എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താൻ ഒരു റേറ്റ്; വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിപ്പിക്കാനും ജീവിതകാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേക രീതിയും പ്രത്യേക റേറ്റും; മൂന്നു പതിറ്റാണ്ടു നടന്ന കൊലക്കുപോലും പ്രതികാരം; കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം 'വർക്ക്' ഏറ്റെടുക്കുന്നവർക്ക് മാത്രം; പാർട്ടി ഗുണ്ടകൾക്ക് പകരം കണ്ണൂരിൽ ഇപ്പോൾ കണ്ണിൽചോരയില്ലാത്ത ക്വട്ടേഷൻ സംഘങ്ങൾ; മറുനാടൻ പരമ്പര 'കൊലക്കത്തികൾ വാഴുന്ന കണ്ണൂർ' രണ്ടാംഭാഗം
രഞ്ജിത്ത് ബാബു
കണ്ണൂർ: 2009 നവംബർ 8 ന് കണ്ണൂർ ജില്ലയിലെ ജനങ്ങൾ ഉണർന്നത് മാലൂരിലെ ഒരു കൊലപാതക വാർത്തയുമായാണ്. മൂന്ന് പതിറ്റാണ്ട് നീണ്ടു നിന്ന പ്രതികാരമാണ് ഈ കൊലക്ക് കാരണമെന്നറിഞ്ഞപ്പോൾ നാട്ടുകാർ ഞെട്ടിത്തരിച്ചു. ഈ കൊലപാതകത്തിന് ക്വട്ടേഷൻ സംഘത്തെ നിയോഗിച്ച വ്യക്തിയാരെന്നറിഞ്ഞപ്പോൾ വീണ്ടും ഒന്നു കൂടി ഞെട്ടി. മാലൂർ തൃക്കടാരിപ്പൊയിലിന് സമീപം സിപിഎം പ്രവർത്തകനായ കട്ടൻ രാജു എന്ന വയോധികനെയാണ് വീട്ടിൽ നിന്നും ടൗണിലേക്ക് നടന്നു പോകുന്ന വഴി വാഹനത്തിലെത്തിയ സംഘം പിടിച്ചു കൊണ്ടു പോയത്.
ഈ വാഹനത്തെ പിൻതുടർന്ന് പോയ നാട്ടുകാർക്കും പൊലീസിനും രാജുവിന്റെ മൃതദേഹം മാത്രമാണ് കാണാൻ കഴിഞ്ഞത് പോത്തുകുഴി ആര്യപറമ്പ് പള്ളിക്ക് സമീപം കഴുത്തിന് വെട്ടേറ്റ നിലയിലാണ് രാജുവിന്റെ മൃതദേഹം കണ്ടത്. രണ്ടു കൊലയാളികളേയും അവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുപത്തു. തുടർന്ന് മറ്റ് മൂന്നു പേരേയും പിടികൂടി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് അറിയുന്നത് കട്ടൻ രാജുവിനെ കൊല്ലാൻ ഗൾഫിൽ വെച്ച് ക്വട്ടേഷൻ സംഘത്തെ ഏൽപ്പിച്ചത് ഇസ്മയിൽ എന്ന ആളാണെന്ന്.
കോൺഗ്രസ്സ് പ്രവർത്തകരായ മര്യാടൻ മൊയ്തീൻ, ചന്ദ്രോത്ത് രവീന്ദ്രൻ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു കട്ടൻ രാജു. 1976 , 78, വർഷങ്ങളിലാണ് ഈ രണ്ടു കൊലപാതകങ്ങളും നടന്നത് കേസിൽ കട്ടൻ രാജുവിനെ വെറുതെ വിട്ടിരുന്നു. മര്യാടൻ മൊയ്തീന്റെ മകനാണ് ഇസ്മയിൽ. മൊയ്തീൻ കൊല്ലപ്പെടുമ്പോൾ ആറ് മാസം ഗർഭിണിയായിരുന്നു അയാളുടെ ഭാര്യ. സംഭവം നടക്കുമ്പോൾ ജനിച്ചിട്ടു പോലുമില്ലാത്ത ഇസ്മയിലിന്റെ പ്രതികാരമാണ് ഈ കൊലക്ക് പിന്നിലെന്നാണ് പൊലീസ് സാക്ഷ്യപ്പെടുത്തുന്നത്. ഇസ്മയിൽ വൻ തുക കൊടുത്താണ് കോട്ടയം സ്വദേശിയുൾപ്പെടെയുള്ള ക്വട്ടേഷൻ സംഘത്തെ കൃത്യത്തിന് നിയോഗിച്ചത്. രാഷ്ട്രീയമുണ്ടെങ്കിലും അതിനുപരി വ്യക്തിപരമായ പ്രതികാരമാണ് ഈ കൊലക്ക് പ്രേരിപ്പിച്ചത്. ഈ സംഭവത്തോടെ വിദേശത്തു നിന്നും രാഷ്ട്രീയ പ്രതികാരം വീട്ടാൻ ക്വട്ടേഷൻ ഏൽപ്പിക്കാൻ പറ്റും എന്ന തെളിവുണ്ടായി. രാഷ്ട്രീയത്തിന് പുറമേ കണ്ണൂർ ജില്ലയിലെ മറ്റ് കൊലപാതകങ്ങൾക്കും ഗൾഫിൽ നിന്നും ക്വട്ടേഷൻ ഏർപ്പാട് ചെയ്തതായി നിരവധി തെളിവുകളുണ്ട്.
കൂടാളിയിൽ ഒരു കോൺഗ്രസ്സ് പ്രവർത്തകനെ കൊല്ലാൻ പാർട്ടി തലത്തിൽ തീരുമാനിച്ചുറപ്പിച്ചിരുന്നു. എന്നാൽ സ്ഥലവും സന്ദർഭവും നോക്കി പാർട്ടി നിയോഗിച്ച പ്രതിരോധക്കാർക്ക് ആളുതെറ്റി. അനീഷ് എന്ന യുവാവിനെ ആളുമാറി കൊല ചെയ്തു. ഒരു പ്രശ്നവും ഉണ്ടാക്കാത്ത ഈ യുവാവ് അടിയിൽ മാറെല്ലു പൊട്ടി ഹൃദയത്തിൽ തുളച്ചു കയറിയാണ് മരിച്ചത്. അതോടെ ഈ പ്രതിരോധക്കാരെ പാർട്ടി തള്ളി പറഞ്ഞു. അനീഷ് കൊലക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതികൾക്ക് ലഭിച്ച സ്വീകരണം കണ്ട് പാർട്ടി പോലും ഞെട്ടി. നൂറുക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും പാർട്ടിയുമായി തെറ്റിയ സംഘത്തലവനെ ഏഴ് കിലോ മീറ്റർ അകലെയുള്ള ഗ്രാമം വരെ ആനയിച്ചു കൊണ്ടു പോയി. ഇതിന്റെ നേതാവിനെ കുടുക്കാനായി പാർട്ടി ഇല്ലാത്ത ബോംബ് കേസിൽ കുടുക്കി വീണ്ടും ജയിലാക്കാൻ ശ്രമിച്ചു. എന്നാൽ അന്നത്തെ കണ്ണൂർ എസ്പി. മനോജ് എബ്രഹാം കാര്യങ്ങൾ മനസ്സിലാക്കിയതോടെ പാർട്ടി പദ്ധതി പൊളിഞ്ഞു.
തലശ്ശേരിയിലെ ഫസൽ വധക്കേസും ഇത്തരത്തിൽ ക്വട്ടേഷൻ കൊലപാതകം എന്ന ഗണത്തിൽ പെടുത്താവുന്നതാണ്. പാർട്ടി നേതൃത്വത്തിന്റെ കൃത്യമായ കണക്കു കൂട്ടലിലൂടെയാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സിബിഐ തെളിവു സഹിതം പറയുന്നു. നേരത്തെ സിപിഎം പ്രവർത്തകനായിരുന്ന ഫസൽ പാർട്ടിയുമായി ഇടഞ്ഞാണ് എൻ.ഡി.എഫിൽ ചേർന്നത്. പത്ര വിതരണക്കാരനായ ഫസലിനെ രാവിലെ കൊല്ലപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. ഈ കൊലക്ക് പിന്നിൽ ആർഎസ് എസ്. ആണെന്ന് അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് ആദ്യം വെളിപ്പെടുത്തിയത്.
ഫസലിന്റെ രക്തം പുരണ്ട തൂവാല ആർഎസ്എസ് കേന്ദ്രത്തിന് സമീപം കാണപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഇതെല്ലാം ക്വട്ടേഷൻ സംഘത്തിന്റെ തന്ത്രമായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കൊടി സുനി ഉൾപ്പെടെയുള്ളവർ പിടിയിലായിരുന്നു. അന്നും കൊടി സുനിക്ക് പിന്നിൽ ആരാണെന്ന് വ്യക്തമായിരുന്നില്ല. ടിപി വധക്കേസിലും കൊടി സുനി പ്രതിപ്പട്ടികയിലുണ്ട്.സിബിഐ. അന്വേഷണത്തെ തുടർന്ന് സിപിഎം. നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും കേസിൽ അകപ്പെടുകയായിരുന്നു. ആസൂത്രിതമായ ഇത്തരം ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് കൊടി സുനിയെ നിയോഗിക്കുന്നത് ആര് എന്നത് കണ്ടെത്തേണ്ടതുണ്ട്.
എല്ലാ ക്വട്ടേഷൻ പ്രവർത്തനങ്ങളും ഏറ്റെടുക്കുമ്പോൾ ചില പ്രത്യേക നിബന്ധനകളുണ്ട്. എതിരാളിയെ തൽക്ഷണം കൊലപ്പെടുത്താനും വെട്ടിന്റെ എണ്ണം കൂട്ടി ഇഞ്ചിഞ്ചായി മരിക്കാനും ജീവിത കാലം മുഴുവൻ വികലാംഗനാക്കി മാറ്റാനും പ്രത്യേകം പ്രത്യേകം ക്വട്ടേഷനുകളാണ്. ഇതിനുള്ള റേറ്റും പ്രത്യേകം ഉറപ്പിച്ചിരിക്കും. എന്തെങ്കിലും കൈയബദ്ധം വന്നാൽ അതിന്റെ ഉത്തരവാദിത്വം ക്വട്ടേഷൻ ഏറ്റെടുക്കുന്നവർക്ക് മാത്രമാണ്. എത്ര ഭീതിദമാണ് അവസ്ഥ എന്നോർക്ക് നോക്കൂ..
( തുടരും)
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍