ഒന്നര വർഷത്തെ പ്രണയത്തിൽ ടിസനും സജിതയും കണ്ടു മുട്ടിയത് അഞ്ചു തവണ; ബ്രിട്ടനിൽ സഹോദരനുള്ളത് ലണ്ടൻ മലയാളിയെ അവിഹിത ബന്ധത്തിലെ കാമുകനാക്കാൻ കാരണമായി; ബന്ധത്തിന് ശക്തിപകർന്നത് ലണ്ടൻ ഡ്രീംസ് തന്നെ; പ്ലാനുകൾ മുഴുവൻ തെറ്റിച്ചത് ഉറക്കഗുളികകളുടെ എണ്ണം; യുകെയിലെ മലയാളി പ്രതിയായ കൊലപാതക ഡയറി പൊലീസ് വീണ്ടും തുറക്കുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഉറക്കത്തിൽ സംഭവിച്ച ഒരു സ്വാഭാവിക മരണം. ഹൃദയാഘാതം ആണെന്ന് വീട്ടുകാരും നാട്ടുകാരും വിധിയെഴുതും. കുറച്ചുകാലം എല്ലാവരും വിഷമത്തോടെ കഴിയും, പിന്നെ സ്വാഭാവികമായും മരണം മറവിയിൽ എത്തും. ഇങ്ങനെയാണ് പോൾ വർഗീസിന്റെ കൊലപാതകത്തിന് ഭാര്യ സജിതയും യുകെ മലയാളി ആയിരുന്ന ടിസനും ചേർന്ന് തിരക്കഥ തയ്യാറാക്കിയത്. എന്നാൽ വിധിയുടെ തിരക്കഥ മറ്റൊന്നായിരുന്നു. ഒരു ഭാര്യയ്ക്ക് എത്രമാത്രം ക്രൂരയായി മാറാൻ കഴിയും എന്ന് ലോകത്തോട് വിളിച്ചു പറയാൻ വിധി കരുവാക്കിയതും സജിതയെ തന്നെ.
രാവിലെ ഏഴു മണിക്ക് ജോലിക്കു പുറപ്പെട്ടു രാത്രി 11 മണിക്ക് തിരിച്ചെത്തുന്ന കുടുംബ നാഥന്റെ കഷ്ടപ്പാടുകൾ ലൗകിക സുഖം തേടി ഇറങ്ങിയ ഭാര്യയ്ക്ക് പുല്ലു വിലയായി മാറിയപ്പോൾ ആ നിര്‍ഭാഗ്യവാനായ യുവാവിന് സ്വന്തം ജീവനാണ് വിലയായി നൽകേണ്ടി വന്നത്. രണ്ടു പെണ്മക്കൾ ഇപ്പോൾ അച്ഛന്റെയും അമ്മയുടെയും സംരക്ഷണമോ വാത്സല്യമോ അറിയാതെ വളരാൻ ഇടയായതും സജിതയുടെ ബുദ്ധിമോശം വരുത്തി വച്ച വിനയായി ഇപ്പോൾ വ്യാഖ്യാനിക്കപ്പെടുകയാണ്.
വെറും സാന്ദർഭികമായി എത്തിയ ഒരു പരിചയം ഒന്നിച്ചു ജീവിക്കണം എന്ന നിലയിലേക്ക് മാറാൻ പലതാണ് കാരണം എന്ന വിലയിരുത്തലാണ് കേസന്വേഷിച്ച തൃക്കാക്കര പൊലീസ് ടീം നടത്തുന്നത്. കേസിനു ചുക്കാൻ പിടിച്ച സർക്കിൾ ഇൻസ്പെക്ടർ സംഭവം നടന്നു എട്ടു വർഷമായിട്ടും ഇത് സംബന്ധിച്ച ഓരോ വിവരവും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. കൃത്യത്തിൽ പ്രതികളായ രണ്ടു പേരും തുല്യ പങ്കു വഹിച്ചിട്ടുണ്ടെങ്കിലും ഒരാൾ മാത്രം ശിക്ഷ അനുഭവിക്കേണ്ടി വന്ന സാഹചര്യം ഇപ്പോൾ പുനഃ പരിശോധിക്കാൻ തയ്യാറാവുകയാണ് പൊലീസ്.
വിചാരണയിൽ എവിടെയാണ് വീഴ്ച വന്നതെന്ന് കണ്ടെത്തി ശിക്ഷ ലഭിക്കാതെ പുറത്തെത്തിയ കഥാനായകൻ ടിസനുകൂടി അർഹമായ ശിക്ഷ വാങ്ങി നൽകണം എന്ന ദൗത്യമാണ് ഇപ്പോൾ പൊലീസിനെ തേടി എത്തിയിരിക്കുന്നത്. പൊലീസിന്റെ ഭാഷയിൽ ഒന്നിന് പിന്നാലെ ഒന്നായി വിളക്കി ചേർക്കാവുന്ന പല ഘടകങ്ങൾ എത്തിയപ്പോഴാണ് ഈ കേസ് ഇത്തരത്തിൽ പരിണമിച്ചത് എന്നാണ് ബോധ്യപ്പെടുന്നത്.
വെറും ഒന്നര വർഷത്തെ പരിചയം മാത്രമാണ് ടിസനും സജിതയും തമ്മിൽ ഉണ്ടായിരുന്നത്. രണ്ടു പേരും ദാമ്പത്യ ജീവിതത്തിൽ എത്ര മാത്രം സംപതൃപ്തരായിരുന്നു എന്നതും കേസിനു പ്രേരകമായ ബാഹ്യ ഘടകം ആയിരിക്കണം. സജിതയും പോളും തമ്മിൽ പത്തു വയസ്സിന്റെ അകലം ഉണ്ടായിരുന്നത് പോലെ ടിസനും ഭാര്യയും തമ്മിലും സമാനമായ പ്രായ വ്യത്യാസം ഉണ്ടായിരുന്നു. മാത്രമല്ല സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നുമാണ് ടിസൻ വിവാഹം കഴിക്കുന്നത്. കോട്ടയം പാമ്പാടി സ്വദേശിയായ ടിസനു പെണ്ണ് ലഭിക്കാൻ പ്രയാസം നേരിട്ടതിനാലാണ് വിവാഹം വൈകിയതും പാലക്കാട് ജില്ലാ വരെ പെണ്ണന്വേഷിച്ചു നടക്കേണ്ടി വന്നതും ഒടുവിൽ ഇടത്തരക്കാരായ കുടുംബത്തിൽ പോയി ബന്ധം ഉറപ്പിക്കേണ്ടി വന്നതുമെന്നുമാണ് ടിസന്റെ നാട്ടുകാർ നൽകുന്ന വിവരം.
ഈ വിവാഹത്തിൽ സ്വാഭാവികമായും ടിസൻ അത്ര സന്തുഷ്ടൻ അല്ലാതിരികെയാണ് വിസ കാലാവധി തീർന്നതിനെ തുടർന്ന് നാട്ടിലേക്കു മടങ്ങേണ്ടി വന്നത്. അതേ സമയം ടിസന്റെ ഭാര്യക്ക് താൽക്കാലികമായി ഒരു ജോലി കണ്ടെത്താൻ സന്മനസുള്ള ഒരു മലയാളി തന്റെ സ്ഥാപനം വഴി തയ്യാറാവുകയും ചെയ്തിരുന്നു. ഈ സ്ഥാപനത്തിൽ തന്നെ ജോലി അന്വേഷിച്ചെത്തിയ ടിസന്റെ പെരുമാറ്റം മൂലം ജോലി ലഭിക്കാതെ പോയതും അയാളെ നിരാശനാക്കിയിരിക്കണം. ഈ സാഹചര്യത്തിൽ നാട്ടിൽ എത്തിയ അയാൾ മറ്റുള്ളവരോട് പറഞ്ഞ അതേ കള്ളം സജിതയോടും പറയാൻ മടിച്ചില്ല. ഉടൻ യുകെയിലേക്കു മടങ്ങുകയാണ് എന്നാണ് ടിസൻ ഏവരോടും പറഞ്ഞിരുന്നത്. സജിതയും ഇത് വിശ്വസിച്ചു. ഇതിനു അവർക്കു പല കാരണങ്ങൾ ഉണ്ടായിരുന്നു.
സജിതയുടെ യുകെയിൽ ഉള്ള സഹോദരന് ജോലി സംബന്ധിച്ച ഒരു പ്രയാസം നേരിട്ടപ്പോൾ ടിസൻ യുകെയിലെ അറിയപ്പെടുന്ന മലയാളി സംഘടന നേതാവിനെ ബന്ധപ്പെടുകയും ജോലി സംബന്ധിച്ച പ്രശ്നത്തിന് പരിഹാരം കണ്ടെത്തുകയും ചെയ്തു. ഇത് സജിതയ്ക്കു ടിസനോടുള്ള പ്രണയത്തിൽ ആരാധന സൃഷ്ടിച്ച സംഭവമാണ്. തന്റെ കാമുകൻ യുകെയിൽ പോലും വലിയ ബന്ധങ്ങൾ ഉള്ള ആളാണെന്നു നാട്ടിൻ പുറത്തുകാരിയായ ആ വീട്ടമ്മ മനക്കോട്ട കെട്ടി. ഇത് അവസരമായി ടിസൻ വിനിയോഗിക്കുകയും ചെയ്തു. കൂടാതെ സജിതയുടെ മൂത്ത മകൾക്കു ഉള്ള ശാരീരിരിക അസ്വസ്ഥതകൾ മനസിലാക്കി ടിസൻ കൂടെക്കൂടെ രോഗവിവരം തിരിക്കി വിളിച്ചിരുന്നതും സജിതയ്ക്കു പ്രണയം കലശലാകാൻ കാരണമായി.
രാവിലെ ജോലിക്കു പോയി വൈകിട്ട് എത്തുന്ന ഭർത്താവ് മറന്നു പോകുന്ന കാര്യങ്ങൾ പോലും യുകെയിൽ നിന്നും വിളിച്ചു ചോദിക്കാൻ ഒരാൾ ഉണ്ടായപ്പോൾ താനും കുട്ടികളും അയാളുടെ സ്നേഹത്തിൽ സുരക്ഷിതർ ആണെന്നും സജിത കരുതി. മക്കളിലൂടെയാണ് അയാൾ തന്നിലേക്ക് അടുത്തത് എന്നാണ് ഇവർ പൊലീസിന് നൽകിയ മൊഴി. എന്നാൽ വശ്യമായി സംസാരിക്കുന്ന സുന്ദരമായ ശബ്ദം കേട്ടാണ് താൻ സജിതയിൽ ആകൃഷ്ടനായത് എന്ന് ടിസനും പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതോടെ രണ്ടു കൂട്ടർക്കും അടുക്കാൻ ആവശ്യത്തിലേറെ കാരണമായി.
എന്നാൽ ഇതിനായി ഒരു പാവം മനുഷ്യന്റെ ജീവൻ എടുത്തത് എന്തിനു? രണ്ടു പേർ തമ്മിൽ പ്രണയമായാൽ ഒരുമിച്ചു ജീവിക്കാമല്ലോ? ഈ ചോദ്യങ്ങൾക്കു സജിത നൽകുന്ന ഉത്തരം പോളിന്റേത് സ്വാഭാവിക മരണം ആകുകയും പിന്നീട് ഏവരും സംഭവം മറക്കുമ്പോൾ തനിക്കും ടിസനും മക്കളോടൊപ്പം ഒന്നിച്ചു ജീവിക്കാനും കഴിയും എന്ന പ്ലാൻ ആണ് കൊലയിലേക്കു എത്തിച്ചതെന്നാണ്. മാത്രമല്ല ഒളിച്ചോടുന്നത് മൂലമുള്ള നാണക്കേട് ഒഴിവാക്കാനും അവർ ആഗ്രഹിച്ചിരുന്നു. എന്നാൽ ഇതിനൊക്കെ തടസ്സമായത് ഉറക്കഗുളികയാണ്. പോൾ വർഗീസിന്റെ അമ്മയ്ക്ക് ഉറക്കകുറവിനു ലഭിച്ചിരുന്ന ഗുളിക അധികമായി വാങ്ങാൻ സജിത ശ്രമിച്ചെങ്കിലും വെറും പത്തെണ്ണമാണ് സംഭവ ദിവസം ലഭിച്ചത്.
ബയോ കെമിസ്ട്രി ബിരുദധാരി കൂടിയായ ടിസൻ നിർദ്ദേശിച്ചത് 40 ഗുളികയാണ്. എന്നാൽ സജിത നൽകിയ 10 ഗുളികകൾ അടങ്ങിയ ഭക്ഷണം പോലും പോൾ വർഗീസ് അന്ന് രാത്രിയിൽ പൂർണമായും കഴിച്ചിരുന്നി . അധിക ഡോസ് ഗുളിക കഴിച്ചാൽ സ്വയം മരിച്ചോളും എന്ന പ്ലാൻ തെറ്റുന്നത് അങ്ങനെയാണ്. തുടർന്ന് സ്ഥലത്തുണ്ടായിരുന്ന ടിസനും സജിതയും ചേർന്ന് തോർത്തും തലയിണയും ഉപയോഗിച്ച് ബലം പ്രയോഗിച്ചാണ് കൊലപ്പെടുത്തിയത്. പൂർണ മയക്കത്തിൽ അല്ലാതിരുന്ന പോൾ എതിർക്കാൻ ശ്രമിച്ചപ്പോഴാണ് കഴുത്തിൽ പാട് വീണത്. ഇത് ഹെല്‍മറ്റിന്റെ കൊളുത്തു ഉരസിയ് പാടാണെന്നു സജിത പൊലീസിനെ ആദ്യം തെറ്റിദ്ധരിപ്പിക്കാൻ നോക്കിയെങ്കിലും പുറത്തു നിന്നുള്ള ബലപ്രയോഗമാണ് മരണകാരണമായത് എന്ന് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ വ്യക്തമായി പൊലീസിന് റിപ്പോർട്ട് നൽകിയിരുന്നു.
എന്നാൽ കൊലയ്ക്കു ശേഷം സ്വന്തം പറമ്പിലെ കൈതച്ചക്കയും രണ്ടു നാൾ കഴിഞ്ഞെത്തുന്ന ക്രിസ്മസിനായി ആശംസ കാർഡും നൽകി കാമുകനെ യാത്രയാക്കിയ സജിതയ്ക്കു തെല്ലും പശ്ചാത്താപം കൊലയ്ക്കു ശേഷവും തോന്നിയിരുന്നില്ലെന്നു പൊലീസ് കണ്ടെത്തി. കൊല നടന്ന ഡിസംബർ 21 നു നേരത്തെ വീട്ടിൽ എത്തി ഒളിച്ചിരുന്ന ടിസൻ സജിതയുമായി കിടപ്പറ പങ്കിട്ട ശേഷമാണു അതേ മുറിയിൽ വച്ച് പോളിന്റെ ജീവിതം അസാനിപ്പിച്ചത്. കാമുകനെ തൃപ്തിപ്പെടുത്താൻ പെണ്മക്കളെ രാത്രി എട്ടുമണിയോടെ ഉറക്കാൻ പ്രേരിപ്പിച്ചാണ് സജിത ഭർത്താവിന് മരണം വിധിക്കാൻ കാമുകനും ഒത്തു കാത്തിരുന്നതും.
ടിസൻ യുകെയിൽ നിന്നും നാട്ടിൽ എത്തിയ ശേഷം വെറും അഞ്ചു തവണ മാത്രമാണ് ഇവർ നേരിൽ കണ്ടത്. ഈ കണ്ടുമുട്ടൽ പലപ്പോഴും കൊച്ചിയിലും മറൈൻ ഡ്രൈവിലും ആയിരുന്നു. പകൽ വീട്ടിൽ എത്തുമ്പോൾ അമ്മയ്ക്ക് ഉറക്ക ഗുളിക നൽകി ആരുടേയും കണ്ണിൽ പെടാതിരിക്കാൻ ഉള്ള സാഹചര്യവും സജിത സൃഷ്ടിച്ചു. വീടിനു പരിസരത്തു മറ്റു വീടുകൾ ഇല്ലാതിരുന്നതും അനുകൂല ഘടകമായി. ആരെങ്കിലും കണ്ടാൽ തന്നെ പൈനാപ്പിൾ കൃഷി നോക്കാൻ എത്തുന്ന കാർഷിക വകുപ്പ് ഉദ്യോഗസ്ഥൻ ആണെന്ന് പറയാൻ ഉള്ള കഥയും ഇരുവരും മെനഞ്ഞിരുന്നു.
ഇത്തരത്തിൽ വലിയ തരത്തിൽ പല പ്ലാനുകൾ തയ്യാറാക്കിയാണ് സജിതയും ടിസനും തങ്ങളുടെ ബന്ധം ഉറപ്പിച്ചെടുത്തത്. എന്നാൽ എവിടെയും വിധിയുടെ പ്ലാൻ ആണ് അന്തിമമായി നടപ്പാക്കപ്പെടുക എന്നതാണ് ഈ കേസ് സമൂഹത്തിനു നൽകുന്ന സന്ദേശം. എന്നിട്ടും വിധിക്കു എവിടെയോ തെറ്റിയോ എന്ന് ഓർമ്മിപ്പിക്കും വിധമാണ് ടിസൻ പുറത്തെത്തിയിരിക്കുന്നത്. അതോ അത് വിധിയുടെ മറ്റൊരു ആവശ്യമാണോ, കാലം ഉത്തരം നൽകും.
Stories you may Like
- തന്റെ പേരിൽ തട്ടിപ്പ് നടത്തിയ ആൾക്കെതിരെ കുറിപ്പുമായി സജിത മഠത്തിൽ
- സൈബർ ആക്രമണത്തിൽ പ്രതികരിച്ച് സജിത മഠത്തിൽ
- മകളുടെ മുന്നിലിട്ട് യുവതിയെകഴുത്തറത്തുകൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ
- ഒരു ദിവസം ലാഭിച്ചത് 3.66 ലക്ഷം രൂപ; എല്ലാ ജില്ലകളിലും ഉടനെന്ന് കെഎസ്ആർടിസി
- കെഎസ്ആർടിസി എംഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന് ബിജു പ്രഭാകർ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍