വിയ്യൂർ ജയിലിന് മുന്നിൽ സമരം ചെയ്ത കോടിയേരി ഇപ്പോൾ പറയുന്നു കൊടി സുനി പാർട്ടിക്ക് ആരുമല്ലെന്ന്; ടിപി കേസിലെ 12 പ്രതികളും സിപിഎം അനുഭാവികളെന്ന് നിയമസഭയിൽ തുറന്ന് പറഞ്ഞ് പിണറായി വിജയൻ; കുഞ്ഞനന്തനെ രക്ഷിക്കാനും പരോൾ നൽകാനും എല്ലാ അടവും പയറ്റുമ്പോഴും കൊടി സുനിയുടെ കാര്യത്തിൽ സിപിഎമ്മിൽ ഭിന്നത; പങ്കില്ലെന്ന പതിവ് പല്ലവി ആവർത്തിക്കുമ്പോഴും പെരിയ ഇരട്ടക്കൊലയിലും കണ്ണൂർ മോഡൽ ചർച്ചയാകുമ്പോൾ ഉത്തരം മുട്ടി സിപിഎം നേതൃത്വം
എം മനോജ് കുമാർ
തിരുവനന്തപുരം: സിപിഎമ്മിന്റെ ക്വട്ടേഷൻ അധിപതി കൊടി സുനിയുടെ കാര്യത്തിൽ സിപിഎമ്മിന്റെ ഉന്നത നേതാക്കൾ രണ്ടു തട്ടിൽ. കൊടി സുനി പാർട്ടി അനുഭാവിയും ടിപി വധത്തിൽ പിടിയിലായ പന്ത്രണ്ട് പ്രതികൾ പാർട്ടി അനുഭാവികൾ ആണെന്നും പഴയ പാർട്ടി സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ നിയമസഭയിൽ പറയുമ്പോൾ നിലവിലെ പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറയുന്നതുകൊടി സുനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ്.
കൊടി സുനിയുടെ കാര്യത്തിൽ സിപിഎം പുലർത്തുന്ന ഇരട്ടത്താപ്പാണ് ഈ പ്രതികരണങ്ങളിൽ ദൃശ്യമാകുന്നത്. ടിപി വധത്തിൽ എത്ര പ്രതികളെ ശിക്ഷിച്ചിട്ടുണ്ട് അവർ ഏത് രാഷ്ട്രീയ പാർട്ടികളുടെ അംഗങ്ങളാണ് എന്ന് എൻ.ഷംസുദ്ദീന്റെ ചോദ്യത്തിനു നിയമസഭയിൽ നൽകിയ മറുപടിയിലാണ് കൊടി സുനി സിപിഎം അനുഭാവിയാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയത്. പ്രതികൾ സിപിഎം അനുഭാവികൾ ആണെന്ന് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കണ്ണൂരിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തുറന്നു പറച്ചിൽ പാർട്ടിക്ക് പ്രയാസമാണെന്നാണ് ഇരു പ്രതികരണങ്ങളും വിരൽ ചൂണ്ടുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തിൽ ടിപി വധത്തിന്റെ സമയത്ത് നിലനിൽക്കുന്ന സമാന സാഹചര്യം കാസർകോട് പെരിയ കൊലപാതകങ്ങളുടെ സാഹചര്യത്തിൽ കേരളത്തിൽ നിലനിൽക്കുമ്പോഴാണ് കൊടി സുനിയുടെ പാർട്ടി ബന്ധം പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിഷേധിക്കുന്നത്. . ടിപി വധത്തിന്റെ ഉത്തരവാദിത്തം കെസി രാമചന്ദ്രന്റെ തലയിൽ കെട്ടിവെച്ച് സിപിഎം കൈകഴുകാൻ ശ്രമം നടത്തി. ഇപ്പോൾ പെരിയ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഉത്തരവാദിത്തം പെരിയ സിപിഎം ലോക്കൽ കമ്മറ്റി അംഗം പീതാംബരന്റെ ചുമലിൽ കെട്ടിവെച്ച് കൈകഴുകാനാണ് സിപിഎം ശ്രമിക്കുന്നതും.
കൊടി സുനിക്ക് യാതൊരു പാർട്ടി ബന്ധവുമില്ലെന്ന് കോടിയേരി പറയുമ്പോഴും സുനിക്ക് ടിപി വധത്തിൽ മർദ്ദനം ഏറ്റപ്പോൾ സിപിഎം അസ്വസ്ഥരായി. തടയാൻ കഴിയും പോലെ ഈ മർദ്ദനം സിപിഎം തടയാൻ ശ്രമിച്ചു. വിയ്യൂർ ജയിലിൽ കൊടി സുനിക്ക് മർദ്ദനം എന്ന് വാർത്ത വന്നപ്പോഴും സിപിഎം ഉന്നത നേതൃത്വം അസ്വസ്ഥരായി. ടി പി വധക്കേസിലെ പ്രതികൾക്കു വേണ്ടി കേസു നടത്തിയതും ഹൈക്കോടതിയിൽ അപ്പീൽ പോയതും സി പി എം നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയായിരുന്നു. കൊടി സുനിക്കും കൂട്ടർക്കും വിയ്യൂരിൽ മർദ്ദനം എന്നറിഞ്ഞപ്പോൾ സുനി പാർട്ടി അംഗമല്ല എന്ന് ഇപ്പോൾ പറഞ്ഞ ഇതേ കോടിയേരിയുടെ നേതൃത്വത്തിൽ തന്നെയാണ് വിയ്യൂർ ജെയിലിനു മുന്നിൽ സിപിഎം സത്യഗ്രഹമിരുന്നത്. ഇതൊന്നും മറക്കാൻ സമയമായിട്ടില്ലാത്ത ഘട്ടത്തിൽ തന്നെയാണ് കൊടി സുനിക്ക് പാർട്ടിബന്ധമില്ല എന്ന വിവാദ പ്രസ്താവനയുമായി കോടിയേരി രംഗത്തു വരുന്നത്.
പാർട്ടി അംഗവും അനുഭാവിയുമല്ലാത്ത കൊടി സുനിക്ക് വേണ്ടി എന്തിനാണ് പാർട്ടി രംഗത്തിറങ്ങിയത് എന്ന ചോദ്യവും ഈ പ്രസ്താവന നടത്തുന്ന സമയത്ത് കോടിയേരിയേയും പാർട്ടിയേയും തുറിച്ചു നോക്കുന്നുമുണ്ട്. കണ്ണൂർ രാഷ്ട്രീയ കൊലപാതകങ്ങൾ പൊതുദൃഷ്ടിയിൽ വരുമ്പോൾ സിപിഎം എപ്പോഴും ഒളിച്ചു കളി തുടരാറുണ്ട്. കൊലപാതകങ്ങളുടെ കാര്യത്തിൽ വരെ ഈ ഒളിച്ചുകളി വ്യക്തവുമാണ്. ടിപിയുടെ വധത്തിനു പാർട്ടി സംഘങ്ങൾ പുറപ്പെട്ടത് മുസ്ലിം തീവ്രവാദ പോസ്റ്ററുകൾ ഒട്ടിച്ച ഇന്നോവ കാറിലാണ്.
ഇതുതന്നെ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമങ്ങളിൽ ഒന്നായിരുന്നു. ആ സമയത്ത് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി മുന്നേറുകയായിരുന്നു. ഈ സമയത്താണ് രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച് ടിപിവധം സിപിഎം നടപ്പിലാക്കിയത്. 51 വെട്ടുകൾ കേരളത്തിൽ രാഷ്ട്രീയ വിവാദമായി മാറിയപ്പോൾ കൊലപാതകത്തിന്റെ ഉത്തരവാദിത്തം സിപിഎം ശക്തമായി നിഷേധിച്ചു. പക്ഷെ പ്രതികൾ പിടിയിലായപ്പോൾ സിപിഎം പ്രതിരോധത്തിലായി. മുഖ്യമന്ത്രി സഭയിൽ നൽകിയ ഈ മറുപടിയിൽ പറഞ്ഞ കാര്യമാണ് സിപിഎമ്മിനെ അന്ന് പ്രതിരോധത്തിൽ ആക്കിയത്.
12 പ്രതികളും സിപിഎം അനുഭാവികൾ എന്ന് മുഖ്യമന്ത്രി ഇപ്പോൾ സഭയിൽ പറഞ്ഞെങ്കിലും കൊലപാതകം നടന്ന കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് പൊലീസ് തന്നെ യഥാർത്ഥ പ്രതികളെ കുരുക്കി ഈ വസ്തുത വെളിയിൽ കൊണ്ടുവന്നിരുന്നു. മുസ്ലിം സ്റ്റിക്കറും, പ്രതികളെ തിരിച്ചറിയാതിരിക്കാൻ പയറ്റിയ മറ്റു തന്ത്രങ്ങളും ഒന്നും അപ്പോഴും വിലപ്പോയതുമില്ല. കൊലയാളി സംഘത്തിൽപ്പെട്ട രജീഷ് ഉൾപ്പെടെയുള്ളവർ ടിപി വധത്തെകുറിച്ചുള്ള വെളിപ്പെടുത്തൽ പൊലീസിന് മുന്നിൽ നടത്തുകയും ചെയ്തിരുന്നു.
ഇപ്പോൾ പെരിയ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നപ്പോഴും സിപിഎം പറയുന്നത് ഇടതുമുന്നണി വടക്കൻ മേഖലാ ജാഥ ഉദുമയിൽ നടക്കുമ്പോഴാണ് ഈ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത് എന്നാണ്. ഇത്തരം രാഷ്ട്രീയ ജാഥകൾ നടക്കുമ്പോൾ എങ്ങിനെ ഇത്തരം കാര്യങ്ങൾ പാർട്ടിക്ക് ചെയാൻ കഴിയും എന്നാണ് പെരിയ കൊലപാതകങ്ങളുടെ കാര്യത്തിൽ സിപിഎം ചോദിക്കുന്ന ചോദ്യം. ഇതേ ചോദ്യം ടിപി വധ സമയത്തും സിപിഎം ഉയർത്തിയിരുന്നു.
നെയാറ്റിൻകര പ്രചാരണം മുറുകുന്ന സമയത്ത് ഇത്തരം ഒരു കൊലപാതകം സിപിഎം ആസൂത്രണം ചെയ്യില്ലാ എന്നാണ് പാർട്ടി പറഞ്ഞത്. പക്ഷെ അത് കളവായിരുന്നു എന്ന് പിനീട് തെളിഞ്ഞു. അതേസമയം സുനിയുടെ കാര്യത്തിൽ ഉരുണ്ടു കളിക്കുന്നുണ്ടെങ്കിലും കുഞ്ഞനന്തന്റെ കാര്യത്തിൽ സിപിഎം ശക്തമായ നിലപാടിലാണ് ഇപ്പോഴും. ടി.പി വധക്കേസിൽ കുഞ്ഞനന്തനെ തെറ്റായി പ്രതിചേർത്താണെന്ന് കോടിയേരി ബാലകൃഷ്ണൻ ഇപ്പോഴും പ്രതികരിക്കുന്നത്.
പക്ഷെ പെരിയ കൊലപാതകങ്ങൾക്ക് പിന്നിൽ സിപിഎം അല്ലാ എന്ന് തുറന്നുപറയാൻ പാർട്ടി സെക്രട്ടറി തയ്യാറാകുന്നുമില്ല. പ്രതികൾ സിപിഎംകാരാണെങ്കിൽ ശിക്ഷിക്കപ്പെടണം എന്നാണ് പാർട്ടി സെക്രട്ടറി പറയുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളിൽ എന്നെത്തെയും പോലെ പെരിയ കൊലപാതകങ്ങളിലും പാർട്ടിക്ക് കാലിടറുകയാണ്. രക്ഷിക്കാൻ ഉയർത്തുന്ന വാദങ്ങൾ ഒന്നും തന്നെ പാർട്ടിയെ പ്രതിരോധിക്കാനും എത്തുന്നില്ല എന്നാണ് പെരിയ കൊലപാതകങ്ങളും ഇപ്പോൾ കേരളത്തോട് പറയുന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍