തണ്ടർ ബോൾട്ട് വെടിവച്ചത് ആയുധംപോലും കൈവശം ഇല്ലാതിരുന്ന മാവോയിസ്റ്റുകളുടെ നേരെയോ? ഉപവൻ റിസോർട്ട് വളപ്പിൽ തന്നെ സി പി ജലീലിനെ വെടിയുണ്ടയിൽ ഇല്ലാതാക്കിയത് ചോദ്യം ചെയ്യപ്പെടുന്നു; പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുന്നെന്നും തീർത്തും മാന്യമായായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ദൃക്സാക്ഷികൾ; ആളുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള പൊലീസ് ഭാഷ്യവും വ്യാജം; കൊല്ലപ്പെട്ട ജലീലിൽ നിന്ന് ഒരു ആയുധവും കിട്ടാത്തത് എന്തുകൊണ്ട്?
കെ വി നിരഞ്ജൻ
കൽപ്പറ്റ: വയനാട് ലക്കിടിയിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് നേതാവെന്ന് പൊലീസ് പറയുന്ന സി പി ജലീൽ വെടിയേറ്റ് മരിച്ചതിൽ സംശയങ്ങൾ ബലപ്പെടുന്നു. വൈത്തിരി ഉപവൻ റിസോർട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റ് പ്രവർത്തകൻ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് ഭാഷ്യം. എന്നാൽ ഇതിൽ സംശയം പ്രകടിപ്പിച്ച് ജലീലിന്റെ സഹോദരൻ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഇതിനിടയിൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരുടെ പ്രതികരണങ്ങളും വ്യാജഏറ്റുമുട്ടൽ സാധ്യതയിലേക്ക് വിരൾചൂണ്ടുന്നു.
ബുധനാഴ്ച രാത്രി 9.30 ന് തുടങ്ങിയ ഏറ്റുമുട്ടലിലാണ് ജലീൽ കൊല്ലപ്പെട്ടത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. റിസോർട്ടിലെ റസ്റ്റോറന്റിൽ പണവും ഭക്ഷണവും ആവശ്യപ്പെട്ട് രണ്ട് മാവോയിസ്റ്റുകൾ വരുന്നു. ഒരു മണിക്കൂറിന് ശേഷം പൊലീസ് എത്തുമ്പോൾ ഭക്ഷണപ്പൊതികളുമായി മടങ്ങിപ്പോകാനൊരുങ്ങുകയായിരുന്നു ഇരുവരും. ഇവർ നാടൻ തോക്കും ഗ്രനേഡും ജീവനക്കാരെ കാണിച്ചിരുന്നത് സി സി ടി വി ദൃശ്യങ്ങളിലുണ്ട്. ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോൾ പതിനായിരം രൂപ റിസോർട്ടിലെ ജീവനക്കാർ കൊടുത്തു. ബാക്കി തുക എ ടി എമ്മിൽ നിന്ന് എടുക്കാനായി ഒരു ജീവനക്കാരൻ പുറത്ത് പോയി മടങ്ങിവരുന്നത് കാത്ത് നിൽക്കുന്നതിനിടയാണ് വൈത്തിരി പൊലീസ് സ്റ്റേഷനിൽ നിന്ന് തണ്ടർ ബോൾട്ട് എത്തിയത്.
അപ്രതീക്ഷിതമായി പൊലീസിനെ കണ്ട മാവോയിസ്റ്റുകൾ പൊലീസ് വാഹനത്തിന് നേരെ വെടിയുതിർത്തു. പൊലീസ് തിരിച്ച് വെടിവെയ്പ്പ് നടത്തിയപ്പോൾ മാവോയിസ്റ്റുകൾ മുകൾ ഭാഗത്തെ വനത്തിലേക്ക് ഓടിക്കയറാൻ ശ്രമിച്ചു. അപ്പോഴാണ് ജലീലിന് പിന്നിൽ നിന്ന് വെടികൊണ്ടത്. ഒരു വെടിയുണ്ട തലയുടെ പിൻഭാഗത്തും മറ്റൊന്ന് തോളിലും കൊണ്ടു. ഇയാൾ ഇവിടെ കിടന്നു മരിച്ചു. വെടിവെയ്പ്പിൽ രണ്ടാമത്തെയാൾക്കും പരിക്കേറ്റിട്ടുണ്ടെങ്കിലും ഇയാൾ വനത്തിലേക്ക് ഓടിക്കയറി. വനത്തിൽ നിന്ന് വെടിയൊച്ച കേട്ടതിനെത്തുടർന്ന് തിരച്ചിൽ വേണ്ടെന്ന് വ്യക്കുകയായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
റിസോർട്ടിൽ എത്തിയവർ പത്തുപേർക്കുള്ള ഭക്ഷണം ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് സംഘത്തിൽ കൂടുതൽ പേർ ഉണ്ടായിരുന്നതായും ഇവർ പരിക്കേറ്റയാളെ രക്ഷപ്പെടുത്തിയിട്ടുണ്ടാവുമെന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. മാവോയിസ്റ്റുകൾ ഗസ്റ്റുകളെ ബന്ദിയാക്കിയെന്ന തരത്തിലുള്ള ചില വാർത്തകൾ ആദ്യം പ്രചരിച്ചിരുന്നു. എന്നാൽ സംഭവ സ്ഥലത്തുണ്ടായിരുന്ന ചിലരിൽ നിന്ന് അൽപ്പം വ്യത്യസ്തമായ മറുപടിയാണ് ലഭിച്ചത്.
രാത്രി 7.30 ഓടെ മാവോയിസ്റ്റുകൾ റിസോർട്ടിലെത്തിയെന്ന് ഇവർ പറയുന്നു. അവർ ഗസ്റ്റുകളെ ആരെയും ബന്ദിയാക്കിയില്ല. ഗസ്റ്റുകൾ മാവോയിസ്റ്റുകൾ വന്നത് അറിഞ്ഞിട്ടപോലുമില്ലായിരുന്നു. പണം ചോദിച്ചപ്പോൾ ജീവനക്കാർ കുറച്ചു രൂപ നൽകി. അമ്പതിനായിരം രൂപയെങ്കിലും വേണമെന്ന് അവർ ആവശ്യപ്പെട്ടെങ്കിലും തരാൻ നിവൃത്തിയില്ലെന്ന് മറുപടി നൽകി. പിന്നീട് ജീവനക്കാർ പിരിവിട്ട് പതിനായിരം രൂപ നൽകിയപ്പോൾ അവർ സമ്മതിച്ചു. തുടർന്ന് ഭക്ഷണം ആവശ്യപ്പെട്ടു. പുട്ടും മത്തിക്കറിയും നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ഇവർ ഭക്ഷണവും കാത്ത് ഇരിക്കുന്നതിനിടെയാണ് തണ്ടർ ബോൾട്ട് സംഘമെത്തി ഇവർക്ക് നേരെ നിറയൊഴിച്ചത്. ഈ സമയം ഗസ്റ്റുകൾ ഭക്ഷണം കഴിക്കുകയായിരുന്നു.
എല്ലാവരോടും നിലവിലുള്ള സ്ഥലത്ത് തന്നെ ഇരിക്കാൻ പൊലീസ് നിർദ്ദേശം നൽകുകയായിരുന്നു. പൊലീസ് വെടിവെപ്പിൽ ഒരാൾ അവിടെ തന്നെ മരിച്ചുവീണു. പരിക്കേറ്റ മറ്റൊരാൾ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടുവെന്നും ഇവർ പറയുന്നു. പ്രകോപനത്തിന്റെ യാതൊരു സാധ്യതയും ഇല്ലായിരുന്നുവെന്നും തീർത്തും മാന്യമായിട്ടായിരുന്നു മാവോയിസ്റ്റുകളുടെ പെരുമാറ്റമെന്നും ഇവർ വ്യക്തമാക്കുന്നു. ആരാണ് പൊലീസിനെ വിവരം അറിയിച്ചതെന്ന് അറിയില്ലെന്നും വിവരം പറഞ്ഞ ആൾ വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റ് സി.പി ജലീൽ കൊല്ലപ്പെട്ടതിൽ ദുരൂഹതയുണ്ടെന്ന് സഹോദരനും മനഷ്യവകാശ പ്രവർത്തകനുമായ സി പി റഷീദ് എന്ന പോരാട്ടം റഷീദ് പറഞ്ഞു. മരിച്ചത് ജലീൽ തന്നെയാണെന്നും എന്നാൽ ഏറ്റുമുട്ടൽ നടന്നെന്ന പൊലീസ് വാദം വിശ്വാസയോഗ്യമല്ലെന്നുമാണ് റഷീദ് പറഞ്ഞത്.'റിസോർട്ടിന്റെ അകത്താണ് മരിച്ചു കിടക്കുന്നത്. തലയ്ക്ക് ഭീകരമായ പരുക്ക് കാണുന്നുണ്ട്. മുഖത്ത് മുറിവുണ്ട്. ഇയാളുടെ പക്കലിൽ നിന്ന് ആയുധങ്ങൾ പിടിച്ചെടുത്തതായി ഇവർ പറയുന്നില്ല. പിന്നെ എന്ത് ഏറ്റുമുട്ടലാണുണ്ടായത്.' സി.പി. റഷീദ് ചോദിച്ചു. സി.പി. ജലീലിനെ എവിടെ നിന്നോ പിടിച്ച് ഈ റിസോർട്ടിലെത്തിച്ച് വെടിവെച്ചുകൊന്നു എന്ന് സംശയിക്കാനാവുന്ന സാഹചര്യമാണ്. ഇന്നലെ രാത്രി തുടങ്ങി രാവിലെ വരെ വെടിവെച്ചു എന്ന പൊലീസ് വാദം ഒരിക്കലും വിശ്വാസയോഗ്യമായ കാര്യമല്ല. ഇത്രയും സമയം തുടർച്ചയായി വെടിവെപ്പു നടത്താൻ മാത്രമുള്ള ഉണ്ട തണ്ടർബോൾട്ടിന്റെ പക്കൽ പോലുമുണ്ടാവില്ല. പിന്നെ മാവോയിസ്റ്റുകളുടെ പക്കൽ എങ്ങനെയുണ്ടാവാനാണെന്നും അദ്ദേഹം ചോദിച്ചു.
ജലീലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കലക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് മറ്റൊരു ഹോദരനായ ജിഷാദ് പറഞ്ഞു. സാധാരണ ഒരാൾക്ക് പരുക്കുപറ്റിയാൽ ആശുപത്രിയിൽ കൊണ്ടുപോകുകയാണ് പതിവ്. എന്നാൽ ജലീലിന്റെ കാര്യത്തിൽ അതുണ്ടായിട്ടില്ലെന്നും ജിഷാദ് പറഞ്ഞു.
നേരത്തെ നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകളായ കുപ്പുസാമി ദേവരാജനെയും കാവേരി എന്ന അജിത പരമേശ്വരനെയും പൊലീസ് ഏകപക്ഷീയമായ് വെടിവെച്ചു കൊന്നതാണെന്ന വിമർശനവും ശക്തമായിരുന്നു. കാട്ടിനുള്ളിൽ വെടിയേറ്റ് മരിച്ച് കിടക്കുന്ന മാവോയിസ്റ്റ് നേതാക്കളുടെ ചിത്രവും പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളും സർക്കാറിന്റെ കള്ളക്കളിക്ക് ഏറ്റവും വലിയ തെളിവാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടിയിരുന്നു. തണ്ടർ ബോൾട്ടിന്റെ കാട് പരശോധനയ്ക്കിടയിൽ മാവോയിസ്റ്റുകൾ ആക്രമിച്ചപ്പോൾ തിരിച്ച് വെടിവച്ചാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്നായിരുന്നു പൊലീസ് വിശദീകരണം.
പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കുപ്പുദേവരാജിന്റെ ശരീരത്തിൽ 11 വെടിയുണ്ടയേറ്റതിന്റെ മുറിവുകൾ കണ്ടെത്തിയതായി പറഞ്ഞിരുന്നു. നാല് വെടിയുണ്ട കണ്ടെടുക്കുകയും ചെയ്തു. മൂന്നെണ്ണം ശരീരം തുളച്ച് പുറത്തുപോയി. കാവേരിയുടെ ശരീരത്തിൽ വെടിയേറ്റ 19 മുറിവുകളാണുണ്ടായിരുന്നത്. അഞ്ച് വെടിയുണ്ട കണ്ടെടുത്തു.
ഒന്ന് കണ്ടെടുക്കാനാകാതെ ശരീരത്തിലുണ്ടെന്ന് സി ടി സ്കാനിൽ തെളിഞ്ഞു. 13 ഉണ്ടകൾ ശരീരം തുളച്ച് പുറത്തുപോയി. വെടിയേറ്റ് നെഞ്ചും ആന്തരികാവയവങ്ങളും തകർന്നു. അജിതയുടെ നട്ടെല്ലും ശ്വാസകോശവും അന്തരീകാവയവങ്ങളും പൂർണമായി തർകന്നു. കുപ്പുദേവരാജിന്റെ വൃഷണം തകർന്നു. തുടർച്ചയായ വെടിവെപ്പാണ് നടന്നതെന്ന് ഇത് കാണിക്കുന്നതായി വിമർശകർ അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
കാട്ടിൽ ഇരുവരും വെടിയേറ്റ് മരിച്ച് കിടക്കുന്ന ദൃശ്യങ്ങൾ രണ്ടാം ദിവസം തന്നെ പുറത്തു വന്നിരുന്നു. മാവോയിസ്റ്റുകൾ ധരിക്കുന്ന പച്ച യൂണിഫോം അണിഞ്ഞ് തല അല്പം ചരിച്ച് കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കുപ്പുദേവരാജ്. മലർന്ന് കിടന്ന നിലയിലാണ് അജിതയുടെ ചിത്രം. ഇത്രയേറെ വെടിയുണ്ടയേറ്റിട്ടും രണ്ടുപേരുടേയും ശരീരത്തിലോ വേഷങ്ങളിലോ ചോരപ്പാടുകളൊന്നും ചിത്രത്തിൽ തെളിയുന്നില്ല.
വെടിയുണ്ട തുളച്ചുകയറിയ സൂചന പോലും ചിത്രങ്ങളിലുണ്ടായിരുന്നില്ല. മൃതദേഹം കിടന്ന സ്ഥലത്തിന് സമീപത്ത് ചോരപ്പാടുകളുമുണ്ടായിരുന്നു. പൊലീസ് നടത്തിയ വെടിവെപ്പിന്റെ ഭീകരത പുറത്തറിയാതിരിക്കാൻ യഥാർഥ സ്ഥലത്തു നിന്ന് മൃതദേഹം മാറ്റിയിട്ടതാവാനുള്ള സാധ്യതയാണ് കൂടുതലെന്നായിരുന്നു അന്ന് പലരും വ്യക്തമാക്കിയത്. ഏതാണ്ട് സമാനമായ അവസ്ഥയാണ് വൈത്തിരിയിലും ഉണ്ടായിരുക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്