Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭർത്താവ് കൃഷ്ണനുണ്ണി കനകദുർഗയുടെ താമസസ്ഥലത്ത് എത്തിക്കണം; ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുർഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം; കുട്ടികൾ ഉള്ളപ്പോൾ പൊലീസുകാർ മഫ്തിയിൽ ആയിരിക്കണം; ശബരിമല ദർശനം നടത്തിയ ശേഷം കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലെന്ന കനകദുർഗ്ഗയുടെ പരാതിയിൽ ബാലക്ഷേമസമിതിയുടെ തീർപ്പ് ഇങ്ങനെ

ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭർത്താവ് കൃഷ്ണനുണ്ണി കനകദുർഗയുടെ താമസസ്ഥലത്ത് എത്തിക്കണം; ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുർഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം; കുട്ടികൾ ഉള്ളപ്പോൾ പൊലീസുകാർ മഫ്തിയിൽ ആയിരിക്കണം; ശബരിമല ദർശനം നടത്തിയ ശേഷം കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലെന്ന കനകദുർഗ്ഗയുടെ പരാതിയിൽ ബാലക്ഷേമസമിതിയുടെ തീർപ്പ് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

പെരിന്തൽമണ്ണ: ശബരിമല ദർശനം നടത്തിയ ശേഷം കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗ്ഗ നൽകിയ പരാതിയൽ തീർപ്പുകൽപ്പിച്ച് ജില്ലാ ബാലക്ഷേമ സമിതി. കനകദുർഗയ്ക്ക് അവരുടെ കുട്ടികളെ ആഴ്ചയിലൊരിക്കൽ വിട്ടുനൽകണമെന്ന് ഉത്തരവിട്ടു. ശനിയാഴ്ച വൈകിട്ട് രണ്ടു കുട്ടികളെയും ഭർത്താവ് കൃഷ്ണനുണ്ണി കനകദുർഗയുടെ താമസസ്ഥലത്തെത്തിക്കണം.

ഞായറാഴ്ച വൈകിട്ട് കുട്ടികളെ കനകദുർഗ കൃഷ്ണനുണ്ണിയുടെ താമസസ്ഥലത്ത് തിരിച്ചെത്തിക്കണം. കുട്ടികളുമായുള്ള യാത്രയിലും കനകദുർഗയുടെ വീട്ടിൽ കുട്ടികൾ ഉള്ള സമയത്തും പൊലീസുകാർ മഫ്തിയിലായിരിക്കണമെന്നും സിഡബ്ല്യുസി വ്യക്തമാക്കി. ശബരിമല ദർശനം നടത്തിയ ശേഷമുണ്ടായ വധഭീഷണിയെത്തുടർന്ന് കനകദുർഗയ്ക്ക് മുഴുവൻസമയ പൊലീസ് സംരക്ഷണം നൽകാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.

മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്ന കനകദുർഗയുടെ പരാതിയിന്മേൽ പെരിന്തൽമണ്ണ ഡിവൈഎസ്‌പിയോട് മനുഷ്യാവകാശ കമ്മീഷൻ അടിയന്തിര റിപ്പോർട്ട് നൽകാൻ ഉത്തരവിട്ടു. ഫെബ്രുവരി ആദ്യവാരത്തിലാണ് കനകദുർഗ മക്കളെ കാണാൻ അനുവദിക്കണമെന്ന പരാതി മനുഷ്യാവകാശ കമ്മീഷന് നൽകിയത്. കോടതി ഉത്തരവ് പ്രകാരം വീട്ടിൽ കയറാൻ അനുവദിച്ചതായും പൊലീസ് സംരക്ഷണം ലഭിക്കുന്നതായും ബോധിപ്പിച്ച കനകദുർഗ്ഗ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നാണ് പ്രധാനമായും ചൂണ്ടിക്കാട്ടിയ പരാതി.

അയ്യപ്പനെ ദർശനം നടത്തിയ യുവതി ഇപ്പോൾ പെരിന്തൽമണ്ണയിലെ അങ്ങാടിപ്പുറത്തെ വീട്ടിൽ പൊലീസ് സംരക്ഷണയിൽ ഒറ്റക്കാണ് താമസം. വീട്ടുകാരുമായി തെറ്റിയതോടെ ഇനി യുവതിയുമായി ഒരുമിച്ചു ജീവിക്കാൻ സാധിക്കില്ലെന്ന തീരുമാനത്തിലാണ് ഭർത്താവ് കൃഷ്ണനുണ്ണി. അതുകൊണ്ട് തന്നെ ശബരിമല കയറിയ കനകദുർഗയുമായുള്ള ബന്ധം വേർപെടുത്താനാണ് കൃഷ്ണനുണ്ണി ഒരുങ്ങുന്നത്. എന്നാൽ, കോടതി വിധി അനുസരിച്ച് ശബരിമല കയറി എന്നത് ഒരു കുറ്റമാക്കി ചൂണ്ടിക്കാട്ടി എങ്ങനെ കേസുമായി മുന്നോട്ടു പോകുമെന്ന ചോദ്യമാണ് കൃഷ്ണനുണ്ണിക്ക് മുന്നിലുള്ളത്. ശബരിമല കയറി എന്ന കാരണം പറഞ്ഞ് വിവാഹ മോചന ഹർജി നൽകുന്നതിനായി രണ്ട് അഭിഭാഷകരെ കണ്ടെങ്കിലും ശബരിമലദർശനം എങ്ങനെ വിവാഹമോചനത്തിനു കാരണമായി പറയുമെന്ന ആശയക്കുഴപ്പം തീർന്നിട്ടില്ല. ഇവർ തമ്മിലുള്ള മാനസിക പൊരുത്തം ഇല്ലായ്മ കോടതിക്ക് മുന്നിൽ ചൂണ്ടിക്കാട്ടാനാണ് ഒരുങ്ങുന്നത്.

കനകദുർഗ കോടതിയുത്തരവിലൂടെ അങ്ങാടിപ്പുറത്തെ ഭർതൃവീട്ടിൽ എത്തിയതോടെ കൃഷ്ണനുണ്ണി മാതാവ് സുമതിയമ്മയ്ക്കും 12 വയസുള്ള ഇരട്ടക്കുട്ടികൾക്കുമൊപ്പം വാടകവീട്ടിലേക്കു താമസം മാറിയിരുന്നു. കനകദുർഗ തനിച്ചാണു താമസം. സുഹൃത്ത് ബിന്ദുവിനൊപ്പം മല ചവിട്ടാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടതോടെ കനകദുർഗ ദിവസങ്ങളോളം അജ്ഞാതവാസത്തിലായിരുന്നു. അപ്പോൾ കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഒന്നും ഓർത്തില്ല. ശബരിമല കയറിയാൽ മതിയെന്ന ചിന്തയായിരുന്നു അവർക്ക്. പിന്നീട് കുറച്ചു ദിവസങ്ങൾക്ക് ശേഷം ഇരുളിന്റെ മറവിൽ പൊലീസിന്റെ സഹായത്തോടെ ദർശനം നടത്തി കനകദുർഗ്ഗയും ബിന്ദുവും. ഇതിന്‌ശേഷം പ്രതിഷേധം ശക്തമായതോടെ പലയിടത്തായി ഒളിവു ജീവിതമായിരുന്നു കനകദുർഗ്ഗ നയിച്ചത്.

പിന്നീടു ഭർതൃവീട്ടിലെത്തിയപ്പോൾ അമ്മയി അമ്മയുമായി കൈയാങ്കളിയായി. സുമതിയമ്മ പട്ടികക്കഷണത്തിനടിച്ചെന്നു പറഞ്ഞ് കനകദുർഗ ചികിത്സ തേടി. തന്നെ തള്ളിയിട്ടെന്ന വാദവുമായി സുമതിയമ്മയും ആശുപത്രിയിലെത്തി. അങ്ങാടിപ്പുറത്തെ വീട്ടിൽ കയറ്റില്ലെന്നു കൃഷ്ണനുണ്ണിയും തറവാട്ടുവീട്ടിൽ കയറ്റില്ലെന്നു സഹോദരനും പ്രഖ്യാപിച്ചതോടെയാണു കോടതിയെ സമീപിച്ച് ഭർതൃവീട്ടിൽ കഴിയാൻ അനുമതി നേടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP