ഇന്ത്യൻ അതിർത്തി ലംഘിച്ച് പറന്നെത്തി സൈനിക പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ച് പാക് യുദ്ധവിമാനങ്ങൾ; തുരത്തുന്നതിനിടെ തിരിച്ചുപറന്ന ഒരു പാക് എഫ്-16 വിമാനം ഇന്ത്യ വെടിവച്ചിട്ടു; രജൗരിയിലെ ആർമി പോസ്റ്റിന് സമീപം പാക് വിമാനങ്ങൾ എത്തിയപ്പോൾ തിരിച്ചടിച്ച് ഇന്ത്യൻ വ്യോമസേന; അതിർത്തിയിൽ വ്യോമയുദ്ധവും കരയുദ്ധവും തുടങ്ങി; വിമാനത്താവളങ്ങൾ അടച്ചിട്ട് ഇന്ത്യയും പാക്കിസ്ഥാനും; ഡൽഹിയിൽ അടിയന്തര യോഗം; രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്ന് പാക് സേന
മറുനാടൻ ഡെസ്ക്
ശ്രീനഗർ: ഇന്ത്യൻ അതിർത്തി കടന്നെത്തി പാക്കിസ്ഥാൻ യുദ്ധ വിമാനങ്ങളുടെ ബോംബ് വർഷം. ഇന്ത്യൻ വ്യോമസേനയുടെ പോർവിമാനങ്ങൾ ശക്തമായി തിരിച്ചടിച്ചതോടെ അതിർത്തി കടന്നെത്തിയ മൂന്ന് പാക് വിമാനങ്ങളും തിരിച്ച് പറന്നു. ഇതിനിടെ പാക് വിമാനങ്ങൾ രജൗരിയിലെ ഇന്ത്യൻ ആർമി പോസ്റ്റിന് സമീപം ബോംബുകൾ വർഷിച്ചതായാണ് റിപ്പോർട്ടുകൾ. പാക്കിസ്ഥാന്റെ ഒരു വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടതായും റിപ്പോർട്ടുകളിൽ പറയുന്നു. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യൻ ഭാഗത്ത് ആളപായമില്ലെന്നാണ് സൈന്യം വെളിപ്പെടുത്തിയത്. പാക് വിമാനങ്ങൾ അതിർത്തി ലംഘിച്ചതായി ഇന്ത്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ ഒമ്പതിനും പത്തിനുമിടലിയാണ് വ്യോമാതിർത്തി ലംഘനവും പ്രത്യാക്രമണവും ഉണ്ടായത്. ജമ്മുവിൽ ഒരു ഇന്ത്യൻ സൈനിക ഹെലികോപ്റ്റർ തകർന്ന് മൂന്ന് ഇന്ത്യൻ സൈനികർ മരിച്ചതായ റിപ്പോർട്ടുകളും പുറത്തുവരുന്നു.
ഏതായാലും ഇതോടെ ഇന്ത്യക്കും പാക്കിസ്ഥാനുമിടയിൽ കാശ്മീർ അതിർത്തിയിൽ വ്യോമ-കരസേനകൾ തമ്മിൽ യുദ്ധം തുടങ്ങിയെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതീവ ജാഗ്രത പുലർത്തുന്ന ഇന്ത്യ സുരക്ഷയുടെ ഭാഗമായി ജനങ്ങളെ ഒഴിപ്പിക്കുകയാണ് അതിർത്തിയിൽ. ഇതോടൊപ്പം കാശ്മീരിലെ മൂന്ന് വിമാനത്താവളങ്ങളും പത്താൻകോട്ട് വിമാനത്താവളവും ഇന്ത്യ അടച്ചിടുകയും ചെയ്തിട്ടുണ്ട്. പാക്കിസ്ഥാന്റെ എഫ്-16 വിമാനങ്ങളാണ് അതിർത്തി ലംഘിച്ച് എത്തിയത്. ഇതിലൊരെണ്ണം വെടിവച്ചിട്ടതായ റിപ്പോർട്ടാണ് പുറത്തുവരുന്നത്.
പാക് വിമാനം ഇന്ത്യൻ സേന വെടിവച്ചിട്ടെന്ന് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, രണ്ട് ഇന്ത്യൻ വിമാനങ്ങൾ വെടിവച്ചിട്ടെന്നാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്. പാക് ആർമി മേജറാണ് ഇങ്ങനെയൊരു അവകാശവാദം ഉന്നയിച്ചിട്ടുള്ളത്. എന്നാൽ ഇരുഭാഗത്തും എത്രത്തോളം നഷ്ടമുണ്ടെന്ന സൂചനകൾ പുറത്തുവന്നിട്ടില്ല. ഇന്ത്യൻ സൈനികനെ പിടികൂടിയെന്നാണ് പാക് അധികൃതർ അവകാശപ്പെട്ടത്. ഒരു വിമാനം പാക് അധീന കാശ്മീരിലും ഒരു വിമാനം ഇന്ത്യൻ അധീന കാശ്മീരിലും വെടിവച്ചിട്ടതായാണ് പാക്കിസ്ഥാൻ അവകാശപ്പെട്ടത്.
ഒരു ഇന്ത്യൻ പൈലറ്റിനെ കസ്റ്റഡിയിലെടുത്തെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. അതേസമയം, പാക് വിമാനം ഇന്ത്യ വെടിവച്ചിട്ടുവെന്നും ഇതിന് തൊട്ടുമുമ്പ് പൈലറ്റ് ഇജക്ട് ചെയ്ത് രക്ഷപ്പെട്ടുവെന്നും പാരച്യൂട്ട് കണ്ടെടുത്തെന്നുമാണ് റിപ്പോർട്ടുകൾ. ഒരു വിമാനം പാക്കിസ്ഥാൻ പാക് അതിർത്തിക്ക് അകത്ത് വീഴ്ത്തിയെന്നാണ്. ഇതിലെ പൈലറ്റിനെ പിടികൂടിയെന്നാണ് പാക് വ്യക്തമാക്കുന്നത്. ഇക്കാര്യം പാക്കിസ്ഥാനെ ഉദ്ധരിച്ച് ബിബിസി ഉൾപ്പെടെ വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്നലെ പാക് അതിർത്തിയിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിന് പിന്നാലെ ഇതിന് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അതിർത്തിയിൽ കനത്ത ജാഗ്രത പുലർത്തുന്നതിനിടെയാണ് ഇന്ന് അമേരിക്കൻ നിർമ്മിത പാക് വിമാനങ്ങൾ അതിർത്തിയിലേക്കെത്തിയത്. ഇതോടെ തന്നെ ഇന്ത്യൻ വിമാനങ്ങൾ ചെറുത്തുനിൽപിനായി പറന്നുയർന്നു.
ഇതിനിടെ തന്നെ അതിർത്തിയോട് ചേർന്ന ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് സമീപം ബോംബുകൾ വർഷിച്ച് പാക് വിമാനങ്ങൾ തിരിച്ചുപറക്കുകയായിരുന്നു. തുരത്തിയോടിക്കുന്നതിനിടെ ഇന്ത്യൻ ഭാഗത്തുനിന്ന് ഉണ്ടായ വെടിവയ്പിൽ ഒരു പാക് വിമാനം പാക് അതിർത്തിയിൽ തകർന്നുവീണതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.
ഇതിനിടെ തന്നെ ഇന്ത്യൻ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരിൽ തകർന്നുവീണുവെന്ന റിപ്പോർട്ടുകളും വന്നു. സ്ഥിതിഗതികൾ വിലയിരുത്തി ഇന്ത്യൻ ആഭ്യന്തര പ്രതിരോധ മന്ത്രിമാർ ഉദ്യോഗസ്ഥരുമായി പ്രത്യേകം യോഗം വിളിച്ചു. ഏതായാലും അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗർ, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യ വിമാന സർവീസ് നിർത്തിവച്ചിരിക്കുകയാണ്.
വ്യോമസേനയുടെ ജെറ്റ് വിമാനമാണ് ജമ്മുവിൽ തകർന്നുവീണത്. എങ്ങനെയാണ് ഇത് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ റിപ്പോർട്ടുകൾ വരുന്നതേയുള്ളൂ. വിമാനം രണ്ടായി പിളർന്ന് തകർന്നുവീഴുകയായിരുന്നു. പാക് ആക്രമണത്തിലാണോ വിമാനം തകർന്നതെന്ന് വ്യക്തമല്ല. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
രണ്ടു പേർ മരിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ബുദ്ഗാം മേഖലയിൽ രാവിലെ 10.05നാണ് ഇന്ത്യൻ സൈനിക ജെറ്റ് വിമാനം തകർന്നുവീണത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ഗാരെന്റ് കലാൻ ഗ്രാമത്തെ ഒരു കൃഷിസ്ഥലത്താണ് വിമാനം വീണ് കത്തിയമർന്നത്. രണ്ടായി പിളർന്ന് വീഴുകയായിരുന്നു വിമാനമെന്നും ഉടനെ തീ പിടിക്കുകയായിരുന്നു എന്നും റിപ്പോർട്ടുകളിൽ പറയുന്നു. രണ്ടുപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ഇത് പൈലറ്റുമാരുടേതാണെന്നാണ് സൂചനകൾ. ഇക്കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.
ഏതാണ്ട് സമാനമായ സമയത്താണ് പാക് വിമാനങ്ങൾ ഇന്ത്യൻ അതിർത്തി ലംഘിക്കാനും ശ്രമിച്ചത്. രണ്ടു സംഭവങ്ങളുമായും പരസ്പരം ബന്ധമുണ്ടോ എന്നും ഇരു രാജ്യങ്ങളുടേയും പോർവിമാനങ്ങൾ തമ്മിൽ ആക്രമണം നടന്നോ എന്നും വ്യക്തമല്ല. പാക് അതിർത്തിയിൽ പാക് വ്യോമസേന ബോംബുകൾ വർഷിച്ചുവെന്ന വിവരം വന്നതോടെ തന്നെ ഇരു രാജ്യങ്ങളും നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നതായാണ് സൂചനകൾ. ഏതായാലും സ്ഥിതി വിലയിരുത്താൻ ഡൽഹിയിൽ പ്രതിരോധ മന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും നേതൃത്വത്തിൽ അടിയന്തിര യോഗം ചേരുകയാണ്. മൂന്ന് സേനകളുടേയും മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നു.
അതിർത്തിയിൽ കഴിഞ്ഞ കുറച്ചുദിവസമായി പാക് കരസേന നടത്തിവന്ന മോർട്ടാർ-ഷെൽ ആക്രമണവും വെടിവയ്പ്പും ഇന്നലെയും ഇന്നും കനത്ത തോതിൽ തുടരുകയാണ്. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഇന്ന് വ്യോമാതിർത്തി ലംഘിക്കാൻ പാക് വിമാനങ്ങൾ ശ്രമിച്ചത്.
അതിർത്തിയിൽ വലിയ വെടിവയ്പാണ് പാക്കിസ്ഥാൻ നടത്തുന്നത്. ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെയാണ് കശ്മീർ അതിർത്തിയിൽ വെടിവയ്പ്പ് ശക്തമായത്. ഗ്രാമീണരെ മറയാക്കി പാക്കിസ്ഥാൻ മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു.
നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. പാക്കിസ്ഥാന്റെ സൈനിക പോസ്റ്റുകൾക്ക് നേരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു.
51 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് പാക്കിസ്ഥാന്റെ ആക്രമണം. ഇതേസമയം ഷോപിയാനിൽ സൈന്യവും ഭീകരരും ഏറ്റുമുട്ടി. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തി. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്