ഗർഭിണി ആക്കിയതാരെന്ന് ചോദിച്ചപ്പോൾ പെൺകുട്ടി പറഞ്ഞത് സ്വന്തം പിതാവിന്റെ പേര്; തുടർ ചോദ്യങ്ങളിൽ നിന്നും റോബിൻ അച്ചൻ നിരന്തരം പീഡിപ്പിച്ചെന്ന് ബോധ്യമായി; യഥാർത്ഥ പീഡകനായ വൈദികനെ രക്ഷിക്കാൻ പെൺകുട്ടി സ്വന്തം അച്ഛനെ കരുവാക്കുമെന്ന് കരുതിയില്ല; ആറു പേർ രക്ഷപെടുമ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടുന്നില്ല; ഇരയും സാക്ഷികളും കൂറുമാറിയ കേസിൽ സത്യം പുറത്തു കൊണ്ടുവന്നത് ശാസ്ത്രീയ പരിശോധന: ബാലപീഡകനായ ഫാ. റോബിനെ പഴുതടച്ച് ജയിലിൽ അടച്ച കഥ വിവരിച്ച് മുൻ പേരാവൂർ സിഐ സുനിൽകുമാർ
എം മനോജ് കുമാർ
തിരുവനന്തപുരം: വളരെയധികം സങ്കീർണ്ണതകൾ നിറഞ്ഞ കേസ് ആയിരുന്നു ഇന്നു വിധി വന്ന കൊട്ടിയൂർ പീഡനക്കേസെന്ന് ഈ കേസ് അന്വേഷിച്ച അന്നത്തെ പേരാവൂർ സിഐ സുനിൽകുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫാദർ റോബിൻ മാത്രമാണ് ഈ പീഡനക്കേസിൽ ശിക്ഷിക്കപ്പെട്ടത്. ഈ കേസിൽ റോബിനെ രക്ഷിക്കാൻ ശ്രമിച്ച ആറു പ്രതികൾ രക്ഷപ്പെട്ടിട്ടുണ്ട്. വിധി പഠിച്ച ശേഷം പ്രോസിക്യൂഷൻ അപ്പീൽ പോകും. ഫാദർ റോബിൻ മാത്രം ശിക്ഷിക്കപ്പെട്ടാൽ പോരാ. അപ്പോൾ യഥാർത്ഥ നീതി നടപ്പാക്കപ്പെടില്ല. മറ്റുള്ള പ്രതികൾ കൂടി ശിക്ഷിക്കപ്പെടണം. ഇരയായ പെൺകുട്ടി മുതൽ അങ്ങോട്ട് നീളുന്ന സാക്ഷികൾ മുഴുവൻ കൂറുമാറിയ കേസ് കൂടിയാണിത്.
സർക്കാർ സാക്ഷികളുടെ വാദങ്ങളും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ തെളിവുകളും കാരണമാണ് കൊട്ടിയൂർ പീഡനക്കേസിൽ ഫാദർ റോബിൻ ശിക്ഷിക്കപ്പെടാൻ കാരണം. ഒരു ടീം വർക്കിന്റെ വിജയം കൂടിയാണിത്- പേരാവൂർ സിഐയായിരുന്ന ഇപ്പോഴത്തെ കുറ്റ്യാടി സിഐ എൻ.സുനിൽകുമാർ പറഞ്ഞു. പ്രായപൂർത്തിയാകാത്ത ഈ പെൺകുട്ടി പ്രസവിച്ച ശേഷമാണ് കൊട്ടിയൂർ പീഡനക്കേസ് പുറത്തുവരുന്നത്. സംഭവം അറിഞ്ഞെത്തിയ ചൈൽഡ് ലൈൻ പ്രവർത്തകരാണ് പെൺകുട്ടിക്ക് നേരെ നടന്ന ലൈംഗിക പീഡനം സ്ഥിരീകരിക്കുന്നത്. കേസ് വിശദമായി അന്വേഷിക്കാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. കുട്ടിയെ ചോദ്യം ചെയ്തപ്പോൾ തന്നെ കുട്ടി വൻ സമ്മർദ്ദം നേരിടുന്നുവെന്ന സൂചനകൾ വന്നിരുന്നു.
നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി വേറെ ഒരാളുടെ പേരാണ് പീഡനത്തിന്റെ പേരിൽ പറഞ്ഞത്. അതിലൊന്നും കഥയില്ലെന്നു ഞങ്ങൾക്ക് മനസിലായി. ഇതോടെ കുട്ടി സ്വന്തം അച്ഛന്റെ പേരാണ് പ്രതിസ്ഥാനത്ത് പറഞ്ഞത്. അച്ഛന്റെ പേര് പറഞ്ഞപ്പോൾ ഞങ്ങൾ അച്ഛനെ വിശദമായി ചോദ്യം ചെയ്തു. അച്ഛനെ ചോദ്യം ചെയ്തപ്പോൾ കുട്ടിയുടെ അച്ഛൻ നിരപരാധിയാണെന്ന് വ്യക്തമായി. അപ്പോൾ തന്നെ, യഥാർത്ഥ പ്രതിയായ ഇപ്പോൾ ശിക്ഷിക്കപ്പെട്ട ഫാദർ റോബിനിലേക്ക് തെളിവുകൾ നീണ്ടുചെന്നു. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ഫാദർ റോബിന്റെ നിരന്തര പീഡനം കാരണമാണ് കുട്ടി ഗർഭിണിയായതെന്നു വ്യക്തമായി.
കുട്ടിയുടെ മൊഴികൾ ഞങ്ങളെ വലച്ചിരുന്നു. ഒട്ടും സത്യസന്ധമല്ലാത്ത മൊഴികളാണ് കുട്ടിയുടെ പിതാവാരെന്ന കാര്യത്തിൽ കുട്ടി നൽകിയത്. പീഡന വിവരങ്ങളും മറച്ചു വെയ്ക്കാൻ ശ്രമിച്ചു. അവിഹിതം വഴി കുട്ടി ജനിച്ചപ്പോൾ അച്ഛന്റെ സ്ഥാനത്ത് സ്വന്തം പിതാവിന്റെ പേര് വരെ കുട്ടി പറഞ്ഞു എന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പക്ഷെ അതൊന്നും സത്യമല്ലെന്നും യഥാർത്ഥ സത്യം കണ്ടെത്തുക തന്നെ ചെയ്യണ്ടതുണ്ടെന്നും ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇങ്ങിനെ തീരുമാനമെടുത്ത് അന്വേഷിച്ചപ്പോഴാണ് പ്രതി സ്ഥാനത്ത് ഫാദർ റോബിന്റെ പേര് കടന്നുവരുന്നത്. ഫാദർ റോബിൻ തന്നെയാണ് നിരന്തര പീഡനം വഴി തന്നെ ഗർഭിണിയാക്കിയതെന്നു ഒടുവിൽ കുട്ടി ഞങ്ങളോട് സമ്മതിച്ചു. പക്ഷെ അതിനു ശേഷവും സങ്കീർണ്ണതകൾ ഒടുങ്ങിയില്ല.
വാദം വന്നപ്പോൾ ഞങ്ങൾ കൂടുതൽ കുരുക്കിലായി. സാക്ഷികൾ ഏകദേശം മുഴുവനായി തന്നെ കൂറുമാറി. ഈ കൂറുമാറിയവരിൽ ഒന്നാം സാക്ഷിയായ ഇരയായ ഈ പെൺകുട്ടിയും രണ്ടാം സാക്ഷിയായ കുട്ടിയുടെ അമ്മയും ഉണ്ടായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട സാക്ഷികൾ മുഴുവൻ കൂറുമാറി എന്ന് തന്നെ പറയാം. കാരണം സർക്കാർ സാക്ഷികൾ മാത്രമാണ് കേസിന്റെ അവസാനം വരെ കൂടെ നിന്നത്. പക്ഷെ ശാസ്ത്രീയമായ അന്വേഷണം വഴി ഞങ്ങൾ കുറ്റകൃത്യം തെളിയിക്കുക തന്നെയായിരുന്നു. പീഡനവേളയിൽ തനിക്ക് പ്രായപൂർത്തിയായിട്ടില്ലെന്നു പെൺകുട്ടി ഞങ്ങളോട് പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ ആ ഘട്ടത്തിൽ തന്നെ കുട്ടിയുടെ പ്രായം തെളിയിക്കുന്ന ഒറിജിനൽ രേഖകൾ ഞങ്ങൾ കൈവശപ്പെടുത്തിയിരുന്നു. പ്രസവിക്കുമ്പോൾ ഈ കുട്ടി മൈനർ ആയിരുന്നു. ഇതേ കുട്ടി വാദവേളയിൽ തന്റെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധം നടന്നത് എന്ന് കോടതിയിൽ പറഞ്ഞു. അത്ര ശക്തമായ രീതിയിലാണ് ഫാദർ റോബിൻ ഈ കേസിൽ നീങ്ങിയത്.
പക്ഷെ കോടതി മുൻപാകെ യഥാർത്ഥ തെളിവുകൾ നിലനിൽക്കെയായിരുന്നു. ശരിക്കും ഈ കേസിൽ കൂടുതൽ പ്രതികൾ അറസ്റ്റിലാകേണ്ടതുണ്ടായിരുന്നു. ഒന്നുമുതൽ നീളുന്ന സാക്ഷികളുടെ മൊഴിമാറ്റമാണ് ഫാദർ റോബിൻ ഒഴികെയുള്ള പ്രതികൾ രക്ഷപ്പെടാൻ കാരണം. പക്ഷെ പ്രോസിക്യൂഷൻ ഈ കേസിൽ മേൽക്കോടതിയിൽ അപ്പീലിന് പോകും. കാരണം പ്രധാന മൂന്നു പ്രതികൾ കൂറുമാറിയത് ഈ കേസിന്റെ പ്രത്യേകതയാണ്. ഒന്നും രണ്ടും മൂന്നും സാക്ഷികൾ കൂറുമാറുക എന്ന് പറഞ്ഞാൽ ഏത് കേസിനെ സംബന്ധിച്ചും അതൊരു പ്രതിസന്ധി ഘട്ടമാണ്. സാധാരണ കേസുകളിൽ സംഭവിക്കാത്ത രീതിയിൽ ഈ കേസിൽ അങ്ങിനെയൊരു കൂറുമാറൽ നടന്നു. പക്ഷെ ശാസ്ട്രീയ തെളിവുകൾ മറുമരുന്ന് ആയി ഞങ്ങൾ ഹാജരാക്കിയിരുന്നു. കൂറുമാറലും ശാസ്ത്രീയ തെളിവുകളും കോടതി മുൻപാകെ വന്നു. വിധി പ്രസ്താവിച്ചപ്പോൾ കൂറുമാറിയ ഒന്നും രണ്ടും സാക്ഷികളെ നോട്ടീസ് അയച്ചു വിളിച്ചു വരുത്താൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ഇരയായ പെൺകുട്ടിയും കുട്ടിയുടെ അമ്മയുമാണ് ഒന്നും രണ്ടും സാക്ഷികൾ. മൂന്നാം സാക്ഷി കുട്ടിയുടെ അച്ഛൻ ആയിരുന്നു. കേസ് ഒതുക്കാൻ വളരെ വ്യാപകമായ ശ്രമങ്ങൾ ഫാദർ റോബിന്റെ ഭാഗത്ത് നിന്ന് വന്നിരുന്നു. പക്ഷെ സമ്മർദ്ദങ്ങൾ ഞങ്ങളുടെ മുന്നിലേക്ക് നീണ്ടുവന്നില്ല. സഭയുടെ ഭാഗത്ത് നിന്നും അസ്വാഭാവികമായ നീക്കങ്ങൾ ഒന്നും വന്നതുമില്ല. ഫാദർ റോബിൻ ഈ കേസിൽ നിന്നും ഊരാൻ കഴിയാവുന്ന കാര്യങ്ങൾ മുഴുവൻ ചെയ്തിരുന്നു. പക്ഷെ ഒന്നും ഫാദറുടെ കയ്യിൽ ഒതുങ്ങി നിന്നില്ല. കാനഡയിലേക്ക് പോകും വഴി തൃശൂർ വച്ചാണ് ഞങ്ങൾ ഫാദർ റോബിനെ അറസ്റ്റ് ചെയ്യുന്നത്.
ഫാദർ റോബിനെ അറസ്റ്റ് ചെയ്തപ്പോഴും വലിയ ഇടപെടലുകൾ ഒന്നും വന്നില്ല-സുനിൽ കുമാർ പറഞ്ഞു. 2004 ൽ എസ്ഐയായി സർവീസിൽ കയറിയാണ് സുനിൽ കുമാർ. മലബാർ ഭാഗത്തെ വിവിധ സ്റ്റേഷനുകളിൽ ആയിരുന്നു എസ്ഐയായി സേവനമനുഷ്ടിച്ചു. അതിനു ശേഷം 2015 ലാണ് സിഐ ആയി മാറുന്നത്. നാദാപുരത്ത് ആണ് സിഐ ആയി ചുമതലയേറ്റത്. അതിനുശേഷമാണ് പേരാവൂർ സിഐയാകുന്നത്. പേരാവൂർ സിഐ ആയ സമയത്താണ് കൊട്ടിയൂർ പീഡനക്കേസ് കേസ് തലപൊക്കുന്നത്. ഒടുവിൽ അങ്ങേയറ്റം പൊരുതി നീങ്ങിയശേഷമാണ് ഈ കേസിൽ വിധി വരുന്നത്. അന്വേഷണം കഴിഞ്ഞു ചാർജ് ഷീറ്റ് സമർപ്പണവേളയിൽ സുനിൽകുമാർ പേരാവൂരിൽ നിന്ന് മാറിയിരുന്നു. പക്ഷെ കേസിലെ മേൽ നടപടികൾ സുനിൽകുമാർ എപ്പോഴും ശ്രദ്ധിക്കുകയും ചെയ്തിരുന്നു.
പ്രായപൂർത്തിയാകാത്ത കൊട്ടിയൂരിലെ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ ഫാദർ റോബിൻ വടക്കുംചേരിക്ക് തലശ്ശേരി പോക്സോ കോടതി ഇന്നാണ് 20 വർഷം കഠിന തടവ് വിധിച്ചത്. മൂന്ന് ലക്ഷം രൂപ പിഴ അടക്കണം; 1.5 ലക്ഷം രൂപ ഇരയായ പെൺകുട്ടിക്കും നൽകണമെന്നും കോടതി ഉത്തരവിട്ടുണ്ട്. കുട്ടിയെ രക്ഷിക്കേണ്ട വൈദികൻ തന്നെ നീചമായ ലൈംഗിക ദുരുപയോഗം ചെയ്തെന്ന് തലശ്ശേരി പോക്സോ കോടതി വിലയിരുത്തി. കള്ളസാക്ഷി പറഞ്ഞ പെൺകുട്ടിയുടെ മാതാപിതാക്കൾക്കെതിരെയും നടപടി വേണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ബാലപീഡകനായ വൈദികനെതിരെ ശക്തമായ വിധിയാണ് പുറത്തുവന്നത് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ബാലികയെ പീഡിപ്പിച്ച വൈദികനെതിരായ ശിക്ഷ വിധിച്ചത്.
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് നേരത്തെ കോടതി കണ്ടെത്തിയിരുന്നു. വിചാരണ വേളയിൽ പെൺകുട്ടിയും രക്ഷിതാക്കളും കൂറ് മാറിയിരുന്നെങ്കിലും ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയമായ തെളിവുകൾ വൈദികന് തിരിച്ചടി ആകുകയായിരുന്നു. വൈദികൻ തന്നെയാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നതിന് തെളിവുകൾ പുറത്തുവന്നിരുന്നു. അതേസമയം കേസിൽ രണ്ട് മുതൽ ഏഴു വരെയുള്ള പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. കന്യാസ്ത്രീകളും ഫാ. തേരകവും അടക്കമുള്ളവരെയാണ് കോടതി തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടത്.. കമ്പ്യൂട്ടർ പഠിക്കാനായി വന്ന പെൺകുട്ടിയെ ഫാദർ റോബിൻ വടക്കംചേരി പീഡിപ്പിച്ചു ഗർഭിണിയാക്കി എന്നാണ് കേസ്. പെൺകുട്ടി പ്രസവിച്ചതോടെ 2017 ഫെബ്രുവരി 26 നാണ് സംഭവം പുറംലോകം അറിഞ്ഞത്.കാനഡയിലേക്ക് കടക്കാൻ ശ്രമിച്ച ഫാദർ റോബിനെ വിമാനത്താവളത്തിലേക്കുള്ള യാത്ര മധ്യേയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്