'എന്നെ ആരെങ്കിലും ഒന്നു പിച്ചാമോ' എന്ന ഈ മലയാളി സുന്ദരിയുടെ ചോദ്യത്തിൽ കാര്യമുണ്ട്; 'മകനെ നിനക്ക് വേണ്ടി' എന്ന മന്ത്രത്തോടെ മിഴികൾ നിറഞ്ഞപ്പോൾ നിഷാ ജോർജ്ജിന്റെ ശിരസ്സിലെത്തിയത് ലണ്ടനിലെ സൗന്ദര്യ കിരീടം; ഇന്ത്യാക്കാർക്കിടയിലെ സുന്ദരിയെ തേടിയപ്പോൾ കിരീടം ചൂടിയ നിഷ ജൂലായിൽ ലോക സുന്ദരിയാകാൻ അമേരിക്കയിലേക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഏഴു വയസുകാരൻ മകന് വേണ്ടിയാണു നിഷയുടെ ജീവിതം. മുംബൈയിൽ നിന്നും നിറമുള്ള സ്വപ്നങ്ങളുമായി ലണ്ടനിൽ എത്തിയ മലയാളി പെണ്ണിന് സ്വപ്നം കണ്ടത് പോലെ ഒന്നും ലണ്ടനിൽ കണ്ടെത്താനായില്ലെങ്കിലും സ്വപ്ന തുല്യമായൊരു നേട്ടം സാക്ഷാൽക്കരിക്കപ്പെട്ട നിമിഷങ്ങളുടെ അപൂർവത പങ്കിടുകയാണ് ഈ യുവതി. ലണ്ടനിൽ ഇന്ത്യാക്കാർക്കിടയിലെ മിസ് ആൻഡ് മിസിസ് ആരെന്നു കണ്ടെത്തുവാനുള്ള മത്സരത്തിൽ ഫൈനലിൽ എത്തിയ ഏക മലയാളിയായ നിഷ ജോർജ്ജ് സൗന്ദര്യവേദിയിൽ മലയാളി പെണ്ണിനോളം മാറ്റുള്ളവർ വേറെയില്ലെന്നു തെളിയിച്ചാണ് കിരീടം സ്വന്തമാക്കിയത്. കിരീട പ്രഖ്യാപന വേളയിൽ വേദിക്ക് സമീപം നിന്ന മകനിലേക്കു അമ്മക്കണ്ണുകൾ പതിയെ നീണ്ടപ്പോൾ സംഘാടകർ തന്നെയാണ് ഏഴു വയസുകാരനെ വേദിയിലേക്ക് ക്ഷണിച്ചതും കിരീട ധാരണ ചടങ്ങിൽ പ്രധാന റോളിൽ അവസരം നൽകിയതും.
ഒട്ടും പ്രതീക്ഷകൾ ഇല്ലാതെയാണ് മിസിസ് യൂണിവേഴ്സ് ക്ലാസിക് ജേതാവ് പ്രിയങ്ക കാവിൻടെ സംവിധാനം ചെയ്ത ഈ സൗന്ദര്യ മത്സരത്തിലേക്ക് നിഷ ജോർജ് ചുവടു വച്ചത്. ലണ്ടനിലെ ബോളി വുഡ് വേദികളിൽ തീരെ അപരിചിതയല്ലാത്ത നിഷ വലിയ ഒരുക്കങ്ങളോടെ നടത്തപ്പെടുന്ന ഈ മത്സരത്തിൽ വിജയിക്കുക എന്നതിനപ്പുറം തനിക്കു ലഭിച്ച ഒരവസരം പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തീരെ ലാഘവത്തോടെയാണ് റാമ്പിലേക്കു ചുവടു വച്ചത്. എന്നാൽ മത്സരം അടുത്തു വന്നപ്പോൾ നന്നായി ടെൻഷൻ കൂടെകൂടിയെന്നും നിഷ സൂചിപ്പിക്കുന്നു. താൻ കരുതിയതിലും ഏറെ ഗൗരവത്തോടെയുള്ള ഒരുക്കങ്ങൾ അടുത്തറിഞ്ഞപ്പോൾ ഈ നേട്ടം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല. ഏതായാലും തുനിഞ്ഞിറങ്ങി എന്നാൽ അവസാനം വരെ മനക്കരുത്തു വിടാതെ പൊരുതുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻഡ് ഫിനാലെ വേദിയിൽ നിഷ എത്തിയത്.
ഈ വിജയത്തിന് വേണ്ടി മൂന്നു മാസത്തെ കടുത്ത പരിശീലനമാണ് നടന്നത്. മേക് അപ്, ക്യാറ്റ്വാക്, പുഞ്ചിരി തുടങ്ങി സകല കാര്യങ്ങളിലും ശ്രദ്ധ നൽകി ഈ രംഗത്തെ വിദഗ്ധരായ സായിഷ് ഷെട്ട, തൃപ്തി ലിബഷ്ക, ഗ്രേസ് ലേവി, വിനീത് ജോഹ്രി എന്നിവരടങ്ങിയ നിരയാണ് സുന്ദരിമാരെ റാംപിൽ ഒരുക്കിയെടുത്തത്. അൽപ വണ്ണക്കൂടുതൽ ഉള്ളവർക്കായി സ്പെഷ്യൽ ഭക്ഷണ ക്രമവും ഇതിനിടയിൽ പരിശീലിപ്പിച്ചെടുത്തു. എല്ലാ ആഴ്ചയും ഒരുക്കങ്ങളുടെ റിവ്യൂ നടത്തിയാണ് ഫൈനൽ സ്റ്റേജിലേക്ക് പതിനഞ്ചു പേരെ എത്തിച്ചത് തന്റെ മകന്റെ പുഞ്ചിരി കാണുവാൻ വേണ്ടിയാണു ഈ മത്സര വേദിയിൽ താൻ അതിയായി ആഗ്രഹിച്ചതെന്നു നിഷ വ്യക്തമാക്കി.
ഐശ്വര്യ റായിയേയും സുസ്മിത സെന്നിനെയും കണ്ടു വളർന്ന തലമുറയുടെ പ്രതിനിധി എന്ന നിലയിൽ അവരുടെ വിജയ വഴികൾ പിന്തുടരാൻ മോഹം തോന്നുക സാധാരണ പെൺകുട്ടികൾക്കും സ്വാഭാവികമാണ്. അത്തരം ഒരു മോഹം തന്റെ ഉള്ളിലും താൻ അറിയാതെ വളർന്നിരുന്നു എന്നാണ് ഈ കിരീടത്തിനൊപ്പം നിൽക്കുമ്പോൾ തോന്നുന്നത്. ഒരുപാട് പേരെ പ്രോത്സാഹിപ്പിക്കാൻ കൂടിയുള്ള ഓരോ അവസരമായി താൻ ഈ മത്സരത്തെ കാണുകയാണ്. അതിനാൽ ഈ കിരീടം വെറുമൊരു ആഭരണം പോലെ കാണുവാൻ താൻ ഒരുക്കമല്ലന്നു തന്റെ ചിന്തകൾ പങ്കുവയ്ക്കവേ കൂട്ടിച്ചേർത്തു. മെന്റൽ ഹെൽത്ത് ചാരിറ്റിക്ക് വേണ്ടിയും പ്രവർത്തിക്കുന്ന നിഷ പുതിയ നേട്ടം കൊണ്ട് സാധ്യമായ ഇടങ്ങളിലെല്ലാം സ്ത്രീയുടെ മനോബലവും കഴിവും എന്തിനും മേലെയാണെന്നു തെളിയിക്കാൻ ഉള്ള ഒരുക്കത്തിലുമാണ്.
കൂടെ മത്സരിച്ച 14 പേരെയും പിന്തള്ളി കിരീടം സ്വന്തമാക്കുമ്പോൾ താൻ തന്നെയാണോ വിജയി ആയതെന്ന് നിഷ ചുറ്റിനും നോക്കുക ആയിരുന്നു. മത്സര ശേഷം സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കിടാൻ എത്തിയ സുന്ദരി തന്നെ ആരെങ്കിലും ഒന്ന് പിച്ചാമോ എന്നാണ് ടാഗ് ലൈൻ കുറിച്ചത്. കാരണം അത്രയ്ക്കും അവിശ്വസനീയമാണ് ഈ വിജയം എന്ന് നിഷ കുറിക്കുന്നു. തന്നോടൊപ്പം, അല്ലെങ്കിൽ തന്നെക്കാൾ ഈ വിജയം സന്തോഷം നൽകുന്നത് തന്റെ ഏഴുവയസുകാരൻ മകനാണെന്നും നിഷ കൂട്ടിച്ചേർക്കുന്നു.
അമ്മയോടൊപ്പം മിക്ക ദിവസങ്ങളിലും പരിശീലന പരിപാടികളിൽ കാഴ്ച്ചക്കാരൻ ആയി എത്തിയിരുന്ന ആ മിടുക്കൻ കൂടെക്കൂടെ 'അമ്മ ജയിക്കുമോ എന്ന് ചോദിച്ചിരുന്ന കാര്യവും നിഷ പങ്കുവയ്ക്കുന്നു. അതിനാൽ തന്നെ ഈ നേട്ടം അവനു വേണ്ടി സമർപ്പിക്കുക ആണെന്നും നിഷ ജോർജ് വ്യക്തമാക്കുന്നു. ഇനി അമേരിക്കയാണ് ലക്ഷ്യം. വിവിധ രാജ്യങ്ങളിൽ കിരീടം നേടിയവർ ഒത്തു ചേരുമ്പോൾ വിജയം കൂടുതൽ കടുപ്പം നിറഞ്ഞതാണെന്ന് നിഷക്കറിയാം. എങ്കിലും യുകെയിലെ വിജയി എന്ന ലേബലുമായി എത്തുന്നതിന്റെ സന്തോഷത്തോടെയങ്കും താൻ അമേരിക്കയിലേക്ക് പറക്കുക എന്നും നിഷ പറയുന്നു.
വിവാഹ ശേഷം മുംബൈയിൽ നിന്നും ലണ്ടനിൽ എത്തിയ നിഷ ബോളിവുഡ് റീമെയ്ക് രംഗത്താണ് തന്റെ പ്രാഗൽഭ്യം തെളിയിച്ചത്. മെഹബൂബ് എന്ന റീമെയ്ക്ക് വിഡിയോ ആൽബവും സ്വന്തം വരികൾക്ക് ഈണം നൽകിയ ചോരി എന്ന ആൽബവും നിഷ സംഗീത പ്രേമികൾക്ക് സമ്മാനിച്ചിരുന്നു. രണ്ടും സോഷ്യൽ മീഡിയ പ്രൊമോഷൻ വഴി ആയിരക്കണക്കിന് ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. ഇതുകൂടാതെ അഭിനയ സാധ്യതയുള്ള ഏതാനും പ്രോജക്ടുകളും ഇപ്പോൾ നിഷയുടെ മുന്നിലുണ്ട്.
ലണ്ടൻ താവളമാക്കിയിട്ടു പത്തു വർഷത്തോളമായെങ്കിലും ഹീത്രൂ എയർപോർട്ട് ജീവനക്കാരി ആയിരുന്ന ഈ മലയാളി വനിതയ്ക്കു മലയാളികളെ കാര്യമായി പരിചയം ഇല്ലെന്നതും കൗതുകമാണ്. നിഷ സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്ന വിവരം ബ്രിട്ടീഷ് മലയാളി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ഫോട്ടോ ലൈക്ക് മത്സരത്തിൽ ഇടയ്ക്കു മുന്നിൽ എത്തിയെങ്കിലും പിന്നെ താഴോട്ടിറങ്ങിയിരുന്നു. എന്നാൽ ഒടുവിൽ വിജയ കിരീടം അണിയാൻ ശിരസു കുനിക്കുമ്പോൾ തന്നിലൂടെ മറ്റൊരു മലയാളി വീരഗാഥ കൂടി ലണ്ടനിൽ രചിക്കപ്പെട്ടിരിക്കുന്നു എന്ന സന്തോഷമാണ് നിഷയിപ്പോൾ പങ്കിടുന്നത്.
Stories you may Like
- കേരളം അന്ന് വായിച്ചറിഞ്ഞ ആ വാർത്തയെക്കുറിച്ച് ജയചന്ദ്രൻ ഇലങ്കത്ത്
- വരന്തരപ്പള്ളിയിൽ കൊല നടത്തിയത് ഭാര്യ; നിഷ അറസ്റ്റിലാകുമ്പോൾ
- ഒടുവിൽ കടമക്കുടി പഞ്ചായത്തിൽ ക്ലർക്കായി ചുമതലയേറ്റ് നിഷ ബാലകൃഷ്ണൻ
- കാൻസറിനെ തോൽപ്പിക്കാൻ നിഷ; ആ വാക്കുകൾ ചർച്ചയാകുമ്പോൾ
- അർധരാത്രി ഒഴിവ് റിപ്പോർട്ട് ചെയ്തു; ജോലി നഷ്ടമായ നിഷ ബാലകൃഷ്ണന് നീതി
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍