സ്റ്റീഫനും ചാഴിക്കാടനും വേണ്ടി സീറ്റ് വേണ്ടെന്ന് വയ്ക്കില്ലെന്ന പിടിവാശിയിൽ ജോസഫ്; റോഷി അഗസ്റ്റിനേയോ കുര്യൻ ജോസഫിനേയോ സ്ഥാനാർത്ഥിയാക്കാൻ അലോചിച്ച് മാണി; റോഷിയെ ഇറക്കിയാൽ ഇടുക്കി കൈമോശം വരുമെന്ന ഭയവും കുര്യൻ ജോസഫ് ജയിച്ചാൽ ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി സാധ്യത അടയുമെന്നതും തടസ്സം; മലപ്പുറവും വയനാടും കഴിഞ്ഞാൽ ഉറപ്പായും ജയിക്കേണ്ട സീറ്റ് തമ്മിൽ തല്ലി കളയുമോ എന്ന് ഭയന്ന് കോൺഗ്രസ്; മാണിയുടെ മകൻ രാജ്യസഭയിലേക്ക് പോയതിന്റെ തലവേദന തീരാതെ യുഡിഎഫ്
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം; പിജെ കുര്യന്റെ രാജ്യസഭാ സീറ്റ് മോഹത്തെ മലർത്തിയടിക്കാനുള്ള പൂഴിക്കടകനായിരുന്നു ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം. കോട്ടയത്ത് വിജയ പ്രതീക്ഷയിൽ സംശയമുണ്ടായിരുന്ന ജോസ് കെ മാണി കേന്ദ്രത്തിൽ ഭരണമാറ്റമുണ്ടായാൽ മന്ത്രി പദം ഉറപ്പിക്കാൻ രാജ്യസഭാ അംഗവുമായി. എന്നാൽ അന്നൊന്നും കോട്ടയത്ത് ഇത്രയും വലിയ പ്രതിസന്ധി കേരളാ കോൺഗ്രസ് പ്രതീക്ഷിച്ചില്ല. ജോസ് കെ മാണിയുടെ പകരക്കാരനെ കണ്ടെത്താനാവാതെ കെ എം മാണി കഷ്ടപ്പെടുമ്പോൾ വില്ലനായി പിജെ ജോസഫും. എന്തു വന്നാലും കേരളാ കോൺഗ്രസിന് അർഹതപ്പെട്ട ലോക്സഭാ സീറ്റ് തട്ടിയെടുക്കാനാണ് ജോസഫിന്റെ നീക്കം. ഇത് തിരിച്ചറിഞ്ഞ് തന്ത്രങ്ങൾ മാറ്റിയൊരുക്കുകയാണ് മാണി ക്യാമ്പ്. കോട്ടയത്തേക്ക് പുതിയ സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള പരക്കം പായലുകൾ ചെന്നെത്തുന്നത് റോഷി അഗസ്റ്റിനാലാണ്. ഇതിനൊപ്പം മുൻ സുപ്രീംകോടതി ജഡ്ജി കുര്യൻ ജോസഫിനേയും പരിഗണിക്കേണ്ടി വരുന്നു.
പി.ജെ. ജോസഫും കൂട്ടരും പാർട്ടി വിട്ടുപോയാൽപ്പോലും ലോക്സഭാ സീറ്റും പാർട്ടി ഭാരവാഹിത്വങ്ങളും വിട്ടുകൊടുത്തുള്ള ഒത്തുതീർപ്പിനില്ലെന്ന നിലപാടിലേക്ക് മാണി ഗ്രൂപ്പ് ഒരു ഘട്ടത്തിൽ എത്തിയിരുന്നു. എന്നാൽ കഴിഞ്ഞദിവസം അനുനയ ചർച്ചയ്ക്കെത്തിയ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഇടപെടലുകൾ കാര്യങ്ങൾ മാറ്റി മറിച്ചു. ലോക്സഭാ സീറ്റ് വേണമെന്ന ജോസഫിന്റെ ആവശ്യത്തിനു പിന്നിൽ ലോക്സഭയിലെ പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനം കൈവശപ്പെടുത്താനുള്ള നീക്കമാണെന്നാണ് മാണിഗ്രൂപ്പിന്റെ ആരോപണം. ജോസ് കെ മാണിയുടെ കേന്ദ്ര മന്ത്രിസ്ഥാനം അട്ടിമറിക്കാനുള്ള നീക്കം. കേരളാ കോൺഗ്രസിന് രണ്ട് ലോക്സഭാ സീറ്റ് വേണമെന്നാണ് ജോസഫ് പറയുന്നത്. ഇത് നടക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഇതോടെ കോട്ടയത്ത് താൻ മത്സരിക്കാമെന്നും ജോസഫ് നിലപാട് എടുത്തു. നിലവിൽ തോമസ് ചാഴിക്കാടനേയും സ്റ്റീഫൻ ജോർജിനേയുമാണ് മാണി വിഭാഗം സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നത്. ഇവരേക്കാൾ നല്ലത് താനാണെന്ന നിലപാടിലാണ് ജോസഫ്. ഇത് കുഞ്ഞാലിക്കുട്ടിക്ക് പോലും അംഗീകരിക്കേണ്ടി വന്നു. ഇത് മാണിയേയും ധരിപ്പിച്ചു. മികച്ച സ്ഥാനാർത്ഥിയില്ലെങ്കിൽ ജോസഫിന് കോട്ടയത്ത് സീറ്റ് നൽകേണ്ടി വരുമെന്നതാണ് അവസ്ഥ.
ഇതോടെയാണ് പുതിയ സ്ഥാനാർത്ഥികൾക്കായി ഓട്ടം തുടങ്ങിയത്. ഇത് ചെന്നെത്തിയത് മാണിയുടെ വിശ്വസ്തനായ റോഷി അഗസ്റ്റിനിലാണ്. റോഷി നിന്നാൽ ജയസാധ്യത ഏറെയാണ്. എന്നാൽ ഇടുക്കിയിൽ ഉപതെരഞ്ഞെടുപ്പ് വരും. റോഷി മാറിയാൽ ഇടുക്കിയിൽ ജയിക്കുക പ്രയാസമാണ്. ഫ്രാൻസിസ് ജോർജിനെ പോലെ മികച്ച സ്ഥാനാർത്ഥികൾ ഇടതു പക്ഷത്തിന് ഇടുക്കിയിലുണ്ട്. ഇതോടെ ഇടുക്കി കൈമോശം വരും. അതുകൊണ്ട് തന്നെ റോഷിയെ സ്ഥനാർത്ഥിയാക്കുന്നത് കേരളാ കോൺഗ്രസിന് തിരിച്ചടിയായി മാറാൻ സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് വിദ്യാർത്ഥിയായിരിക്കെ കേരളാ കോൺഗ്രസിന്റെ പ്രവർത്തകനായിരുന്ന സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റീസ് കുര്യൻ ജോസഫിനെ പരിഗണിക്കുന്നത്. അപ്പോഴും പ്രശ്നമുണ്ട്. കുര്യൻ ജോസഫ് ജയിച്ചാൽ കേന്ദ്രമന്ത്രിയാകാൻ സാധ്യത കൂടും. ഇത് ജോസ് കെ മാണിയുടെ സാധ്യതകളെ ബാധിക്കും. എങ്കിലും കോട്ടയത്തെ ജയസാധ്യത ഉറപ്പിക്കാൻ കുര്യൻ ജോസഫിനെ തന്നെ മാണി സ്ഥാനാർത്ഥിയാക്കുമെന്ന് കരുതുന്നവരും ഏറെയാണ്. ഇതിലൂടെ പിജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വ മോഹത്തെ വെട്ടാനാണ് മാണിയുടെ നീക്കം. ജോസഫിന്റെ കടുംപിടിത്തത്തിന് പിന്നിൽ മോൻസ് ജോസഫാണെന്നും മാണി തിരിച്ചറിയുന്നു.
ജോസഫിനെ എംപിയാക്കായിൽ കേന്ദ്രത്തിൽ മന്ത്രിയാകാനുള്ള സാധ്യത വരും. തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പിൽ ജോസഫിന്റെ മകനെ സ്ഥാനാർത്ഥിയാക്കാം. ഇതിലൂടെ ജോസഫിന്റെ മകന്റെ രാഷ്ട്രീയ പ്രവേശനവും സുഗമമാകും. അടുത്ത തവണ കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ എത്തിയാൽ മന്ത്രിയാകാൻ ജോസഫുണ്ടാകില്ല. ജോസഫ് ഗ്രൂപ്പിൽ നിന്ന് മോൻസിന് മന്ത്രിയാവാം. ഇതിന് വേണ്ടിയാണ് മോൻസ് ജോസഫിനെ ലോക്സഭാ എംപിയാക്കാൻ ചരട് വലിക്കുന്നത്. ഇത് മൂലം ജോസ് കെ മാണിയുടെ കേന്ദ്രമന്ത്രി മോഹമാണ് ഇല്ലാതായത്. കോട്ടയത്ത് താൻ മത്സരിക്കാമെന്ന് ജോസഫ് പറയുമ്പോൾ സീറ്റ് നൽകാതിരിക്കാൻ കുര്യൻ ജോസഫിനെ ഉയർത്തിക്കാട്ടുന്നതാണ് നല്ലതെന്ന് മാണി തിരിച്ചറിയുന്നു. ഇടുക്കിയിലെ ഉപതരെഞ്ഞെടുപ്പ് സാധ്യതകൾ റോഷിയെ ഇറക്കിയുള്ള കളിക്ക് തടസ്സവുമാണ്. കോട്ടയത്ത് കേരളാ കോൺഗ്രസിന് വേണ്ടി മത്സരിക്കാൻ കുര്യൻ ജോസഫ് തയ്യാറാകുമോ എന്നതാണ് ഇനി നിർണ്ണായകം. ചാലക്കുടിയിൽ കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ ഇടതുപക്ഷവും കരുക്കൾ നീക്കുന്നുണ്ട്.
ഏതായാലും കേരളാ കോൺഗ്രസിൽ പ്രതിസന്ധി അതിരൂക്ഷമാണ്. ജോസഫ് വിഭാഗം ജോസ് കെ. മാണി നയിച്ച കേരള യാത്രയോട് ജോസഫ് ഗ്രൂപ്പ് ആത്മാർഥമായി സഹകരിച്ചില്ലെന്നും പാർട്ടിയിൽ വിമർശനമുണ്ട്. പാർട്ടി സ്റ്റിയറിങ് കമ്മിറ്റി ചർച്ചചെയ്ത് തീരുമാനമെടുത്ത കേരള യാത്രയെക്കുറിച്ച് 'ഞാനറിഞ്ഞില്ല' എന്ന പി.ജെ. ജോസഫിന്റെ പ്രതികരണം വഞ്ചനയാണെന്ന് മാണിവിഭാഗം പറയുന്നു. കേരളയാത്ര വൻവിജയമായെന്നും ജോസഫ് ഗ്രൂപ്പ് നടത്തിയ പ്രാർത്ഥനായജ്ഞത്തിൽ പങ്കാളിത്തം കുറവായിരുന്നുവെന്നുമാണ് മാണി ഗ്രൂപ്പിന്റെ വിലയിരുത്തൽ. ജോസഫിനൊപ്പം ഉണ്ടായിരുന്ന അണികളിൽ ഏറെപ്പേരും ഫ്രാൻസിസ് ജോർജിനൊപ്പം പോയതായും മാണിവിഭാഗം പറയുന്നു. ജോസഫ് ഗ്രൂപ്പിനെ ഒപ്പംകൂട്ടിയതോടെ മാണിവിഭാഗത്തിന് അർഹമായ മന്ത്രിസ്ഥാനവും ഒട്ടേറെ പാർട്ടിഭാരവാഹിത്വങ്ങളും നഷ്ടമായി. അതുകൊണ്ട് തന്നെ ജോസഫ് ഗ്രൂപ്പ് വിട്ടു പോകുന്നുവെങ്കിൽ പോകട്ടേ എന്നായിരുന്നു മാണി വിഭാഗത്തിന്റെ നിലപാട്. എന്നാൽ ജോസഫിനെ കൈവിടുന്നതിനോട് യുഡിഎഫിന് ചില പ്രശ്നങ്ങളുണ്ട്. ഒരു ഘട്ടത്തിൽ മാണി ഇടതുപക്ഷത്തേക്ക് പോകാൻ തീരുമാനിച്ചപ്പോൾ തടഞ്ഞ് യുഡിഎഫിലേക്ക് അടുപ്പിച്ചത് പിജെ ജോസഫിന്റെ ഇടപെടലായിരുന്നു. അത്തരത്തിലൊരു നേതാവിനെ കൈവിടരുതെന്നാണ് യുഡിഎഫിലെ പൊതു വികാരം. ഇത് മനസ്സിലാക്കിയാണ് കോട്ടയത്ത് മികച്ച സ്ഥാനാർത്ഥിയുടെ പേര് ചർച്ചയാക്കി ജോസഫിന്റെ സാധ്യതകളെ ഇല്ലായ്മ ചെയ്യാനുള്ള മാണിയുടെ നീക്കം.
സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റെടുത്ത 2013 മാർച്ച് എട്ടുമുതൽ അഞ്ചുവർഷത്തിലേറെ നീണ്ട ജുഡിഷ്യൽ സർവീസിൽ 1034 വിധിന്യായങ്ങളാണ് കുര്യൻ ജോസഫ് എഴുതിയത്. ഏറ്റവുമധികം വിധികളെഴുതിയ സുപ്രീംകോടതി ജഡ്ജിമാരുടെ പട്ടികയിലെത്തിയ ആദ്യമലയാളി. പട്ടികയിൽ പത്താംസ്ഥാനത്താണ് അദ്ദേഹം. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച കുര്യൻ ജോസഫ് സാമൂഹിക ഇടപെടലുമായി സജീവമായി പൊതുരംഗത്തുണ്ട്. വിരമിച്ചതിന് ശേഷം സർക്കാർ വച്ചുനീട്ടുന്ന സ്ഥാനമാനങ്ങൾ സ്വീകരിക്കില്ലെന്ന് മുൻക്കൂട്ടി വ്യക്തമാക്കിയ ഈ ന്യായാധിപൻ. സമൂഹത്തിന് ഗുണമുണ്ടാകുന്ന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനായിരുന്നു് കുര്യൻ ജോസഫിന്റെ തീരുമാനം. ഈ പ്രതിച്ഛായയെല്ലാം കോട്ടയത്ത് കുര്യൻ ജോസഫിന് അനുകൂല ഘടകമാണ്.
ഭാരതമാത കോളേജിലും കാലടി ശ്രീശങ്കര കോളേജിലും വിദ്യാർത്ഥിയായിരിക്കേ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറിയായും മറ്റും അദ്ദേഹം പ്രവർത്തിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെ തികഞ്ഞൊരു രാഷ്ട്രീയക്കാരന്റെ മനസ്സ് അദ്ദേഹത്തിനുണ്ട്. കേരളാ കോൺഗ്രസിന്റെ വിദ്യാർത്ഥി പ്രസ്ഥാനത്തിനൊപ്പമായിരുന്നു അന്നത്തെ പ്രവർത്തനങ്ങൾ. അതുകൊണ്ട് തന്നെ കോട്ടയത്ത് കുര്യൻ ജോസഫിനെ സ്ഥാനാർത്ഥിയാക്കാൻ കേരളാ കോൺഗ്രസിൽ തുടക്കത്തിൽ ചർച്ച സജീവമായിരുന്നു. ജോസ് കെ മാണി രാജ്യസഭാ അംഗമായ ഒഴിവിൽ കുര്യൻ ജോസഫ് മികച്ച സ്ഥാനാർത്ഥിയാണെന്നും വിലയിരുത്തി. ക്രൈസ്തവ സഭയുമായുള്ള കുര്യൻ ജോസഫിന്റെ അടുത്ത ബന്ധവും കേരളാ കോൺഗ്രസിന നന്നായി അറിയാം. എന്നാൽ ജോസ് കെ മാണിയുടെ മന്ത്രി മോഹങ്ങളെ തകർക്കാതിരിക്കാൻ കുര്യൻ ജോസഫിന്റെ ചർച്ച മാണി അവസാനിപ്പിക്കുകയായിരുന്നു. എന്നാൽ പിജെ ജോസഫ് കടുംപിടിത്തം തുടരുന്നതിനാൽ വീണ്ടും ഈ പേരിലേക്ക് കാര്യങ്ങളെത്തുകയാണ്.
കോട്ടയത്ത് സ്റ്റീഫൻ ജോർജിനേയും തോമസ് ചാഴിക്കാടനേയും പരിഗണിച്ചാൽ താനും അവകാശവാദത്തിൽ ഉറച്ചു നിൽക്കുമെന്നാണ് ജോസഫിന്റെ ഉറച്ച നിലപാട്. ഈ സാഹചര്യത്തിലാണ് മാണി വിഭാഗം പുതിയ നീക്കം തുടങ്ങിയത്. കോട്ടയം സീറ്റ് ജോസഫിന് കൊടുത്താൽ അത് എന്നേക്കുമായി നഷ്ടമാകുമെന്ന് മാണിക്ക് അറിയാം. ആ സീറ്റിൽ പിന്നീട് അവകാശം ജോസഫ് വിഭാഗത്തിന്റേതായി മാറും. ഇത് കേന്ദ്ര രാഷ്ട്രീയത്തിൽ ഇടപെടലിനുള്ള കേരളാ കോൺഗ്രസിന്റെ സാധ്യതയ്ക്കും മങ്ങലേൽപ്പിക്കും. ഇത് മനസ്സിലാക്കിയാണ് കോട്ടയത്ത് ജോസഫിനെ ചുവടുറപ്പിക്കാൻ മാണി സമ്മതിക്കാത്തത്. കോട്ടയം കിട്ടിയില്ലെങ്കിൽ ഇടുക്കി വേണമെന്നാണ് ജോസഫിന്റെ ആവശ്യം. എന്നാൽ കേരളാ കോൺഗ്രസിന്റെ പാരമ്പര്യ കോട്ടയായ കോട്ടയത്തെ വിട്ടൊരു കളിക്കില്ലെന്ന നിലപാട് ചർച്ചയാക്കി ഇടുക്കിയെ വെട്ടാനാണ് തീരുമാനം.
പാർട്ടിയുടെ ആഭ്യന്തരപ്രശ്നമാണ് സീറ്റ് തർക്കത്തിലേക്കു നയിച്ചത്. കെ.എം. മാണിയുമായി ലയിച്ചതിനു ശേഷം അർഹതപ്പെട്ടതൊന്നും കിട്ടിയില്ലെന്ന് അവർക്കു പണ്ടേ പരാതിയുണ്ട്. ഇപ്പോൾ ജോസ് കെ. മാണിയെ പാർട്ടിയുടെ തലപ്പത്തു കൊണ്ടുവരാനാണ് ശ്രമം നടക്കുന്നതെന്നു ജോസഫ് കരുതുന്നു. മാണി ഗ്രൂപ്പുമായി ബലാബലത്തിൽ പിടിച്ചുനിൽക്കണമെങ്കിൽ ലോക്സഭയിൽ പ്രാതിനിധ്യം വേണമെന്ന നിലപാടിലാണ് ജോസഫും കൂട്ടരും. ഇതു മുന്നിൽക്കണ്ടാണ് കോട്ടയത്തിനു പുറമേ ഇടുക്കി, അല്ലെങ്കിൽ ചാലക്കുടി സീറ്റിനുകൂടി ജോസഫ് അവകാശവാദം ഉന്നയിച്ചത്. എംപി. സ്ഥാനവും യു.പി.എ. അധികാരത്തിലെത്തിയാൽ മന്ത്രിപദവുമായിരുന്നു മോഹം. രണ്ടാമമൊരു സീറ്റ് നൽകാൻ കഴിയുന്ന സ്ഥിതിയിലല്ല കോൺഗ്രസെന്ന് കഴിഞ്ഞ ദിവസം അനുനയശ്രമം നടത്തിയ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. കോൺഗ്രസിന്റെ രാജ്യസഭാ സീറ്റ് മാണിവിഭാഗത്തിനു നൽകിയതു സൃഷ്ടിച്ച പ്രതിസന്ധി തീർന്നിട്ടില്ല. ഒരു ലോക്സഭാ സീറ്റ് കൂടി നൽകുന്നതു ചിന്തിക്കാൻ പോലുമാകില്ല. ഈ സാഹചര്യത്തിൽ പാർട്ടിക്കുള്ളിൽ മാണി പ്രശ്ന പരിഹാരം ഉണ്ടാകണമെന്നതാണ് കോൺഗ്രസിന്റെ ആവശ്യം.
ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂല സാഹചര്യമുള്ളപ്പോൾ തർക്കം സൃഷ്ടിച്ച് കാലാവസ്ഥ പ്രതികൂലമാക്കരുതെന്ന അഭ്യർത്ഥനയാണ് കുഞ്ഞാലിക്കുട്ടി ചർച്ചയിൽ മുന്നോട്ടുവച്ചത്. കഴിഞ്ഞ തവണത്തെ തർക്കത്തിന്റെ കാലത്ത് കേരള കോൺഗ്രസിനും (എം) യുഡിഎഫിനും ഇടയിലെ കോണിയായി പ്രവർത്തിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു ലീഗിന്റെ അനുരഞ്ജന നീക്കം. തിങ്കളാഴ്ച രാവിലെ എംഎൽഎ ഹോസ്റ്റലിലെ മുറികളിൽ മാണിയും ജോസഫുമായും വെവ്വേറെ കൂടിക്കാഴ്ചയാണ് കുഞ്ഞാലിക്കുട്ടി നടത്തിയത്. എം കെ മുനീറും ഒപ്പമുണ്ടായിരുന്നു. ആദ്യം മാണിയെ കണ്ട കുഞ്ഞാലിക്കുട്ടി രണ്ടാം സീറ്റില്ലെന്ന കോൺഗ്രസ് നിലപാട് അറിയിച്ചു. മറിച്ചൊന്നും പറയാതെ മാണി, ജോസഫിനെ കാണാൻ നിർദ്ദേശിച്ചു. തുടർന്ന് ജോസഫിന്റെ മുറിയിൽ എത്തിയ കുഞ്ഞാലിക്കുട്ടി ഒരുസീറ്റേ ഉള്ളൂവെന്ന കാര്യം പറഞ്ഞു. എങ്കിൽ താൻ മത്സരിക്കാമെന്ന് ജോസഫ് തുറന്നടിച്ചു. കോട്ടയം സീറ്റിൽ മാണിവിഭാഗം നിർദ്ദേശിക്കുന്നവർ ദുർബലരാണെന്നും ജോസഫ് കുഞ്ഞാലിക്കുട്ടിയോട് പറഞ്ഞു.
ഇടുക്കിയായാലും കോട്ടയമായാലും താൻ മത്സരിക്കാൻ സന്നദ്ധനാണെന്നും ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. വീണ്ടും മാണിയെ സന്ദർശിച്ച് ജോസഫിന്റെ നിലപാട് കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇതോടെയാണ് പുതിയ സ്ഥാനാർത്ഥികളെ മാണി തേടി തുടങ്ങിയത്. 26ന് വീണ്ടും ഇരുവരുമായും ചർച്ച തുടരുമെന്നാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്