എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ? പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ? ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത് ? പാക്കിസ്ഥാൻ ഭീകരവാദം കയറ്റി വിടുന്ന രാജ്യം തന്നെ; ഇമ്രാന് വെഞ്ചാമരം വീശുന്നവർ അറിയാൻ....; മാധ്യമപ്രവർത്തകൻ എം. എസ്. സനിൽ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
എംഎസ് സനിൽ കുമാർ
ചിലർ അടുത്ത ഫോട്ടോയും പൊക്കി ഇറങ്ങിയിട്ടുണ്ട്. പാക്കിസ്ഥാനിലേ ഒരു കൂട്ടം ആളുകൾ അഭിനന്ദിനെ ഇന്ത്യക്ക് തിരിച്ചു കൊടുക്കണം എന്ന പോസ്റ്ററുമായി നിൽക്കുന്ന ചിത്രം ആണ് പ്രചരിക്കുന്നത്. പാക്കിസ്ഥാനിൽ പ്രതികരിക്കാൻ ജനതയ്ക്ക് അത്രയേറെ സ്വാതന്ത്ര്യമുണ്ട്, മോദിയുടെ ഇന്ത്യയിൽ പ്രതികരിക്കുന്നവരെ ദേശദ്രോഹികൾ ആക്കുന്നു എന്നാണ് ഈ ഫോട്ടോ പ്രചരിപ്പിക്കുന്നവരുടെ വാദം. ഈ അവസരത്തിൽ ഒരു സുപ്രധാന കാര്യം പരിശോധിക്കേണ്ടതുണ്ട്.
എന്താണ് പാക്കിസ്ഥാന് എതിരെയുള്ള ഇന്ത്യൻ അറ്റാക്കിന് കാരണം ?
ഉത്തരം ലളിതം. പാക്കിസ്ഥാൻ ഭീകര വാദം കയറ്റി അയയ്ക്കുന്ന രാഷ്ട്രമാണ്. ഭീകര ക്യാമ്പുകൾ നിരവധി അവിടെ പ്രവർത്തിക്കുന്നു. അവിടെ ഇരുന്ന് തീവ്രവാദി നേതാക്കൾ ഇന്ത്യയിൽ ഭീകര പ്രവർത്തനങ്ങൾ നടത്തുന്നു. ഏറ്റവും ഒടുവിൽ പുൽവാമ വരെ. സഹിക്കുന്നതിന്റെ പരമാവധി ആയപ്പോൾ തിരിച്ചടിച്ചു.
പാക്കിസ്ഥാൻ ഭീകരർക്കെതിരെ എന്ത് നടപടി എടുക്കുന്നു ?
ഒന്നും ചെയ്യുന്നില്ല. കൊടും ഭീകരൻ ദാവൂദ് ഇബ്രാഹിം ഇസ്ലാമാബാദിനടുത്ത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും സുരക്ഷയിൽ വലിയ ബംഗ്ളാവിൽ കഴിയുന്നു. മുംബൈ ആക്രമണത്തിന് ദാവൂദിനോപ്പം നിന്ന മേമൻ സഹോദരന്മാർ കടന്നതും പാക്കിസ്ഥാനിലേക്ക്. കൊടും ഭീകരൻ ഹാഫിസ് സെയ്ദ് വൻ റാലി നടത്തി ഇന്ത്യയെ നിരന്തര ആക്രമണങ്ങൾ വഴി തകർക്കും എന്ന് പ്രഖ്യാപിച്ചത് പാക്കിസ്ഥാനിൽ. ഇപ്പോൾ പുൽവാമ ആക്രമണം മസൂദ് അസർ ആസൂത്രണം ചെയ്തത് പാക് പട്ടാളത്തിന്റെയും ഐ എസ് ഐ യുടെയും പിന്തുണയോടെ സൈനിക ആശുപത്രിയിൽ വെച്ച്. 226 പേർ മരിച്ച മുംബൈ ഭീകരാക്രമണത്തിന് ഭീകരർക്ക് കടൽ യാത്രയ്ക്ക് ട്രെയിനിങ് നൽകിയത് ഐ എസ് ഐ പാക്കിസ്ഥാനിലേ മംഗലം ഡാമിൽ. അവരെ താമസിപ്പിച്ചത് കറാച്ചിയിൽ. ഒരു ഭീകര സംഘടനയെയും പാക്കിസ്ഥാനിൽ നിന്ന് അടിച്ചു പുറത്താക്കാൻ പാക്കിസ്ഥാൻ ഇത് വരെ തയ്യാറായിട്ടില്ല.
ഇപ്പോൾ പാക്കിസ്ഥാന് സംഭവിച്ചത്.
പുൽവാമ സംഭവത്തോടെ പാക്കിസ്ഥാനിലെ ഭീകര സംഘടനകളും അവയുടെ പ്രവർത്തനവും ഭീകര കയറ്റുമതിയും ലോകത്തെ ബോധ്യപെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചു. അങ്ങനെ അനുകൂല നയതന്ത്ര പശ്ചാതതലം ഒരുക്കി കൗണ്ടർ അറ്റാക്ക്. തിരിച്ചടിക്കാൻ പാക്കിസ്ഥാൻ ഒരുങ്ങിയെങ്കിലും ലോക രാജ്യങ്ങളിൽ ഒറ്റപ്പെട്ടു. ഭീകര രാഷ്ട്രമെന്ന ലേബൽ വൻ വിനയാണെന്ന് അവർക്ക് ബോധ്യമായി. ഭീഷണിയുടെ സ്വരം മാറ്റി നയതന്ത്ര ലക്ഷ്യങ്ങൾ മുന്നിൽ കണ്ട് ഇന്ത്യയ്ക്ക് മുന്നിൽ തത്കാലം വഴങ്ങാൻ പാക് പട്ടാളം നിർബന്ധിതരായി. പാക് ജനത ഭീകര വാദം പ്രോത് സാഹിപ്പിക്കുന്നവരല്ലെന്ന തരത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ സെറ്റ് ചെയ്യപ്പെട്ടു. നയതന്ത്ര ഭാഷയിൽ ഇമ്രാൻ ഖാൻ പ്രത്യക്ഷപ്പെട്ടു. എന്നാൽ അപ്പോഴും പാക്കിസ്ഥാനിലേ ഭീകര സംഘടനകളെ പേരെടുത്തു പറയാനോ തള്ളിപ്പറയാനോ ഇമ്രാന് കഴിഞ്ഞില്ല. അതിനുള്ള അനുമതി പട്ടാളവും ഐ എസ് ഐ യും പാക് പ്രധാന മന്ത്രിക്കു നൽകിയില്ല എന്ന് ചുരുക്കം. ഇതിന് ശേഷമാണ് ഇന്ത്യൻ പൈലറ്റിനെ പാക് കയ്യിൽ കിട്ടുന്നത്. ചെന്നുപെട്ട ഊരാകുടുക്കിൽ നിന്ന് രക്ഷപെടാൻ ഇത് അവർ ഉപയോഗിച്ചു. പൈലറ്റിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ഇന്ത്യയിൽ ചില ശക്തികളെ ഉന്മത്തരാക്കുകയായിരുന്നു ലക്ഷ്യം. ഇന്ത്യൻ സർക്കാർ പാക്കിസ്ഥാനെ ആക്രമിച്ചത് കേവലം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാണെന്നും വോട്ട് ആണ് ലക്ഷ്യമെന്നും പട്ടാളക്കാരെ ബലി ആക്കുക ആണെന്നുമുള്ള ഒരു പ്രചരണത്തിലേക്ക് വിഷയത്തെ എത്തിക്കാൻ അവർ ശ്രമിച്ചു. ഇന്ത്യയ്ക്കുള്ളിലെ കടുത്ത മോദി വിരോധികൾ ഇത് സസന്തോഷം ഏറ്റെടുക്കുകയും ചെയ്തു. ഒരേ സമയം ഇന്ത്യൻ സർക്കാർ കുഴപ്പക്കാരാണ് എന്ന് വരുത്തുകയും പാക്കിസ്ഥാൻ സമാധാന പ്രിയരാണ് എന്ന് ലോകത്തെ കാണിക്കുകയും ആയിരുന്നു തന്ത്രം. ഐ എസ് ഐ യുടെ കുത്തിത്തിരിപ്പുകൾ അറിയാവുന്ന ഇന്ത്യൻ പട്ടാളവും സർക്കാരും വിവിധ ഏജൻസികളും ഈ ട്രാപ്പിൽ വീണില്ല. അപ്പോഴേക്കും ഇന്ത്യയ്ക്ക് അകത്ത് നിന്നും വലിയ തോതിൽ മുറുമുറുപ്പുകൾ ഉയർന്നു തുടങ്ങിയിരുന്നു. യുദ്ധം വേണ്ട മുറവിളികൾ ഇന്ത്യയിലും പാക്കിസ്ഥാനിലും ആരംഭിച്ചു. ജനങ്ങളുടെ സ്വതന്ത്ര അഭിപ്രായത്തെ മാനിക്കുന്ന ഒരു ഭരണകൂടം എന്ന നിലപാട് പാക് സർക്കാർ സ്വീകരിച്ചു. സ്കൂളിൽ പോയതിന്റെ പേരിൽ വെടിയേറ്റ മലാലയുടെ രാഷ്ട്രത്തിൽ പിടിയിലായ ഇന്ത്യൻ പൈലറ്റിനെ ഇന്ത്യയ്ക്ക് വിട്ടു കൊടുക്കണം എന്ന് പറഞ്ഞ് കുറേ പേർ തെരുവിൽ ഇറങ്ങി. രൂപീകൃതമായതിൽ ഭൂരിപക്ഷം സമയവും പട്ടാളം ഭരിച്ച, ഇപ്പോഴും പട്ടാളത്തിന്റെ നിയന്ത്രണത്തിലുള്ള, രാഷ്ട്രീയ കാര്യങ്ങളിൽ ഉൾപ്പെടെ ഏതിലും പട്ടാളം തീരുമാനം എടുക്കുന്ന ഒരു രാജ്യത്ത്, യുദ്ധ സമാനമായ സാഹചര്യത്തിൽ തടവിൽ പിടിച്ച ശത്രു രാജ്യത്തിന്റെ വൈമാനികനെ വിട്ടു കൊടുക്കണം എന്ന് പറഞ്ഞു ഒരു കൂട്ടം പാക് ജനങ്ങൾ തെരുവിൽ ഇറങ്ങിയത് എന്തോ മഹത് കാര്യമായി കാണാൻ കഴിയില്ല. ലോകത്തു ഇടം നഷ്ടപ്പെട്ട പാക്കിസ്ഥാന് ചുവടുറപ്പിക്കാൻ ഉള്ള പല നമ്പറുകളിൽ ഒന്ന്. പാക് ജനത സമാധാനപ്രിയരാണ്, ഇന്ത്യയുടെ ശത്രുവല്ല, ഇവിടെ ഭീകരതയ്ക്ക് സ്ഥാനമില്ല എന്നൊക്കെ പ്രചരിപ്പിക്കാനുള്ള ഒരു വേല. മുൻപ് സരബ് ജിത് സിംഗിനെ തൂക്കി കൊല്ലണം, കുൽ ഭൂഷൺ യാദവിനെ കൊല്ലണം എന്ന് പറഞ്ഞു തെരുവിൽ ഇറങ്ങിയവരാണ് ഇവർ. സരബ് ജിത് ജയിലിൽ അടിയേറ്റ് മരിച്ചപ്പോൾ ഒരു പ്രതികരണവും ഇല്ലാതിരുന്നവർ. ഇന്ത്യൻ ഫൈറ്ററുകൾ പറന്നെത്തിയപ്പോൾ, രാജ്യം ലോകത്ത് ഒറ്റപ്പെട്ടപ്പോൾ, സ്വന്തം പ്രധാനമന്ത്രി സമാധാനം സമാധാനം എന്ന് നിലവിളിക്കുമ്പോൾ തെരുവിൽ പോസ്റ്ററുമായി ഇറങ്ങിയ ഇവരെ മഹത്വവൽക്കരിക്കാൻ ഇറങ്ങിയ ചില ഇന്ത്യക്കാരെ കാണുമ്പോഴാണ് ചാണക്യ സൂത്രം ഓർമ വരുന്നത്. ഓക് സ് ഫോർഡിൽ പഠിച്ച ഇമ്രാൻ, ക്രിക്കറ്റിൽ കുറ്റി തെറിപ്പിക്കുന്ന ഇമ്രാൻ അങ്ങനെ തീരുമാനിച്ചു.... പൈലറ്റിനെ ഇന്ത്യയ്ക്ക് തിരിച്ചു തരും. സമാധാനമാണ് വലുത്. തുടങ്ങി ഇന്ത്യയിലെ ധീരന്മാർ ഇമ്രാന് ജയ് വിളി. നയതന്ത്ര തലത്തിൽ പാക്കിസ്ഥാൻ ജയിച്ചു. ഇന്ത്യ തോറ്റു. ഇമ്രാനും മോദിയും താരതമ്യം. ഇമ്രാൻഖാൻ പാക്കിസ്ഥാനിൽ തീരുമാനം എടുക്കാൻ കഴിവുള്ള ഒരു പ്രധാന മന്ത്രിയായി എന്ന് കൂടി വാഴ്ത്തി പ്പാട്ടുകാർ കൂട്ടിച്ചേർക്കണം എന്നപേക്ഷ. പാക് പട്ടാളമേധാവിയും ഐ എസ് ഐ മേധാവിയും ഇടവും വലവും നിന്ന് ഇമ്രാന് വെഞ്ചാമരം വീശുന്ന ഫോട്ടോ ഇന്ത്യൻ ആരാധകർ പ്രസിദ്ധീകരിക്കുന്നത് കാണാൻ കാത്തിരിക്കുന്നു.
ഇനി ?,
1.പാക്കിസ്ഥാനിലേ പ്ലക്കാർഡ്, പോസ്റ്റർ പിടുത്തക്കാരുടെ പടം പ്രൊഫൈൽ ആക്കുന്ന ഇന്ത്യൻ വിദഗ് ധരോടാണ്.... ദാവൂദ്, മൗലാന, സായിദ്, മേമന്മാർ തുടങ്ങിയവരെ കൂടി ഇന്ത്യയ്ക്ക് തരാൻ പുതിയൊരു പോസ്റ്റർ എഴുതാൻ പറയണം.
2. കുറേ ഇന്ത്യക്കാരുടെ ആരാധ്യ പുരുഷൻ ആയ ഇമ്രാനിൽ നിന്ന് ഒരുറപ്പ് വാങ്ങണം. ഇനി പാക്കിസ്ഥാൻ കേന്ദ്രീകരിച്ചു ആരും ഒരു സംഘടനയും ഇന്ത്യയിൽ ഭീകര പ്രവർത്തനം നടത്തരുത്. പാക് പിന്തുണയോടെ ഒരാളും ഒരിന്ത്യക്കാരന്റെയും ജീവൻ എടുക്കരുത്. പാക്കിസ്ഥാന് ഉള്ളിലേക്ക് നോക്കി ആദ്യം ഇമ്രാൻ പറയട്ടെ ഭീകര വാദത്തോട് കടക്കു പുറത്ത് എന്ന്. അത് വരെ ഇമ്രാനെ, നിങ്ങൾ ഇത് വരെ ആ കസേരയിൽ ഇരുന്ന പഴയ പാക് പ്രധാന മന്ത്രിമാരിൽ ഒരാൾ മാത്രം.
വാൽ :ശുലം, ഗർഭിണി, ആ 300 പേരുടെ പടങ്ങൾ എവിടെ, ഓക്സ് ഫോർഡ്, ക്രിക്കറ്റിന്റെ കരുത്ത്, യെ ദിയൂരപ്പ, കൽബുർഗി, ഗൗരി ലങ്കേഷ്, സംഘി തുടങ്ങി ഒരു പദത്തിനും നിരോധനം ഇല്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്