ലോക്കപ്പിലിട്ട് മർദ്ദിച്ചെന്നും അറുപതിനായിരം രൂപ തട്ടിയെടുത്തെന്നും കാട്ടി പരാതിയും പ്രമുഖ ചാനലിനെ സ്വാധീനിച്ച് വാർത്തയും; താൻ കോൺഗ്രസ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് സ്വന്തം ആളാണെന്നും എസ്ഐയുടെ തൊപ്പി തെറിപ്പിക്കുമെന്നും ഭീഷണി; ജനകീയനായ കടവന്ത്ര പ്രിൻസിപ്പൽ എസ്ഐക്കെതിരെ വ്യാജപരാതി നൽകി കുടുക്കാൻ നോക്കിയത് ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തി; വ്യാജ വാർത്ത കൊടുത്ത ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം
ആർ പീയൂഷ്
കൊച്ചി: ബിൽ അടയ്ക്കാതിരുന്നതിനാൽ വൈദ്യുത ബന്ധം വിച്ഛേദിക്കാനെത്തിയ ജീവനക്കാരനെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ കേസെടുത്ത എസ്ഐയ്ക്കെതിരെ വ്യാജ പരാതി. കടവന്ത്ര സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്ഐ എ.എൽ അഭിലാഷിനെതിരെയാണ് കെ.എസ്.ഇ.ബി ജീവനക്കാരന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും അസഭ്യം പറഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത കേസിലെ പ്രതിയായ തൃശ്ശൂർ മണ്ണുത്തി മീനച്ചേരി വീട്ടിൽ ആൽഫ്രഡ് തോമസ് പരാതി നൽകിയിരിക്കുന്നത്. മേൽപ്പറഞ്ഞ കേസിൽ അറസ്റ്റിലായിരുന്നപ്പോൾ സ്റ്റേഷനിൽ വച്ച് മർദ്ദനമേറ്റെന്നും പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരം രൂപയും എസ്ഐ തട്ടിയെടുത്തുമെന്നും കാട്ടിയാണ് സിറ്റി പൊലീസ് കമ്മീഷ്ണർക്കും ഡി.ജി.പിക്കും പരാതി നൽകിയിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഒരു പ്രമുഖ ചാനലിൽ എസ്ഐയ്ക്കെതിരെ വാർത്തയും വന്നിരുന്നു. എന്നാൽ ഈ പരാതിയും വാർത്തയും തീർത്തും അടിസ്ഥാന രഹിതമാണെന്നാണ് എസ്ഐയും സ്റ്റേഷനിലെ ജനമൈത്രി
അംഗങ്ങളും നാട്ടുകാരും പറയുന്നത്.
സംഭവത്തെ പറ്റി ജനമൈത്രി അംഗവും കെ.കെ കോളനി റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജേഷ് രാമകൃഷ്ണൻ പറയുന്നതിങ്ങനെ. ഇത് തികച്ചും ഒരു വ്യാജ പരാതിയും വ്യാജ വാർത്തയുമാണ്. കാരണം വാർത്തയിൽ പറയുന്ന സംഭവങ്ങളെല്ലാം വാസ്തവ വിരുദ്ധമാണ്. കേരളത്തിലെ ആദ്യത്തെ ആറു ശിശു സൗഹൃദ പൊലീസ് സ്റ്റേഷനായ കടവന്ത്ര പൊലീസ് സ്റ്റേഷൻ കേരളത്തിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനാണ്. ഇവിടുത്തെ എസ്ഐ അഭിലാഷ് ജനങ്ങൾക്ക് വേണ്ടി നിരവധി പ്രവർത്തനങ്ങളാണ് നടത്തുന്നത്. സ്റ്റേഷൻ പരിധിയായ കമ്മട്ടിപ്പാടം, ഉദയാ, പിആൻഡ് ഡി, കെ.കെ എന്നീ കോളനികളിലെ മുഴുവൻ ക്രമ സമാധാന പ്രശ്നങ്ങൾക്കും പരിഹാരമുണ്ടാക്കിയത് എസ്ഐ അഭിലാഷാണ്. ആറുമാസമായതെയുള്ളൂ അദ്ദേഹം ഇവിടെ ചാർജ്ജ് എടുത്തിട്ട്. അതിനിടയിൽ സ്ക്കൂൾ കുട്ടികളും ചെറുപ്പക്കാരും ഉൾപ്പടെയുള്ള ലഹരി മരുന്ന് ഉപയോഗിക്കുന്നവരെ കണ്ടെത്തി ബോധവത്കരണം നടത്തി അവരെ നേരായ മാർഗ്ഗത്തിലേക്ക് എത്തിച്ചു വരികയാണ്. അതു പോലെ സ്റ്റേഷനിലെത്തുന്ന സാധാരണക്കാരായ ജനങ്ങൾക്ക് വേണ്ട എല്ലാ നിയമ സഹായങ്ങളും ചെയ്തു കൊടുക്കുന്നുമുണ്ട്. അങ്ങനെയുള്ള ഒരു എസ്ഐയെ പറ്റിയാണ് വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ ചാനൽ വ്യാജ വാർത്ത നൽകിയത്. ഇതിനെതിരെ ഞങ്ങൾ ഒറ്റക്കെട്ടായി നിന്നു പ്രതികരിക്കും. വാർത്ത കൊടുത്ത ചാനലിന് സംഭവത്തെപറ്റി പരാതി നൽകുകയും ചെയ്തിട്ടുണ്ട്.
എസ്ഐ അഭിലാഷിനെതിരെ വ്യാജ പരാതി ആൽഫ്രഡ് നൽകാനിടയായ സംഭവം ഇതാണ്: കഴിഞ്ഞമാസം പതിനൊന്നാം തീയതി ആൽഫ്രഡിന്റെ വൈറ്റില ജംഗ്ഷനിൽ പ്രവർത്തിക്കുന്ന എ -വൺ ട്രാവൽ ഏജൻസ് എന്ന സ്ഥാപനത്തിൽ വൈദ്യുതി ബിൽ കുടിശികയായതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാരനായ സുനിൽ കുമാർ വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ അവിടെ എത്തി. ആ സമയം ആൽഫ്രഡിന്റെ ഭാര്യ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. അവരോട് വിവരം പറഞ്ഞ സേഷം സുനിൽകുമാർ എഫ്.ആർ (ഫൈനൽ റീഡിങ്) എഴുതിയ ശേഷം വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഈ സമയം വിവരം അറിഞ്ഞെത്തിയ ആൽഫ്രഡ് സുനിൽകുമാറിനെ തടഞ്ഞു വയ്ക്കുകയും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടു. ബില്ലടച്ചതിന് ശേഷം ബോർഡിലെ അക്കൗണ്ട് വിഭാഗത്തിൽ നിന്നും അറിയിപ്പ് കിട്ടിയെങ്കിൽ മാത്രമേ പുനഃസ്ഥാപിക്കാനാവൂ എന്ന് സുനിൽകുമാർ അറിയിച്ചു. എന്നാൽ ആൽഫ്രഡ് കുറച്ചാളുകളെ വിളിച്ചു കൂട്ടുകയും അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. ഈ സമയം സുനിൽകുമാർ പൊലീസ് ഹെൽപ്പ് ലൈനായ 100 ൽ വിളിച്ചു വിവരം പറഞ്ഞു. തുടർന്ന് അവർ അറിയിച്ചതിനെ തുടർന്ന് മരട് പൊലീസ് സ്ഥലത്തെത്തി സുനിൽകുമാറിനെ മോചിപ്പിച്ചു. സംഭവം നടന്ന സ്ഥലം കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയായതിനാൽ സുനിൽകുമാർ കടവന്ത്ര പൊലീസ് സ്റ്റേഷനിൽ രേഖാമൂലം ഔദ്യോഗികമായി പരാതി നൽകി. ഇതോടെ പൊലീസ് ആൽഫ്രഡിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. ഇതോടെ ആൽഫ്രഡ് തന്റെ ഭാര്യയെ കെ.എസ്.ഇ.ബി ജീവനക്കാരൻ കയറിപ്പിടിക്കാൻ ശ്രമിച്ചു എന്നും ലൈംഗിക ചുവയോടെ സംസാരിച്ചു എന്നുും കാട്ടി ഒരു കൗണ്ടർ പരാതിയുമായാണ് സ്റ്റേഷനിലെത്തിയത്. പ്രഥമിക പരിശോധനയിൽ തന്നെ പരാതി വ്യ.ാജമാണെന്ന് തെളിഞ്ഞു.
സ്റ്റേഷനിലെത്തിയ ശേഷം ആൽഫ്രഡ് എസ്ഐയ്ക്ക് നേരെ ഭീഷണി മുഴക്കൽ തുടർന്നു. താൻ കോൺഗ്രസ്സ് നേതാവാണെന്നും തൃശ്ശൂർ ബിഷപ്പ് തന്റെ സ്വന്തം ആളാണെന്നും തന്റെ കസേര ഞാൻ തെറിപ്പിക്കും എന്നൊക്കെ ഭീഷണി തുടർന്നു. സംഭവം രമ്യതയിൽ പരിഹരിക്കാനെന്നിരിക്കെ ആൽഫ്രഡിന്റെ വിരട്ടൽ കേട്ട് കുപിതനായ എസ്ഐ ആൽഫ്രഡിനെ സുനിൽകുമാറിന്റെ പരാതിയിൽ എഫ്.ഐ.ആർ ഇട്ട് ലോക്കപ്പിലടച്ചു. അപ്പോഴും താൻ എസ്ഐയുടൈ തൊപ്പി തെറിപ്പിക്കും എന്ന് ഭീഷണി മുഴക്കുന്നുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കിയെങ്കിലും മജ്സ്ട്രേട്ട് ജാമ്യം നൽകി. ജാമ്യമില്ലാ വകുപ്പായിരുന്നെങ്കിലും ആൽഫ്രഡിന്റെ ബന്ധുവായ ന്യായാധിപൻ സഹായിക്കുകയായിരുന്നു എന്ന് ആരോപണമുണ്ട്. ജാമ്യത്തിലിറങ്ങിയ ഇയാൾ ആശുപത്രിയിൽ അഡ്മിറ്റാകുകയും തനിക്ക് പൊലീസ് മർദ്ദനമേറ്റെന്നും പോക്കറ്റിലുണ്ടായിരുന്ന അറുപതിനായിരം രൂപ എസ്ഐ കൈക്കലാക്കി എന്നു പറഞ്ഞ് പരാതി നൽകുകയും ചാനലിനെ തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകിക്കുകയുമായിരുന്നു.
വാർത്തയിൽ പറയുന്നതു പോലെ ഇയാൾക്ക് യാതൊരു മർദ്ദനവുമേറ്റിട്ടില്ല എന്ന് കോടതിയിൽ ഹാജരാക്കുന്നതിന് മുൻപ് എടുത്ത മെഡിക്കൽ ചെക്കപ്പിൽ പറയുന്നുണ്ട്. മുൻപുണ്ടായിരുന്ന നടുവേദനമാത്രമാണ് അതിൽ സൂചിപ്പിച്ചിരുന്നത്. നെഞ്ചിന്റെ എക്സറേ എടുത്തതിലും ഒരു കുഴപ്പവുമില്ലായിരുന്നു. എന്നാൽ ജാമ്യം ലഭിച്ചതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റാകുകയും ദിവസങ്ങൾക്ക് ശേഷം എസ്ഐ അറുപതിനായിരം രൂപ തട്ടിയെടുത്തു എന്നും പരാതി ഉന്നയിച്ചിരിക്കുന്നത് ദരുദ്ദേശപരമായിട്ടാണ്. തന്നെ അറസ്റ്റ് ചെയ്ത എസ്ഐയെ മനഃപൂർവ്വം കുടുക്കാൻ ചെയ്ത ശ്രമമാണ് ഇത്. നിരപരാധിയായ എസ്ഐയെ കുടുക്കാൻ മനഃപൂർവ്വം സ്റ്റേഷനിൽ പ്രകോപനമുണ്ടാക്കുകയും അത് ഫോണിൽ റെക്കോർഡു ചെയ്യുകയുമായിരുന്നു. ഈ സമയം എസ്ഐ കുപിതനായി സംസാരിക്കുന്ന ഭാഗങ്ങൾ ചാനൽ പ്രതിനിധിക്ക് കൈമാറുകയും തെറ്റിദ്ധരിപ്പിച്ച് വാർത്ത നൽകുകയുമായിരുന്നു. വാർത്ത വന്നതോടെ എസ്ഐക്ക് ഏറെ മാനക്കേടുണ്ടായി. ഇതോടെയാണ് ഏറെ ജനസമ്മതനായ എസ്ഐയ്ക്ക് വേണ്ടി ജനസമിതി അംഗങ്ങളും നാട്ടുകാരും രംഗത്ത് വന്നത്.
മുമ്പ് ആൽഫ്രഡ് പാർസൽ സർവ്വീസ് നടത്തുന്ന സമയം അഞ്ചു ലക്ഷം രൂപയുടെ സാധനങ്ങൾ തട്ടിയെടുത്തു എന്ന ഒരു ചീറ്റിങ് കേസുണ്ടായിരുന്നു. അന്നും ഇയാളെ കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ഇയാൾ മയക്കുമരുന്നിനും അടിമയാണ്. ഇയാളുടെ കൈകളിൽ ഇഞ്ചക്ഷൻ വയ്ക്കുന്നതിന്റെ നിരവധി പാടുകൾ കാണാൻ കഴിയും. ഇത്തരത്തിൽ ക്രിമിനൽ പശ്ചാത്തലുമള്ള ആളാണ് എസ്ഐയ്ക്കെതിരെ വ്യാജ പരാതി നൽകി വാർത്ത ചാനലിൽ വരുത്തിയത്. ചാനലിനെതിരെ നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.
പി ആൻഡ് ഡി കോളനി നിവാസിയായ പൊതു പ്രവർത്തകയും ഓട്ടോറിക്ഷാ തൊഴിലാളിയുമായ ധനലക്ഷ്മി എന്ന വീട്ടമ്മയ്ക്ക് എസ്ഐ അഭിലാഷിനെ പറ്റി പറയാൻ നൂറു നാവാണ്. തങ്ങളുടെ ചേരി പ്രദേശത്തുള്ള മയക്കു മരുന്ന് കഞ്ചാവ് ലോബികളെ തുരത്തിയത് എസ്ഐ ആണ് എന്നും തന്റെ ഓട്ടോയിലെ ബാറ്ററി മോഷണം പോയപ്പോൾ അതിന് പകരം മറ്റൊന്ന് വാങ്ങി തന്ന് സഹായിച്ചതും അദ്ദേഹമാണെന്നും പറയുന്നു. ജന സമിതി അംഗമായ ശ്യാമളാ കാർത്തിക് പറയുന്നത് എസ്ഐയ്ക്കെതിരെയുള്ള ഈ പരാതി വ്യാജമാണ് എന്നു തന്നെയാണ്. ഇങ്ങനെ ഒരു പരാതിയുമായി വാർത്ത നൽകണമെന്നാവശ്യപ്പെട്ട് ഒരാൾ എത്തുമ്പോൾ എസ്ഐയോട് ഒന്നു വിളിച്ചു ചോദിക്കാനുള്ള മര്യാദ ആ ചനൽ പ്രതിനിധി കാണിക്കണമായിരുന്നു എന്നും ചാനലിനെതിരെ അസോസിയേഷൻ പരാതി നൽകിയിട്ടുണ്ടെന്നും ജനസമിതി പ്രവർത്തകൻ ബിജു ചൂളയ്ക്കൽ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും പകൽ വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്