കാർ വാങ്ങാൻ തീരുമാനിച്ചാൽ ഏറ്റവും മൈലേജ് കിട്ടുന്ന കാറാണ് കേമമെന്നാണോ മനസ്സിലിരുപ്പ് ? ഏറ്റവും കുറച്ച് ഡീസൽ ചെലവാകുന്ന കാറുകൾ പലതും അപകടത്തിൽ പപ്പടം പൊടിയുന്നത് പോലെ പൊടിയുന്നത് കണ്ടിട്ടില്ലേ! എയർബാഗുണ്ടെങ്കിൽ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ലെന്ന ചിന്തയിലാണോ വണ്ടി ഓടിക്കുന്നത്? വാഹനസുരക്ഷയും സ്വരക്ഷയും: അനൂപ് സി.ബി എഴുതുന്നു
അനൂപ് സി.ബി
ഒരു കാർ വാങ്ങാൻ തീരുമാനിച്ചവർ ആദ്യം ഉയർത്തുന്നത്, 'ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്നത് ഏതിനാണ് ?' എന്ന ചോദ്യമായിരിക്കും. നമ്മുടെ നാട്ടിലുള്ളവരുടെ സ്വാഭാവികമായ ചിന്താഗതിയാണിത്. ഏറ്റവും കൂടുതൽ മൈലേജ് കിട്ടുന്ന കാറാണ് ഇന്ത്യയിൽ ഏറ്റവും നല്ല കാർ. കാരണം ഇന്ധനമടിക്കേണ്ട കാശിൽ ലാഭം കിട്ടും. കൂടുതൽ മൈലേജ് ഉള്ള മോഡൽ ആകുമ്പോൾ റീസെയിൽ വാല്യൂവും കൂടും. വിൽക്കുമ്പോഴും വലിയ നഷ്ടമില്ലാത്ത വില കിട്ടും. അപ്പോൾ സുരക്ഷ ? 'അതിപ്പോൾ അപകടം പറ്റാനാണ് വിധിയെങ്കിൽ ഏത് വണ്ടിയായാലും പറ്റില്ലേ ?' പിശുക്കിന് അടുത്ത ന്യായീകരണം. ഇന്ത്യക്കാരുടെ ഈ മനസ്ഥിതി കണ്ടറിഞ്ഞെന്നോണം 1981ൽ സർക്കാർ പങ്കാളിത്തത്തോടെ ആരംഭിച്ച കാർ കമ്പനിയാണ് മാരുതി.
ചുരുങ്ങിയ വില, ഏത് കവലയിൽ പോയാലും സർവീസ് സെന്റർ, വളരെ ചീപ്പ് ആയ ആക്സസറീസ്, ഏറ്റവുമുയർന്ന മൈലേജ്. ചുരുക്കത്തിൽ ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ ? എന്നതായിരുന്നു ഉപഭോക്താവിന്റെ അവസ്ഥ. പക്ഷെ അടുത്ത കാലത്തായി 7-8 ലക്ഷം രൂപ വിലയുള്ള മാരുതിയുടെ മോഡലുകൾ പോലും, തെരുവ് പട്ടിയെ ഇടിച്ചും, ഓട്ടോറിക്ഷയിൽ ഇടിച്ചും തകർന്ന് കിടക്കുന്ന ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പപ്പടം പോലും തട്ടിയാൽ ഇത് പോലെ പൊടിയില്ലെന്ന് ചിത്രങ്ങളിൽ വ്യക്തം. സാധാരണക്കാരന്റെ മൈലേജ് സ്വപ്നങ്ങളിൽ ഇടം പിടിക്കാനായി ഭാരം കുറയ്ക്കുന്നതിന് വേണ്ടി ബോഡി ഭാഗങ്ങൾ ഫൈബറിലും, പ്ലാസ്റ്റിക്കിലും നിർമ്മിച്ച് മാരുതി നടത്തിയ ചില വിട്ടു വീഴ്ചകളാണ് ഈ അവസ്ഥയിലേക്ക് അവരുടെ മോഡലുകളെ എത്തിച്ചത്. മാരുതിയെന്നല്ല ടാറ്റ, റെനോ, നിസ്സാൻ, ഹ്യൂണ്ടായി എന്നീ കമ്പനികളുടെ എൻട്രി ലെവൽ കാറുകളുടെ അവസ്ഥയും തഥൈവ !
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി 2018 വരെ ഹാച്ച് ബാക്ക്, സെഡാൻ, കോംപാക്ട് എസ്യുവി സെക്ടറുകളിൽ വിവിധ മോഡലുകളിലായി മൊത്തം വിറ്റഴിച്ചത് 2 കോടിയോളം വാഹനങ്ങളാണ്. 1983ൽ മാരുതി അതിന്റെ 800 മോഡലുമായി രംഗത്തു വരുമ്പോൾ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ മാത്രമാണ് കാര്യമായി മത്സരരംഗത്തുണ്ടായിരുന്നത്. കാലാനുസൃതമായി പരിഷ്‌ക്കാരങ്ങൾ വരുത്താതിരിക്കുകയും, ഗുണനിലവാരം കുറയുകയും ചെയ്തതോടെ ഹിന്ദുസ്ഥാൻ മോട്ടോഴ്സിന്റെ അംബാസിഡർ വിൽപ്പന പടവലങ്ങ വളരുന്നത് പോലെ കീഴോട്ടായി. ഈ സമയം മാരുതി വെച്ചടി വെച്ചടി കയറുകയായിരുന്നു. തൊണ്ണൂറുകളുടെ തുടക്കത്തിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഉദാരവത്കരണമാണ് വിദേശ കാർ കമ്പനികളെ കൂട്ടമായി ഇന്ത്യയിലേക്ക് ആകർഷിച്ചത്. ഇതോടെ വോക്സ് വാഗൻ, നിസ്സാൻ, ടൊയോട്ട, ഹ്യൂണ്ടായ് എന്നീ ആഗോള വാഹന നിർമ്മാതാക്കൾ ഇന്ത്യയിലും ഒരു കൈ നോക്കാൻ രംഗത്തിറങ്ങി.ഈ വാഹനനിർമ്മാതാക്കളും മാരുതിയുടെ വഴി പിന്തുടർന്നു. ഇന്ത്യക്കാരന്റെ ജീവന് പുല്ലു വിലയേ ഉള്ളൂ എന്ന് മനസ്സിലാക്കിയ അവർ ആഗോളവിപണിയിൽ ജനപ്രീതി നേടിയ തങ്ങളുടെ വാഹന മോഡലുകൾ ഇന്ത്യൻ വിപണിക്കായി സുരക്ഷയിൽ വിട്ടു വീഴ്‌ച്ച ചെയ്ത് കുറഞ്ഞ വിലയിൽ, കുറഞ്ഞ ഗുണനിലവാരത്തിൽ പുറത്തിറക്കി. അതോടെ കച്ചവടം പൊടിപൊടിച്ചു.
ലോകമെമ്പാടും തങ്ങളുടെ പല മോഡലുകളും വിജയകരമായി വിപണനം നടത്തിയിരുന്ന ഈ വാഹന നിർമ്മാതാക്കൾ ഇന്ത്യയിൽ അഭിമുഖീകരിച്ച ഏറ്റവും വലിയ പ്രതിസന്ധി ഉയർന്ന വാഹന വിലയോടും, കുറഞ്ഞ മൈലേജിനോടും ഇന്ത്യൻ ഉപഭോക്താക്കാൾ പുലർത്തിയിരുന്ന വൈമുഖ്യം ആയിരുന്നു. യൂറോപ്പിലും, അമേരിക്കയിലുമൊക്കെ അടിസ്ഥാനമായി വിവക്ഷിച്ചിട്ടുള്ള സുരക്ഷാ മാനദണ്ഡങ്ങൾ മാത്രം ഉള്ള മോഡൽ പോലും ഇന്ത്യൻ വിപണിയിലെ ശരാശരി വിലനിലവാരത്തിൽ ലാഭകരമായി വിൽക്കാൻ പറ്റാത്ത അവസ്ഥ. അതോടെ ഈ വാഹനനിർമ്മാതാക്കളും മാരുതിയുടെ വഴി പിന്തുടർന്നു. ഇന്ത്യക്കാരന്റെ ജീവന് പുല്ലു വിലയേ ഉള്ളൂ എന്ന് മനസ്സിലാക്കിയ അവർ ആഗോളവിപണിയിൽ ജനപ്രീതി നേടിയ തങ്ങളുടെ വാഹന മോഡലുകൾ ഇന്ത്യൻ വിപണിക്കായി സുരക്ഷയിൽ വിട്ടു വീഴ്‌ച്ച ചെയ്ത് കുറഞ്ഞ വിലയിൽ, കുറഞ്ഞ ഗുണനിലവാരത്തിൽ പുറത്തിറക്കി. അതോടെ കച്ചവടം പൊടിപൊടിച്ചു.
സമീപകാലം വരെ കോഴിക്കൂട് പോലെ അത്യാവശ്യം അടച്ചുറപ്പുള്ള ഒരു ശകടം പണിത് സുമാർ 17കി.മീ/ ലിറ്റർ അല്ലെങ്കിൽ അതിൽ കൂടുതൽ മൈലേജോടെ വിപണിയിൽ അവതരിപ്പിച്ചാൽ ആളുകൾ കണ്ണുമടച്ച് ആ വാഹനം വാങ്ങുന്നതായിരുന്നു ഇന്ത്യൻ കാർ വിപണിയിലെ പ്രവണത. ഇന്ത്യൻ കാറുകളിൽ 1994 ലാണ് സീറ്റ് ബെൽറ്റ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും പ്രത്യക്ഷപ്പെടാൻ തുടങ്ങിയതെങ്കിൽ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങൾ സുരക്ഷാമാനദണ്ഡങ്ങളിൽ ബഹുദൂരം മുന്നിലായിരുന്നു. 1984ൽ തന്നെ ന്യൂയോർക്കിൽ സീറ്റ്‌ബെൽറ്റ് നിർബന്ധമാക്കി. അതിനും മുൻപ് 1979ൽ അമേരിക്കയിലെ എൻ.എച്ച്.ടി.എസ്.എ (നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്‌മിനിസ്‌ട്രേഷൻ) ലോകത്തിലാദ്യത്തെ എൻ.സി.എ.പി (ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാം) ആരംഭിച്ച് വാഹനങ്ങൾ ക്രാഷ് ടെസ്റ്റ് ചെയ്ത് ഫലം പ്രഖ്യാപിക്കാൻ തുടങ്ങിയിരുന്നു. പിന്നീട് യൂറോപ്പും, ലോകത്തിലെ മറ്റ് വികസിത രാജ്യങ്ങളും സ്വന്തമായി ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാമുകൾ ആരംഭിച്ച് ക്രാഷ് ടെസ്റ്റുകൾ നടത്താൻ തുടങ്ങി. എന്നാൽ 2014 വരെ ഇന്ത്യയിൽ വാഹനങ്ങൾക്ക് ക്രാഷ് ടെസ്റ്റ് നടത്തിയിരുന്നില്ല. 2014ൽ ഗ്ലോബൽ ന്യൂ കാർ അസ്സസ്സ്‌മെന്റ് പ്രോഗ്രാം ഇന്ത്യയിലെ ആദ്യത്തെ ക്രാഷ് ടെസ്റ്റ് നടത്താൻ വാഹന നിർമ്മാതാക്കളെ ക്ഷണിച്ചു. പല വാഹന നിർമ്മാതാക്കളും ഇതിനോട് പ്രതികരിക്കുക പോലും ചെയ്തില്ല. ഇന്ത്യയിൽ ഏറ്റവും വില്പനയുണ്ടായിരുന്ന ചില കാർ മോഡലുകളായ മാരുതി ആൾട്ടോ, ടാറ്റ നാനോ, ഫോർഡ് ഫിഗോ, ഹ്യൂണ്ടായ് ഐ ടെൻ, വോക്സ്വാഗൺ പോളോ എന്നീ 5 മോഡലുകളെയാണ് ജി.എൻ.സി.എ.പി ക്രാഷ് ടെസ്റ്റ് നടത്താൻ തിരഞ്ഞെടുത്തത്. എന്നാൽ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഈ അഞ്ച് കമ്പനിയുടെയും കാറുകൾക്കും ക്രാഷ് ടെസ്റ്റിൽ പൂജ്യം റേറ്റിങ്ങാണ് കിട്ടിയത്.
ക്രാഷ് ടെസ്റ്റ് നടത്തേണ്ട വാഹനത്തിൽ മുതിർന്നവരുടെയും, കുട്ടികളുടെയും ബോഡി ഡമ്മികൾ ഇരുത്തിയ ശേഷം ശരാശരി വേഗതയിൽ വാഹനം ഒരു ചുവരിൽ കൊണ്ടുവന്ന് ഇടിപ്പിക്കുകയാണ് ക്രാഷ് ടെസ്റ്റിൽ ചെയ്യുന്നത്. ഇടിയുടെ ആഘാതഫലമായി വാഹനത്തിനും, മുതിർന്നവരുടെയും, കുട്ടികളുടെയും, ഡ്രൈവറുടേയുമൊക്കെ ഡമ്മികൾക്കും ഉണ്ടായ ആഘാതം പരിശോധിച്ചാണ് ക്രാഷ് ടെസ്റ്റ് ഫലം പ്രഖ്യാപിക്കുന്നത്. ക്രാഷ് ടെസ്റ്റ് രീതികൾ ഓരോ രാജ്യത്തും വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന് യൂറോപ്പിൽ യൂറോ.എൻ.സി.എ.പി നടത്തുന്ന ക്രാഷ് ടെസ്റ്റുകളിൽ ഫുൾ ഫ്രണ്ടൽ, ഫ്രണ്ട് ഓഫ്‌സെറ്റ്, സൈഡ് ഇമ്പാക്ട്, സൈഡ് പോൾ ടെസ്റ്റ് എന്നിങ്ങനെ 4 ടെസ്റ്റുകൾ ആണ് ചെയ്യുന്നത്. എന്നാൽ ഇന്ത്യയിൽ 64 കി.മീ/മണിക്കൂർ വേഗതയിലുള്ള ഫ്രണ്ട് ഓഫ്‌സെറ്റ്, അതേ വേഗതയിലുള്ള സൈഡ് ഇമ്പാക്ട് എന്നീ 2 ടെസ്റ്റുകളേ നടത്തുന്നുള്ളൂ. ഇതിന് പുറമേ ഡ്രൈവർക്ക് ഒരുക്കിയ സുരക്ഷ, മുതിർന്നവർക്കുള്ള സുരക്ഷ, കുട്ടികൾക്ക് ഒരുക്കിയ സുരക്ഷ എന്നിവയും മൂല്യനിർണയത്തിന്റെ ഘടകങ്ങളായി പരിഗണിക്കും.
ഇങ്ങനെ ക്രാഷ് ടെസ്റ്റുകൾ നടത്തുമ്പോൾ ഇടിയുടെ ആഘാതങ്ങൾ കുറയ്ക്കുന്ന ഒരു നിർണ്ണായക ഘടകമാകുന്നത് വാഹനത്തിന്റെ ഫ്രണ്ട് എയർ ബാഗുകളാണ്. 2014ലെ ആദ്യത്തെ ക്രാഷ് ടെസ്റ്റിൽ ഉപയോഗിച്ച 5 മോഡൽ കാറുകളും എയർബാഗ് ഇല്ലാത്ത എൻട്രി ലെവൽ കാറുകൾ ആയിരുന്നു. ഈ ടെസ്റ്റിന്റെ ഫലം പുറത്തു വന്നതോടെ ഇന്ത്യൻ സർക്കാർ 2019 മുതൽ വിപണിയിലിറക്കുന്ന കാറുകൾക്ക് എയർബാഗുകൾ നിർബന്ധമാക്കിയിട്ടുണ്ട്. എന്റെ വാഹനത്തിന് എയർ ബാഗുണ്ട്, അതുകൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മിക്ക കാറുകളുടെയും എയർബാഗുകൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകടസമയത്ത് പ്രവർത്തിക്കില്ല. ഇനി പ്രവർത്തിച്ചാലും, സീറ്റ് ബെൽറ്റ് ഇടാത്ത നിങ്ങളെ പിടിച്ചു നിർത്താനും, സംരക്ഷിക്കാനും എയർ ബാഗിന് മാത്രം കഴിയുകയുമില്ല.
ഇന്ത്യയിൽ ജി.എൻ.സി.എ.പി കഴിഞ്ഞ കൊല്ലം നടത്തിയ ക്രാഷ് ടെസ്റ്റിന്റെ ഫലം ഏറെ ശ്രദ്ധേയമാണ്. 2014ലെ പരിതാപകരമായ അവസ്ഥയിൽ നിന്നും വാഹന നിർമ്മാതാക്കൾ ഏറെ മുന്നോട്ട് പോയിരിക്കുന്നു. ടാറ്റയുടെ നെക്‌സൺ ഇന്ത്യയിലെ ക്രാഷ് ടെസ്റ്റ് ചരിത്രത്തിലാദ്യമായി അഞ്ചിൽ അഞ്ച് (5/5) സ്‌കോറും നേടിയ കാറായി മാറിയിരിക്കുന്നു. മഹീന്ദ്ര മരാസോ, ടൊയോട്ട എത്തിയോസ്, ടാറ്റാ സെസ്റ്റ്, മാരുതി വിറ്റാര ബ്രെസ, വോക്സ് വാഗൺ പോളോ എന്നീ വാഹനങ്ങൾ അഞ്ചിൽ നാല് (4/5) സ്‌കോർ നേടിയിരിക്കുന്നു. ഫോർഡ് ആസ്‌പെയർ, ഹോണ്ട മൊബിലിയോ, റെനോ ഡെസ്റ്റർ എന്നീ വാഹനങ്ങൾ അഞ്ചിൽ മൂന്ന് (3/5) സ്‌കോർ ആണ് നേടിയത്. മാരുതി സ്വിഫ്റ്റിന് രണ്ടും, റെനോ ക്വിഡിന് ഒന്നും സ്‌കോർ ക്രാഷ് ടെസ്റ്റിൽ കിട്ടിയപ്പോൾ മാരുതി ആൾട്ടോ, മാരുതി സെലേറിയോ, ഡാറ്റ്സൺ ഗോ, ടാറ്റ നാനോ എന്നിവയ്ക്ക് അവശിഷ്ട്ടങ്ങൾ മാത്രമാണ് കിട്ടിയത് എന്നാൽ അഞ്ചിൽ അഞ്ച് അല്ലെങ്കിൽ അഞ്ചിൽ നാല് എന്നൊക്കെ തങ്ങൾക്ക് ലഭിച്ച ഈ സ്‌കോർ ഉയർത്തിപ്പിടിച്ചു പല വാഹനനിർമ്മാതാക്കളും ഊറ്റം കൊള്ളുമ്പോഴും ഓർക്കേണ്ട വസ്തുത ഇത് ഫ്രണ്ട് ഓഫ്‌സെറ്റ്, സൈഡ് ഇമ്പാക്ട് ടെസ്റ്റുകൾ മാത്രം നടത്തി കിട്ടിയ സ്‌കോർ ആണ്. പല വികസിത രാജ്യങ്ങളും, ക്രാഷ് ടെസ്റ്റുകളിൽ റൂഫ് ടെസ്റ്റ്, റിയർ ടെസ്റ്റ് എന്നീ രീതികളും ഉൾപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു. അതായത് വാഹനത്തിന്റെ മേലേക്ക് മറ്റൊരു വാഹനം വന്നു മറിഞ്ഞു വീണാലോ, പിന്നിൽ വന്നിടിച്ചാലുള്ള ആഘാതമോ കൂടി ക്രാഷ് ടെസ്റ്റുകളിൽ പരിശോധിക്കാൻ തുടങ്ങിയിരിക്കുന്നു.
വാഹനത്തിന് ക്രാഷ് ടെസ്റ്റിൽ എത്രയൊക്കെ മികച്ച സ്‌കോർ കിട്ടിയാലും അതിലിരിക്കുന്ന എല്ലാവരും സീറ്റ് ബെൽറ്റ് ധരിക്കുകയും, കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ വിധത്തിലുള്ള ചൈൽഡ് സീറ്റുകൾ ഉപയോഗിക്കുകയും ചെയ്തില്ലെങ്കിൽ സുരക്ഷ എന്നത് വെറും വാക്കായി അവശേഷിക്കും. മുൻപൊരിക്കൽ പിൻസീറ്റിൽ ഇരിക്കുമ്പോൾ സീറ്റ് ബെൽറ്റ് ധരിച്ചപ്പോഴും, ചൈൽഡ് സീറ്റ് വാങ്ങുന്ന കാര്യം പറഞ്ഞപ്പോഴും കൂടെയുണ്ടായിരുന്നവരുടെ പരിഹാസം കലർന്ന നോട്ടം ഇതെഴുതുമ്പോഴും ഞാൻ ഓർമ്മിക്കുന്നു. നിയമങ്ങൾ പാലിച്ചു വണ്ടിയോടിക്കുന്നവരെയും, സുരക്ഷയെക്കുറിച്ചു സംസാരിക്കുന്നവരെയും ഒന്നിനും കൊള്ളാത്തവരായി കരുതി പരിഹസിക്കുന്ന ഈ മനോഭാവം നമ്മുടെ നാട്ടിൽ വളരുന്നത് ലോകപരിചയത്തിന്റെയും, തിരിച്ചറിവിന്റേയും അഭാവം കൊണ്ട് കൂടിയാണ്. വികസിത രാജ്യങ്ങളിൽ സൈക്കിൾ ചവിട്ടുന്നവർ പോലും, ഹെൽമെറ്റും, സുരക്ഷാ ഉപകരണങ്ങളും അണിയുന്നു. ലെയിൻ ട്രാഫിക്കിൽ വരി വരിയായി കാത്തു നിൽക്കുന്ന എല്ലാ വണ്ടികളെയും മറി കടന്ന് പോകുന്ന, സ്വയം മിടുക്കർ എന്ന് കരുതുന്ന ധാരാളം പേരെ നമ്മുടെ നാട്ടിൽ കാണാറുണ്ട്.വാഹനത്തിന് എയർ ബാഗുണ്ട്, അതുകൊണ്ട് സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലും കുഴപ്പമില്ല എന്ന് കരുതുന്നവർ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. മിക്ക കാറുകളുടെയും എയർബാഗുകൾ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിൽ അപകടസമയത്ത് പ്രവർത്തിക്കില്ല. ഇനി പ്രവർത്തിച്ചാലും, സീറ്റ് ബെൽറ്റ് ഇടാത്ത നിങ്ങളെ പിടിച്ചു നിർത്താനും, സംരക്ഷിക്കാനും എയർ ബാഗിന് മാത്രം കഴിയുകയുമില്ല.
അത് പോലെ രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തുകൊടുക്കാത്തവരാണ് ഭൂരിപക്ഷവും. ഇത്തരക്കാർ ഓർക്കേണ്ട ഒരു കാര്യമുണ്ട്. വണ്ടിയോടിക്കുന്ന ഒരാളുടെ സംസ്‌കാരവും, പക്വതയുമാണ് അയാളുടെ ഡ്രൈവിങ്ങിൽ പ്രതിഫലിക്കുന്നത്. (ഈ പക്വതക്കുറവിന്റെ പ്രശ്നം കണക്കിലെടുത്താണ് 18 വയസ്സിൽ താഴെയുള്ളവർക്ക് ലൈസൻസ് കൊടുക്കാത്തത്.) രാത്രിയിൽ എതിരെ വരുന്ന വാഹനത്തിന് ലൈറ്റ് ഡിം ചെയ്തുകൊടുത്തില്ലെങ്കിൽ പ്രകാശതീവ്രതയിൽ കണ്ണഞ്ചിപ്പോകുന്ന ആ വാഹനത്തിന്റെ ഡ്രൈവർ ചിലപ്പോൾ നിങ്ങളുടെ വാഹനത്തിലേക്കായിരിക്കും അയാളുടെ വാഹനം ഓടിച്ചു കയറ്റുന്നത്. കാശ് കൊടുത്താൽ നിങ്ങൾക്ക് ഏത് കമ്പനിയുടെ, ഏത് മോഡൽ വാഹനവും വാങ്ങാനാകും എന്നാൽ സംസ്‌കാരവും, മര്യാദയും കാശ് കൊടുത്താൽ കിട്ടില്ലെന്ന കാര്യം വാഹനമോടിക്കുമ്പോൾ മറക്കാതിരിക്കുക. ഇന്ത്യൻ സർക്കാരിന്റെ പരസ്യത്തിൽ അക്ഷയ് കുമാർ പറയുന്നത് പോലെ 'റോഡ് ആരുടേയും പിതൃസ്വത്തല്ല ' എന്ന വസ്തുത ഡ്രൈവ് ചെയ്യുമ്പോൾ ഓർമ്മിക്കുക. ഒരു നിമിഷത്തിന്റെ അശ്രദ്ധ കൊണ്ട് അല്ലെങ്കിൽ ആവേശം കൊണ്ട് കേരളത്തിലെ റോഡുകളിൽ 2018ൽ ഉണ്ടായ 40,181അപകടങ്ങളിൽ മരണമടഞ്ഞത് 4,303 പേരാണ്. 45,458 പേർക്ക് പരിക്കേറ്റു. അടുത്തത് നിങ്ങളാകാതിരിക്കട്ടെ. ഉത്തരവാദിത്വത്തോടെ, പക്വതയോടെ ഡ്രൈവിങ് സീറ്റിലിരുന്ന് വളയം പിടിക്കുക.
(ഈ ലേഖനം ഏതെങ്കിലും പ്രത്യേക വാഹന കമ്പനിയുടെയോ, പ്രത്യേക വാഹന മോഡലിന്റെയോ വിൽപ്പന പ്രോത്സാഹിപ്പിക്കുന്നതിനോ, നിരുത്സാഹപ്പെടുത്തുന്നതിനോ ഉള്ള ഉദ്ദേശത്തോട് കൂടി എഴുതിയിട്ടുള്ളതല്ല മറിച്ച്, വർധിച്ചു വരുന്ന റോഡപകടങ്ങളുടെ സാഹചര്യത്തിൽ സുരക്ഷയുടെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നതിനും, സുരക്ഷാ സംബന്ധമായ അറിവുകൾ പങ്ക് വെക്കുന്നതിനും വേണ്ടി എഴുതപ്പെട്ടിട്ടുള്ളതാണ്. ലേഖനത്തിലുള്ളത് മറുനാടന്റെ അഭിപ്രായമല്ല, ലേഖകന്റെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണ്.)
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍