ജയ്ഷെയുടെ ഓപ്പറേഷൻ വിദഗ്ധൻ അബ്ദുൾ റഷീദ് ഖാസിയെ വെടിവച്ചുവീഴ്ത്തി ഇന്ത്യൻ സേന; മസൂദ് അസറിന്റെ ഓപ്പറേഷൻ സ്പെഷ്യലിസ്റ്റിനെ തന്നെ കൊന്ന് ജെയ്ഷെ മുഹമ്മദിനോട് പകരം വീട്ടി ഇന്ത്യ; 40 സൈനികരുടെ ചോരയ്ക്ക് തിരിച്ചടി കൊടുത്തത് ഇന്ത്യയിലേക്ക് മസൂദ് അസർ നേരിട്ടയച്ച കാർബോംബ് വിദഗ്ധനെ കാലപുരിക്കയച്ച്; 'ആക്രമണം വലുതായിരിക്കണം... ഇന്ത്യ കരയണം..' എന്ന സന്ദേശം പാലിച്ച് പുൽവാമ ഓപ്പറേഷൻ നടപ്പാക്കിയ ആസൂത്രകനെ നഷ്ടപ്പെട്ടത് ജെയ്ഷെക്ക് കനത്ത അടി
മറുനാടൻ ഡെസ്ക്
ശ്രീനഗർ: പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ഭീകരൻ ആദിർ ധറിന് പരിശീലനവും സഹായവും നൽകുകയും ഇതിന്റെ ആസൂത്രണം നിർവഹിക്കുകയും ചെയ്ത മുഖ്യ ഭീകരൻ അബ്ദുൾ റഷീദ് ഖാസിയെയും വെടിവച്ചിട്ട് ഇന്ത്യൻ സേന. മസൂദ് അസറിന്റെ മുഖ്യ ആസൂത്രകനാണ് അബ്ദുൾ റഷീദ് ഖാസിയെ ഇന്ത്യൻ സേന വധിച്ചത് 12 മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെയാണ്. ഇതോടെ പുൽവാമ സംഭവത്തിന് പകരംവീട്ടിയിരിക്കുകയാണ് ഇന്ത്യൻ സേന.
രണ്ട് ജയ്ഷെ മുഹമ്മദ് കമാൻഡർമാരെ വധിച്ചുവെന്ന വിവരമാണ് ആദ്യംപുറത്തുവന്നതെങ്കിലും ഇതിൽ കമ്രാൻ എന്ന ഖാസിയും ഉൾപ്പെട്ടു എന്ന സ്ഥിരികീരണം ഇപ്പോൾ പുറത്തുവരുന്നു. ഇവർക്കായി തിരച്ചിൽ നടക്കുന്നതിനിടെ ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെ നാല് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇതിന് പിന്നാലെ ഇവർ ഒളിച്ചിരുന്ന കെട്ടിടം വളഞ്ഞ് ഏറ്റുമുട്ടിയ സൈന്യം രണ്ടുപേരെ വധിക്കുകയായിരുന്നു. അഞ്ചുമണിക്കൂറിലേറെ നീണ്ട പോരാട്ടത്തിലാണ് രണ്ടുപേരെ വധിച്ചത്. ഒരു ഭീകരൻ കൂടി ഒളിച്ചിരിപ്പുള്ള കെട്ടിടത്തിന് ചുറ്റും സൈന്യം നിലയുറപ്പിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വിലയിരുത്താൻ ഡൽഹിയിൽ ഉന്നതതല യോഗം നടക്കുകയാണ്.
കൊല്ലപ്പെട്ടവർ ജയ്ഷെ കമാൻഡമാരായ കമ്രാനും ഹിലാലും ആണ് എന്ന വിവരമാണ് പുറത്തുവരുന്നത്. ആദിർ ധറിനെ പരിശീലിപ്പിക്കാൻ ഇക്കഴിഞ്ഞ ഡിസംബറിൽ തന്നെ ഇന്ത്യയിൽ എത്തിയ അബ്ദുൾ റഷീദ് ഖാസിയും ഇതേ കെട്ടിടത്തിൽ ഒളിച്ചിരിപ്പുണ്ടെന്ന സൂചന ലഭിച്ചതോടെയാണ് സൈന്യം കെട്ടിടം വളഞ്ഞ് ഇന്നലെ ആക്രമണം തുടങ്ങിയത്. ഖാസിയെ ജീവനോടെ പിടിക്കാൻ കഴിഞ്ഞാൽ ജയ്ഷെയുടെയും പാക്കിസ്ഥാന്റേയും പങ്ക് വ്യക്തമായും തെളിയിക്കാനാകും ഇന്ത്യയ്ക്ക്. ഇതിനായി ശ്രമം നടത്തിയെങ്കിലും നടന്നില്ല. എങ്കിലും ഘാസിയെ കൊലപ്പെടുത്താൻ കഴിഞ്ഞതോടെ ഇതിൽ ജയ്ഷെയുടെയും നേതാവ് മസൂദ് അസറിന്റെയും പങ്ക് നിസ്സംശയം തെളിയിക്കപ്പെടുമെന്ന് ഉറപ്പായി.
ഒരു കെട്ടിടത്തിൽ ഭീകരർ ഉണ്ടെന്ന സംശയത്തിൽ ഒരു മേജറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. അപ്പോഴാണ് പൊടുന്നനെ ആക്രമണം ഉണ്ടായത്. ഇതോടെ കൂടുതൽ സൈനികരെത്തി. ആദ്യമുണ്ടായ ആക്രമണത്തിൽ മേജർ ഉൾപ്പെടെ നാലു സൈനികർ വീരമൃത്യുവരിച്ചു. ഒരു നാട്ടുകാരനും കൊല്ലപ്പെട്ടു. മറ്റൊരു സൈനികന് പരിക്കേറ്റു. മേജർ ഡൂൺ ദിയാൽ, ഹവിൽദാർമാരായ ശിയോറാം, അജയ്കുമാർ, ഹരിസിങ് എന്നീ സൈനികർക്കാണ് ജീവൻ നഷ്ടമായത്. ശക്തമായി സേന തിരിച്ചടിച്ചതോടെ അഞ്ചുമണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ഖാസി ഉൾപ്പെടെ രണ്ട് ജയ്ഷെ കമാൻഡർമാരെ സൈന്യം വെടിവച്ചിടുകയായിരുന്നു.
പുൽവാമയിൽ സ്ഫോടനം നടന്ന സമയം അവിടെ ആദിർ ധർ മാത്രമല്ല, ഇതിന്റെ ആസൂത്രകരും ഉണ്ടായിരുന്നു എന്ന സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടക്കുകയായിരുന്നു. സമീപത്തെ ഒരു കെട്ടിടത്തിൽ ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സേന ഇവിടം വളഞ്ഞതും ആക്രമണം തുടങ്ങിയതും. എന്നാൽ ആരംഭത്തിൽ നാല് സൈനികർ വീരമൃത്യുവരിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം പോരാട്ടം അഞ്ചുമണിക്കൂർ പിന്നിടുമ്പോഴേക്കും രണ്ടു ഭീകരരെ വധിക്കുകയായിരുന്നു.
ഖാസി അഫ്ഗാനിൽ പയറ്റിത്തെളിഞ്ഞ കാർബോംബ് വിദഗ്ധൻ
ജയ്ഷെ മുഹമ്മദിന്റെ ഭീകരവാദ പരിശീലകനാണ് അബ്ദുൽ റഷീദ് ഖാസി എന്നാണ് അറിയുന്നത്. 2018 ഡിസംബറിൽ ഇന്ത്യയിലെത്തിയ ഘാസി ഈ മാസം 11ന് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽനിന്നു തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. അഫ്ഗാനിൽ അമേരിക്കയ്ക്കെതിരെ പോരാടിയിട്ടുണ്ട്. ഐഇഡി പോലുള്ള അത്യുഗ്ര സ്ഫോടക വസ്തുക്കളുണ്ടാക്കുന്നതിൽ വിദഗ്ധനായിരുന്നു ഖാസി. മസൂദ് അസ്ഹറിന്റെ അനന്തരവന്മാരെ കൊലപ്പെടുത്തിയതിന്റെ പ്രതികാരം എന്ന നിലയിലാണ് പുൽവാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയയ്തത്.
കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നു. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്.
പുൽവാമ ഭീകരാക്രമണത്തിന് വേണ്ടി കൃത്യമായ ആസൂത്രണം ഭീകരർ നടത്തിയിരുന്നു. പുൽവാമയിൽ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറിനെ പരിശീലിപ്പിച്ചു ചാവേർ ആകാനുള്ള വിധത്തിലേക്ക് മാറ്റിയത് ഇയാളായിരുന്നു. ജിഹാദ് ചെയ്താൽ സ്വർഗം കിട്ടുമെന്ന പ്രചരണമായിരുന്നു പ്രധാനമായും നടത്തിയത്. ആദിൽ അഹമ്മദ് ധറിനെ കുറിച്ച് നേരത്തെ വിവരം ലഭിച്ചിരുന്നെങ്കിലും ഇയാൾ ഈ ആക്രമണത്തിൽ പങ്കാളിയാകുമെന്ന കാര്യത്തിൽ അറിവുണ്ടായിരുന്നില്ല.
കാറ്റഗറി സിയിൽ പെട്ട തീവ്രവാദിയായിരുന്നു ഇയാൾ. പാർലമെന്റ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികദിനമായ ഫെബ്രുവരി ഒൻപതിന് ആക്രമണം പദ്ധതിയിടുന്നുവെന്ന വിധത്തിൽ സൂചനകൾ ഇന്റലിജൻസിനു ലഭിച്ചിരുന്നു. മുന്മാസങ്ങളിൽ പിടിച്ചെടുത്ത സംഭാഷണങ്ങളിലൊന്നും അത്തരത്തിലുള്ളതായിരുന്നു. ഇന്ത്യയെ കരയിക്കാൻ തക്കവിധം വലുതായിരിക്കണം ആക്രമണമെന്നായിരുന്നു ഒരു ശബ്ദസന്ദേശം. ഇതിനു പിന്നാലെയാണ് ഖാസിയെ ജയ്ഷെ തലവൻ മൗലാന മസൂദ് അസ്ഹർ കശ്മീരിലേക്ക് അയച്ചതെന്നാണു സൂചന.
ഇത്തരമൊരു വൻ ആക്രമണത്തിന് ഭീകരർ പദ്ധതിയിട്ടതായി മുന്നറിയിപ്പ് നൽകുന്നതിൽ ഇന്ത്യൻ ഇന്റലിജൻസിന് വീഴ്ച വന്നുവെന്ന ആരോപണം ഉയർന്നിരുന്നു. കാശ്മീർ ഗവർണർ തന്നെ ഇന്ന് ഇക്കാര്യം ഉന്നയിക്കുകയും ചെയ്തു. 'ബഡാ ഹോനാ ചാഹിയേ, ഹിന്ദുസ്ഥാൻ രോനാ ചാഹിയേ' (വലുതായിരിക്കണം....ഹിന്ദുസ്ഥാൻ കരയണം...) എന്ന ഒരു സന്ദേശം ആണ് മാസങ്ങൾക്ക് മുമ്പ് പിടിച്ചെടുത്തത്. ഇതോടെ തന്നെ അഫ്സൽ ഗുരുവിനെ തൂക്കിക്കൊന്നതിന്റെ വാർഷികമായ ഫെബ്രുവരി ഒമ്പതിന് രാജ്യത്ത് വൻ ആക്രമണത്തിന് സാധ്യതയുണ്ടെന്ന സംശയം ഉയർന്നിരുന്നു. ഇതിനായി ആസൂത്രണം നടക്കുന്നതിന്റെ സൂചനകൾ വന്നതിന് പുറമെയാണ് ഇതിന്റെ ബുദ്ധികേന്ദ്രം ആരായിരിക്കുമെന്ന കാര്യത്തിൽ ചില സൂചനകൾ ലഭിക്കുന്നത്.
ജയ്ഷെ മുഹമ്മദ് ഭീകരൻ ആദിൽ അഹമ്മദ് ധറാണു സ്ഫോടനം നടത്തിയത്. പക്ഷേ, ഈ ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ഘാസി ആയിരുന്നു. ജയ്ഷെ കമാൻഡറായ അബ്ദുൽ റഷീദ് ഖാസിയെയാണ് ഭീകരസംഘടന ഈ ദൗത്യം ഏൽപിച്ചത്. ഇന്ത്യയെ കരയിക്കുന്ന തരത്തിൽ അതി ശക്തമായ ആക്രമണം ആകണമെന്ന നിർദ്ദേശം വന്നത് ഖാസിയെ ഉദ്ദേശിച്ചാണെന്ന സൂചനകളാണ് പുറത്തുവരുന്നത്.
അഫ്ഗാൻ യുദ്ധത്തിൽ പങ്കെടുത്തിട്ടുള്ള സ്ഫോടക വിദഗ്ധനാണ് ഐഇഡി ഉപയോഗിച്ചുള്ള (റിമോട്ടിലൂടെയും മറ്റും സ്ഫോടനം നടത്താവുന്ന) ബോംബ് ക്രമീകരിച്ചതെന്നാണ് സൂചനകൾ ലഭിച്ചിട്ടുള്ളത. ഇത്തരത്തിൽ അഫ്ഗാനിലും മറ്റും പല സ്ഫോടനങ്ങളും നടന്നിരുന്നു. ഇതിന്റെ സൂത്രധാരൻ ആയിരുന്നു റഷീദ് ഖാസി. അഫ്ഗാനിൽ സമീപകാലത്ത് നടന്ന തരത്തിൽ ഉള്ള സ്ഫോടന രീതി തന്നെയാണ് വാഹനം ഓടിച്ചുകയറ്റി നടത്തുന്ന ആക്രമണ തന്ത്രം. ഇതാണ് ഇന്നലെ പുൽവാമയിലും പ്രയോഗിക്കപ്പെട്ടത്. ഇത്തരം സാമ്യങ്ങളെല്ലാം വിരൽ ചൂണ്ടുന്നത് ഈ ആക്രമണത്തിന്റെ മുഖ്യ ആസൂത്രകൻ ജയ്ഷെ കമാൻഡർ ആയ അബ്ദുൾ റഷീദ് ഖാസി തന്നെയെന്നാണ്.
ഭീകരാക്രമണങ്ങൾക്ക് ഉപയോഗപ്പെടുത്താനാകും വിധം ഐ ഇ ഡി ബോംബുകൾ ഒരുക്കുന്നതിലെ വിദഗ്ധനായ ഇയാളെ ഇന്ത്യയിലും ആക്രമണത്തിന് ചുമതല ഏൽപിക്കുകയായിരുന്നു എന്നാണ് സൂചനകൾ. അതേസമയം, നേരത്തെ തന്നെ ഇത്തരത്തിൽ ആക്രമണ സാധ്യതയുണ്ടെന്ന സൂചനകൾ ലഭിച്ചിട്ടും മുൻകരുതൽ എടുക്കാത്തതും മുന്നറിയിപ്പ് നൽകാത്തതുമെല്ലാം ഇപ്പോൾ ചർച്ചയാവുന്നു. ഡിസംബർ മുതൽ തന്നെ ഇത്തരത്തിൽ ആക്രമണത്തിനു പദ്ധതിയിട്ടിരുന്നതായും ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കശ്മീരിലേക്ക് ഡിസംബർ ഒൻപതിന് ഖാസി ഒളിച്ചുകടന്നതായാണു വിവരം. അവിടെനിന്നു ഡിസംബർ അവസാനത്തോടെ പുൽവാമയിലെത്തി. ഇക്കാര്യങ്ങളിൽ സൂചനകൾ ലഭിച്ചെങ്കിലും ഇയാളെ കണ്ടെത്താനോ പിടികൂടാനോ കഴിഞ്ഞിരുന്നില്ല. ഇയാളുടെ യാത്രാവഴികളും വ്യത്യസ്തമായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കാൽനടയായി മിക്ക സ്ഥലങ്ങളും താണ്ടിയായിരുന്നു ഓരോ കേന്ദ്രങ്ങൾ മാറി യാത്ര. സ്വകാര്യ വാഹനങ്ങൾ ഒട്ടും ഉപയോഗിക്കാതെ പൊതുവാഹനങ്ങളിൽ തന്നെ വന്ന്, അത്തരത്തിൽ ജനക്കൂട്ടത്തിൽ ഒളിച്ചുകടന്നാണ് പുൽവാമയിൽ ഖാസി എത്തുന്നത്. അസ്ഹറിന്റെ മരുമക്കളും ജയ്ഷെ കമാൻഡർമാരുമായ തൽഹ, ഉസ്മാൻ എന്നിവരുടെ കൊലപാതകത്തിലുള്ള പ്രതികാരത്തിന്റെ ഭാഗമായിട്ടായിരുന്നു ഘാസി ആക്രമണത്തിന് പദ്ധതിയിട്ടതെന്നാണ് ലഭിച്ചിട്ടുള്ളവിവരം. ഉസ്മാന്റെ മരണത്തിനു തൊട്ടുപിന്നാലെ, പ്രതികാരം ചെയ്യുന്ന കുറിപ്പും ജയ്ഷെ പുറത്തുവിട്ടിരുന്നത് ഇതിന്റെ സൂചനയായി വിലയിരുത്തുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്