക്കുന്ന കെപി മോഹനനെ കണ്ടും പി ജയരാജൻ പിന്തുണ ഉറപ്പിച്ചിരുന്നു.
നേരത്തെ പി.ജയരാജൻ എംപി.വീരേന്ദ്രകുമാറുമായി ചർച്ച നടത്തിയിരുന്നു. ജയരാജനൊപ്പം എളമരം കരീം എംപിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീരേന്ദ്രകുമാറിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.
വീരേന്ദ്രകുമാറിന്റെ നില കണ്ട് പരിതപിക്കുന്നുവെന്നും ഇടത് മുന്നണിയിൽ ചെന്നിട്ട് എന്ത് കിട്ടി എന്ന് ജനതാദൾ പ്രവർത്തകർ ചിന്തിക്കണമെന്നും ചെന്നിത്തല പറഞ്ഞു. പൂച്ച പ്രസവം പോലെയാണ് ഇടതു മുന്നണിയുടെ സീറ്റ് ചർച്ച. ചെറുകക്ഷികളുടെ സീറ്റുകൾ സിപിഎം വിഴുങ്ങുന്നുവെന്നും അദ്ദേഹം വ്യകതമാക്കി.
ഇതിനു മറുപടിയായി വീരേന്ദ്രകുമാറും രംഗത്തെത്തിയിരുന്നു. രണ്ടായിരം വോട്ടിന് കോൺഗ്രസ് തോറ്റിടത്ത് തന്നെ നിർത്തി രണ്ട് ലക്ഷം വോട്ടിന് തോൽപ്പിച്ചാണ് യു.ഡി.എഫ് സഹായിച്ചതെന്ന് വീരേന്ദ്രകുമാർ തിരിച്ചടിച്ചത്.എൽ.ഡി.എഫിൽ കിട്ടിയിരുന്ന പദവികൾ മാത്രമാണ് ഇപ്പോഴും എൽ.ജെ.ഡിക്കുള്ളത്. മുന്നണി വിടുമ്പോൾ നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന സ്വഭാവം തനിക്കില്ലെന്നും വീരേന്ദ്രകുമാർ വ്യക്താമാക്കിയിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍