ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്... ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്.... രണ്ടു ദിവസം കഴിയട്ടെ......; പ്രതികളുടെ അറസ്റ്റിനെ പറ്റി തിരക്കിയപ്പോൾ അറിയില്ലെന്ന് എസ് ഐയുടെ മറുപടി; മറ്റ് ചാനലുകളിൽ അറസ്റ്റ് വാർത്ത എത്തിയപ്പോൾ എസ് ഐയെ വീണ്ടും വിളിച്ച് ഏഷ്യാനെറ്റ് റിപ്പോർട്ടറുടെ ഭീഷണി; എസ് പിക്ക് പരാതി നൽകി ചിറയിൻകീഴ് എസ് ഐ; ചാനലിന് മെയിൽ അയച്ച് ഭാര്യ; ഭീഷണി ഓഡിയോ വൈറലാകുമ്പോൾ വെട്ടിലാകുന്നത് റിപ്പോർട്ടർ അരുൺകുമാറും ഏഷ്യാനെറ്റ് ന്യൂസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം. കടുവയെ പിടിച്ച കിടുവ..... പൊലീസിനെ സാധാരണ ഭീഷണിപ്പെടുത്തുന്നതും സ്ഥലം മാറ്റുമെന്നുമെല്ലാം പറയുന്നത് പ്രാദേശിക രാഷ്ട്രീയക്കാരാണ്. തന്റെ ഇഷ്ടങ്ങൾ നടത്താത്തവരെ ഭരണ കക്ഷി രാഷ്ട്രീയക്കാർ ഭീഷണിപ്പെടുത്തുന്ന ശൈലിയിൽ മറ്റൊരു ഭീഷണി. ഇവിടെ പ്രതി മാധ്യമ പ്രവർത്തകനാണ്. കൊലക്കേസിൽ പ്രതി അറസ്റ്റിലായത് പറഞ്ഞു കൊടുക്കാത്ത എസ് ഐയെയാണ് ഫോണിൽ വിളിച്ച് മാധ്യമ പ്രവർത്തകൻ സംസാരിക്കുന്നത്. ഇതിലാണ് ഭീഷണിയുടെ സ്വരമുള്ളത്. ഈ ഓഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതോടെ വെട്ടിലാകുന്നത് ഏഷ്യാനെറ്റ് ന്യൂസും.
ചിറയിൻകീഴ് പെരുങ്ങുഴിയിൽ അക്രമികളുടെ മർദ്ദനത്തിൽ റെയിൽവേ ജീവനക്കാരൻ മരിച്ച സംഭവത്തിൽ കസ്റ്റഡിയുണ്ടായിരുന്ന പ്രതികളുടെ വിവരം കൈമാറാത്തതിനാൽ ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ കെ അരുൺകുമാർ ഒദ്യോഗിക ഫോണിൽ വിളിച്ച് ഭീക്ഷണിപ്പെടുത്തിയതായി കാട്ടി എസ്ഐ നിയാസ് റൂറൽ എസ് പി ക്ക് പരാതി നല്കി. ഭീക്ഷണിപ്പെടുത്തിയ വോയ്സ് റെക്കാർഡ് അടക്കമാണ് ശനിയാഴ്ച റൂറൽ എസ് പിയെ നേരിൽ കണ്ട് എസ് ഐ പരാതി നല്കിയത്. ഇതിന് പിന്നാലെ എസ് ഐയുടെ ഭാര്യ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റിനും പരാതി നൽകി. പരാതിയിന്മേൽ ഏഷ്യാനെറ്റ് ന്യൂസ് മാനേജ്മെന്റ് അന്വേഷണം പ്രഖ്യാപിച്ചുവെന്നാണ് വിവരം. പരാതിക്കാധാരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു. ഭീഷണിയുടെ ഫോൺ സംഭാഷണവും ഇതിനോടൊപ്പം നൽകിയിട്ടുണ്ട്. ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് വൻ സമ്മർദ്ദത്തിലാവുകയാണ്.
ചിറയിൻകീഴ് കൊലക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ഉച്ചക്ക് അരുൺ എസ് ഐ യെ ബന്ധപ്പെട്ടിരുന്നു. അപ്പോൾ കേസ് അന്വേഷിക്കുന്നത് ആറ്റിങ്ങൾ ഡി വൈ എസ് പി ആണെന്നും തനിക്ക് വ്യക്തമായ വിവരങ്ങൾ അറിയില്ലെന്നും അരുണിനോടു എസ് ഐ പറഞ്ഞു. അപ്പോഴും അരുൺ ക്ഷുഭിതനായി സംസാരിച്ചത് എസ് ഐ ഓർക്കുന്നു. ജോലി ഭാരം കൊണ്ടായിരിക്കുമെന്ന് സമാധാനിച്ച എസ് ഐ കേസിന്റെ സ്വഭാവവും എന്തുകൊണ്ട് ഡി വൈ എസ് പി അന്വേഷിക്കുന്നുവെന്ന കാര്യവും അരുണിനോടു പങ്കുവെച്ചിരുന്നു. പിന്നീട് രാത്രി പത്തരയോടെ വീണ്ടും വിളിച്ച അരുൺ ക്ഷുഭിതനായി സംസാരിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെയ്തതായി എസ് പി ക്ക് നല്കിയ പരാതിയിൽ പറയുന്നു.
തന്നെ ഇതുവരെ വിളിച്ചിട്ടുള്ള മാധ്യമ പ്രവർത്തകരാരും മോശമായി സംസാരിക്കുകയോ ഭീക്ഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലന്നും ഇയാളുടെ പൂർവ്വകാല പശ്ചാത്തലം പരിശോധിക്കണമെന്നും ഭീക്ഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നും പരാതി നല്കിയ ശേഷം എസ് ഐ നിയാസ് റൂറൽ എസ് പിയോടു ആവിശ്യപ്പെട്ടു. എന്നാൽ താനാരേയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നാണ് അരുണിന്റെ വിശദീകരണം. വാർത്ത നൽകാത്തതിന്റെ മാനസിക വിഷമത്തിൽ വിളിച്ചതെന്നും വിശദീകരിക്കുന്നു. ഏതായാലും ഫോൺ സംഭാഷണവും അതിന്റെ പരാതിയും ഏഷ്യാനെറ്റ് മാനേജ്മെന്റിന് കിട്ടിയതോടെ വെട്ടിലാകുന്നത് അരുണാണ്. ഈ വിഷയത്തിൽ ഏഷ്യാനെറ്റ് ന്യൂസ് എന്ത് നടപടി എടുക്കുമെന്നതാണ് നിർണ്ണായകം.
അതിനിടെ പൊലീസ് അസോസിയേഷനിലും അമർഷം പുകയുകയാണ്. വാർത്തയുടെ വിശദാംശങ്ങൾ ചോദിച്ചപ്പോൾ അത് ഡിവൈഎസ് പിയാണെന്ന് പറഞ്ഞ എസ് ഐയെ മാധ്യമ പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് അവരുടെ ഭാഷ്യം. ലേഖകന്റെ വാക്കുകളിൽ നിറയുന്നത് വകവരുത്തുമെന്ന ഭീഷണിയാണ്. ഈ സാഹചര്യത്തിൽ ഏഷ്യാനെറ്റ് ലേഖകനെതിരെ ജാമ്യമില്ലാ കേസ് എടുക്കണമെന്ന ആവശ്യവും ശക്തമാണ്. പൊലീസിൽ ഉന്നത ബന്ധങ്ങൾ അരുണിനുണ്ട്. ഈ ബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് അരുണിന്റെ ഭീഷണിയെന്നും അസോസിയേഷൻ സംശയിക്കുന്നു. അതുകൊണ്ട് തന്നെ അരുണിനെതിരെ എസ് ഐയെ കൊലപ്പെടുത്തുമെന്ന ഭീഷണിപ്പെടുത്തിയതിന് കേസെടുക്കണമെന്നാണ് ആവശ്യം. ദീപിക ദിന പത്രത്തിലൂടെ മാധ്യമ രംഗത്ത എത്തിയ അരുൺ സൂര്യ ടി വിയിൽ ജോലി ചെയ്യുമ്പോഴാണ് ഏഷ്യാനെറ്റിൽ ജോലി ലഭിക്കുന്നത്.
പരാതിക്ക് ഒപ്പം തെളിവായി നല്കിയ വോയ്സ് റെക്കാർഡിലെ സംഭാഷണം ഇങ്ങനെ.
എസ് ഐ നിയാസ്: നമസ്ക്കാരം.
അരുൺ ഏഷ്യാനെറ്റ്: എന്റെ പേര് അരുൺ എന്നാ.............ഏഷ്യാനെറ്റിന്റെ റിപ്പോർട്ടറാ.......
എസ് ഐ നിയാസ്:ങ്ഹാ....പറയണം.
അരുൺ ഏഷ്യാനെറ്റ്: മൂന്ന് പേര് കസ്റ്റഡിയിൽ ഇല്ല അല്ലേ...........
എസ് ഐ നിയാസ്: അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ എസ് പിയാ.........അദ്ദേഹത്തിനെ കാര്യങ്ങൾ അറിയൂ
അരുൺ ഏഷ്യാനെറ്റ്: അതല്ല....ഞാൻ ചോദിച്ചത് ഇയാളോടു മൂന്ന് പേർ കസ്റ്റഡിയിൽ ഉണ്ടോ എന്നാണ്.............(ദേഷ്യത്തിൽ)
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: മനസിലായില്ലേ.....................അപ്പോ എന്തു പറഞ്ഞു എനിക്കറിഞ്ഞൂടാ........ വലിയ സംഭവമാ എന്നൊക്കയല്ലേ............
എസ് ഐ നിയാസ്: അതേ
അരുൺ ഏഷ്യാനെറ്റ്: അപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത് പൊട്ടി വീണതാണോ
എസ് ഐ നിയാസ്: ഏതാ......
അരുൺ ഏഷ്യാനെറ്റ്: അറസ്റ്റ് രേഖപ്പെടുത്തിയത് മൂന്ന് പേർ പൊട്ടിവീണതാണോ ?
എസ് ഐ നിയാസ്:ചിലപ്പോൾ പൊട്ടി വീണതായിരിക്കാം.
അരുൺ ഏഷ്യാനെറ്റ്: ശരി കേട്ടാ... ഞാൻ പൊട്ടി വീഴ്ത്തുന്നുണ്ട്. രണ്ടു ദിവസം കഴിയട്ടെ...... കേട്ടാ സഹോദരാ.....
എസ് ഐ നിയാസ്: ആയ്ക്കോട്ടെ സഹോദരാ......
അരുൺ ഏഷ്യാനെറ്റ്.ഞാനും കാണുന്നുണ്ട് മോനെ..........
എസ് ഐ നിയാസ്: നമുക്ക് കാണാം.
ഈ സംഭാഷണം ഉൾപ്പെടുന്ന വോയ്സ് റെക്കാർഡു സഹിതം ഏഷ്യാനെറ്റ് ന്യൂസ് മാനേജുമെന്റിനും ചീഫ് എഡിറ്റർക്കും എസ് ഐ നിയാസിന്റെ ഭാര്യ പരാതി നല്കി. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് എഡിറ്റർ എന്നു പരിചയപ്പെടുത്തി അരുൺ എന്ന സ്റ്റാഫ് തന്റെ ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയെന്നും തനിക്കും ഭർത്താവിനും പെൺമക്കൾക്കും എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദി അരുൺ ആയരിക്കുമെന്നും ഭർത്താവിനെ ഭീക്ഷണിപ്പെടുത്തിയ അരുണിനെതിരെ നടപടി എടുക്കണമെന്നും ഏഷ്യാനെറ്റ് എംഡി കെ മാധവൻ, ഡയറക്ടർ ഫ്രാങ്കളിൻ, ചീഫ് എഡിറ്റർ എം ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് എഡിറ്റർ എസ് ബിജു, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ പി ജി സുരേഷ്കുമാർ, ബ്യൂറോ ചീഫ് കെ ജി കമലേഷ് എന്നിവർക്ക് ലഭിച്ച പരാതിയിൽ പറയുന്നു.
എസ് ഐ നിയാസിന്റെ ഭാര്യ സജിത നിയാസ് ഏഷ്യാനെറ്റിന് നല്കിയ പരാതി ചുവടെ.
പ്രിയപ്പെട്ട സാർ
ഞാൻ ചിറയിൻകീഴ് SHO sub ഇൻസ്പെക്ടർ ശ്രീ. നിയാസ് ന്റെ ഭാര്യയാണ്. കഴിഞ്ഞ ദിവസം രാത്രി ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ അരുൺ എന്ന് പരിചയപ്പെടുത്തി അങ്ങയുടെ ഒരു സ്റ്റാഫ് എന്റെ ഭർത്താവിനെ ഭീഷണിപ്പെടുത്തിയത് അറിഞ്ഞിരിക്കുമല്ലോ. രണ്ടുദിവസത്തിനകം വലിയ പണി കൊടുക്കുമെന്നും ഭീഷണിയുണ്ട്. ഇത് രണ്ട് പെൺകുട്ടികളുമായി കഴിയുന്ന എന്റെ കുടുംബത്തിനെതിരെയുള്ള വെല്ലുവിളിയാണ്.
ഞങ്ങളുടെ ജീവന് തന്നെ ഭീഷണിയാണ്. എന്റെ ഭർത്താവിനോ എന്റെ പെണ്മക്കൾക്കോ അതിലൂടെ എനിക്കോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദി ഏഷ്യാനെറ്റ് എഡിറ്റർ അരുൺ മാത്രമായിരിക്കും. വിളിച്ച ഓഡിയോ ക്ലിപ്പ് ഇതോടൊപ്പം അയക്കുന്നു. ശ്രീ. അരുണിന്റെ പരിഹാസം കേൾക്കാൻ ഇടയായ എന്റെ ഭർത്താവിന്റെ മാനസിക നില വളരെ പരിതാപകരമാണ്. ഇങ്ങനെ ഒരാൾക്കും, ഒരു പൊലീസ് ഓഫീസർക്കും ഉണ്ടാവാൻ പാടില്ലാത്തവിധം അരുണിനെതിരെ നടപടി എടുക്കുമെന്ന ശുഭപ്രതീക്ഷയോടെ.
സജിത നിയാസ്
വെഞ്ഞാറമൂട്
Stories you may Like
- ന്യൂസ് ക്ലിക്കിലൂടെ ഒഴുകിയ കോടികളുടെ കണക്ക് ഞെട്ടിക്കുന്നത്
- രാജാജി നഗറിലെ സുരജ് വീണ്ടും പിടിയിൽ; ഏഷ്യാനെറ്റ് ന്യൂസ് ആക്രമിക്കപ്പെടുമ്പോൾ
- പാവങ്ങാട്ടെ അരുണിന് വേണ്ടത് സുമനസ്സുകളുടെ കാരുണ്യം
- റിപ്പോർട്ടറിലെ അരുൺകുമാറിന്റെ രാജി പിൻവലിക്കൽ കത്ത് മറുനാടൻ പുറത്തു വിടുമ്പോൾ
- അരുൺകുമാർ റിപ്പോർട്ടറിൽ കൺസൽട്ടിങ് എഡിറ്ററായി ചുമതലയേറ്റു
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്