ട്രംപിന്റെ വിരട്ടലിൽ നെഞ്ചിടിക്കുന്നത് ഇന്ത്യൻ ടെക്കികൾക്ക്..! ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്ക് കടിഞ്ഞാണിട്ട ട്രംപ് ഔട്ട് സോഴ്സിംഗിലും കൈവെക്കുമെന്ന ഭയത്തിൽ ഇന്ത്യൻ ഐടി കമ്പനികൾ; ഹാർലി ഡേവിസൺ മോട്ടോർ സൈക്കിളിന് മേൽ നൂറ് ശതമാനം നികുതി ചുമത്തിയപ്പോൾ തുടങ്ങിയ പിണക്കത്തിൽ കടുത്ത നടപടികളിലേക്ക് അമേരിക്ക; ചൈനയെ വരുതിയിൽ നിർത്തിയ മർക്കട മുഷ്ടി ഇന്ത്യക്ക് നേരെയും പ്രയോഗിക്കാൻ ഒരുങ്ങി ട്രംപ്; യുഎസ്- ഇന്ത്യാ വ്യാപാരയുദ്ധം മുറുകുമ്പോൾ എന്തു സംഭവിക്കും?
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഇന്ത്യയുടെ കയറ്റുമതി പങ്കാളികളിൽ ഏറ്റവും പ്രധാന സ്ഥാനം തന്നെയാണ് അമേരിക്കയ്ക്കുള്ളത്. അതുകൊണ്ട് തന്നെയാണ് ഇന്ത്യയെ വ്യാപാര സൗഹൃദ രാഷ്ട്രമായി ഇതുവരെ അമേരിക്ക കണ്ടിരുന്നത്. എന്നാൽ, അമേരിക്ക ഫസ്റ്റ് എന്ന മുദ്രാവാക്യവുമായി ഡൊണാൾഡ് ട്രംപ് യുഎസ് പ്രസിഡന്റായപ്പോൾ മുതൽ തുടങ്ങിയ പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് തിരിച്ചടിയായി മാറുകയാണ്. ഇന്ത്യൻ സാമ്പത്തിക മേഖലയെ ട്രംപിന്റെ ഇടപെടൽ സാരമായി തന്നെ ബാധിച്ചു തുടങ്ങി. ഏറ്റവും ഒടുവിൽ ചൈനയെയും വരുതിയിൽ നിർത്തിയ വ്യാപാര യുദ്ധത്തിന് ശേഷം ട്രംപ് കണ്ണുവെക്കുന്നത് ഇന്ത്യയിലേക്കാണ്. ഇതോടെ ഇന്ത്യൻ വ്യവസായ ഭീമന്മാർക്കും നെഞ്ചിടിപ്പു തുടങ്ങിയിട്ടുണ്ട്.
ഐടി രംഗത്തുള്ളവരെ ആശങ്കയിലാക്കുന്ന തീരുമാനം കുറച്ചു കാലങ്ങളായി അമേരിക്കയിൽ നിന്നും വാർത്തകൾ ഉണ്ടാകാറുണ്ട്. പത്ത് വർഷത്തിനിടെ രാജ്യത്ത് ഏറ്റവും അധികം വളർച്ച നേടിയത് ഐടി അനുബന്ധ വ്യവസായങ്ങളും ബിപിഒ വർക്കുകളുമാണ്. എന്നാൽ, അടുത്തകാലത്തായി ഇന്ത്യ കുത്തകയാക്കിയ ഈ രംഗത്തേക്ക് തായ്ലന്റും ഇന്റോനേഷ്യയും അടക്കമുള്ളവർ കൈവെച്ചു തുടങ്ങി. ഇതോടെ ആശങ്കയിലായ ഐടി വ്യവസായത്തിന് ആശങ്ക പകരുന്ന നീക്കമാണ് ഇപ്പോൾ ഇരു രാജ്യങ്ങളും വ്യാപാര കരാറിന്റെ പേരിൽ ഉണ്ടായിരിക്കുന്ന ശീതയുദ്ധം.
വ്യാപാര രംഗത്ത് ഇന്ത്യക്കു നൽകിവരുന്ന പരിഗണന അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നിർദ്ദേശം നൽകിയതാണ് ഇന്ത്യൻ കമ്പനികളെ ആശങ്കയിലാക്കുന്നത്. ഇത് കയറ്റുമതി വ്യവസായത്തെ സാരമായി ബാധിക്കില്ലെന്ന വിലയിരുത്തലാണ് വാണിജ്യ മന്ത്രാലയും വ്യക്തമാക്കുന്നത്. ഇറക്കുമതി തീരുവ കുറയ്ക്കണമെന്ന നിർദ്ദേശം നടപ്പാക്കാൻ ഇന്ത്യ തയാറാകാതിരുന്ന സാഹചര്യത്തിലാണ് യുഎസ് ട്രേഡ് ചീഫിന്റെ ഓഫിസിന് ട്രംപ് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്.
60 ദിവസത്തിനുള്ളിൽ ഇതു പ്രാബല്യത്തിൽ വരുമെന്നാണു സൂചന. യുഎസ് പ്രതിനിധി സഭാ നേതാക്കൾക്ക് ഇതു സംബന്ധിച്ച് ട്രംപ് കത്തെഴുതുകയും ചെയ്തിട്ടുണ്ട്. ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസ് (ജിഎസ്പി) പരിപാടി അനുസരിച്ച് ഇന്ത്യയ്ക്കും തുർക്കിക്കും അനുവദിച്ചിരുന്ന മുൻഗണനാ സ്ഥാനം റദ്ദാക്കാനാണ് യുഎസ് തീരുമാനിച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളും അതിനുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് യുഎസ് ട്രേഡ് ഓഫിസ് അറിയിച്ചു. യുഎസിനു വിപണിയിൽ ആവശ്യമായ അവസരം ലഭ്യമാക്കുന്നത് ഉറപ്പാക്കാൻ ഇന്ത്യയ്ക്കു കഴിഞ്ഞില്ലെന്നും വ്യാപാരത്തിനു തിരിച്ചടിയാകുന്ന തരത്തിൽ നിരവധി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും അവർ അറിയിച്ചു.
കയറ്റുമതിയിൽ ഇടപെട്ട ട്രംപ് അടുത്തഘട്ടമായി ഇന്ത്യൻ ഐടി കമ്പനികളെ ബാധിക്കുന്ന വിധത്തിൽ ഓട്ട് സോഴ്സിംഗിൽ ഇടപെടലാകുമെന്നതാണ് ആശങ്ക. ടിസിഎസ് അടത്തമുള്ള പ്രമുഖ ഐടി കമ്പനികൾ കാലങ്ങളായി മികച്ച പ്രകടനം നടത്തിവരുന്നുണ്ട്. ഇത് അമേരിക്കയുമായുള്ള സുഗമമായ ബന്ധത്തിന്റെ പേരിലായിരുന്നു. എന്നാൽ, വ്യാപാര യുദ്ധം കടുക്കുമ്പോൾ ഈ രംഗത്തു ട്രംപ് കൈവെക്കുമോ എന്ന ആശങ്കയാണ് ടെക്കികൾക്ക് ഉള്ളത്. ട്രംപിന്റെ ഇപ്പോഴത്തെ നടപടി നേരിട്ടു ബാധിക്കുക ജുവല്ലറി, വജ്രാഭരണങ്ങൾ, വസ്ത്രങ്ങൾ, ഇരുമ്പ് തുടങ്ങിയ കമ്പനികളെ ബാധിക്കും. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തിനും അധിക നികുതി ചുമത്തുമ്പോൾ സാരമായി ബാധിക്കും.
ഹാർലി ഡേവിസൺ മോട്ടോർ ബൈക്കിൽ തുടങ്ങിയ തർക്കം
ഹാർലി ഡേവിസൺ ബൈക്കുകൾ അടക്കമുള്ളവയ്ക്ക് ഇന്ത്യ ചുമത്തുന്ന വൻ ഇറക്കുമതിച്ചുങ്കമാണ് ട്രംപിനെ ഇന്ത്യക്കെതിരായ നീക്കങ്ങളിൽ പ്രകോപിപ്പിച്ചത്. ഹാർലി ഡേവിസൺ ബൈക്കുകളുടെ 100% തീരുവ ചുമത്തിയാണ് പ്രശ്നമായത്. ഇന്ത്യൻ നീക്കം അമേരിക്കൻ ഓട്ടോമൊബൈൽ രംഗത്തിനും തിരിച്ചടിയായി. ഇതോടെയാണ് ഇന്ത്യൻ വിപണിയിൽ സമ്മർദ്ദം ശക്തമാക്കാൻ ട്രംപി ഇടപെട്ടതും.
'ഇന്ത്യയിലേക്ക് നമ്മൾ ഹാർലി ഡേവിഡ്സൺ മോട്ടോർ സൈക്കിൾ കയറ്റി അയക്കുമ്പോൾ അവർ അതിന് വളരെ ഉയർന്ന താരിഫാണ് ഈടാക്കുന്നത്. തിരിച്ച് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിക്കും ഉയർന്ന നികുതി ഈടാക്കുന്നു. അവർ 100 ശതമാനം ഈടാക്കുമ്പോൾ അതേ ഉൽപന്നത്തിന് 25 ശതമാനമെങ്കിലും നമ്മൾ ഈടാക്കണം. 25 ശതമാനം മാത്രം ഈടാക്കുന്നത് തന്നെ നമ്മെ സംബന്ധിച്ചിടത്തോളം മണ്ടത്തരമാണ്. എന്നാലും നിങ്ങൾക്ക് വേണ്ടിയാണത്. എനിക്ക് നിങ്ങളുടെ സപോർട്ട് ആവശ്യമുണ്ട്. -ട്രംപ് വ്യക്തമാക്കിയിരുന്നു.
ആഭ്യന്തരവിപണി സംരക്ഷിക്കാനായി അലുമിനിയം, ഉരുക്ക് ഉത്പന്നങ്ങൾക്ക് ഇറക്കുമതിത്തീരുവ ഉയർത്തി ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയതോടെയാണ് ഇന്ത്യയും തീരുവ ഉയർത്തിയത്. ഉരുക്ക്, അലുമിനിയം ഉത്പന്നങ്ങൾക്ക് യു.എസ്. ഇറക്കുമതിത്തീരുവ ചുമത്തിയത് ഇന്ത്യക്ക് 24.1 കോടി ഡോളറിന്റെ (1650 കോടി രൂപ) സാമ്പത്തിക ആഘാതമുണ്ടാക്കിയിരുന്നു. അതിനാൽ, ഏതാണ്ട് അത്രതന്നെ തുകയ്ക്കുള്ള അമേരിക്കൻ ഉത്പന്നങ്ങൾക്ക് നികുതി ചുമത്താനാണ് ഇന്ത്യയുടെ നീക്കം നടത്തി.
ആപ്പിൾ, ബദാം, 800 സി.സി.യിൽ കൂടുതൽ എൻജിൻ ശേഷിയുള്ള ബൈക്ക് തുടങ്ങിയവയുടെ നികുതിയാണ് ഇന്ത്യ ഉയർത്തിയത്. ഇത് പിൻവലിക്കാൻ വേണ്ടിയാണ അമേരിക്കൻ സമ്മർദ്ദം ശക്തമായത്. ബൈക്കിന് 50 ശതമാനം, ബദാമിനും വാൽനട്ടിനും 20 ശതമാനം വീതം, ആപ്പിളിന് 25 ശതമാനം എന്ന തോതിലാകും നികുതി ചുമത്തിയത്. ചൈനയോടും ഇന്ത്യയോടും മാത്രമല്ല, സുഹൃത്തുക്കളായ കാനഡ, യൂറോപ്യൻ യൂണിയൻ, മെക്സിക്കോ എന്നിവിടങ്ങളിൽനിന്നുള്ള ഉത്പന്നങ്ങൾക്കും ഇറക്കുമതിത്തീരുവ ഏർപ്പെടുത്തുമെന്ന നിലപാടിലായിരുന്നു അമേരിക്ക.
ഇപ്പോഴത്തെ നികുതി വർദ്ധനവ് പിൻവലിച്ചാൽ വ്യാപാര യുദ്ധത്തിന് താൽക്കാലം വിരാമം ആകുമെങ്കിലും ഇന്ത്യയുടെ പൊന്മുട്ടയിടുന്ന താറാവിനെ നോക്കിയാണ് ട്രംപിന്റെ വെല്ലുവിളി. ഐടി മേഖലയിൽ ഇന്ത്യ നേട്ടമുണ്ടാക്കുന്നത് തടയിടാനും ശ്രമം നടത്തിയേക്കും. ഇന്ത്യ ലോകത്തിലെ തന്നെ മികച്ച ഐടി ഹബ്ബുകളിലൊന്നാണെങ്കിലും ആ മേഖലയ്ക്ക് അടുത്തകാലത്തായി അമേരിക്കൻ നയങ്ങൾ കാരണം തിരിച്ചടി നേരിട്ടിരുന്നു. അമേരിക്കയുടെ മൊത്തം ഔട്ട് സോഴ്സിംഗിന്റെ 67 ശതമാനവും ഇന്ത്യയിലേയ്ക്കാണു ഒഴുകുന്നത്. വിദഗ്ധതൊഴിലാളികളെ വിദേശരാജ്യങ്ങളിൽ അയച്ചു ജോലി ചെയ്യിക്കാനും തുടങ്ങിയപ്പോൾ ഇന്ത്യയുടെ ഖ്യാതി മാത്രമല്ല, ശക്തവും മികവുറ്റതുമായ മാനവികവിഭവശേഷിയും ലോകത്തിനു മുന്നിൽ വെളിപ്പെടുകയായിരുന്നു. ഇതു ചെറുതും വലുതുമായ ഐടി കമ്പനികൾക്കു വളമാകുകയും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്തു. ആഗോള ഐടി ഭീമന്മാർ ഇന്ത്യയിൽ ശാഖകൾ തുടങ്ങാനും തയ്യാറായി.
രണ്ടായിരത്തിന്റെ തുടക്കം മുതൽ ആരംഭിച്ച ഈ വളർച്ച ഇപ്പോൾ പിന്നോട്ടു പോകുന്നു എന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നതാണ്. അമേരിക്കൻ പ്രസിഡന്റ് ആയി ഡോണാൾഡ് ട്രംപ് സ്ഥാനമേറ്റതോടെ ഔട്ട് സോഴ്സിങ് രംഗത്തും പ്രതിസന്ധി രൂപം കൊണ്ടു. ഐടി കമ്പനികൾ തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചു വിടുന്ന വാർത്തകൾ ദിനംപ്രതി വരാൻ തുടങ്ങുന്നു. പുതിയ നിയമനങ്ങൾ വെട്ടിക്കുറച്ചതോടെ കൊളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്ന എഞ്ചിനീയർമാർക്കു നിൽക്കാൻ ഇടമില്ലാത്ത അവസ്ഥയായി. കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുന്നതിൽ മോദി സർക്കാറും പരാജയപ്പെട്ടിരുന്നു. എച്ച് 1 ബി വിസ നിയന്ത്രണം ഏർപ്പെടുത്തി കൊണ്ടുള്ള ട്രംപിന്റെ നയങ്ങൾ കനത്ത പ്രഹരമാണ് ഇന്ത്യക്ക് നൽകിയത്. ഔട്ട സോഴ്സിങ് രംഗത്തെ വേലിയിറക്കത്തിന്റെ സമയത്തിലേക്ക് ട്രംപിന്റെ ഇടപെടൽ മാറുമോ എന്ന കടുത്ത ആശങ്കയ്ക്കാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾ ഇടയാക്കുന്നത്. എന്തായാലും ട്രംപിന്റെ ഇപ്പോഴത്തെ വിരട്ടലിൽ ഇന്ത്യൻ ടെക്കികൾക്ക് നെഞ്ചിടിച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്