മൂന്നാർ ട്രിബ്യൂണൽ കെട്ടിടത്തിലെ പൂട്ട് പൊളിച്ച് അകത്തുകടന്നു; കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു; വീഡിയോ എടുത്ത ജീവനക്കാരനെ ഭീഷണിപ്പെടുത്തി ഡിലീറ്റ് ചെയ്യിപ്പിച്ചു; കോളേജിനായി ക്ലാസ് തുടങ്ങാൻ സർക്കാർ ഉത്തരവ് വേണ്ടേ എന്ന് ചോദിച്ചപ്പോൾ ഓർഡർ പിന്നാലെ വരും..നിങ്ങൾ ക്ലാസ് തുടങ്ങൂവെന്ന് എസ്.രാജേന്ദ്രൻ; ദേവികുളം എംഎൽഎയും കൂട്ടാളികളും മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസ് അട്ടിമറിച്ച കഥ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
മൂന്നാർ: 'മൂന്നാറിന് മാത്രം ഒരു പ്രത്യേകതയുണ്ട്.....അവിടെ കൈയേറ്റക്കാർക്ക് സ്വന്തമായി ഒരു മന്ത്രിയും ഒരു എംപി.യും ഒരു എംഎൽഎയുമുണ്ട് എന്നതാണ്'..സോഷ്യൽ മീഡിയയിലെ ഈ പരിഹാസം ശരി വയ്ക്കുന്നതാണ് സമീപകാലസംഭവങ്ങൾ. കേരളത്തിൽ മറ്റെങ്ങുമുല്ലാത്ത നിയമം നിലനിൽക്കുന്ന സ്ഥലമായി മൂന്നാർ മാറിയത് ഇന്നും ഇന്നലെയുമല്ലെന്നും എല്ലാവർക്കും അറിയാം. എൻഒസി ഇല്ലാതെ കെട്ടിടം പണിത് കോടതിവിധി ലംഘിക്കുന്നത് മറ്റാരുമല്ല ഭരിക്കുന്ന പഞ്ചായത്ത് തന്നെ. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന് എല്ലാ ഒത്താശയുമായി എംഎൽഎ എസ്.രാജേന്ദ്രനുമുണ്ട്. ദേവികുളം സബ്കളക്ടർ രേണു രാജിനോട് ഇടഞ്ഞപ്പോൾ മാത്രമല്ല രാജേന്ദ്രൻ വാർത്തകളിൽ ഇടം പിടിച്ചത്.
മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ കോടതി ആക്രമിച്ച കേസിലെ പ്രതിയാണ് രാജേന്ദ്രൻ. ഈ കേസ് മൂന്നാർ പൊലീസ് തന്നെ അട്ടിമറിച്ചു. ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ ഒന്നാം പ്രതിയായും തഹസിൽദ്ദാർ പി.കെ ഷാജിയെ രണ്ടാം പ്രതിയായും പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് മരവിപ്പിച്ചു.
സംഭവം ഇങ്ങനെ:
സെപ്റ്റംബർ 18 ന് മൂന്നാർ കോളേജ് വിദ്യാർത്ഥികൾക്ക് കെട്ടിടം വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് എസ്.രാജേന്ദ്രൻ എംഎൽഎയുടെ നേത്യത്വത്തിൽ രാഷ്ട്രീയ നേതാക്കളും ദേവികുളം തഹസിൽദ്ദാരും മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണൽ കോടതിയിലെത്തിയത്. കെട്ടിടത്തിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥികളെ കുത്തിനിറച്ചു. സംഭവം മൊബൈൽ ക്യാമറയിൽ പകർത്താൻ ശ്രമിച്ച ജീവനക്കാരെ മർദ്ദിച്ചു. പൂട്ടിയിട്ടിരുന്ന മുറികൾ കുത്തിത്തുറന്ന് വിദ്യാർത്ഥികളെ കയറ്റി അദ്ധ്യാപകരെ ഉപയോഗിച്ച് ക്ലാസുകൾ എടുക്കുകയും ചെയ്തു. സർക്കാർ മൂന്നാറിലെ സ്പെഷ്യൽ ട്രിബ്യൂണലിന്റെ പ്രവർത്തനം നിർത്തിയെന്നും അതിനാൽ കെട്ടിടം വിദ്യാർത്ഥികൾക്കായി വിട്ടുനൽകണമെന്നായിരുന്നു എംഎൽഎയുടെ വാദം. നിലവിൽ സിറ്റംങ്ങ് നിർത്തിയെങ്കിലും ഓഫീസിന്റെ പ്രവർത്തനം തുടരുന്നതായി ജീവനക്കാർ അറിയിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നാർ എസ്ഐ വിൻസെന്റിന്റെ നേത്യത്വത്തിൽ പൊലീസെത്തിയെങ്കിലും രാഷ്ട്രീയനേതാക്കൾ ഇടപെടാൻ അനുവദിക്കാതെ മടക്കി അയച്ചു.
സംഭവത്തിൽ ദേവികുളം സബ് കളക്ടർ വി.ആർ പ്രേംകുമാർ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി. സ്പെഷ്യൽ ട്രിബ്യൂണൽ അംഗം എൻ.കെ വിജയൻ മൂന്നാർ പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കേസ് കൊടുക്കുകയും ഹൈക്കോടതിക്ക് പരാതി നൽകുകയും ചെയ്തു. എസ്ഐയ്ക്ക് ലഭിച്ച പരാതിയെ തുടർന്ന് എംഎൽഎ എസ്. രാജേന്ദ്രനെ ഒന്നാം പ്രതിയാക്കിയും ദേവികുളം തഹസിൽദാരെ രണ്ടാം പ്രതിയാക്കിയും പൊലീസ് കേസെടുത്തു. എന്നാൽ കേസെടുത്ത എസ്ഐ വർഗീസിനെ രാഷ്ട്രീയ നേതാക്കൾ ഇടപ്പെട്ട് സ്ഥലം മാറ്റുകയായിരുന്നു. കേസിൽ പ്രതികളെ സംരക്ഷിക്കുന്ന നടപടികളാണ് പൊലീസ് സ്വീകരിച്ചത്. കോളേജ് വിദ്യാർത്ഥികൾക്ക് തുടർപഠനത്തിനായി മൂന്നാർ എഞ്ചിനിയറിംങ്ങ് കോളേജിൽ സൗകര്യമൊരുക്കിയതിന് പിന്നാലെയാണ് സംഘം കോടതി കെട്ടിടം ആക്രമിച്ച് കയറിയത്.
ദേവികുളം തഹസിൽദാർ, മൂന്നാർ സ്പെഷ്യൽ തഹസിൽദാർ, മൂന്നാർ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ഇൻ ചാർജ്, മൂന്നാർ ഗവൺമെന്റ് കോളേജ് തമിഴ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, മൂന്നാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പക്ടർ പി.ജെ.വർഗീസ് എന്നിവരുടെ റിപ്പോർട്ടുകൾ പരിശോധിച്ചാണ് അന്നത്തെ ദേവികുളം സബ്കളക്ടർ വി.ആർ.പ്രേംകുമാർ ആഭ്യന്തര സെക്രട്ടറിക്കും, ജില്ലാ കളക്ടർക്കും അന്വേഷണ റിപ്പോർട്ട് നൽകിയത്. 'മൂന്നാർ സ്പെഷ്യൽ ട്രിബ്യൂണലിനുള്ളിൽ ചില ആളുകൾ കയറി ഒരു മുറിയുടെ പൂട്ട് പൊളിച്ചിട്ടുള്ളതായും, വീഡിയോഗ്രാഫ് എടുത്ത ജീവനക്കാരനെ തടഞ്ഞ് ഭീഷണിപ്പെടുത്തി എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യിച്ചിട്ടുള്ളതായും അറിയാൻ കഴിഞ്ഞു,'തുടർ നടപടികൾക്കായി ശുപാർശ ചെയ്തുകൊണ്ട് ദേവികുളം സബ് കളക്ടർ റിപ്പോർട്ടിൽ കുറിച്ചു.
മൂന്നാർ സ്പെഷ്യൽ തഹസിൽദാറുടെ റിപ്പോർട്ട് ഇങ്ങനെ :
മൂന്നാർ ഗവ.ആർട്സ് കോളേജ് കെട്ടിടം കനത്ത മഴയെ തുടർന്ന് തകർന്ന് പോയതിനാൽ, പകരം കെട്ടിടം കണ്ടെത്തുന്നതിനായി ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ, തഹസിൽദാർ, കോളേജ് പ്രിൻസിപ്പൽ തുടങ്ങിയവർ മൂന്നാർ ട്രിബ്യൂണൽ പ്രവർത്തിക്കുന്ന കെട്ടിടം പരിശോധിച്ചു. അന്നുതന്നെ ക്ലാസ് തുടങ്ങണമെന്ന ആവശ്യം മൂന്നാർ ട്രിബ്യൂണൽ ജഡ്ജിയെ അറിയിച്ചു. രണ്ടുദിവസത്തെ സാവകാശം ആവശ്യപ്പെട്ടെങ്കിലും അതുപരിഗണിക്കാതെ ഒരുസംഘം ആൾക്കാർ കെട്ടിടത്തിലെ ഒരുപൂട്ടിയ മുറി ബലമായി തുറന്ന് ( പൂട്ട് പൊളിച്ച്) അകത്ത് പ്രവേശിച്ചു. കോടതി ഹാളായി പ്രവർത്തിച്ചുവന്ന മുറിയിൽ ഫർണിച്ചർ ഇട്ട് ക്ലാസ് തുടങ്ങാൻ ശ്രമിച്ചു. കോടതി ജീവനക്കാരനായ ഒരാൾക്ക് നെറ്റിയിൽ പരിക്കേറ്റു. കോടതിക്കുള്ളിൽ അക്രമസംഭവം നടന്നിട്ടുണ്ട്. സംഭവം മൊബൈലിൽ പകർത്തിയ ജീവനക്കാരെ ഭീഷണിപ്പെടുത്തി റെക്കോഡിങ് ഡിലീററ് ചെയ്യിപ്പിച്ചു. എംഎൽഎയോടൊപ്പം വന്ന ആളുകളും കോളേജ് വിദ്യാർത്ഥികളും സംഭവസ്ഥലത്ത് ഉണ്ടായിരുന്നു.
രാജേന്ദ്രനെ വെള്ളപൂശി ദേവികുളം തഹസിൽദാർ
അതേസമയം, ദേവികുളം തഹസിൽദാറുടെ റിപ്പോർട്ടിൽ ഇങ്ങനെ പറയുന്നു: ഒന്നാം നിലയിൽ പൂട്ടി ഇട്ടിരുന്ന മുറിയുടെ താക്കോൽ ട്രിബ്യൂണലിലെ ജീവനക്കാരിയോട് എംഎൽഎ ആവശ്യപ്പെട്ടു. താക്കോൽ നൽകുന്നതിലെ കാലതമാസത്തിൽ എംഎൽഎ ജീവനക്കാരിയോട് നീരസത്തോടെ സംസാരിക്കുന്നത് കേൾക്കാൻ ഇടയായി. ട്രിബ്യൂണലിലെ ജീവനക്കാരൻ പൂട്ടിയ മുറി തുറക്കുന്നതിന്റെ വീഡിയോ എടുത്തപ്പോൾ ഒരു വിദ്യാർത്ഥിയാണ് അദ്ദേഹത്തെ തള്ളിമാറ്റിയത്. ആരും ട്രിബ്യൂണലിന്റെ കെട്ടിടത്തിലേക്ക് കടന്നുകയറിയിട്ടില്ലെന്നും തഹസിൽദാറുടെ റിപ്പോർട്ടിൽ പറയുന്നു. ട്രിബ്യൂണൽ കെട്ടിടം പരിശോധിക്കുന്നതിനായി നിരന്തരം ആൾക്കാർ എത്തുന്നതും അപ്രതീക്ഷിതമായി ക്ലാസ് ആരംഭിച്ചതും ട്രിബ്യൂണൽ അംഗത്തിനും ജീവനക്കാർക്കും അസ്വസ്ഥത ഉണ്ടാക്കിയിരിക്കാം. ഇതായിരിക്കാം കെട്ടിടത്തിലേക്ക് ബലമായി പ്രവേശിച്ചുവെന്ന ആക്ഷേപത്തിന് അടിസ്ഥാനമെന്നും റിപ്പോർട്ടിൽ പറയുന്നു.
ട്രിബ്യൂണൽ കെട്ടിടത്തിൽ ക്ലാസ് തുടങ്ങാൻ അനാവശ്യ ധൃതി കാട്ടിയതായി ഗവൺമെന്റ് കോളേജ് പ്രിൻസിപ്പലിന്റെ റിപ്പോർട്ടിൽ സൂചനയുണ്ട്. എത്രയും വേഗം അന്നുതന്നെ കുട്ടികളെ കൊണ്ടുവന്ന് ക്ലാസ് തുടങ്ങാൻ എംഎൽഎ ആവശ്യപ്പെട്ടപ്പോൾ, സർക്കാർ ഉത്തരവ് വേണ്ടേയെന്ന് ചോദിച്ചു. ഓഡർ പുറകേ വരും നിങ്ങൾ ക്ലാസ് തുടങ്ങൂവെന്നായിരുന്നു എസ്.രാജേന്ദ്രന്റെ മറുപടി. ക്ലാസ് നടന്നുവെന്ന സ്ഥാപിക്കാൻ തന്നോട് കുട്ടികളെ അഭിസംബോധന ചെയ്യാൻ എംഎൽഎ ആവശ്യപ്പെട്ടതായി തമിഴ് വിഭാഗം അസി.പ്രൊഫസർ ഡോ.പി.എസ്.ശ്രീനിവാസന്റെ റിപ്പോർട്ടിൽ പറയുന്നു. കൊമേഴ്സ് വകുപ്പിലെ കുട്ടികളാണ് വന്നതെന്നു അതുതന്റെ വിഷയമല്ലെന്നും അറിയിച്ചിട്ടും ക്ലാസ് എടുക്കാൻ എംഎൽഎ തമിഴ് പ്രൊഫസറെ നിർബന്ധിച്ചു.
ദേവികുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മൂന്നാർ പൊലീസ് സമർപ്പിച്ച പ്രഥമ വിവര റിപ്പോർട്ടിൽ ട്രിബ്യൂണൽ കെട്ടിടം കയ്യേറിയതായി വ്യക്തമാക്കുന്നുണ്ട്. കെട്ടിടത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് അതിക്രമിച്ച് കയറി ഒന്നാം പ്രതി എസ്.രാജേന്ദ്രന്റെയും, രണ്ടാം പ്രതി ദേവികുളം തഹസിൽദാർ പി.കെ.ഷാജിയുടെയും നിർദ്ദേശപ്രകാരം മറ്റുപ്രതികൾ ഇരുമ്പ് ദണ്ഡ് കൊണ്ട് പൂട്ട് തല്ലിപ്പൊളിച്ചു.
ട്രിബ്യൂണൽ ജീവനക്കാരൻ സുബി ജോർജിനെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ വലത് കൈവിരലിനും നെറ്റിക്കും പരിക്ക് പറ്റി. പൊതുമുതൽ നശിപ്പിച്ചതിന് 2000 രൂപയുടെ നഷ്ടം സർക്കാരിന് വരുത്തിയെന്നും മൂന്നാർ ഇൻസ്പക്ടർ പി.ജെ.വർഗീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്. മൂന്നാർ ട്രിബ്യൂണൽ സർക്കാർ പിന്നീട് പിരിച്ചുവിട്ടതും നിയമം എടുത്തുകളഞ്ഞതും ചരിത്രം. മൂന്നാർ ട്രിബ്യൂണൽ കെട്ടിടം കയ്യേറിയ കേസും വൈകാതെ വിസ്തൃതിയിലാകാനാണ് സാധ്യത.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്