ഒരേ സമുദായമായതിനാൽ ഒരുമിക്കുമ്പോൾ തടസം വരില്ല എന്ന് കരുതി; വീട്ടുകാർ അറിയാതെ രജിസ്റ്റർ വിവാഹവും കഴിച്ചു; രണ്ട് ദിവസത്തിനുള്ളിൽ നിക്കാഹെന്ന് പറഞ്ഞ് വിശ്വസിച്ച് മകളെ കാറിൽ കൊണ്ടു പോയ ഉപ്പ; കാർ ചേസിംഗിൽ മണവാളനെ ചതിയിൽ വീഴ്ത്തി യുവതിയെ കൊണ്ടു പോയത് അജ്ഞാത കേന്ദ്രത്തിൽ; സിനിമയെ വെല്ലുന്ന ഗുണ്ടായിസത്തിൽ പ്രണയിനിയെ നഷ്ടമായ വൃഥയിൽ യുവാവ്; ഷെഹലയും സർജാസും ഇനി ഒന്നിക്കുമോ? കുറ്റിച്ചിറയിലെ പ്രണയ വിവാഹം കോടതി കയറുമ്പോൾ
എം മനോജ് കുമാർ
കോഴിക്കോട്: അരയിടത്തുപാലം ബൈപാസിൽ തന്റെ കൺ മുന്നിൽ നിന്ന് തട്ടിയെടുക്കപ്പെട്ട മണവാട്ടി ഷെഹലയെ ഓർത്ത് കോഴിക്കോട് കുറ്റിച്ചിറയിലുള്ള സർജാസിന്റെ ഉള്ള് നീറുകയാണ്. കുറ്റിച്ചിറയിൽ തന്നെയുള്ള ഭാര്യാപിതാവും ബന്ധുക്കളും തട്ടിക്കൊണ്ടു പോയ ഷെഹ്ല എവിടെയുണ്ടെന്ന് ഇതുവരെ സർജാസിന് അറിയുകയുമില്ല. തന്റെ കൺമുന്നിൽ നിന്ന് മണവാട്ടി നഷ്ടമായതിന്റെ വ്യഥയിലുള്ള സർജാസ് ഭാര്യയെ തേടി ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകാനുള്ള ഒരുക്കത്തിലാണ്.
മൂന്നു ദിവസം മുൻപ് ബൈപ്പാസ് റോഡിൽ സർജാസിന്റെ മുന്നിൽ നിന്നാണ് രാഷ്ട്രീയ സ്വാധീനമുള്ള ഷെഹലാസിന്റെ ഉപ്പ യാക്കൂബും വീട്ടുകാരും മണവാട്ടിയെ തട്ടിയെടുത്തത്. മൂന്നു ദിവസം കഴിഞ്ഞിട്ടും തന്റെ പ്രണയിനി എവിടെയുണ്ടെന്ന് സർജാസിന് അറിയുകയുമില്ല. ഷെഹ്ലയുടെ വീട്ടുകാർ തട്ടിക്കൊണ്ടു പോകും മുൻപ് ഷെഹല ഫോണിൽ കൂടി സർജാസിനെ വിളിച്ചു കരഞ്ഞു നിങ്ങൾ എവിടെയാണ് എന്ന് ചോദിക്കുന്ന ശബ്ദമാണ് ഇപ്പോഴും സർജാസിനെ അലട്ടുന്നത്.
സിനിമയെ അനുസ്മരിപ്പിക്കുന്ന ചേസിങ് രംഗങ്ങളാണ് മണവാട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിന്റെ ഭാഗമായി യാക്കൂബും വീട്ടുകാരും നടത്തിയത്. നിയമപ്രകാരം രജിസ്റ്റർ ചെയ്ത ഭാര്യയെ കുന്ദമംഗലം മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരമാണ് ഭാര്യ വീട്ടുകാർക്കൊപ്പം സർജാസ് അയച്ചത്. നിയമപ്രകാരം തന്നെ വിവാഹം തങ്ങൾ നടത്തിത്തരാം എന്നുറപ്പ് നൽകിയാണ് ഉപ്പ യാക്കൂബിന്റെ കൂടെ ഷെഹലയെ സർജാസ് അയച്ചത്. വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തതിന്റെ സർട്ടിഫിക്കറ്റ് കയ്യിലുള്ള ബലത്തിലാണ് ഷഹലയോട് ഉപ്പയ്ക്കൊപ്പം പോകാൻ സർജാസ് നിയോഗിച്ചത്. പക്ഷെ ഷഹലയെ അമ്പരിപ്പിച്ച നിമിഷങ്ങളാണ് പിന്നീടുണ്ടായത്. നിന്റെ കാറിനൊപ്പം തൊട്ടുപുറകെയുള്ള കാറിൽ ഞാൻ ഉണ്ടാകും എന്ന ഉറപ്പിലാണ് സർജാസിനെ വിട്ടു ഷെഹ്ല യാത്രയായത്.
കുന്നമംഗലത്ത് നിന്ന് കോഴിക്കോട് കുറ്റിച്ചിറയിലുള്ള ഈ കാർ യാത്രയാണ് സർജാസിന്റെയും ഷെഹ്ലയുടെയും ജീവിതം മാറ്റിമറിച്ചത്. യാത്ര തുടങ്ങി മൂന്നു കിലോമീറ്റർ ആയതോടെ ദൃശ്യങ്ങൾ മാറി. ഷെഹ്ല സഞ്ചരിച്ച കാറിനു വേഗം കൂടുകയും സർജാസിന്റെ കാറിന്റെ മുന്നിലേക്ക് ഒരു ബുള്ളറ്റ് ബൈക്ക് ഇരമ്പി എത്തുകയും ചെയ്തു. ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകാത്ത വിധത്തിൽ ബുള്ളറ്റ് സർജാസിന്റെ കാറിനെ വട്ടമിട്ടു പിടിച്ചു. ഇടയ്ക്ക് കാറുമായി ഉരസുകയും ചെയ്തു. പിന്നീട് സർജാസ് കാണുന്നത് ഭാര്യ സഞ്ചരിച്ച കാർ ശരവേഗത്തിൽ കുതിക്കുന്നതാണ്. നിനച്ചിരിക്കാതെ വന്ന ചതിയിൽ സർജാസിനെ ഷെഹലയെ നഷ്ടമാവുക തന്നെ ചെയ്തു. ഇപ്പോൾ ഹേബിയസ് കോർപസ് ഫയൽ ചെയ്യാനുള്ള ഒരുക്കത്തിലാണ് സർജാസ്.
കുറ്റിച്ചിറക്കാരാണ് ഷെഹലാസും സർജാസും. ആദ്യം കണ്ടപ്പോൾ തന്നെ പ്രണയക്കുരുക്കിൽ വീണു. മൊബൈൽ ഷോപ്പിന്റെ ബിസിനസ് ആണ് സർജാസിന്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡെന്റൽ അസിസ്റ്റന്റ് കോഴ്സിന് പഠിക്കുകയാണ് ഷെഹ്ല . പ്രണയം പുരോഗമിച്ചപ്പോൾ ആരും അറിയാതെ ഒന്നിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഒരേ സമുദായം തന്നെയായതിനാൽ ഒന്നിക്കാൻ കഴിയുമെന്നും ഇവർ കിനാക്കണ്ടു. ഈ പ്രണയമാണ് രജിസ്റ്റർ വിവാഹത്തിലേക്ക് നീങ്ങിയത്. ഒന്നരവർഷത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നിക്കാൻ തീരുമാനിച്ചത്. ഒടുവിൽ രജിസ്റ്റർ വിവാഹത്തിലേക്ക് ഈ പ്രണയം നീങ്ങുകയായിരുന്നു.
നിയമപരമായി മുപ്പത് ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് സർജാസ് ഷെഹ്ലയെ വിവാഹം ചെയ്തത്. ഈ രജിസ്റ്റർ മാര്യേജിന്റെ കാര്യം ഷെഹ്ലയുടെ വീട്ടുകാർക്ക് അറിയാമായിരുന്നില്ല. മുപ്പത് ദിവസം ഈ ശനിയാഴ്ച അവസാനിക്കുകയായിരുന്നു. രജിസ്റ്റർ വിവാഹത്തിനായി സർജാസും ഷെഹലയും കാറിൽ രജിസ്റ്റർ ഓഫീസിലെത്തി. രജിസ്റ്റർ ചെയ്യണമെങ്കിൽ ആ ദിവസം 12 മണി കഴിയണമെന്ന് കോഴിക്കോട് മാനാഞ്ചിറയിലുള്ള രജിസ്റ്റർ ഓഫീസിൽ നിന്നും സർജാസിനെ അറിയിച്ചു. ഇതോടെ വിവാഹം രജിസ്റ്റർ ചെയ്യാൻ കാത്തുനിൽക്കാതെ സർജാസും ഷെഹലയും സ്ഥലം വിട്ടു. അപ്പോഴാണ് കാര്യം വീട്ടുകാർ അറിയുന്നത്. തിങ്കളാഴ്ച ഹർത്താൽ ആയതിനാൽ ചൊവാഴ്ച ഇവർ രജിസ്റ്റർ ഓഫീസിലെത്തി രജിസ്റ്റർ ചെയ്തു. അപ്പോഴും ആ വിവരം ഷെഹലയുടെ വീട്ടുകാർ അറിഞ്ഞില്ല.
മകളെ കാണാതായ വിവരം വീട്ടുകാർ പൊലീസിൽ അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ രജിസ്റ്റർ ചെയ്ത ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ എത്തി വിവാഹം രജിസ്റ്റർ ചെയ്ത കാര്യം അറിയിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിൽ കേസ് എത്തിയപ്പോൾ യാക്കൂബ് തന്റെ സ്വാധീനം പുറത്തെടുത്തു. പൊലീസ് സ്റ്റേഷനിൽ സർജാസിന് പ്രാധാന്യം കുറഞ്ഞു. ഷെഹ്ലയുടെ കുടുംബക്കാർ നിരനിരയായി സ്റ്റേഷനിലെത്തി. അടച്ചിട്ട റൂമിൽ ഷെഹ്ലയെ മനഃപരിവർത്തിനു ശ്രമിച്ചു. പക്ഷെ ഷെഹല കുലുങ്ങിയില്ല. സർജാസിനൊപ്പം തന്നെ പോകും എന്ന് തന്നെ ശഠിച്ചു. അതോടെ ഷെഹലയെ കോടതിയിൽ ഹാജരാക്കാം എന്ന് തീരുമാനിച്ചു. പക്ഷെ കോടതിയിൽ ഹാജരാക്കാം എന്ന് പറഞ്ഞതല്ലാതെ കോടതിയിൽ ഹാജരാക്കിയില്ല. പകരം മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിൽ തന്നെ നിർത്തി. ഒടുവിൽ കുന്ദമംഗലം കോടതിയിൽ ഹാജരാക്കി.
രണ്ടു ദിവസം കൊണ്ട് നിക്കാഹ് എന്ന് പറഞ്ഞിട്ടാണ് കോടതിയിൽ നിന്ന് ഇറങ്ങിയത്, തന്റെ കാറിന്റെ പിന്നിൽ കൂടി വരാനാണ് ഷെഹ്ല സർജാസിനോട് ആവശ്യപ്പെട്ടത്. പക്ഷെ കോടതിയിൽ നിന്ന് ഇറങ്ങിയപ്പോൾ ഷെഹല സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ തയ്യാറായില്ല. ഷെഹലയ്ക്ക് ചതി മണത്തിരുന്നു.പക്ഷെ എന്തായാലും നിക്കാഹ് എന്ന് ഉറപ്പിച്ചു പറഞ്ഞതോടെ സർജാസും ഷെഹ്ലയോട് സ്വന്തം വീട്ടുകാരോടൊപ്പം പോകാൻ ആവശ്യപ്പെടുകയായിരുന്നു. ഈ യാത്രയാണ് ഇവരുടെ ജീവിതം കീഴ്മേൽ മറിച്ചത്. ഈ യാത്രയിലാണ് ഭാര്യ വീട്ടുകാർ ഷെഹലയെ സ്വന്തം കസ്റ്റഡിയിലാക്കി എങ്ങോട്ടോ കടത്തിക്കൊണ്ടു പോയത്.
ഷെഹ്ലയുടെ ഒടുവിലുള്ള തിരിഞ്ഞു തിരിഞ്ഞുള്ള നോട്ടവും ഭാവവും മാത്രമാണ് സർജാസിന്റെ മനസിലുള്ളത്. അതിനുശേഷമുള്ള ഒടുവിൽ എന്നെ രക്ഷിക്കൂ എന്ന് അലറി വിളിച്ചുള്ള ഷെഹലയുടെ മൊബൈൽ ഫോണിൽ നിന്നുള്ള ആർത്തനാദവും. എവിടെയാണ് ഉള്ളത് എന്ന് ചോദിച്ചപ്പോൾ മേലേരിപ്പാടം എന്ന് മാത്രം പറഞ്ഞു. ഒടുവിൽ ഫോൺ കട്ടാകുകയായിരുന്നു. ഇതോടെ ഷെഹലയുമായുള്ള സംസാരവും മുറിഞ്ഞു. പക്ഷെ പിന്നീട് ഷെഹലയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. ';എന്റെ കയ്യിൽ വിവാഹം രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റുണ്ട്.. അവളുടെ സംഭാഷണമുണ്ട്. പൊലീസിനോടും മജിസ്ട്രേറ്റിനോടും എന്റെ കൂടെ മാത്രമേ ജീവിക്കൂ എന്ന് ഷെഹല പറഞ്ഞ കാര്യവുമുണ്ട്.
ഫോട്ടോകൾ ഉണ്ട്. അവൾക്കായി വാങ്ങിയ വസ്ത്രങ്ങളുടെ ബിൽ ഉണ്ട്. ഹേബിയസ് കോർപസ് അല്ലാതെ വേറെ ഒരു വഴിയും എന്റെ മുന്നിലില്ല-സർജാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. ഇപ്പോൾ ഇവരുടെ പ്രണയം അറിഞ്ഞവർ സർജാസിന് പിന്തുണയുമായി എത്തുകയാണ്. ഇപ്പോൾ കോഴിക്കോട്ടുകാർക്ക് അറിയാനുള്ളത് സർജാസും ഷെഹലയും ഒന്നിക്കുമോ എന്നാണ്!
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്