ചലച്ചിത്ര അവാർഡിൽ താരമായത് സുഡാനി; ജനപ്രിയ ചിത്രവും, തിരക്കഥയും, മികച്ച സ്വഭാവനടിയും, നടനും ഉൾപ്പടെ നാല് അവാർഡുകൾ; ഹാസ്യത്തിൽനിന്ന് ഗൗരവമേറിയ വേഷങ്ങളിലേക്ക് മാറിയ സൗബിന് അംഗീകാരം; 'ഞാൻ മേരിക്കുട്ടിയിലുടെ' ട്രാൻസ് ജെൻഡറായി ജയൂസര്യയുടെ വേഷപ്പകർച്ച; കുപ്രസിദ്ധപയ്യനിലെ വക്കീലും ചോലയിലെ സ്ക്കുൾ കുട്ടിയുമായി ജീവിച്ച് നിമിഷ സജയൻ; ആരോടും കിടപിടിക്കുന്ന ഭാവാഭിനയ തികവോടെ ജോജുജോർജ്; സംസ്ഥാന ചലച്ചിത്ര അവാർഡ് ഈ വർഷം എത്തിപ്പെട്ടത് അർഹിക്കുന്ന കൈകളിൽ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അർഹതക്കുള്ള അംഗീകാരം. ഈ വർഷത്തെ ചലച്ചിത്ര അവാർഡുകളെ ഒറ്റവാക്കിൽ ഇങ്ങനെ വിലയിരുത്താം. പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന ജനപ്രിയ സിനിമകളെ തഴയുക എന്ന അവാർഡ് കമ്മറികളുടെ പതിവ് രീതി ഇത്തവണ ഉണ്ടായില്ല എന്നതും ശ്രദ്ധേയമാണ്. ഏറ്റവും കൂടുതൽ അവാർഡുകൾ നേടിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം കഴിഞ്ഞവർഷം ബോക്സോഫീസിലും ഹിറ്റായിരുന്നു. സക്കറിയ എന്ന നവഗത സംവിധായകൻ ഒരുക്കിയ ഈ കൊച്ചു ചിത്രമാണ് സൗബിൻഷാഹിറിനെ മികച്ച നടനായി, ജയസൂര്യക്കൊപ്പം അവാർഡ് പങ്കിടുന്നതിലേക്ക് എത്തിച്ചത്. മികച്ച തിരക്കഥക്കും, ജനപ്രിയ ചിത്രത്തിനും, സ്വഭാവനടിമാർക്കുമുള്ള അവാർഡും ഈ ചിത്രത്തിനാണ്. ചിത്രത്തിലെ രണ്ടു ഉമ്മമാരെ അനശ്വരാക്കിയ സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി എന്നീ നാടക നടിമാർ മികച്ച സ്വഭാവനടിമാരാവുമ്പോൾ അത് പ്രേക്ഷകർ കൊതിച്ചിരുന്ന അംഗീകാരം കൂടിയായിരുന്നു.
മലപ്പുറത്തെ സെവൻസ് ഫുട്ബോൾ പശ്ചാത്തലത്തിൽ കഥ പറഞ്ഞ ചിത്രം കൂടിയാണ് സുഡാനി ഫ്രം നൈജീരിയ. ചിത്രത്തിൽ സെവൻസ് ഫുട്ബോൾ ടീമിന്റെ മാനേജരായി സൗബിൻ എത്തിയപ്പോൾ കളിക്കാരനായിട്ടാണ് സാമുവൽ എത്തിയിരുന്നത്. മുഹ്സിൻ പെരാരിയും സംവിധായകനും ചേർന്നായിരുന്നു സിനിമയ്ക്ക് വേണ്ടി തിരക്കഥയെഴുതിയത്. ചിത്രത്തിലെ മജീദ് എന്ന സൗബിൻ അവതരിപ്പിച്ച കഥാപാത്രത്തെ പ്രേക്ഷകർ ഒന്നടങ്കം നെഞ്ചോട് ചേർത്തിരുന്നു. സൗബിൻ ഷാഹിറിന്റെ കരിയറിലെ മികച്ച കഥാപാത്രമാണ് മജീദെന്നാണ് ചിത്രം കണ്ടവരിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടിരുന്നത്. ഹാസ്യ കഥാപാത്രങ്ങളിൽനിന്നും സീരിയസ് റോളുകളിലേക്കുള്ള സൗബിന്റെ മാറ്റം എല്ലാവരെയും അതിശയിപ്പിച്ചിരുന്നു. സുഡാനി ഫ്രം നൈജീരിയയുടെ വിജയത്തിൽ നിർണായകമായിരുന്നത് സൗബിന്റെ തകർപ്പൻ പ്രകടനം തന്നെയായിരുന്നു.
ജയസൂര്യയുടെ അഭിനയ ജീവിതത്തിലെ ബ്രേക്ക് ആയ രണ്ട് സിനിമകൾ ഇറങ്ങിയ വർഷമായിരുന്ന കടന്നുപോയത്. ക്യാപ്റ്റനും, ഞാൻ മേരിക്കുട്ടിയും. നവാഗതനായ പ്രജേഷ് സെന്നിന്റെ ക്യാപ്റ്റൻ എന്ന ചിത്രത്തിൽ ഫുട്ബോൾ താരം വി പി സത്യന്റെ വേഷവും ജയസൂര്യക്ക് വലിയ കൈയടി നേടിക്കൊടുത്തിരുന്നു. രഞ്ജിത്ത് ശങ്കറിന്റെ 'ഞാൻ മേരിക്കുട്ടിയിലെ' ട്രാൻസ് ജെൻഡറിന്റെ വേഷം തീർത്തും റിയലിസ്റ്റിക്കായി അഭിനയിച്ചതോടെയും കൂടിയാണ്, പലതവണ കപ്പിനും ചൂണ്ടിനും വെച്ച് നഷ്ടമായ മികച്ച നടന്റെ അവാർഡ് ജയസൂര്യക്ക് കിട്ടുന്നത്. ട്രാൻസ്ജെൻഡറായി അഭിനയിക്കുക തീർത്തും ബുദ്ധിമുട്ടായിരുന്നെന്നും പലപ്പോളും അത് തന്റെ ശാരീരിക അവസ്ഥകളെ കാര്യമായി ബാധിച്ചിരുന്നെന്നും ജയസൂര്യ നേരത്തെ പറഞ്ഞിരുന്നു. മേരിക്കുട്ടിയുടെ പുഞ്ചിരിയും ചുണ്ടുകോട്ടിയുള്ള വിങ്ങിക്കരിച്ചിലുമൊക്കെ തീയേറ്റർ വിട്ടിട്ടും പ്രേക്ഷകരുടെ മനസ്സിലുണ്ടായിരുന്നു. ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷവും, മേരിക്കുട്ടിയുമായി താരതമ്യംചെയ്താൽ അറിയാം ജയസൂര്യഎന്ന നടന്റെ ക്ളാസ് എന്ന് അക്കാലത്തുതന്നെ സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടിയിരുന്നു. നേരത്തെ രഞ്ജിത്ത് ശങ്കറിന്റെ 'സൂസൂ സുധ വാത്മീകം' എന്ന ചിത്രത്തിലെ ജയസൂര്യയുട വിക്കുള്ള കഥാപാത്രം അവസാന നിമിഷംവരെ മികച്ച നടനുള്ള സംസ്ഥാന അവാർഡിന് പൊരുതിയിരുന്നു.
തൊണ്ടിമുതലും ദൃക്സാക്ഷിയും, ഈട എന്നീ ചിത്രങ്ങളിലൂടെ കഴിവ് തെളിയിച്ച നിമിഷ സജയന്, സനൽകുമാർ ശശിധരന്റെ ചോലയും, മധുപാലിന്റെ ഒരു കുപ്രസിദ്ധ പയ്യനുമാണ് മികച്ച നടിക്കുള്ള അവാർഡ് നേടിക്കൊടുത്ത്. കുപ്രസിദ്ധ പയ്യനിലെ അൽപ്പം അപകർഷതാബോധമുള്ള വക്കീൽ നിമിഷയുടെ കരിയർ ബെസ്റ്റുകളിൽ ഒന്നായാണ് നിരൂപകർ വിലയിരുത്തിയത്. അഭിനയിക്കുകയല്ല തീർത്തും റിയലിസ്റ്റിക്കായി ബിഹേവ് ചെയ്യുകയാണ് ഈ നടി ചെയ്തത്. ചോലയിലെ വിദ്യാർത്ഥിനിയുടെ വേഷത്തിനും നല്ല അംഗീകാരമാണ് കിട്ടിയത്.
എക്സ്ട്രാ നടനായി മലയാള സിനിമയിൽ തുടങ്ങിയ ജോജു ജോർജ്, ഒരു വലിയ നടനിലേക്കുള്ള തന്റെ പാതയിലെ നിർണ്ണായക സിനിമായിരുന്നു എം പത്മകുമാറിന്റെ ജോസഫ്. അത്യന്തം സങ്കീർണ്ണമായ കഥാപാത്രത്തെ ജോജു ചെയ്ത രീതി, മമ്മൂട്ടിയോട് കിടപിടിക്കുന്ന അഭിനയം എന്ന് അന്നുതന്നെ സോഷ്യൽ മീഡിയയിൽ കുറിപ്പുകൾ വന്നിരുന്നു. സുഡാനിയിപ്പോലെ വൻ ജനപ്രീതി നേടിയ ചിത്രം, കഴിഞ്ഞ ദിവസമാണ നൂറു ദിവസം ആഘോഷിച്ചത്. ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായതും ജോജുവിന് ഇരട്ടി മധുരമായി. ചോലയിലെ ജോജുവിന്റെ പ്രകടനവും ജൂറി പരിഗണിച്ചിട്ടുണ്ട്.
ഒരു ഞായറാഴ്ച എന്ന ചലച്ചിത്രത്തിലൂടെയാണ് അഞ്ചാമതും മികച്ച സംവിധായകനുള്ള പുരസ്ക്കാരം ശ്യാമപ്രസാദിനെ തേടി എത്തിയത്. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്ക്കാരംകൂടി നേടിയ ഈ ചിത്രം തീയേറ്റുകളിൽ റിലീസ് ചെയ്തിട്ടില്ല. അതുപോലെതന്നെ മി്കച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളറും തീയേറ്റിൽ എത്തിയിട്ടില്ല. 104 ചിത്രങ്ങളാണ് അവാർഡ് കമ്മിറ്റിയുടെ പരിഗണിനയിൽ വന്നത്. അതിൽ 57 ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണ്. മൂന്ന് സ്ത്രീ സംവിധായകരുടെ ചിത്രങ്ങളും കുട്ടികളുടെ നാല് ചിത്രങ്ങളും മത്സരത്തിനുണ്ടായിരുന്നു.
പ്രമുഖ സംവിധായകൻ കുമാർ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയർമാൻ. സംവിധായകരായ ഷെറി ഗോവിന്ദൻ, ജോർജ് കിത്തു, ഛായാഗ്രാഹകൻ കെ.ജി ജയൻ, നിരൂപകരായ വിജയകൃഷ്ണൻ, എഡിറ്റർ ബിജു സുകുമാരൻ, സംഗീത സംവിധായകൻ പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായർ, മോഹൻദാസ് എന്നിവരും ജൂറി അംഗങ്ങളായിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര പട്ടിക
മികച്ച സിനിമ: ഷരീഫിന്റെ കാന്തൻ സി ലവർ ഓഫ് കളർ
മികച്ച നടൻ:ജയസൂര്യയും (ക്യാപ്റ്റൻ ഞാൻ മേരിക്കുട്ടി) സൗബിൻ ഷാഹിറും മികച്ച നടന്മാർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി നിമിഷ സജയൻ -ചോല, ഒരു കുപ്രസിദ്ധ പയ്യൻ
ജോജു ജോർജ് മികച്ച സ്വഭാവ നടൻ, ചിത്രം- ജോസഫ്, ചോല,
ശ്യാമപ്രസാദ് മികച്ച സംവിധായകൻ- ഒരു ഞായറാഴ്ച
മികച്ച നവാഗത സംവിധായകൻ-സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥാകൃത്തുക്കൾ- മുഹ്സിൻ പെരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച സ്വഭാവനടിമാർ- സാവിത്രി ശ്രീധരൻ, സരസ്സ ബാലുശ്ശേരി
മികച്ച ചലച്ചിത്ര ഗ്രന്ഥം- എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികൾ
മികച്ച സിനിമ-കാന്തൻ ദ ലവർ ഓഫ് കളർ, സംവിധായകൻ -ഷെരീഫ്.സി
മികച്ച രണ്ടാമത്തെ ചിത്രം- ഒരു ഞായറാഴ്ച, സംവിധായകൻ- ശ്യാമപ്രസാദ്
മികച്ച കഥാകൃത്ത്- ജോയ് മാത്യു (അങ്കിൾ)
മികച്ച ഛായാഗ്രാഹകൻ- കെ യു മോഹനൻ (കാർബൺ)
മികച്ച തിരക്കഥാകൃത്ത്- മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)
മികച്ച ബാലനടൻ- മാസ്റ്റർ റിഥുൻ(അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച ബാലനടി- അബദി ആദി (പന്ത്)
മികച്ച പിന്നണി ഗായകൻ- വിജയ് യേശുദാസ്, പൂമുത്തോളെ (ജോസഫ്)
മികച്ച സിങ്ക് കൗണ്ട്- അനിൽ രാധാകൃഷ്ണൻ?
ഛായാഗ്രാഹണം ജൂറി പരാമർശം- മധു അമ്പാട്ട്
മികച്ച കുട്ടികളുടെ ചിത്രം- അങ്ങനെ അകലെ ദൂരെ
മികച്ച ഗായിക- ശ്രേയാ ഘോഷാൽ, നീർമാതളപ്പൂവിനുള്ളിൽ (ആമി)
മികച്ച സംഗീത സംവിധായകൻ- വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച ഗാനരചയിതാവ്- ബി.കെ ഹരിനാരായണൻ (തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം- ബിജിബാൽ (ആമി)
മികച്ച കലാസംവിധായകൻ- വിനേഷ് ബംഗ്ലാൽ (കമ്മാരസംഭവം)
മികച്ച ചിത്രസംയോജകൻ - അരവിന്ദ് മന്മദൻ (ഒരു ഞായറാഴ്ച)
മികച്ച മേക്ക്അപ്പ്മാൻ- റോണക് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ്- ഷമ്മി തിലകൻ (ഒടിയൻ-പ്രകാശ് രാജ്)\
മികച്ച ലബോറട്ടറി/ കളറിസ്റ്റ്- പ്രൈം ഫോക്കസ്, മുംബൈ (കാർബൺ)
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്