ജോസഫിന്റെ ഉടക്കിൽ വെള്ളം കുടിച്ചു നിന്ന മാണിക്ക് ആശ്വാസം പകർന്നുകൊണ്ട് കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി നിർണയം; സിന്ധുമോൾ ജേക്കബിനെ ഇറക്കി മാണിയുടെ സ്വപ്നങ്ങൾ തകർക്കാൻ മോൻസ് ജോസഫ് നടത്തിയ നീക്കം പൊളിച്ചു; ജോസ് കെ മാണിയുടെ പൂഴിക്കടകനിലൂടെ വി എൻ വാസവൻ സ്ഥാനാർത്ഥിയായി; ദളിൽ നിന്നും പിടിച്ചെടുത്ത കോട്ടയം മാണിക്ക് അടിയറവ് വെച്ചതു കോടിയേരിയുടെ മാണിപ്രേമം എന്ന ആരോപണം വീണ്ടും ശക്തം; മാണിയുടെ സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ വെമ്പി നിന്ന കോൺഗ്രസ് വോട്ട് രണ്ടിലക്ക് തന്നെ
മറുനാടൻ ഡെസ്ക്
കോട്ടയം: കോട്ടയം മണ്ഡലത്തിന് വേണ്ടി പി.ജെ.ജോസഫ് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ കേരള കോൺഗ്രസ് കാറ്റും കോളുമുള്ള കടലുപോലെയാണ്. ലോക്സഭയിലേക്ക് ഒന്നുപോയാൽ കൊള്ളാമെന്ന മോഹം ജോസഫ് തുറന്നുപറഞ്ഞതോടെ, മാണി പക്ഷം മുഖം കറുപ്പിച്ചപ്പോൾ രണ്ടില പിളരുമെന്ന വരെയായി വാർത്തകൾ. അധിക സീറ്റില്ലെന്ന് കോൺഗ്രസ് തറപ്പിച്ച് പറഞ്ഞതോടെ, വഴക്ക് മൂത്തു. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിൽ 11 തവണ കേരള കോൺഗ്രസിനെയോ, കോൺഗ്രസിനെയോ ജയിപ്പിച്ചുവിട്ട മണ്ഡലത്തിൽ മത്സരിച്ചാൽ പോരാ, ജോസ് .കെ.മാണി നേടയത് പോലെ ഒരുലക്ഷത്തിലേറെ വോട്ടിന്റെ റെക്കോഡ് ആവർത്തിക്കുകയും വേണം. താൻ മത്സരിക്കാമെന്ന് ജോസഫ് പറഞ്ഞപ്പോൾ മാണി ഇടങ്കോലിട്ടു. ഇതോടെ, തന്ത്രങ്ങളും മറുതന്ത്രങ്ങളും ചരടുവലികളുമായി ജോസഫ്-മാണി വിഭാഗങ്ങൾ കളം നിറഞ്ഞു. മണ്ഡലത്തിൽ എതിരാളി ദുർബലനായാൽ എളുപ്പത്തിൽ പിടിച്ചടക്കാമെന്നത് പകൽപോലെ സത്യം. അതുകൊണ്ട് തന്നെ ജോസഫിനെ എങ്ങനെ മെരുക്കുമെന്ന് അറിയാതിരുന്ന മാണിക്ക് എൽഡിഎഫിന്റെ സ്ഥാനാർത്ഥി പട്ടിക വന്നപ്പോൾ തുള്ളിച്ചാടാൻ തോന്നി. അണികൾക്ക് പ്രിയങ്കരനാണ് വി.എൻ.വാസവനെങ്കിലും, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ ഒപ്പമാക്കാനാവില്ല. ഇതോടെ, കേരള കോൺഗ്രസ് സ്ഥാനാർത്ഥിക്ക് കാര്യങ്ങൾ കുറെ കൂടി എളുപ്പമായെന്നാണ് വിലയിരുത്തൽ.
കോട്ടയത്തെ സിപിഎം സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടായിരുന്നത് വി.എൻ.വാസവനും സിന്ധുമോൾ ജേക്കബുമാണ്. മാണിക്ക് കാര്യങ്ങൾ എളുപ്പമാകാതിരിക്കാൻ ജോസഫ് പക്ഷത്തിന്റെ പ്രതീക്ഷ സിന്ധുമോൾ ജേക്കബ് സ്ഥാനാർത്ഥിയാകുമെന്നായിരുന്നു. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സാധ്യതാ പട്ടികയിൽ പല പേരുകളും വരിക സ്വാഭാവികം. എന്നാൽ, അതുപോലെയല്ല സിന്ധുമോൾ ജേക്കബിന്റെ പേര് കടന്നുവന്നത്.
ഉഴവൂരിലെ പഞ്ചായത്ത് അംഗമാണ് സിന്ധുമോൾ ജേക്കബ്. കടുത്തുരുത്തി നിയോജകമണ്ഡലത്തിന്റെ ഭാഗം. ഈ മേഖലയിലെ അറിയപ്പെടുന്ന ക്രൈസ്തവ കുടുംബാഗമാണ് സിന്ധുമോൾ. യാക്കോബായ കുടുംബാംഗമായ സിന്ധുമോൾ ഉഴവൂരിലെ പ്രശസ്തമായ ക്നാനായ കുടുംബാംഗത്തെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇതെല്ലാം സിന്ധുമോൾക്ക് കോട്ടയത്ത് മികച്ച സാധ്യത നൽകുന്ന ഘടകങ്ങളായിരുന്നു. ഇത് മനസിലാക്കി കടുത്തുരുത്തിയിലെ എംഎൽഎ കൂടിയായ കേരളാ കോൺഗ്രസ് നേതാവ് മോൻസ് ജോസഫാണ് ഇടതുപക്ഷത്തിന് സിന്ധുമോൾ ജേക്കബിനെ ചൂണ്ടിക്കാട്ടി കൊടുത്തത്. പിജെ ജോസഫിന് കേരളാ കോൺഗ്രസിൽ സീറ്റ് കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് മോൻസ് സിന്ധുമോളുമായി രംഗത്ത് വന്നത്. പിജെ ജോസഫിന് സീറ്റ് കൊടുക്കാത്തതിന് പ്രതികാരമായി കേരളാ കോൺഗ്രസിനായി കെ എം മാണി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ തോൽപ്പിക്കാനുള്ള തന്ത്രപരമായ നീക്കം. ഇത് മനസ്സിലായതോടെ ജോസ് കെ മാണിയും സന്ദർഭത്തിന് ഒത്തുയർന്നു. ഇതോടെ, വിഎൻ വാസവന്റെ പേര് ചർച്ചയാക്കി ജോസ് കെ മാണി മറുതന്ത്രം പണിതു.
മത്സരിക്കാൻ താൽപര്യമില്ലെന്ന നിലപാടാണ് വി.എൻ.വാസവൻ ആദ്യം സ്വീകരിച്ചത്. സ്ഥാനാർത്ഥി ചർച്ചകളിൽ അപ്രതീക്ഷിതമായി ഇടം പിടിച്ച സിന്ധുമോളെ വെട്ടി സിപിഎം പാർലമെന്ററിി പാർട്ടി വാസവനെ മാത്രമാണ് നിർദ്ദേശിച്ചത്. വിജയസാധ്യത വാസവനെന്ന് സിപിഎം വിലയിരുത്തുമ്പോൾ, മണ്ഡലത്തിലെ ജാതിസമവാക്യങ്ങൾ നോക്കുമ്പോൾ തങ്ങൾക്ക് പ്രശ്നമാകില്ലെന്നാണ് മാണി വിഭാഗത്തിന്റെ നിലപാട്. വാസവൻ നിന്നാൽ അത് തങ്ങൾക്ക് അനുകൂലമാകുമെന്ന മാണി വിഭാഗം കണക്കുകൂട്ടുന്നു. വാസവൻ വന്നതോടെ, മോൻസ് ജോസഫിന്റെ കളികൾ പൊളിഞ്ഞു. സിന്ധിമോൾ ജേക്കബ് ആയിരുന്നു സ്ഥാനാർത്ഥിയെങ്കിൽ മാണിയെ കുരുക്കിലാക്കാമെന്ന ജോസഫ് വിഭാഗത്തിന്റെ പ്രതീക്ഷയും പൊലിഞ്ഞു. പാലപ്പുഴയിലെ സിപിഐ രാഷ്ട്രീയ പശ്ചാത്തിലുള്ള കുടുംബത്തിൽ നിന്നുള്ള സിന്ധുമോൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിലൂടെയാണ് സിപിഎമ്മുമായി അടുക്കുന്നത്. പിന്നീട് സജീവ പ്രവർത്തകയായി. 2005 ലാണ് ഉഴവൂരിൽ ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ജയിച്ച് പ്രസിഡന്റാകുന്നത്. അതിന് ശേഷം നാലാം വാർഡായ അരീക്കരയിൽ നിന്നും തുടർച്ചയായി ജയിക്കുന്ന മെമ്പറായി. നിലവിൽ ഉഴവൂർ ലോക്കൽകമ്മറ്റിയംഗമായ സിന്ധു ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയാണ്.കടുത്തുരുത്തി എംഎൽഎയുമായി ഏറെ അടുത്തും സിന്ധുമോൾ പ്രവർത്തിച്ചിട്ടുണ്ട്. ഉറച്ച യുഡിഎഫ് കോട്ടയിൽ 15 കൊല്ലമായി ജയിക്കുന്ന പഞ്ചായത്ത് അംഗം. ഡോക്ടറുടെ ജാടകളില്ലാതെ പാവപ്പെട്ടവർക്ക് വേണ്ടി പൊതുപ്രവർത്തനം നടത്തുന്ന യുവതി. ഇങ്ങനെ അനുകൂല ഘടകങ്ങൾ ഏറെയുണ്ടായിട്ടും, ജയസാധ്യത വാസവന് തന്നെയെന്ന് സിപിഎം പാർലമെന്ററി കമ്മിറ്റി വിലയിരുത്തിയതോടെ മറ്റുകാര്യങ്ങൾ അപ്രസക്തമായി.
നേരത്തെ, ജോസ് കെ.മാണി, രാജ്യസഭയിലേക്കു ജയിച്ചുമാറിയതോടെ നിലവിൽ കോട്ടയം നാഥനില്ലാ കളരിയായിരുന്നു. ഉപതിരഞ്ഞെടുപ്പില്ലെന്നു തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിയെഴുതിയതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് വരെ ജനപ്രതിനിധിയില്ലാതെ മാറുകയും ചെയ്തു. ജോസ് കെ മാണി രാജ്യസഭാ അംഗമായതും കേരളാ കോൺഗ്രസ് മാണിയുടെ സീറ്റിലാണ്. അതുകൊണ്ടാണ് പി.ജെ.ജോസഫിന് സീറ്റില്ലെന്ന് മാണി പ്രഖ്യാപിച്ചത്. ജോസഫിനെ ലോക്സഭയിലേക്ക് അയയ്ക്കാനും ജോസഫിന്റെ മകനെ തൊടുപുഴയിൽ നിർത്തി ജയിപ്പിക്കാനും ചരട വലികൾ നടത്തിയത് മോൻസ് ജോസഫായിരുന്നു. ജോസഫിനെ ഡൽഹിയിൽ അയച്ച് കേരളത്തിൽ മന്ത്രിയാവുകയായിരുന്നു മോൻസിന്റെ ലക്ഷ്യം. ഇതാണ് മാണിയുടെ കടുംപിടിത്തത്തിലൂടെ പൊളിഞ്ഞത്. സിന്ധുമോൾ ജേക്കബിനെ ഇടത് സ്ഥാനാർത്ഥിയാക്കി മാണിക്ക് പരാജയമൊരുക്കാൻ നീക്കിയ കരുക്കൾ പാഴാവുകയും ചെയ്തു. അതേസമയം, സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിൽ സിന്ധുമോൾ ജേക്കബിനെ സ്ഥാനാർത്ഥിയാക്കിയാൽ, കേരള കോൺഗ്രസിലെ ഭിന്നത മുതലെടുക്കാൻ കഴിയുമെന്ന അഭിപ്രായം ഉയർന്നതായി പറയുന്നു. സുരേഷ് കുറുപ്പിനെ സ്ഥാനാർത്ഥിയാക്കിയാൽ എൻഎസ്എസിനെ പ്രീണിപ്പിക്കാമെന്ന വാദത്തോട് വാസവൻ യോജിച്ചില്ലെന്ന് അറിയുന്നു. ആരോഗ്യപ്രശ്നങ്ങളുടെ പേരിൽ വാസവൻ ഒഴിയാൻ നോക്കിയെങ്കിലും ഒടുവിൽ നറുക്ക് വീഴുകയായിരുന്നു.
2014 ൽ കോട്ടയത്ത് ജെഡിഎസിന് സീറ്റ് നൽകിയത് പ്രത്യേക അവസരത്തിലാണെന്നും ഇത്തവണ അത് നൽകാനാകില്ലെന്നും കാട്ടിയാണ് സിപിഎം സീറ്റി നിഷേധിച്ചത്. ഇതോടെ വല്യേട്ടനും കൊച്ചേട്ടനും മാത്രമായി മത്സരരംഗത്ത്. നേരത്തെ ഇടതുമുന്നണി പ്രവേശനത്തിന് തൊട്ടടുത്ത വരെ എത്തി ഗോൾ പാഴായി പോയ പാർട്ടിയാണ് കേരള കോൺഗ്രസ് മാണി വിഭാഗം. ബാർകോഴക്കേസിന്റെ പേരിൽ സിപിഎം മാണിയെ അകറ്റിയെങ്കിലും, കോട്ടയത്ത് മാണിയോട് അനുഭാവ സമീപനം ഉണ്ടെന്ന ആരോപണം ശക്തമാണ്. സഥാനാർഥി നിർണയം കഴിഞ്ഞതോടെ അതുശക്തമാവുകയും ചെയ്തു.
Stories you may Like
- ക്രിസ്മസ് നാളിന് ശേഷം 'ദൈവപുത്രന്റെ പിറവി' തുറമുഖം സമ്മാനിച്ചുവോ?
- സിപിഎമ്മിനെ ഞെട്ടിച്ച് വ്യക്തിപൂജ തുടരുമ്പോൾ
- 'ദൈവാവതാരം' വാസവന് മാത്രമെന്ന് പറയാതെ പറഞ്ഞ് സിപിഎം സെക്രട്ടറി
- ഉമ്മൻ ചാണ്ടിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം അനുഗമിച്ച് മന്ത്രി വി.എൻ.വാസവൻ
- പുതുപ്പള്ളിയിൽ എൽഡിഎഫിന്റെ സർപ്രൈസ് സ്ഥാനാർത്ഥി നിബു ജോൺ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്