നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ....ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും...എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി; ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു അത്; എന്റെ ജവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹമെന്ന് പറഞ്ഞ് നിശാലിനെ കാവ്യയും ഒഴിവാക്കി; ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക്: പല്ലിശേരി പരമ്പര തുടരുന്നു
പല്ലിശ്ശേരി
ദിലീപിന്റെ ജയിൽ ജീവിതം ഒരു ഫ്ളാഷ് ബാക്ക് - 13
ഭർത്താവിനെ കാവ്യയും ദിലീപും ചേർന്ന് മനസികമായി പീഡിപ്പിച്ചു. ഭാഗ്യം കൊണ്ടാണ് മരണ വക്കിൽ നിന്നും രക്ഷപ്പെട്ടതെന്ന് കാവ്യയുടെ അടുത്ത ബന്ധുക്കൾ സൂചിപ്പിച്ചു. വളരെ രഹസ്യമാക്കി വച്ച ആത്മഹത്യ ശ്രമം സുജയാണ് നിശാൽ ചന്ദ്രയെ വിളിച്ചു പറഞ്ഞതെന്നാണ് പിന്നാമ്പുറ വർത്തമാനം. എന്തായാലും ആത്മഹത്യ ശ്രമവാർത്ത അധികം പേരും അറിഞ്ഞില്ല അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നാണ് കാവ്യയുടെ വീട്ടുകാർ പ്രതികരിച്ചത്. കാവ്യ ആത്മഹത്യക്കു ശ്രമിച്ചാലും ഇല്ലെങ്കിലും ദീലിപിനെ മറന്നൊരു ജീവതം കാവ്യക്കും ഉണ്ടായിരുന്നില്ല.
വിവാഹത്തിന്റെ തലേ ദിവസം കാവ്യ ദീലിപേട്ടനെ വിളിച്ച് ശപിക്കരുതെന്നപേക്ഷിച്ചു. ആ നിമിഷം പൊട്ടിക്കരഞ്ഞെന്നാണ് ദിലീപിനൊപ്പമുണ്ടായിരുന്നവരിൽ നിന്നും അറിഞ്ഞത്. നിന്റെ നന്മ മാത്രമാണ് ഞാൻ ആഗ്രഹിച്ചത്. നിന്നെ എനിക്കു ശപിക്കാൻ കഴിയുമെന്നു തോന്നുന്നുണ്ടോ. നിനക്ക് ശപിക്കാൻ പറ്റുമോ. എന്റെ ഭാര്യയിൽ നിന്നും കിട്ടാത്ത സ്നേഹം മതിവരോളം തന്നവളാണു നീ. എന്റെ സന്തോഷത്തിലും സുഖത്തിലുമായിരുന്നു നിന്റെ ആനന്ദം. അതെല്ലാം മറക്കാൻ എനിക്കു കഴിയില്ല. നീ എത്രയും വേഗം നിന്റെ ഭർത്താവിനെ ഉപേക്ഷിച്ചു വരണം, നിനക്കു വേണ്ടി ഞാനിവിടെ കാത്തിരിക്കുകയാണ്.
നാളെ വിവാഹത്തിനു ദിലീപേട്ടൻ വരില്ലെ.
ഇല്ല മോളെ, ഞാൻ വന്നില്ലെങ്കിലും മഞ്ജുവും മോളും വരും.
എത്രയും പെട്ടെന്ന് നീ തിരിച്ചു വന്നാൽ മാത്രം മതി.
ആ രാത്രി മുതൽ തുടങ്ങിയ മദ്യപാനം നേരം വെളുക്കുന്നതു വരെ തുടർന്നു. ദിലീപ് ബോധമില്ലാതെ കിടന്നു. ഛർദ്ദിച്ചു. പൊട്ടിക്കരഞ്ഞു. അതിനിടയിൽ കാവ്യയെ വിളിക്കാൻ ഒരു ശ്രമം നടത്തി കാവ്യയുടെ മൊബൈൽ ഫോൺ ഓഫ് ആയിരുന്നു.
രാവിലെ കാവ്യയുടെ ഫോൺ വന്നു. പെട്ടെന്ന് ഫോണെടുത്ത് സങ്കടം ഭാവിച്ചു വിളിച്ചു. മോളൂ. മൂകാംബികയിൽ എത്തിയോ. നീ എത്രയും വേഗം തിരിച്ചു വരാൻ വേണ്ടി ഞാൻ പ്രാർത്ഥിക്കാം.
മറു ഭാഗത്തു നിന്നും കാവ്യയുടെ പ്രിതികരണം ഉണ്ടായില്ല.
രാത്രി ഞാൻ വിളിക്കാം
അതിനിടയിൽ കാവ്യ മൊബൈൽ ഓഫാക്കിയിരുന്നു.
ഇനി ദിലീപുമായി ഏറ്റവും അടുപ്പമുള്ളവർ പറഞ്ഞ കഥ.
കാവ്യ - നിശാൽ വിവാഹ മുഹൂർത്തത്തിൽ ദിലീപ നന്നായി മദ്യപിച്ചു. ബോധം മറിയുന്നതു വരെ. കൂട്ടിലിട്ടു വളർത്തിയ സ്വന്തം കിളി പറന്നു പോയി സങ്കടം ആ സങ്കടം സഹിക്കാൻ വയ്യാതെ വീണ്ടും വീണ്ടും മദ്യപിച്ചു. കൂട്ടുകാരെ വിളിച്ചു പറഞ്ഞും. അവൾ പോയെടാ എന്റ കാവ്യ എന്നെ വിട്ടു പോയി. ഞാനിതെങ്ങനെ സഹിക്കും. എന്നു ചോദിച്ച് കാറിന്റെ വേഗത കൂട്ടി.
ദിലീപ് മാനസികമായി തകർന്ന ദിവസമായിരുന്നു കാവ്യയുടെ വിവാഹമെങ്കിൽ മഞ്ജു വാര്യർ മനസ്സ് തുറന്ന് ചിരിച്ചതും സന്തോഷിക്കുകയും ചെയ്ത ദിവസമായിരുന്നു. കാവ്യയെന്ന് കരട് മനസ്സിൽ കടന്നു കൂടി ഉറക്കം നഷ്ടപ്പെട്ടിട്ട് കുറെ നാളായി. അതിനവസാനമാണ് വിവാഹ ദിവസം. ഇനി സുഖമായി ഉറങ്ങാം എന്ന് സ്വയം പറഞ്ഞു. അതേ സമയം ദിലീപിനു ഉറങ്ങാൻ പറ്റിയില്ല. ഉറക്കം നഷ്ടപ്പെട്ട ദിവസമായിരുന്നു പിന്നങ്ങോട്ട്. രാത്രി ദിലീപ് ഫോൺ ചെയ്യുമെന്നു മനസ്സിലാക്കിയ കാവ്യ അപകടം മണത്തറിഞ്ഞു. വിവാഹ ദിവസം തന്നെ പ്രശ്നങ്ങൾ ഉണ്ടാകാൻ പാടില്ലെന്ന് തീരുമനിച്ചു. മൊബൈൽ ഓഫ് ചെയ്തു.
നിശാലും കാവ്യയും സന്തോഷത്തോടെ ജീവിത തുടങ്ങി. അതിനിടയിൽ നിശാലിന്റെ ഫോണിലൂടെ പരിചയമില്ലാത്ത നമ്പരുകളിൽ നിന്നും ചില കോളുകൾ വന്നിരുന്നു. അതൊന്നും സന്തോഷം നൽകിയില്ല. പരിഹാസം കുറ്റപ്പെടുത്തലുകൾ, വേദനിപ്പിക്കൽ, അപമാനിക്കൽ എല്ലാം അതൽ ഉണ്ടായിരുന്നു. മറുപടി പറഞ്ഞാൽ പ്രശ്നങ്ങൾ കൂടുമെന്നു കരുതി നിശാൽ മൊബൈൽ ഓഫാക്കി. നിശാൽ നിശബ്ദനായെങ്കിലും ദിലീപ് പിന്മാറാൻ ഒരുക്കമല്ലായിരുന്നു. എടാ ഡാഷ് മോനേ നിങ്ങൾ പറയുന്നതൊന്നും ഞാൻ വിശ്വസിക്കില്ല. ഇന്നും മുതൽ കാവ്യ എന്നെ സനേഹിച്ചാൽ മതി, അവൾ ഇന്നലെ എന്തായിരുന്നു എന്നു എനിക്ക് അറിയണ്ട
അപ്പോൾ നിനക്ക് കാര്യങ്ങൾ എല്ലാം മനസ്സിലായി. നിശാലും ഒന്നും പറഞ്ഞില്ല. ദിലീപ് പറഞ്ഞതിൽ സത്യമുണ്ടോ. അതോ കാവ്യയെ പോലെ സുന്ദരിയായ സെലിബ്രേറ്റിയെ ഭാര്യാക്കിയതിലുള്ള അസൂയ കൊണ്ടാണോ ഇങ്ങിനെയൊക്കെ. ഒരു കാര്യവും കാവ്യയോടു ചോദിച്ചില്ല. ഒന്നും സംഭവിക്കാത്ത മട്ടിൽ നിശാൽ പെരുമാറി.
കുവൈറ്റിലെ വീട്ടിൽ ചെന്നതു മുതലാണ് എല്ലാം തല കീഴായി മറിഞ്ഞതു കാവ്യയുടെയും ദിലീപിന്റെയും സ്വഭാവം മനസ്സിലാക്കിയതും. ദിവസവും കാവ്യ മണിക്കൂറുകളോളം ഫോണിൽ സാസാരിക്കുന്നതും ചാറ്റ് ചെയ്യുന്നതും കണ്ടു. പാതിരാത്രി വരെ ഫോൺ സല്ലാപം നീണ്ടു പോയിരുന്നു. മറ്റൊരു ദിവസം ദിലീപ് നേരിട്ടു വിളിച്ചു പരിഹസിച്ചു. കാവ്യയും ദിലീപും തമ്മിലുള്ള പ്രണയ കേളികളുട രംഗങ്ങൾ അയച്ചു തരാമെന്നു പറഞ്ഞു. ഒരു ഭർത്താവിനും സഹിക്കാൻ കഴിയാത്ത രീതിയിലാരിരുന്നു ദിലീപിന്റ സംസാരം.
ആകെ രണ്ടു മാസം മാത്രമാണ് കുവൈറ്റിലെ വീട്ടിൽ കാവ്യ താമസിച്ചത്.. അതിൽ ആദ്യത്തെ ഒരു മാസം കാവ്യയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. മകൾക്ക് ധൈര്യം കൊടുക്കാനും ജീവിതം സന്തോഷിപ്പിക്കാനും വേണ്ടു ഉപദേശങ്ങൾക്കും വേണ്ടിയായിരുന്നു അച്ഛനമ്മമാർ താമസിച്ചത്. എന്നാൽ കാവ്യ ദിലീപ് ഫോൺ വിളി ദിവസവും മണിക്കൂറുകളോളം നീണ്ടു നിന്നു. കാര്യങ്ങൾ ശരിയായ രീതിയിലല്ല പോകുന്നത് എന്നു മനസ്സിലാക്കിയെങ്കിലും സ്നേഹപൂർവ്വം കാവ്യയോടു പെരുമാറി. അതിനു ശേഷവും ഫോൺ വിളി കൂടുതലല്ലാതെ കുറവില്ലെന്നും ഭാര്യയും ഭർത്താവും തമ്മിൽ എല്ലാം പരിഹരിക്കേണ്ടതാണന്നും തീരുമനിച്ചു. എന്നിട്ടും കാര്യങ്ങൾ നേരായ മാർഗ്ഗത്തിൽ വന്നില്ല.
അതിനിടയിൽ കാവ്യ പട്ടണത്തിൽ ഭൂതം എന്ന സിനിമയിൽ അഭിനിക്കാൻ കേരളത്തിലേക്കു പോയി. എറണാകുളത്തു പരിസരപ്രദേശങ്ങളിലുമായിരുന്നു ഷൂട്ടംഗ്. ഷൂട്ടിഗിനു പോയ കാവ്യ നിശാലിനെ വിളിച്ചില്ല. നിശാൽ വിളിച്ചെങ്കിലും താൽപ്പര്യമില്ലാത്ത മട്ടിലാണ് ഫോൺ സംസാരിച്ചത്. പട്ടണത്തിൽ ഭൂതം ഷൂട്ടിംഗിനു പോയ കാവ്യയും ദിലീപും മിക്ക ദിവസങ്ങളിലും കണ്ടു മുട്ടി. പ്രണയ ബന്ധം പുതുക്കി. നിശാലിൽ നിന്നും എത്രയും വേഗം വിവാഹ മോചനം നേടണമെന്നും അതിനുള്ള സഹായങ്ങൾ എല്ലാം ചെയ്തു കൊടുക്കുമെന്നും ഉറപ്പു കൊടുത്തു. ആ ദിവസങ്ങളിൽ അജ്ഞാതനെന്നു പറഞ്ഞ പറഞ്ഞു കേട്ടിരുന്ന കഥകളിൽ സത്യമുണ്ടായി എന്നു നിശാൽ വിശ്വസിച്ചു. അതുകൊണ്ട് കാവ്യയെ തനിക്കു നഷ്ടപ്പെടുമെന്ന് അയാൾ മനസ്സിലാക്കി. അതിന്റെ ലക്ഷണങ്ങൾ മനഃപൂർവ്വം പ്രകടപ്പിക്കുകയാണ് കാവ്യ.
പട്ടണത്തിൽ ഭൂതം ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് കുവൈറ്റൽ തിരിച്ചെത്തിയ കാവ്യയുടെ പെരുമാറ്റത്തിൽ ഏറെ വ്യത്യസമുണ്ടായിരുന്നു. ശത്രുതാ മനോഭാവത്തോടെയാണ് കാവ്യ തിരികെ എത്തിയിരിക്കുന്നതെന്ന് നിശാലിനും കുടുംബത്തിനും മനസ്സിലായി. കാവ്യയുടെ ഭാഗത്തു നിന്നും ആർക്കും പ്രശ്നങ്ങൾ കുറ്റപ്പെടുത്തലുകൾ, എല്ലാം പുതിയ ബാവമായിരുന്നു. വേർ പിരിയണമെങ്കിൽ അതു സന്തോഷപൂർവ്വം നടത്താമല്ലോ. പിന്നെന്തിനാണ് എല്ലവരെയും വേദനിപ്പിച്ചും കുറ്റപ്പെടുത്തിയും തിരികെ പോകാൻ കാരണമുണ്ടാകരുത്.
തെറ്റിദ്ധാരണയുടെ പേരിലോ ദിലീപ് വിഷം കുത്തി വച്ചതിന്റെ പേരിലോ ആണ് പുതിയ മാറ്റം എന്ന് മനസ്സിലാക്കി നിശാൽ അനുനയത്തോട കാവ്യയോടു സംസാരിച്ചു. എന്താണ് കാവ്യയുടെ പ്രശ്നം. എന്തുനോ എന്റെ വീട്ടുകാർ പരിഹരിക്കാൻ കഴിയുന്നതാണെങ്കിൽ ഞങ്ങൾ പരിഹരിക്കാം.
ആരും ഒന്നും പരിഹരിക്കണ്ട എനിക്കെല്ലാം മനസ്സിലായി. നിങ്ങൾ എല്ലാവർക്കും എന്നെ സംശയമാണ് ഇപ്പോഴാണ് എല്ലാവരും എന്നെക്കുറിച്ചും ഞാനും ദിലീപേട്ടനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു സംശയം പ്രകടിപ്പിക്കുന്നത്. ഇങ്ങിനെ വിശ്വസമില്ലതെ മുന്നോട്ടു പോകാൻ എനിക്കു കഴിയില്ല. ഇവിടെ എല്ലാവർക്കും കാവ്യോടെ സ്നേഹമല്ലെ. ആരെങ്കിലും മോശമായി പെരുമാറിയിട്ടുണ്ടോ.
ആർക്കാണ് എന്നോടു സ്നേഹം. ഭർത്താവായ നിങ്ങൾക്ക് സ്നേഹമുണ്ടോ. സംശയമില്ലെങ്കിൽ എന്റെ മൊബൈലും കമ്പ്യൂട്ടറും എല്ലാം പരിശോധിച്ചതെന്തിനാണ്.
ഇതുവരെ ഞാനിങ്ങനെ ചെയ്തിട്ടില്ല. നിന്റെ അനുവാദമില്ലാതെ അങ്ങനെ ചെയ്യുന്നവനല്ല ഞാൻ.
മതി, മതി സ്വയം വെള്ള പൂശൽ എല്ലാം എനിക്കും തന്റെ വീട്ടുകാർക്കും മനസ്സാലായി
മോളേ കാവ്യേ ദിലീപാണ് എന്നെ വിളിച്ചു പറഞ്ഞത്. കാവ്യയെ കൊണ്ടു നീ അനുഭവിക്കുമെന്ന്.
ആ സംഭവത്തിനു ശേഷം മനഃപൂർവ്വമായി രാത്രി വളരെയേറെ നീണ്ടു നിൽക്കുന്ന രീതിയിലായിരുന്നു ചാറ്റിങ്. ഒരു ഭർത്താവെന്ന നിലയിൽ ക്ഷമിക്കാവുന്നതിനപ്പുറം അച്ഛനമ്മമാരെ വിളിച്ച് കാവ്യയിൽ പുതിയ മാറ്റത്തെ കുറിച്ച് നിശാൽ സംസാരിച്ചു. എന്നാൽ കാവ്യയെ ന്യായീകരിക്കുന്ന തരത്തിലാണ് അവരും സംസാരിച്ചത്.
ഒരു കാര്യം നിശാലിനു ബോധ്യമായി. അവർ എല്ലാവരും ദിലീപിന്റെ വലയിലാണ്. ദിലീപ് പറയുന്നതാണ് അവൾക്ക് വേദവാക്യം. കാവ്യ എത്ര പ്രകോപിച്ചാലും തന്റെ ഭാഗത്തു നിന്നും മോശം വാക്കുകൾ പോലും ഉപയോഗിക്കുല്ലെന്നു നിശാൽ തീരുമാനമെടുത്തിരുന്നു.
2009 ജൂൺ 29 ന് ഒരു ബന്ധുവിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കാവ്യ കേരളത്തിലേക്കു പോയി. വിവാഹിതരായവർ അതും പുതുമോദിയിൽ ഉള്ളവർ ഒരുമിച്ചില്ലേ. ആഘോഷങ്ങളിൽ പങ്കെടുക്കാൻ കാവ്യ അക്കാര്യം പറയാതിരുന്നപ്പോൾ സാമാന്യ മര്യാദയുടെ പേരിൽ നിശാൽ ചോദിക്കുകയുണ്ടായി.
ഞാൻ ഇപ്പോൾ ഞാനും അവരുടെ ബന്ധുവല്ലെ. ഈ കല്ല്യാണത്തിനു ഞാൻ മാത്രം പോയാൽ മതി.-എന്നു പറഞ്ഞാണ് കാവ്യ പോയത്. കേരളത്തിലേക്ക് പോയ ഒരു ദിവസം പോലും നിശാലിനെയോ വീട്ടുകാരെയും വിളിച്ചില്ല. തിരികെ വിളിക്കാൻ പല പ്രാവശ്യം ശ്രമിച്ചിട്ടും കാവ്യ പോണ എടുത്തില്ല. ജൂലൈ 5 നിശാലിന്റെ ജന്മദിനമാണെന്നും കാവ്യക്കറിയാമാരുന്നു അക്കാര്യം സൗകര്യർത്ഥം മറന്നു. പിറന്നാൽ ദിവസം രാവിലെ നിശാൽ നേരത്ത എണീറ്റു ബർത്ത് ഡേ മൈഡിയിർ എന്നു പറയുന്നതും കാത്തിരുന്നു.
കാവ്യയിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാതായപ്പോൾ നിശാൽ തിരക വിളിച്ചു. കാവ്യ ക്ഷുഭിതയായി സംസാരിച്ചു. കേരളത്തിലെ കാവ്യയിൽ നിന്നും യാതൊരു പ്രതികരണവും ഇല്ലാത്തിതനാൽ നിശാൽ തിരികെ വിളിച്ചു. കാവ്യ ക്ഷുഭിതയായി സംസാരിച്ചു.
ഞാനൊരു കാര്യം പറയട്ടെ, നിശാൽ ഇനി എന്നെ വിളിക്കരുത്. എനിക്കു നിങ്ങളോടൊപ്പം താമസിക്കാനൻ താൽപ്പര്യമില്ല. എന്നെ എന്റെ പാട്ടിനു വിട്ടേക്ക്. എന്റെ ജീവിതത്തിൽ സംഭവിച്ച അപകടമാണ് നിങ്ങളുമായുള്ള വിവാഹം. അപകടം മണത്തറിഞ്ഞാൽ അതിൽ നിന്നും രക്ഷപ്പെടണമലലോ. ഞാൻ രക്ഷപ്പെടാൻ ആലോചിക്കുകയാണ്.
(തുടരും...)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്