കൃഷി ചെയ്യാനെടുത്തത് ഒന്നരയേക്കർ പണയപ്പെടുത്തി അഞ്ച് ലക്ഷം രൂപ; കാർഷിക ലോണിൽ തിരിച്ചടവ് മുടങ്ങിയപ്പോൾ കോടതി പറഞ്ഞത് 10 ലക്ഷം അടയ്ക്കാൻ; ദൈവദൂതനായെത്തി ഏഴ് ലക്ഷത്തിന് കോപ്ലിമെന്റാക്കാമെന്ന് മാനേജർ; എല്ലാം വിശ്വസിച്ച് കോവളത്തെ ലോഡ്ജ് പണയം വച്ച് പണം അടച്ച തുക ആവിയായി; പന്ത്രണ്ട് ലക്ഷം കൈക്കലാക്കാൻ വളഞ്ഞ വഴിയിലെ തന്ത്രമൊരുക്കൽ ചന്ദ്രന്റെ പ്രതിരോധത്തിൽ പൊളിഞ്ഞു; ഫെഡറൽ ബാങ്കിന്റെ കാട്ടക്കട ശാഖ കർഷകനോട് കാട്ടിയ ക്രൂരതയുടെ കഥ
എം മനോജ് കുമാർ
തിരുവനന്തപുരം: കാർഷിക ലോൺ എടുത്ത് പ്രതിസന്ധിയിലായ കർഷകനെ ഊരാക്കുടുക്കിലാക്കാൻ ശ്രമിച്ച ബാങ്ക് അധികൃതർക്ക് ലഭിച്ചത് എട്ടിന്റെ പണി. കുരുങ്ങിയ കുരുക്കിൽ നിന്ന് ഊരാനും പ്രതിസന്ധി പരിഹരിക്കാനും കഴിയാതെ വലയുകയാണ് ഇപ്പോൾ ബാങ്ക് അധികൃതർ. കേരളത്തിലെ മികച്ച ബാങ്കുകളിൽ ഒന്നായ ഫെഡറൽ ബാങ്കാണ് കാർഷിക ലോൺ എടുത്ത് തിരിച്ചടവ് മുടങ്ങിയ കർഷകനെ അഞ്ചു ലക്ഷം രൂപ വാങ്ങി കുരുക്കാൻ ശ്രമിച്ച് പണി വാങ്ങിയത്. ബാങ്ക് അധികൃതരുടെ ചെയ്തികൾ കാരണമുള്ള പ്രശ്നങ്ങളെ തുടർന്ന് ഇന്നലെ രാത്രി വൈകിയാണ് കാട്ടാക്കട ഫെഡറൽ ബാങ്ക് അടയ്ക്കാനും സാധിച്ചത്.
കാട്ടാക്കട സ്വദേശിയായ ചന്ദ്രൻ 2007-ൽ എടുത്ത കാർഷിക ലോണിന്റെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് പണം ഈടാക്കാൻ ബാങ്ക് കാണിച്ച അതിസാമർഥ്യമാണ് കാട്ടാക്കട ഫെഡറൽ ബാങ്കിന് കുരുക്കായത്. 2007 ലാണ് ചന്ദ്രൻ കാട്ടാക്കട ഫെഡറൽ ബാങ്കിൽ നിന്ന് നാലരലക്ഷം രൂപ വായ്പ എടുക്കുന്നത്. കാർഷിക ലോൺ ആയാണ് ഒന്നരയേക്കർ സ്ഥലം പണയപ്പെടുത്തി ചന്ദ്രൻ വായ്പയെടുത്തത്. പ്രതിസന്ധിയിലായതിനെ തുടർന്ന് ലോണിന്റെ തിരിച്ചടവ് മുടങ്ങി. തുടർന്ന് പണം ഈടാക്കാനായി ചന്ദ്രനെതിരെ ഫെഡറൽ ബാങ്ക് കേസ് നൽകി. കേസിൽ വിജയം ഫെഡറൽ ബാങ്കിനായിരുന്നു. ആറര ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ആയിരുന്നു വിധി. അറരലക്ഷം രൂപയും പലിശയും ചേർത്ത് 10 ലക്ഷം രൂപ അടയ്ക്കാൻ ആയിരുന്നു വിധി വന്നത്. 2017-ൽ ഫെഡറൽ ബാങ്ക് പെറ്റിഷൻ .ഫയൽ ചെയ്തു. പത്ത് ലക്ഷം രൂപ ചന്ദ്രനിൽ നിന്ന് ഈടാക്കാനാണ് കേസ് ഫയൽ ചെയ്തത്.
വസ്തു വിൽക്കുന്നതിന്റെ ഭാഗമായി കോടതി നോട്ടീസും ബാങ്ക് വസ്തുവിൽ പതിച്ചു. പരിഭ്രാന്തനായി ഓടി നടന്ന ചന്ദ്രന്റെ മുന്നിലേക്ക് ദൈവദൂതന്റെ റോളിൽ ഫെഡറൽ ബാങ്ക് മാനേജർ മുന്നിൽ വന്നു. ആറു ലക്ഷം രൂപ ബാങ്കിൽ അടച്ചാൽ നമുക്ക് വൺ ടൈം സെറ്റിൽമെന്റ് നടത്താം എന്ന് പറഞ്ഞു. രണ്ടു ലക്ഷം രൂപ എടുക്കാനില്ലാത്ത ചന്ദ്രനോടാണ് ബാങ്ക് മാനേജർ ആറു ലക്ഷം രൂപ അടയ്ക്കാൻ പറഞ്ഞത്. ചന്ദ്രനു കാര്യങ്ങൾ മനസിലായില്ല. 10 ലക്ഷം കോടതി അടയ്ക്കാൻ പറഞ്ഞ കേസ്, വിധി വന്ന കേസ് എങ്ങിനെ ആറു ലക്ഷം രൂപയ്ക്ക് സെറ്റിൽ ചെയ്യാൻ കഴിയും. പക്ഷെ ബാങ്ക് മാനേജരുടെ നിർബന്ധം കൂടിവന്നപ്പോൾ കാശ് ചന്ദ്രൻ തിരിച്ചടയ്ക്കാൻ തീരുമാനിച്ചു. കാരണം ലോൺ ഒഴിവായാൽ ഒന്നര ഏക്കർ കണ്ണായ സ്ഥലത്തെ ജപ്തിയും ലേലവും ഒഴിവാക്കാം. അതിനു ചന്ദ്രൻ കണ്ട ഉപായം കോവളത്ത് ഉള്ള ലോഡ്ജ് പണയപ്പെടുത്തുകയായിരുന്നു. അങ്ങിനെ ലോഡ്ജ് പണയപ്പെടുത്തിയ അഞ്ചു ലക്ഷം രൂപയാണ് ചന്ദ്രൻ ബാങ്കിൽ അടച്ചത്. ചന്ദ്രൻ അടയ്ക്കുകയായിരുന്നില്ല. ബാങ്ക് മാനേജർ തന്നെ സ്ലിപ്പ് എഴുതി പണം നേരിട്ട് അടയ്ക്കുകയായിരുന്നു. എട്ടാം തീയതിയാണ് പണം അടച്ചത്. തൽക്കാലത്തേക്ക് ലേലം ഒഴിവാക്കാൻ തീരുമാനിച്ച ആശ്വാസത്തിൽ ചന്ദ്രൻ മടങ്ങുകയും ചെയ്തു.
രണ്ടു ദിവസത്തിനുള്ളിൽ കേസ് കോടതിയിൽ വന്നു. കോടതിയിൽ പക്ഷെ ഈ തുക അടച്ച കാര്യം ബാങ്ക് പരാമർശിച്ചതേയില്ല. ചന്ദ്രൻ ബാങ്കിൽ എത്തി സ്റ്റേറ്റ്മെന്റ് ചോദിച്ചു. പക്ഷെ കേസിൽ ഉള്ള അകൗണ്ട് ആയതിനാൽ സ്റ്റേറ്റ്മെന്റ് ഫെഡറൽ ബാങ്ക് നൽകിയതേയില്ല. അടച്ച പണം എവിടെ എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞു. ആ പണം അകൗണ്ടിൽ വരില്ല. ആ പണം ബാങ്ക് സേഫ് കസ്റ്റഡിയിലേക്ക് മാറ്റുകയാണ് ചെയ്തത്. ബാക്കി എത്ര അടയ്ക്കണം എന്ന് ചോദിച്ചപ്പോൾ ബാങ്ക് പറഞ്ഞത് കേട്ട് ചന്ദ്രൻ ഞെട്ടി. ഇനി അടയ്ക്കാനുള്ളത് ഏഴു ലക്ഷം രൂപ. കോടതി അടയ്ക്കാൻ പറഞ്ഞ തുക മുഴുവൻ തുക പത്ത് ലക്ഷം രൂപയാണ്. ബാങ്ക് പറയുന്നത് കോടതിക്കും മുകളിൽ നിന്ന് 12 ലക്ഷം രൂപ. കാർഷിക ലോൺ ആയിരുന്നു ഇത് എന്നതുകൂടി ഓർക്കേണ്ടതുണ്ട്. ബാങ്ക് വഞ്ചിക്കുകയാണ് എന്ന് മനസിലായതോടെ നിയമവിദഗ്ദനായ സിജു രാജന്റെയും ജനപക്ഷം നേതാവായ പാലപ്പൂർ സുരേഷിന്റെയും സഹായം കൂടി ചന്ദ്രൻ തേടി. ഉച്ച കഴിഞ്ഞു സിജു രാജനും ചന്ദ്രനും സുരേഷും അടക്കമുള്ളവർ ബാങ്കിൽ ചെന്നു. സെറ്റിൽമെന്റ് ആണെങ്കിൽ കോടതി കേസ് നിർത്തിവയ്ക്കണം. അഞ്ചു ലക്ഷം രൂപ ബാങ്കിന്റെ കയ്യിലുണ്ട്. അതിന്റെ രസീതുമുണ്ട്. 10 ലക്ഷം രൂപയ്ക്ക് ആണെങ്കിൽ മാത്രമേ കോടതിയിൽ പോകാൻ കഴിയൂ. കേസ് 10 ലക്ഷത്തിന്റേത് ആണ്. ഇപ്പോൾ ഉന്നയിച്ച ആവശ്യപ്രകാരം ബാങ്കിന് നിയമപരമായി കേസിനു പോകാൻ കഴിയില്ല. ഇത് വിശദമാക്കിയപ്പോൾ ബാങ്ക് പറഞ്ഞു.
അന്നത്തെ മാനേജർ ലീവിലാണ്. ബാങ്കിന്റെ തൊടുന്യായങ്ങൾ ഇവർ തള്ളിക്കളഞ്ഞു. അടുത്ത ബാങ്കിന്റെ മാനേജർ, അല്ലെങ്കിൽ ബാങ്കിന്റെ ഉന്നതർ വന്നേ തീരൂ എന്ന് ചന്ദ്രനും ഒപ്പമുള്ളവരും ശഠിച്ചു. കാരണം മാനേജർ സ്വന്തം കൈപ്പടയിൽ രസീതാക്കിയ പണം ആണിത്. അതുകൊണ്ടു ഉത്തരവാദിത്തം ബാങ്കിന്റേതാണ്. ഇങ്ങിനെ ഒരു രസീത് വാങ്ങിക്കാൻ ബാങ്കിന് അധികാരമുണ്ടോ എന്ന് കൂടി ഇവർ ആരാഞ്ഞു, കാരണം കേസിലുള്ള ഒരു അകൗണ്ട് ആണിത്. ആ അകൗണ്ടിൽ എങ്ങിനെ ബാങ്ക് പണം വാങ്ങും. അപ്പോൾ ബാങ്ക് പറഞ്ഞു. ഞങ്ങൾ തുക മാറ്റിവയ്ക്കുകയാണ് ചെയ്തത്. ഇതും ചോദ്യം ചെയ്തതോടെ ബാങ്ക് കുഴഞ്ഞു.
കോടതി പറഞ്ഞ തുകയിൽ നിന്നും കൂടുതൽ വാങ്ങാൻ ബാങ്കിന് എങ്ങിനെ കഴിയും എന്ന് ചോദിച്ചപ്പോഴും ബാങ്കിന് ഉത്തരം മുട്ടി. നിങ്ങൾക്ക് 12 ലക്ഷം രൂപ വേണം. കോടതി പറഞ്ഞത് 10 ലക്ഷം. കാർഷിക വായ്പയാണ്. ഇങ്ങിനെ അടിയന്തരമായി ജപ്തി നടപടി സ്വീകരിക്കാൻ കേന്ദ്ര-സംസ്ഥാന നിയമം അനുസരിച്ചും റിസർവ് ബാങ്ക് നിയമമനുസരിച്ചും ബാങ്കിന് കഴിയില്ല. ബാങ്ക് ചട്ടങ്ങൾ മുഴുവൻ ലംഘിച്ചിരിക്കുന്നു. എന്തുകൊണ്ട് അഞ്ചു ലക്ഷം രൂപ വാങ്ങി എന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനും ബാങ്ക് അധികൃതർക്ക് മറുപടി വന്നില്ല.
അവസാനം ബാങ്ക് അധികൃതർ പൊലീസിനെ വിളിച്ചു വരുത്തി. സംഭവത്തിൽ പ്രതികൾ ബാങ്ക് ആണെന്നും കാട്ടാക്കട പൊലീസിന് ബോധ്യമായി. ഒടുവിൽ രാത്രി ഏഴായപ്പോൾ ശാഖ അടയ്ക്കാൻ കഴിയില്ലെന്ന് മനസിലായപ്പോൾ ബാങ്ക് അധികൃതർ എല്ലാവരും എത്തി. അവർ പരസ്പരം ചർച്ചയിൽ മുഴുകി. എത്ര രൂപ സെറ്റിൽമെന്റിനു അടയ്ക്കാൻ കഴിയും എന്ന് ബാങ്ക് ആരാഞ്ഞു. ഏഴു ലക്ഷം രൂപ മാക്സിമം എന്ന് മറുപടി പറഞ്ഞു.
അതിനു ബാങ്ക് പറഞ്ഞത്, നിങ്ങൾ അപേക്ഷ നൽകിയാൽ പരിഹരിക്കാം എന്നാണ് പറഞ്ഞത്. അപേക്ഷയിൽ ഉള്ള കുടുക്ക് മനസിലായ ചന്ദ്രനും കൂട്ടരും അതിനു വഴങ്ങിയില്ല.അപേക്ഷ നൽകിയാൽ മുൻപ് നൽകിയ അഞ്ചു ലക്ഷം രൂപ ഈ അപേക്ഷയുടെ പേരിൽ എന്ന് വരും. അതിനാൽ ഈ നിർദ്ദേശം പരാതിക്കാർ തള്ളിക്കളഞ്ഞു. ഒടുവിൽ ബാങ്ക് പറഞ്ഞു. അടച്ച അഞ്ചു ലക്ഷം രൂപ തിരികെ നൽകാം. പക്ഷെ അതിനു ചന്ദ്രൻ തയ്യറായതുമില്ല. അഞ്ചു ലക്ഷം രൂപ വാങ്ങിയത് പിഴവാണെന്നു ബാങ്കിലെ ഉന്നതർക്ക് മനസിലായി. അതുകൊണ്ട് തന്നെ ഇപ്പോൾ വഞ്ചനാക്കേസ് നൽകാതിരിക്കാൻ ബാങ്ക് അധികൃതർ ചന്ദ്രന് പിറകെയാണ്.
ചന്ദ്രനാണെങ്കിൽ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് സമിതിക്കും റിസർവ് ബാങ്കിനും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. ഫെഡറൽ ബാങ്ക് അധികൃതർ ആണെങ്കിൽ അഞ്ചു ലക്ഷം അകൗണ്ടിൽ അടയ്ക്കാൻ വാങ്ങി സേഫ് കസ്റ്റഡിയിൽ വെച്ച സംഭവം എങ്ങിനെ പരിഹരിക്കാം സാധിക്കും എന്നോർത്ത് തലപുകയുകയുമാണ്. ഇതു സംബന്ധിച്ച് ബാങ്കിന്റെ പ്രതികരണം മറുനാടൻ തേടിയെങ്കിലും ലഭ്യമായില്ല. പ്രതികരിക്കാൻ കാട്ടക്കട ബ്രാഞ്ചിലെ ആരും തയ്യാറായില്ല.
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്