കാശ്മീരിൽ ഇനി തോക്കെടുത്താൽ തീർക്കും; വിഘടനവാദത്തിന്റെ പേരിൽ താഴ്വരയിൽ ഇറങ്ങുന്നവരെ ഇല്ലാതാക്കുമെന്നും അതിന് മുമ്പ് കീഴടങ്ങണമെന്നും ഭീകരർക്ക് അന്ത്യശാസനം നൽകി കരസേന; സ്വന്തം കുഞ്ഞുങ്ങളെ തീവ്രവാദത്തിന് ഇറക്കിവിട്ടാൽ കരയേണ്ടിവരുമെന്ന് അമ്മമാർക്കും മുന്നറിയിപ്പ്; കാശ്മീർ ചരിത്രത്തിൽ ആദ്യമായി മേഖലയെ ഭീകരമുക്തമാക്കാൻ ഓപ്പറേഷൻ തുടങ്ങി ഇന്ത്യൻ സൈന്യം; ഖാസി ഉൾപ്പെടെ മൂന്നു കമാൻഡർമാർ മരിച്ചതോടെ ജയ്ഷെയുടെ ഇന്ത്യൻ തലയരിഞ്ഞെന്നും ചിനാർകോർ കമാൻഡർ ധില്ലൻ
മറുനാടൻ ഡെസ്ക്
ശ്രീനഗർ: കാശ്മീരിൽ ഇനി തോക്കെടുത്ത് ഇറങ്ങുന്നവരെ ഒരു ദാക്ഷിണ്യവും കൂടാതെ വെടിവച്ചുവീഴ്ത്തുമെന്നും ഭീകരർക്ക് ഇത് അവസാന മുന്നറിയിപ്പാണെന്നും കരസേന. കാശ്മീരിനെ മോചിപ്പിക്കുമെന്ന മുദ്രാവാക്യമുയർത്തി നിലകൊള്ളുന്ന ഭീകരർക്ക് ഇത് അവസാന അവസരമാണെന്നും എത്രയും വേഗം കീഴടങ്ങണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ആണ് ഇന്ന് ആർമി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ കാശ്മീരിൽ ഇനി വിഘടനവാദം തരിമ്പും അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലേക്ക് കേന്ദ്രസർക്കാർ നീങ്ങുകയാണെന്ന സൂചനകളാണ് ലഭിക്കുന്നത്
കാശ്മീരിലെ ഭീകരർക്ക് അന്ത്യാശാസനം നൽകിക്കൊണ്ടാണ് കാശ്മീരിലെ സേനാ ചുമതലയുള്ള ചിനാർ കോർ കമാൻഡർ കെജെഎസ് ധില്ലൻ ഇന്ന് പത്രസമ്മേളത്തിലൂടെ തോക്കെടുത്താൽ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ആയുധംവച്ച് കീഴടങ്ങാം. രാജ്യത്തോട് യുദ്ധം ചെയ്യാൻ ഇറങ്ങിയാൽ അതോടെ ഇല്ലാതാക്കും എന്ന അന്തിമ മുന്നറിയിപ്പാണ് ഇന്ന് സൈന്യം നൽകിയിട്ടുള്ളത്. കാശ്മീരിൽ നിന്നുകൊണ്ട് വിഘടനവാദവും പാക്കിസ്ഥാൻ അനുകൂല നിലപാടും സ്വീകരിക്കുന്നവർക്ക് ഇത് അവസാന അവസരമെന്ന് നൽകിയാണ് പ്രഖ്യാപനം.
ഭീകരർ കീഴടങ്ങുക, അല്ലെങ്കിൽ മരിക്കാൻ തയ്യാറാവുക എന്നതാണ് ധില്ലൻ പ്രഖ്യാപിച്ചിട്ടുള്ളത്. പത്രസമ്മേളനത്തിലാണ് ഇത്തരമൊരു പ്രഖ്യാപനം വന്നത്. ഇത് അവസാന മുന്നറിയിപ്പാണ്. ഇനി ഒരു ദയവും പ്രതീക്ഷിക്കേണ്ട എന്ന് ലഫ്റ്റനന്റ് ജനറൽ കൂടിയായ കെജെഎസ് ധില്ലൻ വ്യക്തമാക്കി. പാക്കിസ്ഥാന്റെ സഹായത്തോടു കൂടിയാണ് കഴിഞ്ഞ ദിവസം പുൽവാമയിൽ ആക്രമണം നടന്നതെന്ന് തെളിഞ്ഞുകഴിഞ്ഞു. ജയ്ഷെ മുഹമ്മദിന്റെ സഹായത്തോടെയാണ് ഇതുണ്ടായത്. കാശ്മീരിലെ ജയ്ഷെ മുഹമ്മദ് നേതൃത്വത്തെ ഇല്ലാതാക്കിയെന്നും ധില്ലൻ പ്രഖ്യാപിച്ചു. ജമ്മു കശ്മീർ പൊലീസിന്റെയും സിആർപിഎഫിന്റെയും സൈന്യത്തിന്റെയും മേധാവികൾ സംയുക്തമായി ശ്രീനഗറിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ശക്തമായ മുന്നറിയിപ്പ്.
ഇന്നലെയാണ് ശക്തമായ തിരിച്ചടിയിലൂടെ സൈന്യം പുൽവാമ ആക്രമണത്തിന് ചുക്കാൻ പിടിച്ച കമ്രാൻ അഥവാ അബ്ദുൽ റഷീദ് ഖാസി ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വെടിവച്ചുവീഴ്ത്തിയത്. ഇതോടെ കശ്മീരിൽ ജയ്ഷെയുടെ തലയറുത്തു എന്നുതന്നെയാണ് ഇന്ന് സേനാ തലവൻ കെജെഎസ് ധില്ലൻ വ്യക്തമാക്കിയത്. 18 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ് പുൽവാമ സംഭവത്തിൽ ഇന്ത്യ പ്രതികാരം ചെയ്തത്. ഇതോടെ ജയ്ഷെയുടെ സംസ്ഥാനത്തെ നേതൃത്വത്തെ തന്നെ ഇല്ലാതാക്കിയെന്ന് സേനാ മേധാവി പറഞ്ഞു.
രാജ്യത്തോടായി ഞങ്ങൾ പ്രഖ്യാപിക്കുന്നു എന്നു പറഞ്ഞായിരുന്നു ധില്ലൻ കാര്യങ്ങൾ വിശദീകരിച്ചത്. ഇതോടെ പാക്കിസ്ഥാന്റെ പങ്ക് നിസ്സംശയം തെളിഞ്ഞിരിക്കുകയാണ്. ഇന്നലെ കൊല്ലപ്പെട്ട മൂന്ന് ഭീകരരും പാക്കിസ്ഥാൻ പൗരന്മാരാണ്. ജയ്ഷെ മുഹമ്മദിന്റെ മൂന്ന് കമാൻഡർമാർ. ഇന്നലെയുണ്ടായ ആക്രമണത്തിൽ മേജർ ഉൾപ്പെടെ നാല് സൈനികരും കൊല്ലപ്പെട്ടിരുന്നു. ജയ്ഷെ ഭീകരന്മാരെ ആക്രമിക്കുമ്പോൾ നാട്ടുകാർ കൊല്ലപ്പെടരുത് എന്ന് സൈന്യം ആഗ്രഹിച്ചിരുന്നു. അതിനാലാണ് ഇന്നലെ നാല് സൈനികരെ കൂടെ രാജ്യത്തിന് നഷ്ടമായതെന്ന് അവരുടെ ജീവത്യാഗവും ഈ രാജ്യത്തിന് വേണ്ടിയായിരുന്നു എന്ന് ഓർമിപ്പിച്ചുകൊണ്ട് ധില്ലൻ വ്യക്തമാക്കി.
കാശ്മീരിലെ മുസ്ളീങ്ങൾക്കിടയിൽ ഒരുവിഭാഗം തീവ്രവാദത്തെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ഏറെക്കാലമായി പാക് അനുകൂല നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അതിർത്തി കടന്ന് ഇവിടെ ഭീകരപ്രവർത്തനത്തിന് എത്തുന്ന ജയ്ഷെ മുഹമ്മദ്, ലഷ്കർ ഇ തോയ്ബ ഭീകരർക്ക് പിന്തുണ നൽകുന്നതും ഒളിവിൽ താമസിക്കാൻ ഇടം നൽകുന്നതുമെല്ലാം ഇത്തരക്കാരാണ്. ഇത്തരം കുടുംബങ്ങളിൽ നിന്നാണ് പ്രാദേശികമായി ഈ ഭീകര സംഘടനകളും പ്രാദേശിക വിഘടനവാദി ഗ്രൂപ്പുകളും ചെറുബാലന്മാരെയും യുവാക്കളെയും ബ്രെയിൻവാഷ് ചെയ്ത് ഭീകര സംഘടനകളിൽ ചേർക്കുകയാണ് ചെയ്യുന്നത്. ഇനി ഇത്തരം നീക്കം നടന്നാൽ അന്നേരം മരിക്കാൻ തയ്യാറാവുക എന്ന അന്ത്യശാസനയാണ് ഇന്ന് സൈന്യം നൽകിയിരിക്കുന്നത്.
#WATCH Live from Srinagar: Army, CRPF and J&K Police address the media https://t.co/b4u0mnJzJD
— ANI (@ANI) February 19, 2019
സൈന്യം ഒരുങ്ങുന്നത് ശക്തമായി തിരിച്ചടിക്കാൻ
കാശ്മീർ താഴ്വരയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സൈനിക നീക്കമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. പുൽവാമ സംഭവത്തിന് പിന്നാലെ തന്നെ ഇവിടം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സന്ദർശിച്ചിരുന്നു. പാക്കിസ്ഥാന്റെ പണം വാങ്ങി ഇന്ത്യയിലിരുന്ന് ഇന്ത്യക്കെതിരെ പണിയെടുക്കുന്ന നേതാക്കളെ കരുതിയിരിക്കണമെന്ന് അദ്ദേഹം പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കാശ്മീരിലെ പല വിഘടനവാദി നേതാക്കളുടേയും സെക്യൂരിറ്റി കേന്ദ്രം പിൻവലിച്ചത്. അതിന് ശേഷം കാശ്മീരിൽ തിരിച്ചടിക്കാൻ സേനയ്ക്ക് പൂർണ പിന്തുണയും കേന്ദ്രസർക്കാർ നൽകി.
ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇപ്പോൾ സൈന്യം പത്രസമ്മേളനം നടത്തി കാശ്മീരിൽ തീവ്രവാദികളോട് കീഴടങ്ങാൻ ആവശ്യപ്പെടുന്നത്. ചരിത്രത്തിൽ ആദ്യമായാണ് സൈന്യം ഇത്തരമൊരു അന്ത്യശാസനം നൽകുന്നത്. വിഘടനവാദത്തിന് മക്കളെ ഇറക്കിവിടുന്ന അമ്മമാരോടും ഇനി അങ്ങനെ ചെയ്യരുതെന്നും ദുഃഖിക്കേണ്ടിവരുമെന്നും സൈന്യം മുന്നറിയിപ്പ് നൽകിയിട്ടുണ്ട. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇനി ഇന്ത്യൻ മണ്ണിൽ നിന്നുകൊണ്ട് പാക്കിസ്ഥാനുവേണ്ടി മുദ്രാവാക്യം മുഴക്കാനോ ആയുധമെടുത്ത് തെരുവിൽ ഇറങ്ങാനോ സൈന്യം ആരെയും അനുവദിക്കില്ലെന്ന് തന്നെയാണ്. വരും ദിവസങ്ങളിൽ ശക്തമായ പരിശോധനകൾ തീവ്രവാദികൾക്ക് താവളം ഒരുക്കുന്ന ഗ്രാമങ്ങളിൽ ഉണ്ടാകുമെന്ന് തന്നെയാണ് ചിനാർ കോർ മേധാവി നടത്തിയ പത്രസമ്മേളനം നൽകുന്ന സൂചനകൾ.
Stories you may Like
- ഹമാസിന്റെയും ഹിസ്ബുല്ലയുടെയും കേന്ദ്രങ്ങൾ തകർക്കാനുറച്ച് ഇസ്രയേൽ
- ആക്രമണം തുടന്നാൽ ബെയ്റൂട്ടും ഗസ്സയാവും; പശ്ചിമേഷ്യയിൽ യുദ്ധം രണ്ടുമാസം പിന്നിടുമ്പോൾ!
- പുൽവാമ പരാമർശത്തിലൂടെ ആന്റോ ആന്റണി അവഹേളിച്ചത് ഇന്ത്യൻ സൈനികരെ
- രക്തംചിന്തി ഇന്ത്യൻ സൈന്യം കാശ്മീരിൽ സമാധാനം കൊണ്ടുവരുമ്പോൾ!
- ഹൂതികൾക്കും, ഹിസ്ബുല്ലക്കും, ഹമാസിനുമെതിരെ ഒരുപോലെ പോരടിച്ച് ഇസ്രയേൽ സേന
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്