പിജെ ജോസഫ് ബിഷപ്പ് ഹൗസുകൾ കയറി ഇറങ്ങുന്നു; പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദർശിച്ച ജോസഫ് ഇന്നലെ സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്ത്; ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനും ആവശ്യപ്പെട്ട് ജോസഫ്; എൻ എസ് എസ് ആസ്ഥാനത്ത് എത്തി സഹായം ചോദിച്ചെങ്കിലും ഇല്ലെന്ന് തീർത്ത് പറഞ്ഞ് സുകുമാരൻ നായർ; മാണിയെ ഇറക്കി മത്സരിപ്പിച്ചാലും കോട്ടയം വിട്ടു കൊടുക്കില്ലെന്ന വാശിയിൽ മാണിയും; ഭിന്നത മുതലാക്കാൻ സിപിഎമ്മും
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കോൺഗ്രസിൽ കോട്ടയത്തെ ചൊല്ലി പോര് മുറുകുകയാണ്. മത്സരിച്ചേ മതിയാകൂവെന്ന നിലപാടിലാണ് പിജെ ജോസഫ്. അതിനുള്ള നീക്കവും ജോസഫ് സജീവമാക്കി. കഴിഞ്ഞ ദിവസം കോട്ടയത്തെ പത്രക്കാരെ നേരിൽ കണ്ട് പിന്തുണ ചോദിച്ച പിജെ ജോസഫ് ഇപ്പോൾ ബിഷപ്പ് ഹൗസുകൾ കയറി ഇറങ്ങി പിന്തുണ തേടുകയാണ്. പാലയിലേയും കോട്ടയത്തേയും മെത്രാന്മാരെ സന്ദർശിച്ച ശേഷം ഇന്നലെ ജോസഫ് സഹായം ചോദിച്ചെത്തിയത് ചങ്ങനാശ്ശേരി മെത്രാന്റെ അടുത്തും. കെ എം മാണിയുമായി ഏറെ അടുപ്പമുള്ള ചങ്ങനാശ്ശേരി രൂപതയോട് കേരളാ കോൺഗ്രസിലെ പ്രതിസന്ധി വിശദീകരിക്കുകയും ചെയ്തു. ലയനം കൊണ്ട് ഒന്നും നേടിയില്ലെന്നും കോട്ടയം സീറ്റെങ്കിലും തരണമെന്നും മാണിയെ ഉപദേശിക്കാനായിരുന്നു മെത്രാനോട് ആവശ്യപ്പെട്ടത്. അതിനിടെ എൻ എസ് എസ് ആസ്ഥാനത്ത് നിന്നും തീർത്തും നിരാശാജനകമായ പ്രതികരണമാണ് ജോസഫിന് നേരിടേണ്ടി വന്നത്. കെഎം മാണിയുടെ പിന്തുണയില്ലെങ്കിൽ ജോസഫിനെ കോട്ടയത്ത് അനുകൂലിക്കില്ലെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ പിജെ ജോസഫിനെ അറിയിച്ചു.
അതിനിടെ മാണിയെ തന്നെ ഇറക്കി മത്സരിപ്പിച്ചാലും കോട്ടയം വിട്ടു കൊടുക്കില്ലെന്ന വാശിയിൽ കേരളാ കോൺഗ്രസ് മാണി വിഭാഗവും എത്തുകയാണ്. ഇതോടെ ഭിന്നത മുതലാക്കാൻ യുഡിഎഫിന്റെ ഉറച്ച കോട്ടയിൽ പറ്റിയ സ്ഥാനാർത്ഥിയെ തേടി സിപിഎമ്മും സജീവമായി. സ്വതന്ത്ര സ്ഥാനാർത്ഥിയെ കണ്ടെത്താനും നീക്കമുണ്ട്. യുഡിഎഫിന് വിജയ സാധ്യത കോട്ടയത്ത് ഏറെയാണ്. എന്നാൽ മാണിയും ജോസഫും കൊമ്പു കോർക്കുമ്പോൾ അത് ഇല്ലാതാകുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം നീക്കങ്ങൾ. ലോക്സഭാ സീറ്റു സംബന്ധിച്ച് കേരള കോൺഗ്രസിൽ (എം) ഭിന്നത തുടരവേ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് നടത്തുന്ന നീക്കങ്ങളും സിപിഎം വീക്ഷിക്കുന്നുണ്ട്. ഇന്നലെ ചങ്ങനാശേരി അതിരൂപത ആസ്ഥാനം സന്ദർശിച്ചു. വ്യാഴാഴ്ച കോട്ടയം, പാലാ രൂപതകളുടെ ആസ്ഥാനങ്ങളിൽ ജോസഫ് സന്ദർശനം നടത്തിയിരുന്നു. ഇതെല്ലാം മാണിക്കെതിരെ വികാരം ഉയർത്താനാണെന്നാണ് വിലയിരുത്തൽ.
രാജ്യസഭാ സീറ്റ് ജോസ് കെ. മാണിക്ക് ലഭിച്ചതോടെ ലോക്സഭാ സീറ്റ് ജോസഫ് ഗ്രൂപ്പിന് വേണമെന്നും മൽസരിക്കാൻ തയാറാണെന്നുമാണ് പി.ജെ. ജോസഫിന്റെ നിലപാട്. ഇതിനുള്ള പിന്തുണ തേടലിന്റെ ഭാഗമായാണ് ജോസഫ് സമുദായ നേതാക്കന്മാരെ സന്ദർശിക്കുന്നതെന്നാണ് വിലയിരുത്തൽ. ലയിക്കുന്നതിനു മുൻപ് തന്നെ രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും തങ്ങളുടെ കൈവശമായിരുന്നു എന്നാണു മാണി വിഭാഗത്തിന്റെ വാദം. പ്രശ്ന പരിഹാരത്തിന് 25, 26 തീയതികളിൽ നടക്കുന്ന ചർച്ചകൾ നിർണ്ണായകമാകും. പി.ജെ. ജോസഫ് മത്സരിക്കാൻ തയാറായി രംഗത്തെത്തിയതോടെ ബദൽ സ്ഥാനാർത്ഥിയെ രംഗത്തിറക്കാനാണു മാണി വിഭാഗത്തിന്റെ നീക്കം. മുൻ എംപി ജോയ് ഏബ്രഹാം, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നിവരിലൊരാൾ മൽസരിക്കുമെന്ന് മാണി വിഭാഗം സൂചന നൽകി. ഇതിനെ ജോസഫ് ചോദ്യം ചെയ്താൽ മാണി തന്നെ മത്സരിക്കാനെത്തുമെന്നാണ് സൂചന. കോട്ടയം സീറ്റ് മാണി വിഭാഗം ആർക്കും വിട്ടുകൊടുക്കില്ല.
യുഡിഎഫിലെ സീറ്റ് ചർച്ച 26നാണ്. അതിനു മുൻപ് കെ. എം. മാണിയും പി.ജെ. ജോസഫുമായി വീണ്ടും ചർച്ച നടത്താനാണു മധ്യസ്ഥന്റെ റോൾ വഹിക്കുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ തീരുമാനം. കേരള കോൺഗ്രസിൽ ഏകദേശ ധാരണയായ ശേഷം യുഡി എഫിൽ ചർച്ച നടത്തും. സീറ്റ് വിവാദത്തിൽ ജോസഫ് തെറ്റി പിരിയുമെന്നും മുന്നണി വിട്ടു പോകുമെന്നും സൂചനകളുണ്ട്. ഇടുക്കിയിൽ ഇടതു സ്ഥാനാർത്ഥിയായി പിജെ ജോസഫ് മത്സരിക്കുമെന്ന വിലയിരുത്തലുമുണ്ട്. തൊടുപുഴ നിയമസഭാ സീറ്റിൽ മകനെ മത്സരിപ്പിക്കാനുള്ള നീക്കമാണ് ജോസഫ് ഇതിലൂടെ നടത്തുന്നത്. മോൻസ് ജോസഫ് അടക്കമുള്ള എംഎൽഎമാരും ജോസഫിന് പിന്തുണയുമായുണ്ട്. ജോസഫിനെ ഡൽഹിക്ക് അയച്ച് കേരളത്തിൽ മന്ത്രിയാകാനുള്ള സാധ്യതയാണ് മോൻസ് ജോസഫ് തേടുന്നത്. ഇതിനിടെ ജസ്റ്റീസ് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാനുള്ള സാധ്യതയും കേരളാ കോൺഗ്രസ് പരിഗണിക്കുന്നുണ്ട്.
ജോസഫ് ഇന്നലെ വൈകിട്ട് പെരുന്നയിൽ എൻ.എസ്.എസ്. ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ഒരു മണിക്കൂറോളം ചർച്ച നടത്തി. കേരളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി വി.ജെ. ലാലി ഒപ്പമുണ്ടായിരുന്നു. എൻ എസ് എസ് ആസ്ഥാനത്ത് നിന്ന വളരെ നിരാശാജനകമായ പ്രതികരണമാണ് ജോസഫിന് ലഭിച്ചത്. മാണിയുടെ സ്ഥാനാർത്ഥിക്ക് മാത്രമാകും പിന്തുണയെന്ന് സുകുമാരൻ നായർ അറിയിച്ചു. ചങ്ങനാശേരി അരമനയിൽ മാർ ജോസഫ് പെരുന്തോട്ടവുമായി അരമണിക്കൂർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ജോസഫ് പെരുന്നയിൽ എത്തിയത്. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മാർ ജോസഫ് പൗവത്തിലിനെയും സന്ദർശിച്ചു കോട്ടയത്ത് സ്വതന്ത്രനായി പോലും മത്സരിക്കുന്നത് ജോസഫിന്റെ പരിഗണനയിലുണ്ട്. ഇതിന് മുന്നോടിയായാണ് സമുദായ നേതാക്കളെ ജോസഫ് കാണുന്നത്. കേരളാ കോൺഗ്രസിൽ സമ്മർദ്ദം ശക്തമാക്കാൻ കൂടിയാണ് ഇത്. കോട്ടയം എംപിയായിരുന്ന ജോസ് കെ മാണി ലോക്സഭാ അംഗത്വം രാജിവച്ച് രാജ്യസഭയിൽ പോയതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.
അതിനിടെ യുഡിഎഫിൽ നിന്നു കോട്ടയം സീറ്റ് പിടിച്ചെടുക്കാൻ പുതുമുഖ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നതു സംബന്ധിച്ചു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന നേതൃത്വം ചർച്ച നടത്തി. നിലവിലെ സാഹചര്യത്തിൽ വിവിധ വിഭാഗങ്ങൾക്കും സമുദായങ്ങൾക്കും സ്വീകാര്യനായ സ്വതന്ത്രനെ രംഗത്തിറക്കാനാണ് ശ്രമം. ശബരിമലയുടെ സമീപ ജില്ലയിൽ പാർട്ടി ചിഹ്നത്തെക്കാൾ നല്ലതു സ്വതന്ത്രചിഹ്നമാണെന്നു സിപിഎം കരുതുന്നു. സ്വതന്ത്രൻ വരുന്നതു സംബന്ധിച്ചു ജില്ലാ നേതൃത്വത്തിന്റെ അഭിപ്രായം സിപിഎം സംസ്ഥാന നേതൃത്വം ആരാഞ്ഞിട്ടുണ്ട്. ഇതിനു മുൻപു കോട്ടയത്തു സിപിഎം സ്വതന്ത്രസ്ഥാനാർത്ഥിയെ മത്സരിപ്പിച്ചത് 1971ലാണ്. അദ്ധ്യാപക സംഘടനാ നേതാവായ ആർ. രാമചന്ദ്രൻ നായർ അന്നു മത്സരിച്ചെങ്കിലും 25,000 വോട്ടുകൾക്കു പരാജയപ്പെട്ടു.
കേരളാ കോൺഗ്രസ് പരിഗണിക്കുന്ന ജസ്റ്റീസ് കുര്യൻ ജോസഫിനെ ഇടതു പക്ഷത്തിനും സ്ഥാനാർത്ഥിയാക്കിയാൽ കൊള്ളാമെന്നുണ്ട്. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ, മുൻ അദ്ധ്യാപകൻ എന്നിവരുടെ പേരുകളും സിപിഎം നേതാക്കളുടെ ചർച്ചയിലുണ്ട്. മുൻ മാവേലിക്കര എംപി സി.എസ്. സുജാതയും ആലപ്പുഴയ്ക്കൊപ്പം കോട്ടയം മണ്ഡലത്തിനായി ശ്രമിക്കുന്നുണ്ട്. അതേസമയം പാർട്ടി ചിഹ്നത്തിൽ മത്സരിക്കാൻ തീരുമാനിച്ചാൽ കോട്ടയം ജില്ലയിൽ നിന്നുള്ള നേതാക്കളായ കെ.ജെ. തോമസ്, പി.കെ. ഹരികുമാർ, ജെയ്ക് സി. തോമസ് എന്നിവരുടെ പേരുകൾ ജില്ലാ നേതൃത്വം നിർദ്ദേശിക്കുന്നു. സുരേഷ് കുറുപ്പിന്റെ പേരു ചർച്ചയിലുണ്ടെങ്കിലും ഏറ്റുമാനൂരിലെ എംഎൽഎയായ അദ്ദേഹത്തിനു ലോക്സഭയിലേക്കു മത്സരിക്കാൻ താൽപര്യമില്ല.
ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിട്ടു വീഴ്ചയ്ക്ക് പിജെ ജോസഫ് തയ്യാറല്ല. രണ്ട് സീറ്റ് യുഡിഎഫിൽ നിന്ന് ചോദിച്ചു വാങ്ങണമെന്നാണ് ആവശ്യം. എന്നാൽ പാർട്ടി ചെയർമാൻ കെ എം മാണിക്ക് ഇതിനോട് താൽപ്പര്യമില്ല. ദേശീയ രാഷ്ട്രീയത്തിലെ പ്രത്യേക സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് കൂടണമെന്നാണ് മാണിയുടെ നിലപാട്. അതുകൊണ്ട് തന്നെ ഒറ്റ സീറ്റുകൊണ്ട് തൃപ്തിപ്പെടാനാണ് മാണിയുടെ തീരുമാനം. അതും കോട്ടയം സീറ്റ്. എന്നാൽ പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്കില്ല. തനിക്ക് ലോക്സഭയിലേക്ക് മത്സരിക്കണമെന്നും അതിന് സീറ്റ് കിട്ടിയേ തീരൂ എന്നുമാണ് ജോസഫ് പറയുന്നത്. മാണി ഗ്രൂപ്പിലെ നിരവധി പേർ ജോസഫിനെ പിന്തുണയ്ക്കുന്നുണ്ട്. ഇതോടെയാണ് കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഉയരുന്നത്.
കേരളാ കോൺഗ്രസിന്റെ കെ എം മാണിയുടെ പിൻഗാമിയാവുകയാണ് ജോസ് കെ മാണിയുടെ ലക്ഷ്യം. മാണിയുടെ മകൻ കേരള യാത്രയുമായെത്തിയത് ഇതിന് വേണ്ടി കൂടിയാണ്. എന്നാൽ കേരള യാത്രയിൽ പങ്കെടുക്കാതെ ലോക കേരള സഭയിൽ പങ്കെടുക്കാൻ ജോസഫ് ദുബായിലേക്ക് പോയി. അവിടെ ഇടത് നേതാക്കളുമായി ജോസഫ് ചർച്ച ചെയ്യുമെന്നാണ് സൂചന. കേരളാ കോൺഗ്രസിൽ നിന്ന് പുറത്തു ചാടി ഇടതു പക്ഷ സ്ഥാനാർത്ഥിയായി ഇടുക്കിയിൽ ജോസഫ് എത്താനും സാധ്യതയുണ്ട്. കേരളാ കോൺഗ്രസിൽ പ്രധാനികളുടെ മക്കളെല്ലാം രാഷ്ട്രീയത്തിലുണ്ട്. മാണിയുടെ മകൻ ജോസ് കെ മാണി, ബാലകൃഷ്ണ പിള്ളയുടെ മകൻ ഗണേശ് കുമാർ, ടിഎം ജേക്കബിന്റെ മകൻ അനൂപ് ജേക്കബ്.. പിന്നെ ഫ്രാൻസിസ് ജോർ, പിസി തോമസ്... അങ്ങനെ നിരവധി പേർ. തന്റെ മകനേയും അതുകൊണ്ട് തന്നെ രാഷ്ട്രീയത്തിൽ സജീവമാക്കാനാണ് ജോസഫിന്റെ നീക്കം. അതിനുള്ള സുവർണ്ണാവസരമാണ് ഈ ലോക്സഭാ തെരഞ്ഞെടുപ്പ്.
ജോസഫ് ജയിച്ച് ലോക്സഭയിലെത്തിയാൽ തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വരും. അവിടെ മകൻ അപ്പുവിനെ മത്സരിക്കാനാണ് ജോസഫിന്റെ പദ്ധതി. എന്നാൽ ജോസ് കെ മാണിയുടെ രാഷ്ട്രീയ സ്വപ്നങ്ങളെ തകർക്കാനാണ് ജോസഫിന്റെ നീക്കം. ജോസഫ് ജയിച്ച് പാർലമെന്റിലെത്തിയാൽ ഇല്ലാതാകുന്നത് രാജ്യ സഭാ അംഗമായ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രിപദ മോഹമാണ്. അതുകൊണ്ടാണ് ജോസഫിനെ എംപിയാക്കാൻ മാണി താൽപ്പര്യം കാട്ടാത്തത്. കേരളാ കോൺഗ്രസ് എമ്മിന് നിയമസഭയിൽ ആറു പേരാണുള്ളത്. മാണിയും ജോസഫും മോൻസ് ജോസഫും ജയരാജും സിഎഫ് തോമസും റോഷി അഗസ്റ്റിനും. ഇതിൽ ജോസഫിന്റെ ഗ്രൂപ്പിലുള്ളത് മോൻസ് മാത്രമാണ്.
എന്നാൽ പുതിയ പ്രതിസന്ധിയിൽ സി എഫ് തോമസും മറുപക്ഷത്താണ്. ജോസ് കെ മാണിയെ നേതാവാക്കാനുള്ള മാണിയുടെ കരുനീക്കവും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടില്ലെന്ന തിരിച്ചറിവുമാണ് ഇതിന് പിന്നിൽ. സി എഫ് തോമസിനൊപ്പം ജനപക്ഷം നേതാവായ പിസി ജോർജും പതിയെ ജോസഫിനോട് അടുക്കുന്നുണ്ട്. ഇതെല്ലാം കോട്ടയത്ത് ബദൽ കേരളാ കോൺഗ്രസ് ഉണ്ടാകാനുള്ള കാരണമായി മാറുമെന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്