ആരോപണങ്ങൾ തെറ്റിദ്ധാരണാജനകം; ആറു ലക്ഷം രൂപ അടച്ചാൽ വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞിട്ടില്ല; ചന്ദ്രൻ അടയ്ക്കാനുള്ളത് 12 ലക്ഷം രൂപ തന്നെ; കേസ് ഉള്ളത് കാരണം അഞ്ച് ലക്ഷം അടച്ചത് ലോൺ അകൗണ്ടിൽ ഉൾപ്പെടുത്താൻ സാധിക്കില്ല; കാര്യങ്ങൾ കോടതിയിൽ വിശദീകരിക്കും; കാട്ടക്കട ബ്രാഞ്ചിൽ നിന്ന് ലോൺ എടുത്ത ചന്ദ്രന്റെ ആരോപണങ്ങൾക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്ന് കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രനുമായി ബന്ധപ്പെട്ട് മറുനാടൻ മലയാളി നൽകിയ വാർത്തയ്ക്ക് വിശദീകരണവുമായി ഫെഡറൽ ബാങ്ക് അധികൃതർ. കാർഷിക ലോൺ എടുത്തതുമായി ബന്ധപ്പെട്ട് ചന്ദ്രന് ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ 12 ലക്ഷം രൂപ കുടിശികയുണ്ട്. പലിശയും ചേർത്താണ് ഈ തുക വന്നത്. എന്നാൽ ലോൺ കാലാവധി പിന്നിടുകയും ഇത് നോൺ പെർഫോർമിങ്ങ് അസറ്റായി പ്രഖ്യാപിക്കുകയും ചെയ്തു. നെടുമങ്ങാട് സബ് കോടതിക്ക് മുൻപാകെ ഇതിന്റെ നടപടികൾക്കായുള്ള നീക്കങ്ങൾ നടക്കുകയാണ്. ചന്ദ്രനെതിരെ ഇതുവരെ നടപടികൾ ബാങ്കിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ലോണിന്റെ കാര്യത്തിൽ അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടച്ചപ്പോൾ തന്നെ ചന്ദ്രന് മൊത്തം 12 ലക്ഷം കുടിശികയുണ്ട് എന്ന കാര്യം ചന്ദ്രനെ ബാങ്ക് ബോധ്യപ്പെടുത്തിയിരുന്നു. അഞ്ചു ലക്ഷം അടച്ചതിനു ശേഷം ഇനി ഏഴുലക്ഷം രൂപ അടയ്ക്കാനുണ്ട് എന്നാണ് ബാങ്ക് ചന്ദ്രനെ അറിയിച്ചത്. അഞ്ചു ലക്ഷം അടച്ചപ്പോൾ അതിനു ബാങ്ക് രസീതിയും നൽകിയിരുന്നു. ചന്ദ്രൻ അഞ്ചു ലക്ഷം രൂപ അടച്ചത് കേസ് ഫയൽ ചെയ്ത അക്കൗണ്ടിലായതിനാൽ ലോൺ അക്കൗണ്ടിലേക്ക് ഈ തുക ക്രെഡിറ്റ് ചെയ്തിട്ടില്ല. ഇത് ബാങ്ക് നാളുകളായി പിന്തുടർന്ന് വരുന്ന ചട്ടമാണ്. ബാക്കി ഏഴ് ലക്ഷം രൂപ അടയ്ക്കണമെന്ന് കാട്ടി ബാങ്ക് അധികൃതർ ചന്ദ്രന് അറിയിപ്പ് നൽകിയിരുന്നു. എന്നാൽ ഇയാൾ ഇതിന് തയാറായില്ലെന്ന് മാത്രമല്ല ലോൺ ക്ലോസ് ചെയ്യാനുള്ള അപേക്ഷയും സമർപ്പിച്ചിരുന്നില്ല. ആറുലക്ഷം രൂപ അടച്ചാൽ ചന്ദ്രന്റെ ബാധ്യതകൾ അവസാനിക്കും എന്ന് ബാങ്ക് ചന്ദ്രനോട് പറഞ്ഞിട്ടില്ല.
എന്നാൽ ഫെബ്രുവരി എട്ടിന് അഞ്ചു ലക്ഷം രൂപ അടച്ച ചന്ദ്രൻ 13ന് അഭിഭാഷകനും ആളുകളുമായി ബാങ്കിൽ എത്തുകയും മുൻപ് അടച്ച അഞ്ചു ലക്ഷം രൂപയിൽ ബാധ്യത തീർക്കണമെന്ന് ആവശ്യപ്പെടുകയും ബാങ്കിൽ ബഹളം വയ്ക്കുകയും ചെയ്തു. വൈകുന്നേരം മൂന്ന് മണി മുതൽ രാത്രി എട്ട് മണി വരെ മൂന്ന് വനിതകൾ ഉൾപ്പടെയുള്ള ബാങ്ക് സ്റ്റാഫിനെ തടഞ്ഞ് വയ്ക്കുകയും ചെയ്തിരുന്നു. ഈ സമയം ബാങ്കിൽ നിന്നും പൊലീസ് സഹായവും അഭ്യർത്ഥിച്ചിരുന്നു. ബാങ്കിന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചതിനും അക്രമം നടത്തിയതിനും ചന്ദ്രനെതിരെ നിയമ നടപടി എടുക്കുന്നതിനെ കുറിച്ച് ഇപ്പോൾ ബാങ്ക് ആലോചിക്കുകയാണ്. എന്നാൽ ഈ പ്രശ്നത്തിൽ സത്യത്തിന് വിരുദ്ധമായി ചന്ദ്രൻ മാധ്യമങ്ങൾക്ക് വാർത്ത നൽകുകയും തെറ്റിധരിപ്പിക്കുകയും ചെയ്തു. ബാങ്ക് മാനേജർ ഇയാളുടെ വീട്ടിൽ ചെന്നെന്നും സെയിൽ നോട്ടീസ് പതിച്ചു എന്നതടക്കമുള്ള വാർത്തകൾ വാസ്തവ വിരുദ്ധമാണ്. ആറ് ലക്ഷം അടച്ചാൽ ബാധ്യത തീർത്ത് തരാമെന്ന് ബാങ്കിന്റെ ഭാഗത്ത് നിന്നും പ്രതികരണമുണ്ടായി എന്ന് പറയുന്നത് തെറ്റാണ്. ഈ മാസം 18ന് തുക തിരിച്ചടയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി മുൻപാകെ സമർപ്പിക്കും-മറുനാടന്‍ നൽകിയ വിശദീകരണകുറിപ്പിൽ ബാങ്ക് പറയുന്നു. .
രണ്ടു ദിവസം മുൻപാണ് ഫെഡറൽ ബാങ്കിൽ നിന്നും ലോൺ എടുത്ത് പ്രതിസന്ധിയിലായ ചന്ദ്രൻ എന്ന കർഷകന്റെ കഥ മറുനാടൻ മലയാളി പ്രസിദ്ധീകരിക്കുന്നത്. നാലര ലക്ഷം രൂപ കാർഷിക ലോൺ എടുത്തതിനെ തുടർന്ന് പ്രതിസന്ധിയിലായ ചന്ദ്രൻ ഈ ലോണിന്റെ കാര്യത്തിൽ നിയമനടപടി നേരിടുകയാണ്. ഈ കേസിൽ പലിശയും മുതലും അടക്കം പത്ത് ലക്ഷം രൂപ ചന്ദ്രൻ അടയ്ക്കണമെന്ന് കോടതി വിധി വന്നിരുന്നു. അതിനിടയിലാണ് ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെടുന്നത്. അതുപ്രകാരം അഞ്ചു ലക്ഷം രൂപ ചന്ദ്രൻ ഫെബ്രുവരി എട്ടിന് അടയ്ക്കുകയും ചെയ്തു. അതിനു ശേഷം ഇനി ഏഴു ലക്ഷം രൂപ കൂടി അടയ്ക്കണം എന്ന് ബാങ്ക് ചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു.
ആറു ലക്ഷം രൂപ വൺ ടൈം സെറ്റിൽമെന്റ് എന്ന പേരിൽ അടയ്ക്കാൻ പറഞ്ഞ ബാങ്ക് കൂറുമാറിയതാണ് പ്രശ്നമായത്. ലോഡ്ജ് പണയപ്പെടുത്തി അഞ്ചു ലക്ഷം രൂപ അടച്ചപ്പോഴാണ് ഇനിയും അഞ്ചു ലക്ഷം രൂപ അടയ്ക്കാൻ ഉണ്ടെന്ന കാര്യം ബാങ്ക് പറയുന്നത്. ഇതോടുകൂടിയാണ് അഭിഭാഷകനും രാഷ്ട്രീയ നേതാക്കളുമായി ചന്ദ്രൻ നേരിൽ ബാങ്കിൽ ചെന്നത്. പക്ഷെ ചന്ദ്രനോട് ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാം എന്ന് പറഞ്ഞ കാര്യം മറുനാടന്‍ നൽകിയ മറുപടിയിൽ ഫെഡറൽ ബാങ്ക് നിഷേധിക്കുകയാണ്. ഈ കാര്യത്തിൽ നിയമനടപടി സ്വീകരിക്കും എന്നും ചന്ദ്രൻ മാധ്യമങ്ങൾക്ക് നൽകിയ വിശദീകരണം തെറ്റിദ്ധാരണ ജനകമാണ് എന്നുമാണ് ബാങ്ക് പറയുന്നത്. ഒന്നരയേക്കർ സ്ഥലം ബാങ്കിന് ഈടു നല്‍കിയാണ് ചന്ദ്രൻ 2007-ൽ ഫെഡറൽ ബാങ്ക് കാട്ടാക്കട ശാഖയിൽ നിന്നും ലോൺ എടുത്തത്.
ലോണിന്റെ തിരിച്ചടവ് മുടങ്ങിതാണ് ചന്ദ്രന് വിനയായത്. ഇതോടെ ഈട് നൽകിയ സ്ഥലം വിനയായത്. ഈ കാര്യം 2017-ൽ ഫെഡറൽ ബാങ്ക് കോടതിയിൽ പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് വിധി വന്നത്. ഇതിനു ശേഷമുള്ള ബാങ്കിന്റെ നീക്കങ്ങളാണ് ചന്ദ്രന് വിനയായത്. ചന്ദ്രന്റെ പ്രതിസന്ധി വിശദമാക്കിയാണ് മറുനാടൻ ഈ കാര്യത്തിൽ വാർത്ത നൽകിയിരുന്നത്. ഈ വാർത്തയ്ക്ക് ആദ്യം പ്രതികരണം തേടി കാട്ടാക്കട ഫെഡറൽ ബാങ്കിനെ സമീപിച്ചെങ്കിലും വിശദീകരണം ലഭ്യമായിരുന്നില്ല. വാർത്ത വിവാദമായപ്പോഴാണ് ബാങ്ക് വിശദീകരണവുമായി രംഗത്തു വന്നത്.
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍