പുൽവാമ ഭീകരാക്രമണത്തിൽ ജന്മനാടിനോടുള്ള സ്നേഹം രോഷാഗ്നിയാക്കി ബ്രിട്ടനിലെ ഇന്ത്യക്കാർ; കാശ്മീരിന് പ്രത്യേക അവകാശം കൊടുക്കുന്ന ആർട്ടിക്കിൾ 370 പിൻവലിക്കാൻ വൻ ക്യാമ്പെയ്ൻ; കുറഞ്ഞ മണിക്കൂറുകളിൽ തന്നെ പ്രചരണത്തിൽ ഒപ്പിട്ട് രണ്ടര ലക്ഷം പേർ; മാഞ്ചസ്റ്ററിലും ലണ്ടനിൽ ഗാന്ധി പ്രതിമക്ക് മുന്നിലും കൊട്ടാരത്തിനു മുന്നിലും ദേശസ്നേഹ മുദ്രാവാക്യങ്ങളുമായി അണിനിരന്ന് വൻ ജനാവലി; പാക്കിസ്ഥാനോടുള്ള ബ്രിട്ടന്റെ മൃദു സമീപനത്തിനെതിരെയും ജനരോഷം പുകയുന്നു; പാക് വംശജരുടെ കടകൾ ഉപേക്ഷിക്കാനും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഒളിഞ്ഞിരുന്നെത്തിയ അക്രമിയുടെ മുന്നിൽ ജീവൻ ഹോമിച്ചവർ ഉൾപ്പെടെ തുടർച്ചയായ ദിവസങ്ങളിലെ ആക്രമത്തിൽ 44 ധീര ജവാന്മാരെ ഇന്ത്യക്കു നഷ്ടമായതിൽ രാജ്യത്തിനൊപ്പം വിദേശ മണ്ണിലും പ്രതിഷേധം പുകയുന്നു. സ്വാഭാവികമായും കാശ്മീർ വിഘടനവാദത്തിനു പലവിധത്തിൽ ഊർജ്ജം ലഭിക്കുന്ന ബ്രിട്ടനിൽ ഇന്ത്യക്കാരുടെ വികാര വിക്ഷുദ്ധമായ പ്രതിഷേധങ്ങൾക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടീഷ് ജനത സാക്ഷികളായത്.
സോഷ്യൽ മീഡിയ വഴി ഉയർന്ന പ്രതിഷേധം കഴിഞ്ഞ ദിവസം ലണ്ടനിൽ പാക് എംബസിക്കു മുന്നിൽ നൂറുകണക്കിന് ഇന്ത്യക്കാരുടെ സാന്നിധ്യം വഴി ശ്രദ്ധ നേടിയപ്പോൾ തുടർ ദിവസങ്ങളിൽ പാർലമെന്റ് സ്ക്വയർ, ബക്കിങ്ഹാം പാലസ് പരിസരം, ലണ്ടൻ ഗാന്ധി പ്രതിമയുടെ മുൻവശം, പ്രധാന മന്ത്രിയുടെ വീടിനു മുൻവശം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിൽ എല്ലാം വൻ ജനസഞ്ചയമായി എത്തിയാണ് ഇന്ത്യക്കാർ പ്രതിഷേധത്തിൽ പങ്കുചേർന്നത്.
അതിനിടെ, കാശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ടു രണ്ടു നാൾ മുൻപ് ആരംഭിച്ച ഓൺ ലൈൻ പരാതിയിൽ ഇതിനകം രണ്ടര ലക്ഷത്തോളം പേർ ഒപ്പിട്ടു കഴിഞ്ഞു. കാശ്മീരിന് നൽകിയ പ്രത്യേക പദവി വഴി ഇന്ത്യക്കു ദുഃഖവും കണ്ണീരും മരണവും മാത്രമാണ് പ്രതിഫലമായി ലഭിച്ചിട്ടുള്ളതെന്നു പരാതി തയ്യാറാക്കിയവർ ചൂണ്ടിക്കാട്ടുന്നു. കാശ്മീരിന് പ്രത്യേക പദവി ഉള്ളതിനാൽ അത് അന്നാട്ടിലെ ജനങ്ങളെയും നേതാക്കളെയും ഇന്ത്യൻ പൊതു ധാരയിൽ എത്തിക്കുന്നതിന് പകരം വ്യത്യസ്ത ചിന്താഗതി പുലർത്തുന്നവരാക്കി മാറ്റുകയാണ്.
ചെയ്ഞ്ച് ഡോട് ഓർഗിലാണ് പ്രതിഷേധ ക്യാമ്പെയ്ൻ നടക്കുന്നത്. ലിങ്ക് ചുവടെ:
https://www.change.org/p/president-of-india-campaign-to-abolish-article-370
ഇന്ത്യക്കാരൻ എന്ന പേരിൽ കാശ്മീരിൽ എത്തി ഭൂമിയോ മറ്റോ സ്വന്തമാക്കാനാകില്ല. ബിസിനസ് ആരംഭിക്കുന്നതിനും പ്രയാസമുണ്ട്. ചുരുക്കത്തിൽ പുറത്തു നിന്നൊരാൾക്കും അവിടെയെത്തി ഒന്നും ചെയ്യാനാകില്ല. ഈ സാഹചര്യം മാറേണ്ടതുണ്ട്, കാശ്മീരിനെ ഇന്ത്യൻ മുഖ്യധാരയിൽ എത്തിച്ചേ മതിയാകൂ. ഇതിനു ഭരണാധികാരികൾ കഴിഞ്ഞ 70 വർഷമായി പരാജയപ്പെട്ട സാഹചര്യത്തിൽ ഇനി പ്രത്യേക പദവി നിർത്തലാക്കുകയാണ് പ്രധാന പരിഹാരം എന്നും ഈ ആവശ്യം ഉന്നയിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ എംപിമാരുടെയും മറ്റും നേതൃത്വത്തിൽ തുടർച്ചയായി ബ്രിട്ടനിൽ കാശ്മീർ വിഷയം പാക്കിസ്ഥാന് അനുകൂലമായി ചർച്ച ചെയ്യാൻ അവസരം ഒരുക്കുന്നതിൽ ഇന്ത്യൻ വംശജരുടെ പ്രതിഷേധം പുകയുകയാണ്. ഏതാനും ആഴ്ച മുൻപ് പാക്കിസ്ഥാൻ വിദേശകാര്യമന്ത്രി നേരിട്ടെത്തിയാണ് പാർലിമെന്റിൽ ടോറിയെന്നോ ലേബറെന്നോ വ്യത്യസമില്ലാതെ മുസ്ലിം വംശജരായ എംപിമാരുടെ നേതൃത്വത്തിൽ കാശ്മീർ വിരുദ്ധ കോൺഫ്രൻസ് നടന്നത്. ഇക്കാര്യത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചപ്പോൾ എംപിമാരുടെ സ്വതന്ത്ര പ്രവർത്തനത്തിൽ ഇടപെടാൻ പ്രയാസമുണ്ട് എന്നായിരുന്നു ബ്രിട്ടന്റെ മറുപടി.
നാലു പതിറ്റാണ്ട് മുൻപ് ബ്രിട്ടീഷ് മണ്ണിൽ രൂപം കൊണ്ട് ഇന്ത്യയുടെ സ്വൈര്യം കെടുത്തിയ ജെകെഎൽഎഫ് ഭീകര സംഘടനയുടെ പ്രവർത്തനം അടുത്തിടെയായി ബ്രിട്ടനിൽ വീണ്ടും ജീവൻ വയ്ക്കുന്നതടക്കമുള്ള കാര്യങ്ങളിൽ ഇന്ത്യ അസ്വസ്ഥമാണ്. ഇത്തരം കാര്യങ്ങളിൽ സമയാസമയം ഇന്ത്യയിൽ നിന്നും പ്രതിഷേധം ബ്രിട്ടനെ അറിയിക്കാറുണ്ടെങ്കിലും പാക്കിസ്ഥാനോടുള്ള മൃദു നയം മാറ്റാൻ ബ്രിട്ടൻ ഒരുക്കമല്ലെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്.
ഇതുകൂടി മനസ്സിൽ വച്ചാണ് ഇന്ത്യൻ വംശജർ ഇപ്പോൾ ബ്രിട്ടന്റെ പലഭാഗങ്ങളിൽ പ്രതിഷേധം ഉയർത്തുന്നത്. ലണ്ടനിൽ കേന്ദ്രീകരിച്ചിരുന്ന പ്രതിഷേധം ഇപ്പോൾ മാഞ്ചസ്റ്റർ അടക്കമുള്ള ഇന്ത്യൻ സ്വാധീന മേഖേലകളിലും പടരുകയാണ്. ലണ്ടനിൽ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ മെഴുകുതിരികൾ കത്തിച്ചു പ്രതിഷേധം നടത്തിയ ഇന്ത്യൻ സമൂഹം ബക്കിങ്ഹാം പാലസിൽ രാജ്ഞിയുടെ മുന്നിൽ എത്തിയപ്പോൾ വന്ദേമാതരം വിളികളുമായാണ് വികാര പ്രകടനം നടത്തിയത്.
ലണ്ടന്റെ മറ്റു ഭാഗങ്ങളിൽ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിനാളുകളാണ് തെരുവുകളിൽ പ്രകടനം നടത്തിയത്. ഇന്ത്യ കാട്ടുന്ന ദയ ഒരിക്കലും വീക്നെസ് ആയി കരുതരുത് എന്ന മുന്നറിയിപ്പും പ്രകടനത്തിൽ പങ്കെടുത്ത സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാട്ടി. ഈ പ്രതിഷേധങ്ങൾ തുടരാൻ ഉള്ള കരുത്തു ബ്രിട്ടനിലെ ഇന്ത്യൻ സമൂഹത്തിനു ഉണ്ടെന്നും വിവിധ സംസ്ഥാനക്കാരുടെ കൂട്ടായ്മകൾ ചേർന്ന് നടത്തുന്ന പ്രകടനത്തിൽ പങ്കെടുക്കുന്നവർ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ നടന്ന കൂട്ടായ്മായിൽ നൂറ്കണക്കിന് ആളുകളുടെ സാന്നിധ്യമാണ് ശ്രദ്ധ നേടിയത്. വിവിധ ഇന്ത്യൻ സംസ്ഥാനക്കാരുടെ കൂട്ടായ്മയാണ് പ്രതിഷേധം നടത്തിയത്. എന്നാൽ ആയിരത്തിലേറെ മലയാളി കുടുംബങ്ങൾ താമസിക്കുന്ന മാഞ്ചസ്റ്ററിൽ നടന്ന പ്രതിഷേധ റാലികളിൽ മലയാളി സാന്നിധ്യം കാര്യമായി മലയാളി സാന്നിധ്യം ഉണ്ടായില്ല. മാഞ്ചസ്റ്ററിൽ ഗീത ഭവൻ കേന്ദ്രീകരിച്ചു നടന്ന പരിപാടിയിൽ കുട്ടികളും പ്രായമായവരും ഒരേമനസോടെയാണ് പങ്കെടുത്തത്. ഒന്നിച്ചു നിൽക്കാം എന്നതായിരുന്നു മാഞ്ചസ്റ്ററിൽ ഉയർന്ന പൊതു മുദ്രാവാക്യം.
ഒരു ഘട്ടത്തിൽ ബ്രിട്ടനിലെ പാക് വംശജരുടെ കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുന്നത് ഇന്ത്യക്കാർ അവസാനിപ്പിക്കണമെന്നും ഇത്തരം കടകളിൽ വിൽപ്പനക്ക് എത്തുന്ന സാധനങ്ങൾ കരിച്ചന്ത വഴി എത്തുന്നതാണെന്നും ഇത് പരോക്ഷമായി ഭീകരർക്ക് ധനസഹായം നൽകുന്നതിന് തുല്യമാണെന്നും റാലിയെ അഭിസംബോധന ചെയ്തവർ ചൂണ്ടിക്കാട്ടി.
ചെറിയ ലാഭം ഉണ്ടാകും എന്ന കാരണത്താലാണ് പൊതുവെ ഇന്ത്യക്കാർ ഇത്തരം കടകൾ കയറുന്നത്. എന്നാൽ സ്വന്തം സഹോദരന്റെ സ്ഥാപനം എന്ന വിശ്വാസവുമായാണ് പാക്കിസ്ഥാനികൾ ഈ കടകളിൽ എത്തുന്നത്. ഈ വ്യത്യാസമാണ് തിരിച്ചറിയപ്പെടേണ്ടത് . ഇന്ത്യൻ കടകളിൽ എത്തുന്ന പാക്കിസ്ഥാൻ വംശക്കാരുടെ എണ്ണം കുറവാണെന്നും യോഗത്തിൽ പരാമർശമുണ്ടായി.
പത്തു വർഷത്തിലേറെയായി പ്രവർത്തിക്കുന്ന മലയാളി സംഘടനകൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ പൊതുവികാര പ്രകടനങ്ങളിൽ മലയാളികളുടെ ഒറ്റപ്പെടൽ ശ്രദ്ധിക്കപെടുന്നുണ്ട്. നോർത്ത് വെസ്റ്റ് തെലുങ്ക് സംഘം, മുംബൈ ദേശി ഗ്രൂപ്, യുകെ തെലുങ്ക് ഹിന്ദു അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ് ഇന്ത്യൻ സൊസൈറ്റി, കരുണാദിയ അനിവാസി കന്നഡിഗര ഒക്കൂട്ട, ഹിന്ദു സ്വയം സേവക് സംഘം, മറാത്തി സമാജ് ഓഫ് മാഞ്ചസ്റ്റർ, മാഞ്ചസ്റ്റർ തമിഴ് സംഘം, ജൈന സമാജം മാഞ്ചസ്റ്റർ, ഇന്ത്യൻ അസോസിയേഷൻ മാഞ്ചസ്റ്റർ, ഇന്ത്യൻ സീനിയർ സിറ്റിസൺ സെന്റർ മാഞ്ചസ്റ്റർ എന്നീ സംഘടനകളാണ് മാഞ്ചസ്റ്ററിൽ പ്രതിഷേധത്തിനു ഏകോപനം നടത്തിയത്. ഈ കൂട്ടായ്മകളിൽ ഉള്ളവർക്ക് മലയാളി സംഘടനകളെ കുറിച്ച് കാര്യമായി അവബോധം ഇല്ലെന്നും സംഘാടനത്തിൽ മലയാളികളുടെ അസാന്നിധ്യം വ്യക്തമാക്കുന്നതായിയിരുന്നു.
കൂറ്റൻ പതാകകൾ റോഡിൽ നെടുകെ വിരിച്ചു പിടിച്ചു സ്ത്രീകൾ അടക്കമുള്ള വലിയ സംഘങ്ങൾ ഇന്ത്യൻ ദേശഭക്തി ഗാനങ്ങൾ പാടിയാണ് പിറന്ന നാടിനോടുള്ള കൂറ് കാട്ടാൻ എത്തിയത്. റാലികൾ കടന്നു പോയ സ്ഥലങ്ങളിൽ എല്ലാം പൊലീസ് എത്തി കാഴ്ച്ചക്കാരായി മാറിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങൾ കാര്യമായി ഉയർത്താതിരിക്കാനും ഇന്ത്യക്കാരുടെ വികാരത്തിനൊപ്പമാണ് ബ്രിട്ടനിലെ ഇന്ത്യൻ വംശജരും എന്ന് തെളിയിക്കുകയായിരുന്നു റാലിയുടെ പ്രധാന ഉദ്ദേശം. എന്നാൽ പാക്കിസ്ഥാൻ കാര്യങ്ങൾ മനസിലാക്കുന്നത് നന്നായിരിക്കുമെന്ന് ഓർമ്മപ്പിക്കാനും റാലിക്കെത്തിയവർ മറന്നില്ല.
Stories you may Like
- നരേന്ദ്ര മോദിയുടെ വിമർശനത്തിന് മറുപടിയുമായി ഫാറൂഖ് അബ്ദുല്ല
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- കൂടുതൽ ശക്തമായ ഇന്ത്യ നിർമ്മിക്കാൻ പ്രതീക്ഷ നൽകുന്ന വിധിയെന്ന് പ്രധാനമന്ത്രി
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്