കമ്യൂണിസ്റ്റുകാരനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു; വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു; ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു; അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല; ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' നാലാംഭാഗം
രഞ്ജിത്ത് ബാബു
കണ്ണൂർ: കണ്ണൂരിനെ പിടിച്ചുലക്കിയ കൊലപാതകമായിരുന്നു എംഎസ്എഫ്. പ്രവർത്തകനായ അരിയിൽ അബ്ദുൾ ശുക്കൂറിന്റേത്. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും തളിപ്പറമ്പ് എംഎൽഎ ടി.വി. രാജേഷും പ്രതിസ്ഥാനത്തുള്ള ഈ കൊല താലിബാൻ മോഡൽ കൊലപാതകമെന്ന പേരിൽ കുപ്രസിദ്ധിയാർജ്ജിച്ചിരുന്നു. പാർട്ടി സെക്രട്ടറിയും എംഎൽഎയും സഞ്ചരിച്ച കാർ ആക്രമിച്ചു എന്ന ആരോപണത്തിന്റെ പേരിൽ ശുക്കൂർ ഉൾപ്പെടെയുള്ള മൂന്ന് പേരെ ഓടിച്ച് പിൻതുടർന്ന് ഒരു വീടിനുള്ളിൽ അഭയം തേടിയപ്പോഴാണ് പാർട്ടി പ്രവർത്തകർ പിടിച്ചു കൊണ്ടു പോയത്. ഷുക്കൂർ അക്രമി സംഘത്തിലുണ്ടോ എന്നറിയാൻ മൊബൈൽ ഫോണിൽ ഫോട്ടോ എടുത്ത് അയച്ചു കൊടുത്ത് സ്ഥിരീകരിച്ച ശേഷമാണ് കൊല നടത്തിയതെന്ന ആരോപണവുമുയർന്നു. ശുക്കൂർ കല്ലെറിയാൻ ശ്രമിക്കുന്ന ഫോട്ടോ പത്രത്തിൽ വന്നിരുന്നു. എന്നാൽ ഈ ചിത്രം ശുക്കൂറിന്റേതല്ലെന്ന് പിന്നീട് തെളിഞ്ഞു.
സിപിഎമ്മിന്റെ പാർട്ടി കോടതി ശുക്കൂറിനെ വധശിക്ഷക്ക് വിധിക്കുകയായിരുന്നുവെന്ന ആരോപണവും പാർട്ടിക്ക് വലിയ തിരിച്ചടിയായി. കൊലയാളി സംഘങ്ങൾ നടത്തുന്ന കൊലക്കുറ്റം ഏറ്റെടുക്കേണ്ടത് പാർട്ടിയിലെ ചിലരുടെ ചുമതലയാണ്. അതും അവർക്ക് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണ്. പാർട്ടി നിർബന്ധിച്ചാൽ ഇത്തരം കൃത്യം ഏറ്റെടുക്കാതിരിക്കാൻ കഴിയില്ല. പാർട്ടിയുമായി ഇടയുകയോ നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരെ പിന്നീട് അക്രമ കേസുകളിൽ കുടുക്കുന്നു. ഇത്തരം കേസുകളിൽ പെട്ടാൽ പാർട്ടിയുടെ സഹായമില്ലാതെ അവർക്ക് രക്ഷപ്പെടാനാകില്ല. ചില നിരപരധികൾ കേസിൽ പെടുത്തിയതുകൊണ്ടു മാത്രം ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പാർട്ടി പ്രവർത്തനവും അക്രമവും ഒക്കെ വിട്ട് വിദേശത്തു പോയി ജീവിക്കാൻ ശ്രമിച്ചയാളെ കേസിൽ കുടുക്കി യാത്ര മുടക്കിയ സംഭവവും കണ്ണൂരിൽ അരങ്ങേറിയിട്ടുണ്ട്. അക്രമി സംഘം അറസ്റ്റ് ചെയ്യപ്പെടാതിരിക്കാൻ പാർട്ടി പരമാവധി ശ്രമിക്കും. അവർ എന്നും പുറത്ത് തന്നെ ഉണ്ടാവണം.
രാഷ്ട്രീയ ആവശ്യങ്ങൾക്കായി ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയ വാർത്ത കണ്ണൂരിൽ ആളിപ്പടർന്നത് 2009 ലെ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ്. കണ്ണൂരിലെ യുഡിഎഫ്. ലോകസഭാ സ്ഥാനാർത്ഥി കെ.സുധാകരനു വേണ്ടി തൃശ്ശൂർ, എറണാകുളം ജില്ലകളിൽ നിന്ന് 21 അംഗം ക്വട്ടേഷൻ സംഘം എത്തിയെന്നായിരുന്നു വാർത്ത. എതിരാളികളായ ചില നേതാക്കളെ കൊല്ലാനാണ് സംഘം എത്തിയതെന്ന് സിപിഎം ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ സിപിഎം അക്രമം നടത്തിയാൽ ചെറുക്കാൻ വേണ്ടിയാണ് സംഘം എത്തിയതെന്നായിരുന്നു അതിനുള്ള മറുപടി. ഈ സംഘത്തിലെ മൂന്ന് പേർ പിടിയിലാവുകയും ചെയ്തു. ഇവരെ വിട്ടയക്കാൻ സുധാകരനും യുഡിഎഫ് നേതാക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയതോടെ ക്വട്ടേഷൻ കൊടുത്തത് ആരെന്ന് ജനം തിരിച്ചറിഞ്ഞു.
തലശ്ശേരിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘം കരുനാഗപ്പള്ളിയിൽ പിടിയിലായത് രണ്ടുവർഷം മുമ്പാണ്. ബിജെപി.യിൽപ്പെട്ട ഇവർ മൂന്ന് കൊലപാതകങ്ങളടക്കം 21 കേസുകളിൽ പ്രതികളാണ്. നേരത്തെ ബിജെപി.ക്കുവേണ്ടി കൊലനടത്തിയ ഇവർ പിന്നീട് ക്വട്ടേഷൻ പ്രവർത്തനം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് വരുന്ന തൃശ്ശൂർ സ്വദേശിയായ ഒരാളെ ലക്ഷ്യമിട്ട് നീങ്ങിയ ഒരു ക്വട്ടേഷൻ സംഘത്തെ ഒരിക്കൽ പൊലീസ് തന്ത്രപൂർവം പിടികൂടി. ഇവർ സഞ്ചരിച്ച കാറിൽനിന്ന് കൊടുവാൾ, വിവിധ വാഹന നമ്പർപ്ലേറ്റുകൾ എന്നിവ കണ്ടെടുത്തു. സിപിഎമ്മുകാരായ രണ്ട് യുവാക്കൾ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു.
ഗുണ്ടാസംഘങ്ങളും ക്വട്ടേഷൻ സംഘങ്ങളും രാഷ്ട്രീയക്കാരുമായി ഉണ്ടാക്കുന്ന ബന്ധം ഒരുകണക്കിന് പരസ്പര സഹായ സഹകരണം തന്നെയാണ്. സംസ്ഥാനത്ത് പടർന്നു പന്തലിച്ച ബ്ലേഡ്-മണൽ-ഭൂ-മദ്യ മാഫിയകളാണ് ഇതിന് കാരണം. എല്ലാ പാർട്ടികൾക്കും ഇത്തരം ടീമുമായി ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. മദ്യ-മണൽ മാഫിയക്കാർക്ക് ക്വട്ടേഷൻ സംഘങ്ങളെ അത്യാവശ്യമാണ്. പഴയ രാഷ്ട്രീയ അക്രമികളെ അത്തരക്കാർ റാഞ്ചിക്കൊണ്ടിരിക്കുകയാണ്.
കണ്ണൂർ ജില്ലയുടെ അടുത്ത പ്രദേശമായ മയ്യഴി കേന്ദ്രമായി പല ക്വട്ടേഷൻ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഒരു ചെറിയ പഞ്ചായത്തിന്റെ വിസ്തൃതിപോലും ഇല്ലാത്ത മയ്യഴിയിൽ എൺപതിലധികം ബാറുകളുണ്ട്. പല ബാറുകൾക്കും ഡിസ്റ്റിലറികൾക്കും ഇത്തരം ക്വട്ടേഷൻ സംഘങ്ങൾ വേണം എന്നത് പരസ്യമായ രഹസ്യമാണ്. മയ്യഴിയിൽ പൊലീസിന്റെ ഭാഗത്തുനിന്ന് അധികം ശ്രദ്ധയും ഇല്ല എന്നത് ഇത്തരക്കാർക്ക് അനുഗ്രഹമാണ്.മട്ടന്നൂരിലെ കോളാരിയിൽ നാല് വർഷം മുമ്പുണ്ടായ സ്ഫോടനത്തിൽ മരിച്ച യുവാവ് മൂഴിക്കര സ്വദേശിയായിരുന്നു. ഇയാൾ ബോംബ് നിർമ്മാണവും വിതരണവും ആർക്കുവേണ്ടിയും ചെയ്തുകൊടുക്കും.
ബോംബുണ്ടാക്കാൻ ഒരുനാൾ ഇയാളെ കോളാരിയിലേക്ക് കൂട്ടിക്കൊണ്ടുവന്നതാണ്. അവിടെ കശുവണ്ടിത്തോട്ടത്തിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ ശരീരം ചിതറി യുവാവ് മരിച്ചു. മറ്റ് രണ്ട് സിപിഎം പ്രവർത്തകർക്കും പരിക്കേറ്റു. പക്ഷേ, സംഭവം സിപിഎം ഏറ്റെടുത്തില്ല.ഏറെക്കാലം ബോംബുണ്ടാക്കി വിതരണം ചെയ്ത ഒരാൾ പറഞ്ഞതിങ്ങനെ: നിങ്ങൾ കരുതുംപോലെ വലിയ ആനക്കാര്യമൊന്നുമല്ല ഇത്. ഏത് ചെറിയ കുട്ടിക്കും ചെയ്യാൻ പറ്റുന്നതാണ്. പക്ഷേ, അതി ശ്രദ്ധ വേണം. പലരും നന്നായി മദ്യപിച്ചാണ് ബോംബ് നിർമ്മാണത്തിൽ ഇടപെടുക. ഇതാണ് അപകടത്തിന് കാരണം.
പരിശീലനം ലഭിക്കാത്തവരെ ഇതിനുപയോഗിക്കുന്നതുകൊലയ്ക്ക് കൊടുക്കുന്നതിന് തുല്യം. ഇരിട്ടിക്ക് സമീപം ഉഗ്രശേഷിയുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. വീടിന്റെ തറമാത്രമേ ബാക്കിയുള്ളൂ. പുറത്ത് സൂക്ഷിച്ച ബോംബ് വീട്ടിലെ സ്റ്റീൽ അലമാരയിൽ വെച്ചപ്പോഴാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ. പ്രവർത്തകന് കൈ നഷ്ടപ്പെട്ടു. മൂന്നരക്കിലോ സ്ഫോടകവസ്തുക്കളാണ് അലമാരയിൽ സൂക്ഷിച്ചിരുന്നത്.ബോംബെറിഞ്ഞും വടിവാളെടുത്തും എതിരാളികളെ കൊന്നും അംഗഹീനരാക്കിയും തൊഴിലെടുത്തവർക്ക്് രാഷ്ട്രീയ പാർട്ടികൾ പിന്നീട് തുടർ പണികൾ നൽകിയില്ല. അതോടെ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കുകയായിരുന്നു അവർ. സിപിഎം., ബിജെപി. വ്യത്യാസമില്ലാതെ അവർ ഒന്നിച്ച് ക്വട്ടേഷൻ സ്വീകരിച്ച് മുന്നോട്ട് പോയി. മലബാറിന് പുറത്തും അവർക്ക് വേണ്ടി ആവശ്യക്കാരുണ്ടായി. മൈസൂർ , ബംഗളുരൂ, മംഗലൂരു എന്നിവിടങ്ങളിലും ഈ ക്വട്ടേഷൻ സംഘത്തിലെ സാന്നിധ്യം ആവശ്യമായി വന്നു. മലയാളി ക്രിമനലുകളുടെ സാന്നിധ്യം അനുദിനം വർദ്ധിച്ചു വരികയും ചെയ്തു.
കമ്യൂണിസ്റ്റ്കാരാനായ അച്ഛന്റെ ബിജെപിക്കാരനായ മകൻ കൊല്ലപ്പെട്ടപ്പോൾ അയാൾ ദുഃഖം കാട്ടാതെ പാർട്ടിയിൽ പിടിച്ചു നിൽക്കുന്നു. വഴി തെറ്റിയതിനുള്ള ശിക്ഷയാണ് അവന് നൽകിയതെന്ന് പാർട്ടി അയാളെ പഠിപ്പിക്കുന്നു. ധർമ്മടത്തെ ഒരു പ്രധാന നേതാവിന്റെ മരുമക്കൾ പ്രസ്ഥാനം മാറിയപ്പോൾ പാർട്ടി ശിക്ഷ അവരെ ഇല്ലാതാക്കുകയായിരുന്നു. അന്ന് ആ നേതാവിനും മാറി ചിന്തിക്കാനായില്ല. രാഷ്ട്രീയ ഭിന്നതയുടെ പേരിൽ ബന്ധുക്കളെ കൊല ചെയ്യുന്ന അവസ്ഥയാണ് കണ്ണൂരിൽ അരങ്ങേറിയത്. ഇത് കണ്ണൂരിൽ മാത്രം നടക്കുന്ന അവസ്ഥ.
(തുടരും).
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്