ഭാര്യാ സഹോദരിയെ ഭാര്യയാക്കി ഭൂമി വിൽപ്പനയുടെ പേരിൽ ആദ്യം 50,000 അഡ്വാൻസ് വാങ്ങി; വീട് പണി പൂർത്തിയാക്കാൻ കാശില്ലെന്ന് പറഞ്ഞ് പിന്നേയും വാങ്ങി ഒരു ലക്ഷം; തട്ടിപ്പിൽ വഞ്ചനാ കുറ്റത്തിന് കേസെടുക്കാതെ വാദിയെ സമ്മർദ്ദത്തിലാക്കി പ്രതിയെ രക്ഷിക്കാൻ ശ്രമിച്ച് സ്ഥലം എസ് ഐയും; പണം തട്ടിപ്പു കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷിക്കാൻ ഒത്തു കളിച്ചത് മാറനല്ലൂർ പൊലീസ്; എസ് ഐ സജീവിന് കുരുക്കായി ഇന്റലിജൻസ് റിപ്പോർട്ടും
രകേഷ് സദാനന്ദൻ
കാട്ടാക്കട. പണം തട്ടിപ്പ് കേസിൽ പ്രതിയായ ബിജെപി നേതാവ് മാറാനല്ലൂർ പൊലീസ് സ്റ്റേഷനിൽ സമാന്തര ഭരണം നടത്തുന്നതായി ആരോപണം.ഗ്രാമ പഞ്ചായത്ത് അംഗം കൂടിയായ അഖിലേഷ് ആണ് പൊലീസ് സ്റ്റേഷനിലെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നതായും എസ് ഐ യുമായ് ചേർന്ന് കേസുകളിൽ ഒത്തു കളി നടത്തുന്നതായി ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പൊലീസ ഉദ്യോഗസ്ഥർക്ക് പരാതി ലഭിച്ചിരിക്കുന്നത്. പരാതിയുടെ കാര്യം പൊലീസ് സ്പെഷ്യൽ ബ്രാഞ്ചും സ്ഥിരീകരിച്ചിട്ടുണ്ട്.. കഴിഞ്ഞ രണ്ടാഴ്ചയായി മാറനല്ലൂർ സ്റ്റേഷൻ പരിസരത്ത് തമ്പടിച്ച് കാര്യങ്ങൾ മനസിലാക്കിയ ഇന്റലിജൻസ് വിഭാഗവും വിവരങ്ങൾ പൊലീസ ആസ്ഥാനത്ത് റിപ്പോർട്ടു ചെയ്തതായാണ് സൂചന.
വഞ്ചനാ കേസിൽ പ്രതിയായ ബിജെപി നേതാവ് അഖിലേഷിനെഅറസ്റ്റ് ചെയ്യാൻ തയ്യാറാകാതെ മാറനല്ലൂർ എസ് ഐ സജീവ് പരാതി ഒത്തു തീർക്കണം എന്നാവശ്യപ്പെട്ട് വാദിയെ ഭീഷണിപ്പെടുത്തിയതായാണ് പുതിയ പരാതി. പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്കും റൂറൽ എസ് പിക്കുമാണ് പരാതി ലഭിച്ചത്. എസ്ഐ യ്ക്കെതിരെ ഗുരുതര ആരോപണമാണ് പൊലീസ് കംപ്ലൈന്റ് അഥോറിറ്റിക്കു മുൻപാകെ ലഭിച്ചിട്ടുള്ളത്. . സ്വന്തം നാട്ടിൽ എസ്ഐ ആയി എത്തിയ സജീവ് നടത്തിയ ഇടപാടുകൾ ദുരൂഹമാണന്നും ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നുമാണ് ആവശ്യം. സജീവിന്റെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണമെന്ന ആവിശ്യവും ശക്തമായിട്ടുണ്ട്. ബിജെപി നേതാവും
മാറനല്ലൂർ ഗ്രാമ പഞ്ചായത്തിലെ ചീനിവിള വാർഡ് മെമ്പറുമായഅഖിലേഷ് ആണ് ഒരു വീട്ടമ്മയിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം പൊലീസിന്റെ ഒത്താശയോടെ വാദിയെ ഭീഷണിപ്പെടുത്തുന്നതായി പരാതി ഉയർന്നിരിക്കുന്നത്. വിഴിഞ്ഞം മുല്ലൂർ ആലുവിള പുത്തൻവീട്ടിൽ അശ്വതിയെ പഞ്ചായത്ത് മെമ്പർ അഖിലേഷ് തന്റെ ഭാര്യയുടെ അനുജത്തിയായ പ്രീതയുമായി സമീപിച്ച് ഇത് തന്റെ ഭാര്യ ആണെന്നും പ്രീതയുടെ പേരിൽ ഊരൂട്ടംമ്പലത്ത് ഉള്ള ആറര സെന്റ് ഭൂമി വിൽകാനുണ്ട് എന്നറിയിച്ചു. ഭൂമി കണ്ട് പത്തര ലക്ഷം രൂപ വിലയുറപ്പിച്ച അശ്വതി അൻപതിനായിരം രൂപ അഡ്വാൻസ് നൽകി .രണ്ടു മാസത്തിനകം ഭൂമി രജിസ്ടർ ചെയ്തുകൊടുക്കാം എന്നായിരുന്നു കരാർ .പക്ഷെ ഒരു മാസം കഴിഞ്ഞപോൾ തന്റെ വീടിന്റെ പാല് കാച്ചൽ ആണെന്നും അത്യാവശ്യം ഒരു ലക്ഷം രൂപ കൂടി നൽകണം എന്നാവശ്യപ്പെട്ടു .ഈ പണവും കൊടുത്ത അശ്വതി രണ്ടുമാസം കഴിഞ്ഞ് ബാക്കി പണവുമായി രജിസ്ട്രേഷന് വേണ്ടി എത്തിയപ്പോൾ ഭൂമി രജിസ്റ്റർ ചെയ്തുകൊടുക്കാൻ അഖിലേഷ് തയ്യാറായില്ല. പല പ്രാവശ്യം ഇക്കാര്യത്തിനായി ഇവർ അഖിലേഷിനെ സമീപിച്ചെങ്കിലും അവരെ ഭീഷണിപ്പെടുത്തി മടക്കി അയക്കുകയായിരുന്നു.
തുടർന്ന് അശ്വതി നടത്തിയ അന്വേഷണത്തിൽ ഈ ഭൂമി കാണിച്ച് മറ്റു പലരിൽ നിന്നും പണം വാങ്ങിയിട്ടുള്ളതായും അഖിലേഷ് ഭാര്യ എന്ന് പറഞ്ഞ് കൊണ്ടുവന്ന പ്രീത അഖിലേഷിന്റെ ഭാര്യയുടെ അനുജത്തി ആണെന്ന് ബോധ്യപ്പെട്ടു . തുടർന്ന് കബളിപ്പിക്കലിന് ഇരയായ അശ്വതി അഖിലേഷിനും പ്രീതക്കും എതിരെ മാറനല്ലൂർ പൊലീസിൽ പരാതി നൽകി .എന്നാൽ അഖിലേഷിന്റെ സ്വാധീനത്തിന് വഴങ്ങി മാറനല്ലൂർ എസ് ഐ സജീവ് വഞ്ചന കുറ്റത്തിന് അഖിലേഷിനെതിരെ കേസെടുക്കുന്നതിന് പകരം വാദി ഭാഗത്തെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചു .ഇതേതുടർന്ന് അശ്വതി കോടതിയെ സമീപിക്കുകയും കോടതി അഖിലേഷിനെതിരെ കേസ് എടുക്കാൻ നിർദ്ദേശിക്കുകയും മാറനല്ലൂർ പൊലീസ് ഇന്ത്യൻ ശിക്ഷാ നിയമം 417 ,418 ,419 ,420 ,423 വകുപ്പുകൾ പ്രകാരം 3 /2018 ആയി കേസ് രജിസ്റ്റർ ചെയ്തു .
എന്നാൽ വഞ്ചന കുറ്റത്തിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ അറസ്റ് ചെയ്യാൻ പൊലീസ് തയ്യാറായില്ല. അതെ സമയം തന്നെ പ്രതിയായ പഞ്ചായത്ത് അംഗം മിക്കവാറും ദിവസങ്ങളിൽ പൊലീസ് സ്റ്റേഷനിൽ എത്തി മണിക്കൂറുകളോളം എസ് ഐ യുടെ റൂമിൽ ചെലവഴിക്കുകയും പല വിധ കേസുകളിൽ എസ് ഐ യെ സ്വാധീനിക്കുകയും ചെയ്യുന്നതും പതിവാണന്നാണ് പരാതിക്കാർ പറയുന്നത്. പൊലീസ് സ്റ്റേഷനിലെ സി സി ടി വി ദൃശ്യങ്ങളിൽ ഇത് വ്യക്തമാണ്. ഇതിൽ വസ്തുത ഉണ്ടെന്ന് ബോധ്യപ്പെട്ടാണ് ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നല്‍കിയതെന്ന് അറിയുന്നു. മാത്രമല്ല പതിനേഴിന് നടക്കുന്ന പൊലീസ് സ്റ്റേഷൻ ഉത്ഘാടനത്തിന്റെ ആലോചന യോഗത്തിൽ നെടുമങ്ങാട് ഡി വൈ എസ് പി ക്ക് ഒപ്പം വഞ്ചന കേസിലെ പ്രതിയും വേദി പങ്കിടുകയും ചെയ്തു. എസ് ഐ യുടെ വേണ്ടപ്പെട്ടവൻ എന്ന പരിഗണനയിൽ മറ്റ് പൊലീസുകാരും ഇയാൾക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല.
എസ് ഐ യിൽ നിന്നും തനിക്ക് നീതി കിട്ടുന്നില്ല എന്ന് ബോധ്യപ്പെട്ടതു കൊണ്ടാണ്പരാതിക്കാരി സജീവിനെതിരെ പൊലീസ് കംപ്ലയിന്റ് അഥോറിറ്റിക്ക് പരാതി നൽകിയത്. ഇതറിഞ്ഞ എസ് ഐ ഏതാനും ദിവസം മുൻപ് പരാതിക്കാരിയെയും പ്രതിയെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി ഒത്തു തീർപ്പ് ശ്രമം നടത്തി. എന്നാൽ പണം നൽകാൻ തയ്യാറല്ല എന്ന് പറഞ്ഞ അഖിലേഷ് എസ് ഐ യുടെ മുന്നിൽ വച്ച് പരാതിക്കാരിയെ ഭീഷണി പ്പെടുത്തി. ഇതിനിടയിൽ പണം കൈപ്പറ്റിയതായി കൈപ്പറ്റ് രസീത് ഒപ്പിട്ടു നൽകണം എന്നും പണം കിട്ടുന്ന മുറക്ക് നൽകും എന്ന് എസ് ഐ പരാതിക്കാരിയോട് ആവശ്യപ്പെട്ടെങ്കിലും തങ്ങളുടെ പണം കിട്ടാതെ ഒപ്പിട്ട് നൽകില്ല എന്ന് പരാതിക്കാരി അറിയിച്ചു. തുടർന്ന് എസ് ഐ സ്റ്റേഷനിൽ എത്തിയ പ്രതിയെ അവിടെ നിന്നും പോകാൻ അനുവദിക്കുകയും ചെയ്തു .
തട്ടിപ്പ് കേസിൽ ഉൾപ്പെട്ട ബിജെപി നേതാവിനെ അറസ്റ് ചെയ്യാതെ സംരക്ഷിക്കുന്ന എസ് ഐ യുടെയും പൊലീസിന്റെയും നടപടിക്കെതിരെ മുഖ്യമന്ത്രിക്കു പരാതി നൽകാനും ഇക്കാര്യങ്ങൾ കോടതിയെയും പൊലീസ് കംപ്ലയിന്റ് അഥോറിറ്റിയെയും ധരിപ്പിക്കാനും ഉള്ള ശ്രമത്തിലാണ് പരാതിക്കാരി. പ്രതികളുമായി ഒത്തുകളിച്ചതിന് നേരത്തെയും എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിട്ടുണ്ട്. മാറനല്ലൂർ ചീനിവിള സ്വദേശി കൃഷ്ണകുമാർ നല്കിയ പരാതിയിൽ നടപടി എടുക്കാതെ വാദിയെ വിരട്ടി ഒത്തു തീർപ്പിന് ശ്രമിച്ചതിന് റൂറൽ എസ് പി ശാസിക്കുകയും പ്രശ്നത്തിൽ പ്രതികൾക്കെതിരെ കേസെടുപ്പിക്കുകയും ചെയ്തിരുന്നു. രണ്ടര മാസം മുൻപ് നടന്ന സംഭവത്തിൽ എഡിജി പി മനോജ് എബ്രഹാമിന്റെ നിർദ്ദേശ പ്രകാരം നെടുമങ്ങാട് ഡി വൈ എസ് പി സജീവിനോടു വിശദീകരണം തേടിയിരുന്നു.
കൂടാതെ ബ്ലേഡ് മാഫിയയുമായി ബന്ധപ്പെട്ട കേസുകളിലും മണ്ണു മണൽ മാഫിയകളുമായി ബന്ധപ്പെട്ട് വിവരം നലകുന്നവരെയും എസ് ഐ വിരട്ടിയിരുന്നതായും ആക്ഷേപം ഉണ്ട് .തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തേക്ക് സ്ഥലം മാറ്റ ഉത്തരവ് ലഭിച്ചിരിക്കുന്നതിനിടെയാണ് എസ് ഐ സജീവിനെതിരെ പരാതി ഉയർന്നിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍