ഇന്ത്യയുടെ വീരയോദ്ധാവ് അഭിനന്ദൻ വർത്തമാനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന് പാക്കിസ്ഥാൻ; വിലപേശൽ തന്ത്രം പാളിയതോടെ ഇന്ത്യൻ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇമ്രാൻഖാൻ; രാജ്യാന്തര സമ്മർദ്ദവും ഏറിയതോടെ പാക് നീക്കമെന്ന് വിലയിരുത്തൽ; ഇന്ത്യൻ പൈലറ്റിനെ വച്ച് മോദിയെക്കൊണ്ട് സംസാരിപ്പിക്കാൻ ശ്രമിച്ച പാക് തന്ത്രം പാളി; അറസ്റ്റ് ചെയ്ത ഇന്ത്യൻ സൈനികനെ നാളെ ഇന്ത്യക്ക് കൈമാറുമെന്ന് വ്യക്തമാക്കി പാക് പ്രധാനമന്ത്രി; മോദിയോട് നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും പ്രഖ്യാപനം
മറുനാടൻ ഡെസ്ക്
ഇസ്ളാമാബാദ്; പാക്കിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ നാളെ തന്നെ ഇന്ത്യയെ തിരികെ ഏൽപിക്കുമെന്ന് പാക്കിസ്ഥാൻ. ഇക്കാര്യം പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ തന്നെയാണ് സ്ഥിരീകരിക്കുന്നത്. ഇന്ത്യൻ പൈലറ്റിനെ വച്ച് വിലപേശാൻ പാക്കിസ്ഥാൻ അവസാന ശ്രമവും നടത്തി നോക്കിയെങ്കിലും അന്താരാഷ്ട്ര തലത്തിൽ വലിയ വിമർശനം നേരിട്ട പശ്ചാത്തലത്തിലാണ് പാക് പിടിയിലായ ഇന്ത്യൻ പൈലറ്റ് അഭിനന്ദൻ വർധമാനെ ഇന്ത്യക്ക് തിരിച്ചേൽപിക്കുമെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കുന്നത്.
മോദി ഇമ്രാനുമായി സംസാരിച്ച ശേഷം ഇക്കാര്യം ആലോചിക്കാം എന്ന നിലപാടാണ് പാക്കിസ്ഥാൻ നേരത്തേ സ്വീകരിച്ചത്. എന്നാൽ ഇക്കാര്യത്തിൽ വലിയ പ്രതിഷേധം ഉയർന്നതോടെയാണ് പൊടുന്നനെ പാക് പ്രധാനമന്ത്രി ഇമ്രാൻ തന്നെ അഭിനന്ദനെ നാളെത്തന്നെ ഇന്ത്യക്ക് കൈമാറുമെന്ന നിലപാട് പ്രഖ്യാപിക്കുന്നത്. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ പ്രധാനമന്ത്രി ഇമ്രാൻഖാൻ ഇക്കാര്യം പ്രഖ്യാപിച്ചതായാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയുന്നത്. പാക് മാധ്യമങ്ങളും ഇക്കാര്യം സ്ഥിരീകരിച്ചു. പ്രശ്നം വഷളാക്കാൻ പാക്കിസ്ഥാൻ ആഗ്രഹിക്കുന്നില്ലെന്ന് അറിയിക്കാൻ മോദിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു എന്നും അദ്ദേഹത്തെ ലഭ്യമായില്ലെന്നും ഇമ്രാൻ വെളിപ്പെടുത്തി. സമാധാന ശ്രമത്തിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റിനെ മോചിപ്പിക്കുന്നു എന്നാണ് പാക് പാർലമെന്റിൽ ഇമ്രാൻ വ്യക്തമാക്കിയിട്ടുള്ളത്.
കാണ്ഡഹാർ മോഡലിൽ പാക് വിലപേശൽ നടത്തുന്നുവെന്ന ആക്ഷേപമാണ് പാക് വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയോടെ ഉയർന്നത്. എന്നാൽ ഇത് ചർച്ചയാതത് ഭീകരവാദികളെ സഹായിച്ചതിന്റെ പേരിൽതന്നെ ഒറ്റപ്പെട്ട പാക്കിസ്ഥാന് തിരിച്ചടിയാകുമെന്ന നിലവന്നു. അതോടെ മോദി വിളിച്ചില്ലെങ്കിലും വർത്തമാനെ നാളെ തന്നെ കൈമാറുമെന്നും താൻ തന്നെ മോദിയുമായി നേരിട്ട് സംസാരിച്ച് ഇക്കാര്യം അറിയിക്കുമെന്നും ഇമ്രാൻ പ്രഖ്യാപിക്കുകയായിരുന്നു.
ഇന്നലെ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തെ പ്രതിരോധിക്കുന്നതിനിടെ പിടിയിലായ ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വിട്ടുനൽകാൻ ഇന്ത്യൻ പ്രധാനമന്ത്രി മോദി ഇമ്രാൻഖാനുമായി ചർച്ച നടത്തണമെന്ന ആവശ്യം മുന്നോട്ടുവയ്ക്കുകയായിരുന്നു പാക്കിസ്ഥാൻ. ഇതോടെ പാക്കിസ്ഥാൻ വീണ്ടുമൊരു ഗൂഢതന്ത്രം മെനയുകയാണെന്ന സൂചനകളും വിലയിരുത്തലുകളും വന്നു.
'പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പൈലറ്റിനെ വിട്ടുനൽകും.. അതിന് മുമ്പ് ചർച്ചവേണം' എന്ന ഉപാധിയാണ് പാക്കിസ്ഥാൻ മുന്നോട്ടുവച്ചത്. ഇതോടെ പാക്കിസ്ഥാൻ മണ്ണിൽ ഇജക്ട് ചെയ്ത് ഇറങ്ങിയ ഇന്ത്യൻ ഭടനെ വച്ച് വിലപേശാനുള്ള അതിനീചമായ തന്ത്രമാണ് പാക്കിസ്ഥാൻ പയറ്റാൻ പോകുന്നതെന്ന ചർച്ചകൾ സജീവമായി.
ഇന്ത്യ ഇനി പാക് മണ്ണിൽ ആക്രമണം നടത്തില്ലെന്നതുൾപ്പെടെ ഉപാധികൾ വച്ചുകൊണ്ട് ഇന്ത്യൻ സൈനികനെ വച്ച് വിലപേശാനാണ് പാക് നീക്കമെന്ന ആക്ഷേപവും ഉയർന്നു. പാക് വിദേശകാര്യമന്ത്രിയുടെ വാക്കുകൾ പുറത്തുവന്നതോടെ ഇന്ത്യ ഇക്കാര്യം ഗൗരവത്തോടെ സമീപിച്ചത്. വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ത്യയ്ക്കു തിരിച്ചു നൽകാൻ തയ്യാറാണെന്ന് പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി പറഞ്ഞുവെങ്കിലും പക്ഷേ അതിന് ഉപാധി വയ്ക്കുകയായിരുന്നു. പാക് മാധ്യമമായ ജിയോ ന്യൂസാണ് ഷാ മഹമ്മൂദിനെ ഉദ്ധരിച്ച് ഇക്കാര്യം റിപ്പോർട്ടു ചെയ്തത്.
'പാക്കിസ്ഥാന്റെ ആക്ടിങ് ഹൈക്കമ്മീഷണർക്ക് ഇന്ത്യ ഒരു കത്ത് കൈമാറിയിട്ടുണ്ട്. ഞങ്ങൾ അത് പരിശോധിക്കും. തുറന്ന മനസോടെ ഇന്ത്യയുടെ ആവശ്യം പരിശോധിക്കും. അതിൽ ചർച്ചയുമായി മുന്നോട്ടു പോകണമോയെന്ന് തീരുമാനിക്കം. പ്രശ്നങ്ങൾ അവസാനിക്കുമെങ്കിൽ പിടികൂടിയ ഇന്ത്യൻ പൈലറ്റിനെ വിട്ടുനൽകാൻ ഞങ്ങൾ തയ്യാറാണ്.' - ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഈ വിഷയം ടെലിഫോണിൽ സംസാരിക്കാൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ തയ്യാറാണെന്ന് പറഞ്ഞാണ് മഹമ്മൂദ് ഖുറേഷി പ്രതികരിച്ചത്.
ഇന്നലെ രാവിലെയാണ് ഇന്ത്യൻ മണ്ണിലേക്ക് ബോംബുകൾ വർഷിക്കാനെത്തിയ പാക് എഫ്-16 യുദ്ധവിമാനങ്ങളെ തുരത്തുന്നതിന് ഇന്ത്യൻ മിഗ് വിമാനങ്ങൾ പറന്നുയരുന്നതും ലക്ഷ്യം നിറവേറ്റുന്നതിനിടെ അഭിനന്ദൻ വർത്തമാൻ പറത്തിയ ഫ്ളൈറ്റ് പാക് മണ്ണിൽ തകർന്നുവീഴുന്നതും. ഇതിന് പിന്നാലെ വർത്തമാനെ നാട്ടുകാർ ആക്രമിക്കുന്നതും പിന്നീട് പാക് സൈനികരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നതുമായ ദൃശ്യങ്ങൾ പുറത്തുവന്നു. എന്നാൽ ഈ ദൃശ്യങ്ങൾ പാക് മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ലോക മാധ്യമങ്ങളിൽപോലും വ്ന്നിട്ടും ഇന്ത്യൻ സൈനികൻ പിടിയിലായി എന്ന വിവരം പാക്കിസ്ഥാൻ ഇന്ത്യയെ ഔദ്യോഗികമായി അറിയിക്കാൻ തയ്യാറായില്ല.
യുദ്ധത്തിന് പാക്കിസ്ഥാൻ ഇല്ലെന്നും ഇന്ത്യൻ ആക്രമണം പാക് മണ്ണിൽ നടന്നതിന് പിന്നാലെ ഇന്നലെ വെറുമൊരു 'ഡെമോൺസ്ട്രേഷൻ' ആണ് ഉദ്ദേശിച്ചതെന്നും ആയിരുന്നു ഇമ്രാന്റെ പ്രതികരണം. എന്നാൽ എഫ്-16 യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സൈനിക ക്യാമ്പുകൾ ആക്രമിക്കാനും ബോംബിട്ട് തകർക്കാനും ഇന്ത്യൻ മണ്ണിലെ സൈനിക പോസ്റ്റുകളിൽ നാശം വിതയ്ക്കാനുമാണ് പാക്കിസ്ഥാൻ ഉദ്ദേശിച്ചത്. എന്നാൽ പാക് വിമാന സാന്നിധ്യം റഡാറിൽ ദ്ൃശ്യമായപ്പോഴേ തയ്യാറായി നിന്ന ഇന്ത്യൻ സൈന്യം അഭിനന്ദന്റെ നേതൃത്വത്തിൽ പറന്നുയർന്നു.
ഇന്ത്യൻ വിമാനങ്ങളുടെ വെടിവയ്പ് തുടങ്ങിയതോടെ തന്നെ പാക് വിമാനങ്ങൾ തിരിച്ച് പറന്നു. ഇതിനിടെ കൊണ്ടുവന്ന ബോംബുകൾ അതിർത്തിക്ക് സമീപം നിക്ഷേപിച്ച് കടന്നു. പക്ഷേ, ഒരു എഫ് -16 വിമാനം വെടിയേറ്റ് നിലംപതിച്ചു. ഇക്കാര്യം പാക്കിസ്ഥാൻ സ്ഥിരീകരിച്ചില്ലെങ്കിലും ദൃ്ശ്യമുൾപ്പെടെ ഇന്ത്യ പുറത്തുവിട്ടു. ഈ ആക്രമണത്തിന് ഇടെയാണ് പാക് വിമാനങ്ങളെ തുരത്തുന്നതിനിടെ അഭിനന്ദൻ പറത്തിയ ഇന്ത്യൻ മിഗ് അതിർത്തിയിൽ വെടിയേൽക്കുന്നതും അതിർത്തി കടന്ന് നിലംപതിക്കുന്നതും.
ഇജക്ട് ചെയ്ത അഭിനന്ദ് പാക് സിവിലിയന്മാരുടെ പിടിയിലകപ്പെട്ടത് ഏറെനേരത്തെ ചെറുത്തുനിൽപിന് ശേഷമാണ്. പിന്നീട് ക്രൂര മർദ്ദനം അരങ്ങേറി. പാക് സൈനികരുടെ കസ്റ്റഡിയിലും പീഡനമുണ്ടായെന്നാണ് സൂചനകൾ. മുഖത്ത് രക്തംവാർന്ന നിലയിലും കൈകാലുകൾ കെട്ടിയ നിലയിലുമാണ് ആദ്യ വീഡിയോയും ദൃശ്യങ്ങളും പുറത്തുവന്നത്. കണ്ണുകൾ മൂടിക്കെട്ടിയ നിലയിലാണ് ചോദ്യം ചെയ്തത്. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് പാക്കിസ്ഥാനെതിരെ ഉയർന്നത്. ഇത് ലോക മാധ്യമങ്ങളിലും ചർച്ചയായി.
ഇത്തരത്തിൽ ലോകത്ത് ഒറ്റപ്പെടുമെന്ന സ്ഥിതി വന്നതോടെയാണ് പുതിയ നീക്കവുമായി ഇമ്രാൻ എത്തുന്നത്. ഇന്ന് രാത്രിതന്നെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിക്കുമെന്നും വർത്തമാനിനെ കൈമാറുന്നകാര്യം അറിയിക്കുമെന്നുമാണ് ഇമ്രാൻ ഇപ്പോൾ വ്യക്തമാക്കിയിട്ടുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്