മൊബൈൽ കൈയിൽ ഇല്ലാതിരുന്നിട്ടും വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പിടികൂടി; വീട്ടുകാരുടെ ക്രൂരമർദ്ദനം കഴിഞ്ഞപ്പോൾ രാത്രി മുഴുവൻ പൊലീസിന്റെ ചൂരൽ പ്രയോഗം; മർമ്മസ്ഥാനങ്ങളിലേറ്റ ക്ഷതം മൂലം ജോലിയും മുടങ്ങി; കള്ളപ്പരാതിയെ തുടർന്നുള്ള കസ്റ്റഡി മർദ്ദനത്തിൽ മനംനൊന്തുള്ള ഇരുപത്തൊന്നുകാരന്റെ ആത്മഹത്യയിൽ നടുങ്ങി നെയ്യാറ്റിൻകരക്കാർ; പപ്പട തൊഴിലാളിയായ അജിത്തിനെ ബലിയാടാക്കിയത് അയൽക്കാരുടെ പകപോക്കൽ; നീതി തേടി കുടുംബം സമരത്തിന്
എം മനോജ് കുമാർ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൊലീസ് പിടിച്ചുകൊണ്ടുപോയി മർദ്ദിച്ച വിഷമത്തിൽ ഇരുപത്തൊന്നു വയസുള്ള യുവാവ് ആത്മഹത്യ ചെയ്ത സംഭവം വിവാദമാകുന്നു. കള്ളപ്പരാതിയിൽ കുടുക്കുകയും വീട്ടുകാരിൽ നിന്നും പൊലീസിൽ നിന്നും കടുത്ത മർദ്ദനം ഏൽക്കുകയും ചെയ്തതിന്റെ മനോവിഷമത്തിലുള്ള ആത്മഹത്യയായതിനാലാണ് സംഭവം വിവാദമാകുന്നത്. സംഭവത്തിൽ നെയ്യാറ്റിൻകര പൊലീസ് പ്രതിക്കൂട്ടിലാണ്. നെയ്യാറ്റിൻകര പട്ടിയക്കാലയിലെ അജിത് എൽ എന്ന പപ്പട തൊഴിലാളിയാണ് ആണ് പൊലീസ് മർദ്ദനത്തെ തുടർന്നുള്ള മനോവിഷമം കാരണം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം 27 നാണ് അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിക്ക് അടുത്തുള്ള വീട്ടിൽ നിന്ന് പൊലീസ് പിടികൂടുന്നത്. ആ വീട്ടിലെ വീട്ടമ്മയുടെ ദൃശ്യങ്ങൾ അജിത് പകർത്താൻ ശ്രമിച്ചു എന്നാരോപിച്ചാണ് അജിത്തിനെ വീട്ടുകാർ പിടികൂടിയത്. പിടികൂടിയ അജിത്തിനെ വീട്ടുകാർ മർദ്ദിക്കുകയും തുടർന്ന് പൊലീസിൽ ഏൽപ്പിക്കുകയുമാണുണ്ടായത്.
പിടികൂടിയ സമയത്ത് വീട്ടുകാരുടെ മർദ്ദനവും അന്ന് രാത്രി പൊലീസിന്റെ മർദ്ദനവും അജിത്തിന് ഏൽക്കേണ്ടിവന്നു. ഒപ്പം മാനഹാനിയും. ഇതാണ് അജിത്തിനെ ആത്മഹത്യയിലേക്ക് നയിച്ചത്. കള്ളക്കേസിൽ കുടുക്കപ്പെടുകയും പൊലീസിൽ നിന്ന് ഒരു രാത്രി മുഴുവനും മർദ്ദനമേൽക്കുകയും ചെയ്തതിൽ കടുത്ത വിഷമത്തിലായിരുന്നു അജിത്ത്. പൊലീസിന്റെയും അജിത്തിനെ പിടികൂടിയ വീട്ടുകാരിൽ നിന്നുമുള്ള മർദ്ദനത്തിന്റെ മുഴുവൻ വിവരങ്ങളും വീട്ടുകാരോട് അജിത് തുറന്നു പറഞ്ഞു. മർമ്മ ഭാഗങ്ങളിൽ ഏറ്റ കനത്ത മർദ്ദനത്തെ തുടർന്ന് പിന്നീട് അജിത്തിന് ജോലി്ക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. വിശ്രമത്തിന് ശേഷം ജോലിക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങിയെങ്കിലും അജിത് പോയില്ല. ഈ കഴിഞ്ഞ 17-നു കുടുംബവീട്ടിൽ അജിത് തൂങ്ങിമരിക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 27 നാണ് അജിത് അറസ്റ്റിലായത്. സംഭവം അറിഞ്ഞതിനെ തുടർന്ന് കുടുംബാംഗങ്ങൾ സ്റ്റേഷനിൽ എത്തിയിരുന്നു. അജിത്ത് അടുത്ത വീട്ടിലെ സ്ത്രീയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന് കേട്ടപ്പോൾ അമ്പരപ്പിലായിരുന്നു വീട്ടുകാർ. അതിനേക്കാളും അവരെ വേദനിപ്പിച്ചത് അജിത്തിന് ഏറ്റ ശാരീരിക മർദ്ദനങ്ങൾ ആയിരുന്നു. പിടികൂടിയ വേളയിലും പൊലീസിൽ നിന്നും ഏറ്റ മർദ്ദനത്തിനേക്കാളും ക്രൂര മർദ്ദനം രാത്രിയിൽ അജിത്തിനെ കാത്തിരിക്കുന്നുണ്ടെന്ന് വീട്ടുകാർ അറിഞ്ഞതുമില്ല. പ്രശ്നം കള്ളക്കേസ് ആണെന്ന് മനസിലാക്കിയ വീട്ടുകാർ നെയ്യാറ്റിൻകര എംഎൽഎ ആൻസലന്റെ സഹായം തേടി. വിട്ടയക്കാൻ ആൻസലനും ആവശ്യപ്പെട്ടു. ജാമ്യത്തിന്റെ ചിട്ടവട്ടങ്ങൾ വീട്ടുകാരും പൂർത്തിയാക്കി. എംഎൽഎയുടെ വാക്കിനു പുല്ലുവില കൽപ്പിച്ച പൊലീസ് അന്ന് രാത്രി അജിത്തിനെ ക്രൂരമർദ്ദനത്തിനു വിധേയമാക്കിയെന്നാണ് വീട്ടുകാർ മറുനാടനോട് പറഞ്ഞത്. പിറ്റേന്ന് രാവിലെയും അജിത്തിനെ വിട്ടില്ല. ഉച്ചയോടെയാണ് വിട്ടയച്ചത്. പക്ഷെ അതിനു ശേഷം അജിത് മാനസികമായി തകർന്ന നിലയിലായിരുന്നു. തുടർന്ന് കഴിഞ്ഞ 17 നു അജിത്ത് കുടുംബവീട്ടിൽ തൂങ്ങുകയും ചെയ്തു.
അജിത്തിന്റെ കുടുംബം പറയുന്നത്
നിർദ്ധന കുടുംബമാണ് ഞങ്ങളുടേത്. അജിത്തിന്റെ 'അമ്മ ഇതേ കമ്പനിയിൽ പപ്പട തൊഴിലാളിയായിരുന്നു. അമ്മയ്ക്ക് കൂട്ടിനു ഒപ്പം പോയ അജിത്ത് പിന്നെ പപ്പട ജോലിയിൽ മുഴുകുകയും ചെയ്തു. 'അമ്മ ഇതേ പപ്പട കമ്പനിയിൽ ഇപ്പോഴും ജോലി ചെയ്യുന്നുണ്ട്. അജിത്തും ജോലി ചെയ്യുന്നു. അജിത്ത് ജോലി ചെയ്യുന്ന പപ്പട കമ്പനിയുടെ ഉടമയുടെ വീട്ടുകാരും അജിത്തിനെ പിടികൂടുകയും മർദ്ദിക്കുകയും ചെയ്ത വീട്ടുകാരും തമ്മിൽ രസത്തിലല്ല. അത്യാവശ്യം പൊലീസ് സ്വാധീനം ഈ വീട്ടുകാർക്കുണ്ട്. പപ്പട കമ്പനിയോടുള്ള വിരോധം തീർക്കാൻ അജിത്ത് എന്ന ജീവനക്കാരനെ ഈ വീട്ടുകാർ ബലിയാടാക്കിയതാണ്. രാത്രി പപ്പട കമ്പനിയിൽ വന്നപ്പോൾ അജിത്ത് വീടിനരികത്തുള്ള മതിലരികിൽ മൂത്രം ഒഴിക്കാൻ നിന്നു. ഈ ഘട്ടത്തിലാണ് വീട്ടുകാർ അജിത്തിനെ പിടികൂടുകയും ഒളിഞ്ഞു നോക്കി ദൃശ്യങ്ങൾ പകർത്താൻ ശ്രമിക്കുകയും ചെയ്തു എന്ന് ആരോപണം ഉയർത്തിയത്.
ഞങ്ങൾ അറിഞ്ഞത് പ്രകാരം അജിത്തിനെ മതിലിനു മുകളിലേക്ക് വലിച്ചെടുത്ത് ആ വീട്ടിന്റെ പരിസരത്ത് എത്തിച്ച ശേഷം ക്രൂരമർദ്ദനം ഏൽപ്പിക്കുകയായിരുന്നു. മൊബൈൽ എന്ന സാധനം കയ്യിലില്ലാത്ത സമയത്താണ് ദൃശ്യങ്ങൾ പകർത്തി എന്ന കള്ളപ്പരാതി ഇവർ ഉയർത്തിയത്. മൊബൈൽ കയ്യിലില്ലാതെ എങ്ങിനെയാണ് ദൃശ്യങ്ങൾ പകർത്തുക. നല്ലവണ്ണം മർദ്ദിച്ച ശേഷമാണ് പൊലീസിന് കൈമാറിയത്. ജീപ്പിനകത്തിട്ടു പൊലീസുകാരും നല്ലപോലെ പെരുക്കി. രാത്രി അജിത്ത് ലോക്കപ്പിൽ കിടന്നപ്പോൾ അജിത്തിനെ കുടുംബത്തെ പൊലീസ് പറഞ്ഞയച്ചു. ആ സമയത്ത് തന്നെ ഒരു ഫോൺ കോൾ ഈ വിഷയത്തിൽ പൊലീസിന് വരുകയും ചെയ്തു. ഇതോടെ അജിത്തിന്റെ കാര്യത്തിൽ പൊലീസിന്റെ മനോഭാവം മാറുകയും ചെയ്തു. പൊലീസ് പറഞ്ഞു. നിങ്ങൾ നാളെ അജിത്തിനെ ഇറക്കാൻ തക്ക രീതിയിൽ വന്നാൽ മതി. അതിനുശേഷം രാത്രിയിൽ പുറത്ത് നിന്നെത്തിയ പൊലീസ് സംഘമാണ് അജിത്തിനെ ജീവനോടെ തന്നെ കൊന്നത്. അത്രമാത്രം മർദ്ദനമാണ് ആ കിളുന്നു ശരീരത്തിൽ നെയ്യാറ്റിൻകര പൊലീസ് ഏൽപ്പിച്ചത്. രാത്രി പന്ത്രണ്ടിന് ശേഷമാണ് മർദ്ദനം തുടങ്ങിയത്.
വലിയ ചൂരൽ വടിയും കയ്യുപയോഗിച്ചുള്ള മർദ്ദന മുറകളുമാണ് പ്രയോഗിച്ചത്. അജിത്ത് അവശനായിരുന്നു. അജിത്തിനെ പിറ്റേന്ന് ഏറ്റുവാങ്ങിയ വേളയിൽ തന്നെ ഞങ്ങൾക്ക് അത് ബോധ്യമായിരുന്നു. പിറകുവശത്ത് അത്രയും പാടുകൾ മർദ്ദനബാക്കിയായി നിലനിന്നിരുന്നു. ഞങ്ങൾ അജിത്തിനെ മരുന്നുകൾ കൊണ്ട് ശുശ്രൂഷിക്കുകയായിരുന്നു. പക്ഷെ അജിത്ത് ഒന്നിനും കാത്തുനിന്നില്ല. ആത്മഹത്യയിൽ അഭയം തേടുകയായിരുന്നു. മരണത്തിന്റെ അന്ന് പറഞ്ഞത് നാളെ മുതൽ പണിക്ക് കയറാം എന്നാണ്. വീട്ടിലുള്ള അവന്റെ ബന്ധുക്കളെ തന്ത്രപൂർവം പുറത്തേക്ക് പറഞ്ഞുവിട്ടിട്ടാണ് അജിത്ത് തൂങ്ങിയത്. ഇപ്പോൾ അജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നെയ്യാറ്റിൻകര ഡിവൈഎസ്പിക്ക് ഞങ്ങൾ പരാതി നൽകിയിട്ടുണ്ട്-വീട്ടുകാർ മറുനാടനോട് പറഞ്ഞു.
നെയ്യാറ്റിൻകര പൊലീസ് പറയുന്നത്
വീട്ടമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചു എന്ന പരാതി കിട്ടിയപ്പോഴാണ് ഞങ്ങൾ പോയത്. ചിലർ അജിത്തിനെ പിടിച്ചു വെച്ച നിലയിലായിരുന്നു. കേസ് അങ്ങിനെയായതിനാൽ ഞങ്ങൾ ജീപ്പിൽ ഇങ്ങോട്ട് കൊണ്ടുവന്നു. പിറ്റേന്നാണ് അജിത്തിനെ വിട്ടയച്ചത്. മർദ്ദനം ഒന്നും ഏല്പിച്ചിട്ടില്ല. മർദ്ദിച്ചു എന്ന ആരോപണം ഞങ്ങൾ നിഷേധിക്കുകയാണ്. പിന്നീടുണ്ടായ മരണത്തെ കുറിച്ചൊന്നും അറിയില്ല -നെയ്യാറ്റിൻകര പൊലീസ് മറുനാടനോട് പറഞ്ഞു.
കള്ളക്കേസിൽ കുടുക്കപ്പെട്ടതും, പൊലീസ് മർദ്ദനമേറ്റതിലുള്ള മനോവിഷമവും മൂലം അജിത് ആത്മഹത്യ ചെയ്യുകയായിരുന്നു. തങ്ങൾക്ക് നീതി വേണം എന്നാണ് അജിത്തിന്റെ കുടുംബം പറയുന്നത്. ജ്യേഷ്ഠനെ പൊലീസ് പിടികൂടി മർദ്ദിച്ചു കൊന്നതിനെ തുടർന്ന് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹം അനുഷ്ഠിക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷത്തിലേറെയായിരിക്കുന്നു. നെയ്യാറ്റിൻകരയ്ക്ക് തൊട്ടപ്പുറത്തുള്ള പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെയാണ് ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവ് മരണപ്പെടുന്നത്. സിബിഐ അന്വേഷണം വരെ ഈ കേസിൽ പ്രഖ്യാപിക്കപ്പെട്ടെങ്കിലും നീതി ലഭിക്കാത്തതിന്റെ പേരിൽ ശ്രീജിത്ത് ഇപ്പോഴും സമരം തുടരുകയാണ്. ഈ ഘട്ടത്തിൽ തന്നെയാണ് നെയ്യാറ്റിൻകര പൊലീസിന്റെ മർദ്ദനത്തെ തുടർന്നുള്ള അജിത്തിന്റെ ആത്മഹത്യയും പൊതുധാരയിൽ വരുന്നത്. ശ്രീജിത്തിനെ പോലെ തന്നെ ഇപ്പോൾ അജിത്തിന്റെ കുടുംബവും നീതി തേടി സമരത്തിന് ഇറങ്ങുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്