ജയദേവനെ മണ്ഡലത്തിൽ കാണാനില്ലെന്ന് മെസേജ് ഫോർവേർഡ് ചെയ്തത് കെപിയുടെ അടുപ്പക്കാർ; എംപിയുടെ കുടുംബ ഗ്രൂപ്പിൽ പോസ്റ്റ് എത്തിയപ്പോൾ കളിമാറി; സ്ക്രീൻ ഷോട്ട് കാനത്തിന് നൽകി രാജേന്ദ്രൻ വെട്ടിയത് ജയദേവൻ തന്നെ; സിറ്റിങ് എംപിക്ക് സിപിഎം ശത്രുതയും സീറ്റ് നഷ്ടമാക്കി; സീറ്റ് വേണ്ടെന്ന് മന്ത്രി സുനിൽകുമാർ നിലപാട് എടുത്തപ്പോൾ നറുക്ക് വീണത് രാജാജിക്കും; സിറ്റിങ് സീറ്റിൽ ഇടതുപക്ഷത്തിന് വെല്ലുവിളിയിയായി സിപിഐയിലെ ഗ്രൂപ്പിസം; ജയമുറപ്പിക്കാൻ സമാവായ ശ്രമവുമായി കാനം
മറുനാടൻ മലയാളി ബ്യൂറോ
തൃശൂർ: സിപിഐ സ്ഥാനാർത്ഥിയായതോടെ രാജാജി മാത്യു തോമസ് ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രചരണം തുടങ്ങി. അപ്പോഴും സിപിഐയിൽ എന്തുകൊണ്ട് ജയദേവൻ മാറിയെന്നതിന് ഉത്തരമില്ല. രണ്ട് തവണ മത്സരിച്ചതുകൊണ്ട് മാറിയെന്നാണ് ഔദ്യോഗികമായി പറയുന്നത്. എന്നാൽ തൃശൂരിലെ പാർട്ടിയിലെ ഗ്രൂപ്പിസമാണ് ജയദേവന് സീറ്റ് നിഷേധിച്ചത്. ജയദേവനെതിരെ ഗ്രൂപ്പുകളെ അണിനിരത്തിയ കെപി രാജേന്ദ്രനും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സീറ്റ് നൽകിയില്ല. ഇതോടെ രാജാജിക്ക് നറുക്ക് വീണു.
എംപിയായ സി.എൻ. ജയദേവനെ മണ്ഡലത്തിൽ 'കാണാനില്ലെ'ന്നൊരു പോസ്റ്റ് തൃശൂരിൽ പ്രചരിച്ചിരുന്നു. ഇത് പാർട്ടി ഗ്രൂപ്പുകളിൽ രാജേന്ദ്രന്റെ അടുപ്പക്കാർ പ്രചരിപ്പിച്ചിരുന്നു. ജയദേവന്റ വീട്ടുകാർ കൂടി അംഗമായ ഗ്രൂപ്പിലും ഇത് എത്തി. നിമിഷങ്ങൾക്കകം ഇതിന്റെ സ്ക്രീൻ ഷോട്ടുകൾ വാട്സാപ്പിൽ പ്രചരിച്ചു. ജില്ലാ കൗൺസിലിലെയും എക്സിക്യൂട്ടിവിലെയും അംഗങ്ങൾക്കും സന്ദേശം എത്തി. ജയദേവൻ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകി. ഈ പരാതിയാണ് രാജേന്ദ്രന് വിനയായത്. അതുകൊണ്ട് തന്നെ പാർട്ടിയിലെ വി്ശ്വസ്തനായിട്ടും രാജേന്ദ്രന് വേണ്ടി വാദിക്കാൻ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കഴിഞ്ഞില്ല.
ഈ വിവാദങ്ങൾ നടക്കുമ്പോഴും രാജേന്ദ്രനെ ജില്ല കമ്മറ്റി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തി. രണ്ട് വട്ടം മത്സരിച്ച ജയദേവനെ സ്ഥാനാർത്ഥിയാക്കില്ലെന്ന് കാനം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ രാജേന്ദ്രൻ സ്ഥാനാർത്ഥിയാകുമെന്ന് ഏവരും കരുതി. എന്നാൽ രാജേന്ദ്രനെ പരിഗണിക്കുന്നതിലെ എതിർപ്പ് ജയദേവൻ നേതൃത്വത്തെ അറിയിച്ചു. രാജേന്ദ്രന്റെ പേരാണു പരിഗണിക്കുന്നതെങ്കിൽ താൻ മത്സരിക്കാൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പരസ്യ പ്രതികരണങ്ങൾക്ക് മുതിരുമെന്നും അറിയിച്ചു. ഇത് സിപിഐയുടെ സാധ്യതകളെ ബാധിക്കുമെന്ന് കാനം തിരിച്ചറിഞ്ഞു. ഇതോടെയാണ് നറുക്ക് രാജാജി മാത്യു തോമസിന് വീണത്.
ജയദേവനെതിരായ മെസേജുകൾ ഫോർവേഡ് ചെയ്തതിൽ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതൃപ്തി രേഖപ്പെടുത്തിയെന്നാണു സൂചന. ഇതിനിടയിലാണു ഡൽഹിയിൽ പ്രവർത്തിച്ചു പരിചയമുള്ള രാജാജി മാത്യു തോമസിനെ പരിഗണിക്കുന്നത്. വീണ്ടും മൽസരിക്കാൻ ജയദേവൻ തയ്യാറെടുത്തിരുന്നു .പക്ഷേ, ജയസാധ്യത കുറവാണെന്ന് പാർട്ടി വിലയിരുത്തി. ഇതിനിടെയാണ് മെസേജ് എത്തുന്നത്. ഇതിന്റെ പേരിൽ ജയദേവനും രാജേന്ദ്രനും തമ്മിൽ തെറ്റിയിരുന്നു. താൻ മൽസരിച്ചില്ലെങ്കിൽ സീറ്റ് രാജാജിക്കു നൽകണമെന്ന് ജയദേവൻ കടുപ്പിച്ചു പറഞ്ഞു. ഇതോടെയാണ് രാജാജിക്ക് കോളടിച്ചത്.
മുൻ എംഎൽഎയായും യുവജന പ്രസ്ഥാനത്തിന്റെ ദേശീയ നേതാവായും പരിചയ സമ്പത്തുള്ള രാജാജിയെ മൽസരിപ്പിച്ചാൽ ജയസാധ്യതയുണ്ടെന്നും പാർട്ടി വിലയിരുത്തി. അങ്ങനെയാണ്, രാജാജിയെ േതടി സീറ്റ് എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഒല്ലൂരിൽ നിന്ന് ഒരു തവണ രാജാജി ജയിച്ചു. ഒരു തവണ തോറ്റു. സിപിഐയുടെ മുഖപത്രമായ ജനയുഗത്തിന്റെ എഡിറ്ററാണ് നിലവിൽ. ജയദേവൻ പാർട്ടിയുടെ സൗമ്യമുഖമായിരുന്നുവെങ്കിലും സമൂഹത്തിൽ ഇഴുകി ചേരുന്നതിൽ വേണ്ടത്ര വിജയിച്ചോ എന്ന സംശയത്തെ തുടർന്നാണ് സ്ഥാനാർത്ഥി മാറ്റമെന്നാണ് സൂചന. സാമുദായിക പിന്തുണയും മറ്റും രാജാജിക്കു മുതൽക്കൂട്ടാകുമെന്നും അഭിപ്രായമുണ്ടായി.
ലോക്സഭയിലെ സിപിഐയുടെ ഏക പ്രതിനിധിയായിരുന്നു ജയദേവൻ. സിപിഎം ജില്ലാ നേതൃത്വവുമായുള്ള രൂക്ഷമായ ഭിന്നതയാണ് ജയദേവന് വിനയായത്. ഒരാഴ്ചമുമ്പ് പത്രസമ്മേളനം നടത്തി താൻ മത്സരിക്കാൻ തയാറാണ് എന്ന് പറഞ്ഞതും ജയദേവന് തിരിച്ചടിയായി. അതേസമയം, സിപിഎമ്മിന്റെ നിർദ്ദേശപ്രകാരമാണ് ജയദേവനെ തഴഞ്ഞതെന്ന ചർച്ചയും ഉയരുന്നുണ്ട്. സംസ്ഥാനത്ത് സിപിഐക്ക് ഏറ്റവും സ്വാധീനമുള്ള ജില്ലയാണ് തൃശൂർ. എംപിയും മന്ത്രിയും ഉണ്ട്. സിപിഎമ്മുമായി കൊമ്പുകോർക്കാൻ പ്രമുഖ സിപിഐ നേതാക്കൾ പോലും ഭയപ്പെട്ട് നിൽക്കുന്ന സാഹചര്യത്തിലും ജയദേവൻ കൂസലില്ലാതെ സിപിഎമ്മിനെ വിമർശിക്കും. ഇതും ജയദേവന് തിരിച്ചടിയായെന്നാണ് റിപ്പോർട്ട്.
തൃശ്ശൂരിൽ മന്ത്രി വി എസ്. സുനിൽകുമാറിന്റെ പേരാണ് ഭൂരിഭാഗം പേരും നിർദ്ദേശിച്ചത്. സ്ഥാനാർത്ഥിപ്പട്ടികയിൽ അദ്ദേഹത്തിന്റെ പേര് ഉൾപ്പെട്ടിരുന്നുമില്ല. ജനയുഗം പത്രാധിപർകൂടിയായ രാജാജി മാത്യു തോമസിന്റെ പേരും ചിലർ നിർദ്ദേശിച്ചു. സുനിൽകുമാർ മത്സരിക്കാനില്ലെന്ന് കൗൺസിൽ യോഗത്തിലും ആവർത്തിച്ചു. ഇതോടെ പുതുമുഖം വരട്ടെയെന്ന അഭിപ്രായമുയർന്നു. തുടർന്ന്, രാജാജി മാത്യു തോമസിന് മുൻതൂക്കം ലഭിച്ചു. എല്ലാവരും ഒരുമിച്ച് നിന്നാലെ തൃശൂരിൽ സിപിഐയ്ക്ക് വിജയിക്കാനാകൂ. ഇത് മനസ്സിലാക്കി തൃശൂരിലെ പ്രശ്നങ്ങളിൽ കാനം അടിയന്തര ഇടപെടൽ നടത്തുമെന്നാണ് സൂചന.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- പൂരപ്രതിസന്ധിയിൽ പൊലീസിനെ കുറ്റപ്പെടുത്തി വി എസ് സുനിൽകുമാർ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍