Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സൈനികർ ഡ്യൂട്ടിയിൽ അല്ലെങ്കിലും ടാർജറ്റ് ചെയ്യുന്ന ഭീകരരുടെ ശൈലി വീണ്ടും; ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ബലമായി കൊണ്ടുപോയത് അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെ; ഭട്ട് ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ ഉദ്യോഗസ്ഥൻ; കിഡ്‌നാപ്പ് ചെയ്തത് ബദ്ഗാമിലെ വീട്ടിൽ ഒരു മാസത്തെ അവധിക്ക് വന്നപ്പോൾ; കരസേനയുടെയും പൊലീസിന്റെയും വിപുലമായ തിരച്ചിൽ; സ്ഥലത്ത് വൻസുരക്ഷാസന്നാഹം

സൈനികർ ഡ്യൂട്ടിയിൽ അല്ലെങ്കിലും ടാർജറ്റ് ചെയ്യുന്ന ഭീകരരുടെ ശൈലി വീണ്ടും; ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി; ബലമായി കൊണ്ടുപോയത് അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെ; ഭട്ട്  ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ ഉദ്യോഗസ്ഥൻ; കിഡ്‌നാപ്പ് ചെയ്തത് ബദ്ഗാമിലെ വീട്ടിൽ ഒരു മാസത്തെ അവധിക്ക് വന്നപ്പോൾ; കരസേനയുടെയും പൊലീസിന്റെയും വിപുലമായ തിരച്ചിൽ; സ്ഥലത്ത് വൻസുരക്ഷാസന്നാഹം

മറുനാടൻ ഡെസ്‌ക്‌

ശ്രീനഗർ: ജമ്മു-കശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയി. ബദ്ഗാമിലെ വീട്ടിൽ നിന്നാണ് ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയത്. അവധിയിലായിരുന്ന സൈനികൻ മുഹമ്മദ് യാസിൻ ഭട്ടിനെയാണ് വീട്ടിൽ നിന്ന ബലമായി കൊണ്ടുപോയത്.

ബദ്ഗാമിൽ ഖാസിപോര ചഡൂരയിലെ വസതിയിൽ അവധിക്ക് വന്നതായിരുന്നു ജമ്മു ആൻഡ് കശ്മീർ ലൈറ്റ് ഇൻഫൻട്രി യൂണിറ്റിലെ മുഹമ്മദ് യാസിൻ. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്. ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടിലായിരുന്നു മുഹമ്മദ് യാസീൻ ഭട്ട്. ഈ മാസം അവസാനം വരെ അവധിയിലായിരുന്നു യാസീൻ ഭട്ട്. സൈനികനെ കാണാനില്ലെന്ന പരാതി വൈകിട്ടോടെയാണ് പൊലീസിന് ലഭിച്ചത്.

യാസീൻ ഭട്ടിന് വേണ്ടി വിപുലമായ തെരച്ചിലാണ് നടത്തുന്നത്. കരസേനയെയും അർദ്ധസൈനികവിഭാഗത്തെയും സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്. എന്നാൽ ഏത് ഭീകരസംഘടനയിൽപ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. പ്രദേശവാസികൾ പറയുന്നത് ഭീകരരാണ് തട്ടിക്കൊണ്ടുപോയത് എന്നാണ്.

2017 ൽ ഉമർ ഫയാസ് എന്ന സൈനികനെ ഭീകരർ തട്ടിക്കൊണ്ടുപോയിരുന്നു. ഷോപ്പിയാൻ ജില്ലയിൽ ലഫ്റ്റനന്റ് റാങ്കിലുള്ള സൈനിക ഉദ്യോഗസ്ഥനെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയ ഉമർ ഫയാസ് എന്ന ഉദ്യോഗസ്ഥനെ, ചൊവ്വാഴ്ച രാത്രിയാണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. പൊലീസും സൈന്യവും സംയുക്തമായി ഭീകരർക്കായി നടത്തിയ തിരച്ചിലിലാണ് സൈനികന്റെ മൃതദേഹം കണ്ടെത്തിയത്.

മൃതദേഹത്തിന്റെ ശിരസിലും അടിവയറ്റിലും വെടിയേറ്റിരുന്നു. ദക്ഷിണ കശ്മീരിലെ കുൽഗാമിലുള്ള ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കുന്നതിനായി അവധിയിലായിരുന്നു ഉമർ. സൈനികർ ഡ്യൂട്ടിയിലല്ലെങ്കിലും അവരെ ലക്ഷ്യമിടുന്ന ഭീകരരുടെ പുതിയ രീതിയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നതെന്ന് സൈനികവൃത്തങ്ങൾ ചൂണ്ടിക്കാട്ടി. പ്രശ്‌നബാധിത ജില്ലകളിലെ ബന്ധുവീടുകളിലേക്കുള്ള സന്ദർശനം സൈനികർ പരമാവധി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീർ പൊലീസ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം ജൂലൈയിൽ, അവധിയിലായിരുന്ന സൈനികനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച് കൊന്നിരുന്നു. ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലാണ് സംഭവം. ഞായറാഴ്ചയാണ് അക്രമം നടന്നത്. സിആർപിഎഫിന്റെ 134ാം ബറ്റാലിയനിലുള്ള നിസാർ അഹമ്മദ് എന്ന ജവാനാണ് തീവ്രവാദികളുടെ വെിയേറ്റ് മരിച്ചത്.

അവധിയിലായിരുന്ന നിസാർ അഹമദിനെ സ്വന്തം വീട്ടിൽ വച്ചാണ് തീവ്രവാദികൾ ആക്രമിച്ച് കൊലപ്പെടുത്തിയത്. വെടിയേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജൂലായ് 20ന് മുഹമ്മദ് സലിം ഷാ എന്ന പൊലീസ് കോൺസ്റ്റബിളിനെ തീവ്രവാദികൾ കുൽഗാമിലെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. ജൂലായ് അഞ്ചിന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ജവൈദ് ദാർഷ എന്ന കോൺസ്റ്റബിളിനെ അടുത്ത ദിവസം മരിച്ച നിലയിൽ; കണ്ടെത്തിയിരുന്നു.ജൂണിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ സൈനികൻ ഔറംഗസേബിന്റെ മൃതദേഹം ജൂൺ 14 ന് പുൽവാമയിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP