ആറ് സീറ്റിൽ വിജയിച്ച എസ്എഫ്ഐയെ ഒരു സീറ്റ് നേടിയ എബിവിപി തോൽപ്പിച്ചെന്ന് ജനം ടിവിയും സംഘപരിവാറും; സത്യമറിയാതെ ഏറ്റെടുത്ത് തലങ്ങും വിലങ്ങും ഷെയർ ചെയത് പരിവാർ ഗ്രൂപ്പുകളും; വ്യാജപ്രചരണത്തെ അടപടലം പൊളിച്ചടുക്കി സോഷ്യൽ മീഡിയ; ഇനി 'തള്ളാൻ' വാക്കുകൾ ഇല്ലെന്നും പരിഹാസം; കാര്യകാരണ സഹിതം വിശദീകരിച്ച് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി
മറുനാടൻ ഡെസ്ക്
കൊച്ചി ; കൊച്ചി സർവ്വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിൽ 1 സീറ്റ് ജയിച്ചതിന് യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് വൻവിജയമെന്ന വ്യാജച്രചാരണവുമായി സംഘപരിവാർ. എന്നാൽ വാസതവം കൊച്ചി സർവ്വകലാശാല യൂണിയനിലേക്ക് ഈ വർഷം തിരഞ്ഞെടുപ്പുപോലും നടന്നിട്ടില്ല എന്നതാണ്. മാത്രമല്ല സെനറ്റ് തിരഞ്ഞെടുപ്പിൽ മുൻകാലങ്ങളിൽ ജയിച്ചുകൊണ്ടിരുന്ന 1 സീറ്റ് നിലനിർത്തിയത് ഉയർത്തിക്കാട്ടി ദേശീയതലത്തിൽ സംഘപരിവാർ വ്യാജ പ്രചാരണം നടത്തുന്നത്.
കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ്എഫ്ഐയും രണ്ട് സീറ്റിൽ കെഎസ്യുവും ഒന്നിൽ എബിവിപിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എബിവിപിയുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു. അക്കാദമിക് കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിലും എസ്എഫ്ഐ പ്രതിനിധികൾ വിജയിച്ചിരുന്നു.
മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ്എഫ്ഐ 2706 വോട്ടുകൾ നേടിയപ്പോൾ എബിവിപിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. എസ്എഫ്ഐയെ തോൽപ്പിച്ച് സർവ്വകലാശാല വിദ്യാർത്ഥി യൂണിയനിലേക്ക് എബിവിപി വിജയിച്ചു എന്നരീതിയലാണ് ജനം ടിവി അടക്കമുള്ള സംഘപരിവാർ മാധ്യമങ്ങളും, സംഘപരിവറിന്റെ സോഷ്യൽമീഡിയ വിങും പ്രചരണം നടത്തുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത സംഘപരിവാറിന്റെയും ജനം ടിവിയുടെയും വ്യാജപ്രചരണത്തെ തുറന്നുകാട്ടുകയാണ് ഗവേഷകനായ പി കെ കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ. തെരഞ്ഞെടുപ്പിന്റെ വിശദവിവരങ്ങളും കണ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ വിശദീകരിക്കുന്നു.
പി കെ കണ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ്:
'കുസാറ്റ് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ എബിവിപിക്ക് ചരിത്ര ജയം' എന്ന തലക്കെട്ടോടെ ഒരു വാർത്ത ജനം ടിവി റിപ്പോർട് ചെയ്തത് ശ്രദ്ധയിൽപ്പെടാനിടയായി. ജനം ടി വിയുടെ ഈ വാർത്ത പുറത്തു വന്നതോടെ സംഘപരിവാർ സൈബർ ടീമുകൾ 'കൊച്ചിൻ യൂണിവേഴ്സിറ്റി എ ബി വി പി പിടിച്ചടക്കി' എന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചരണവും ആരംഭിച്ചു. ഭാരതീയം പോലുള്ള സംഘപരിവാർ ഫേസ്ബുക്ക് പേജുകളാണ് നുണ പ്രചരണത്തിന് നേതൃത്വം നൽകിയത്.
എ ബി വി പി 873 വോട്ടുകൾ നേടിയപ്പോൾ എസ് എഫ് ഐയ്ക്ക് 247 വോട്ടുകൾ മാത്രമാണ് നേടാൻ സാധിച്ചതെന്നാണ് സംഘപരിവാർ സൈബർ ടീം ജനം ടി വിയുടെ റിപ്പോർട്ടിന്റെ സ്ക്രീൻ ഷോട്ട് സഹിതം നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. പതിനായിരത്തോളം ഷെയറുകളാണ് സംഘപരിവാറിന്റെ ഈ ഗീബൽസിയൻ നുണക്ക് ലഭിച്ചത്. സംഘപരിവാർ പ്രസ്ഥാനമായ എബിവിപി കേരളത്തിലെ ഏറ്റവും പ്രശസ്തമായ സർവ്വകലാശാലയിൽ എസ്എഫ്ഐയുടെ നാലിരട്ടി വോട്ട് നേടി എന്നാണ് സംഘപരിവാർ അണികൾ പോലും തെറ്റിദ്ധരിക്കപ്പെട്ടതും പ്രചരിപ്പിച്ചു പോന്നതും. എന്നാൽ യഥാർത്ഥ വസ്തുത എന്താണെന്ന് സംഘപരിവാർ പോസ്റ്റുകൾ കണ്ണടച്ച് ഷെയർ ചെയ്യുന്നവർ പോലും മനസ്സിലാക്കുന്നില്ല എന്നാണു ആ പോസ്റ്റുകൾക്ക് കുസാറ്റിലെ ഗവേഷക വിദ്യാർത്ഥി കൂടിയായ ഞാൻ കൊടുത്ത മറുപടിക്ക് കിട്ടിയ കമന്റുകൾ വായിച്ചപ്പോൾ മനസ്സിലാക്കാൻ സാധിച്ചത്.
ജനം ടി വിയും മറ്റു സംഘപരിവാർ പ്രൊഫൈലുകളും പ്രചരിപ്പിക്കുന്നത് പോലെ കുസാറ്റിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല. കുസാറ്റ് യൂണിയൻ തിരഞ്ഞെടുപ്പ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റി വെച്ചിരിക്കുകയാണ്. ഇപ്പോൾ നടന്നത് സർവ്വകലാശാലയിലെ അക്കാദമിക് കൗൺസിലിലേക്കും സെനറ്റിലേക്കുമുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തിരഞ്ഞെടുപ്പാണ്. ഈ തെരഞ്ഞെടുപ്പിനെയാണ് യൂണിയൻ തിരഞ്ഞെടുപ്പ് എന്ന രീതിയിൽ ജനം ടി വിയടക്കമുള്ള സംഘപരിവാർ മാധ്യമങ്ങൾ വാർത്ത കൊടുത്തത്.
സർവ്വകലാശാല അക്കാദമിക് കൗൺസിൽ, സെനറ്റ് തിരഞ്ഞെടുപ്പുകളിൽ എസ് എഫ് ഐ പ്രതിനിധികൾ മികച്ച ഭൂരിപക്ഷത്തോടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. സർവ്വകലാശാലാ അക്കാദമിക് കൗൺസിൽ വിദ്യാർത്ഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ മുഴുവൻ സീറ്റിലും എസ് എഫ് ഐ വിജയിച്ചിരുന്നു. അക്കാദമിക് കൗൺസിലിലെ ഗവേഷക വിഭാഗം പ്രതിനിധിയായി ഹിന്ദി വിഭാഗം ഗവേഷക ഐശ്വര്യ സി കെ എതിരില്ലാതെ വിജയിച്ചിരുന്നു. ഡിഗ്രി & പി ജി വിഭാഗം പ്രതിനിധിയായി സ്കൂൾ ഓഫ് എഞ്ചിനീയറിങ് ഫയർ & സേഫ്റ്റി വിഭാഗം വിദ്യാർത്ഥി ആലാപ് എസ് പ്രതാപ് വൻ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
സെനറ്റ് ഇലക്ഷനിലും ഭൂരിപക്ഷം പേരെ വിജയിപ്പിക്കാൻ എസ് എഫ് ഐക്ക് കഴിഞ്ഞിട്ടുണ്ട്. സെനറ്റ് അംഗങ്ങളായി എസ് എഫ് ഐ എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും നിയമ വിദ്യാർത്ഥിയുമായ ജിബിൻ ടി പി, എസ് എഫ് ഐ കുസാറ്റ് യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും ഷിപ്പ് ടെക്നോളജി വിദ്യാർത്ഥിയുമായ പ്രജുൽ കെ വി, സ്കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികളായ ബിനിൽ സി ഡി, ശിവനന്ദു പി എന്നിവരെ മികച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ എസ് എഫ് ഐ ക്ക് സാധിച്ചിട്ടുണ്ട്.
കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ ആകെ ഏഴു സീറ്റുകളാണുള്ളത്. ഇതിൽ നാല് സീറ്റുകളിൽ എസ് എഫ് ഐയും രണ്ട് സീറ്റിൽ കെ എസ് യുവും ഒന്നിൽ എ ബി വി പിയുമാണ് വർഷങ്ങളായി വിജയിച്ചു പോരാറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചതും. എ ബി വി പി യുടെ ദേശീയ നേതാവായ ശ്യാം രാജുൾപ്പടെയുള്ളവർ മുൻ കാലങ്ങളിൽ കൊച്ചിൻ സർവ്വകലാശാല സെനറ്റിൽ അംഗമായിരുന്നു.
ആലപ്പുഴ കുട്ടനാട് പുളിങ്കുന്ന് ക്യാമ്പസിലെ വിദ്യാർത്ഥിയാണ് ഇത്തവണ എ ബി വി പിയുടെ പാനലിൽ മത്സരിച്ചത്. ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ ഏറെ പഠിക്കുന്ന ക്യാംപസാണ് കുട്ടനാട്ടിലേത്. പ്രിഫറൻസ് വോട്ടുകൾ കൂടുതൽ ലഭിക്കുന്ന സ്ഥാനാർത്ഥികൾ വിജയിക്കുന്ന രീതിയിലാണ് കുസാറ്റിൽ സെനറ്റ് ഇലക്ഷൻ വോട്ടിങ്. ഒറ്റ സീറ്റ് മാത്രം ലക്ഷ്യമിട്ട് മത്സരിക്കുന്ന എ ബി വി പിക്ക് പോൾ ചെയ്ത മൊത്തം വോട്ടിന്റെ ഏഴിൽ ഒന്ന് ലഭിക്കാൻ വലിയ പ്രയാസമില്ല. എന്നാൽ ഏഴു സീറ്റും ലക്ഷ്യമിട്ട് മത്സരിക്കുന്ന എസ് എഫ് ഐയുടെ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുകയാണ് പതിവ്. ഒറ്റ സീറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ എ ബി വി പിയുടെ മൊത്തം വോട്ടുകളും ഒരാൾക്ക് തന്നെ ലഭിക്കുകയും അയാൾ വിജയിക്കുകയും ചെയ്യും. എന്നാൽ ഏഴു സീറ്റും വിജയിക്കണമെന്ന ഉദ്വേശ്യത്തോടെ മത്സരിക്കുന്ന എസ് എഫ് ഐക്ക് അവരുടെ മൊത്തം വോട്ടുകൾ വോട്ടുകൾ ഏഴായി സ്പ്ലിറ്റ് ചെയ്യപ്പെടുന്നത് മൂലം മൂന്നോ നാലോ സീറ്റുകൾ മാത്രമാണ് വിജയിപ്പിക്കുവാൻ കഴിയൂ. ഇത് തന്നെയാണ് ഇത്തവണത്തെ ഇലക്ഷനിലും സംഭവിച്ചത്.
മൊത്തം വോട്ടുകൾ പരിശോധിച്ചാൽ എ ബി വി പിയെക്കാളും മൂന്നോ നാലോ ഇരട്ടി വോട്ടുകൾ സർവ്വകലാശാലയിൽ എസ് എഫ് ഐക്കുണ്ട്. പക്ഷേ പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ വരുമ്പോൾ അത് മൊത്തം ഒരൊറ്റ സ്ഥാനാർത്ഥിയിൽ കേന്ദ്രീകരിക്കാറില്ലാ എന്ന് മാത്രം. മൊത്തം പോൾ ചെയ്ത 5863 വോട്ടുകളിൽ എസ് എഫ് ഐ 2706 വോട്ടുകൾ നേടിയപ്പോൾ എ ബി വി പിക്ക് 924 വോട്ടുകൾ മാത്രമാണ് ആകെ നേടാനായത്. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫ്, ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി സംഘടനയായ ഫ്രറ്റേണിറ്റി എന്നിവരും മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും ഇവരുടെ പ്രിഫറൻസ് വോട്ടുകൾ കെ എസ് യു, എ ബി വി പി സ്ഥാനാർത്ഥികൾക്കാണ് ലഭിച്ചത്.
സെനറ്റ് ഇലക്ഷനിൽ വിജയിച്ചവർ ഇവരാണ്.
1. ബിനിൽ ജി ഡി (എസ് എഫ് ഐ) - 720
2. പ്രജുൽ കെ വി (എസ് എഫ് ഐ) - 720
3. ശിവനന്ദു പി (എസ് എഫ് ഐ) - 643
4. ജിബിൻ ടി പി (എസ് എഫ് ഐ) - 635
5. റഹ്മത്തുള്ള എം (കെ എസ് യു) - 720
6. അബ്ബാദ് ലുത്ഫി (കെ എസ് യു) - 695
7. അക്ഷയ് വിനോദ് (എ ബി വി പി) - 720
പ്രിഫറൻസ് വോട്ടുകളുടെ അടിസ്ഥാനത്തിൽ 720 വോട്ടുകൾ കിട്ടുന്ന സ്ഥാനാർത്ഥികൾ വിജയിച്ചതായി പ്രഖ്യാപിക്കുകയാണ് ചെയ്യാറ്. ഇവരുടെ അധികമായി വരുന്ന വോട്ടുകൾ അടുത്ത പ്രിഫറൻസ് ഉള്ള സ്ഥാനാർത്ഥിക്ക് ട്രാൻസ്ഫർ ചെയ്തു പോകുന്ന രീതിയാണ് കുസാറ്റ് സെനറ്റ് ഇലക്ഷന്റെ വോട്ടെണ്ണലിന്. ഇതിന്റെ അടിസ്ഥാനത്തിലാണ് അക്ഷയ് വിനോദ്, റഹ്മത്തുള്ള എം, ബിനിൽ ജി ഡി എന്നിവർ വിവിധ ഘട്ടങ്ങളിലായി 720 വോട്ട് നേടി വിജയിച്ചത്. അവസാനഘട്ട എലിമിനേഷനു മുമ്പായി കോട്ട തികച്ചത് ഇവർ മാത്രമാണ്. അങ്ങനെയാണ് അവസാനഘട്ട എലിമിനേഷൻ സമയത്ത് അവശേഷിക്കുന്ന നാല് സെനറ്റ് സീറ്റുകളിലേക്ക് അഞ്ച് മത്സരാർത്ഥികൾ രംഗത്തുണ്ടായതും. പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി, മുഹമ്മദ് ഷെറിൻ എൻ ടി കെ എന്നിവരായിരുന്നു അവസാനഘട്ടത്തിൽ അവശേഷിച്ച മത്സരാർത്ഥികൾ.
ഈ സാഹചര്യത്തിലാണ് കൊച്ചിൻ യൂണിവേഴ്സിറ്റി തിരഞ്ഞെടുപ്പിനായി കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 'Statutes on Elections' (NO. 19811/P 2/73/H.Edn Dated, 7th September 1973) Clause 60 (പേജ് 14/26) പ്രകാരം മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്താവുന്നതും പ്രജുൽ കെ വി, അബ്ബാദ് ലുത്ഫി, ശിവനന്ദു പി, ജിബിൻ ടി പി എന്നിവരെ വിജയികളായി പ്രഖ്യാപിക്കുന്നതും.
60. Exclusion of candidate when two or more candidates have equal number of votes.-If at any time it becomes necessary to exclude a candidate and two or more candidates have the same number of votes and are lowest on the poll, regard shall be had to the original votes of each candidate, and the candidate for whom the lowest original votes are recorded shall be first excluded; and if their original votes are equal, the Returning Officer shall decide by lot which candidate shall be excluded.
http://www.cusat.ac.in/act/Statute1973-Election.pdf
'ഒന്നിൽ കൂടുതൽ സീറ്റുകളിലേക്ക് മത്സരം നടക്കുമ്പോൾ രണ്ടോ അതിൽ കൂടുതലോ മത്സരാർത്ഥികൾക്ക് തുല്യമായ വോട്ടു വന്നാൽ, ഒറിജിനൽ വോട്ടസ് (അതായത് ഫസ്റ്റ് പ്രിഫറൻസ് വോട്ടുകൾ) കുറവുള്ള മത്സരാർത്ഥി പുറത്താകും.'
ജിബിൻ ടി പി നേടിയത് 554 ഒറിജിനൽ വോട്ടുകളും മുഹമ്മദ് ഷെറിൻ എൻ ടി കെ നേടിയത് 440 ഒറിജിനൽ വോട്ടുകളും ആയിരുന്നു. അവരുടെ ഒറിജിനൽ വോട്ടുകളും തുല്യമായി വന്നിരുന്നെങ്കിൽ ഒരു പക്ഷെ നറുക്കെടുക്കേണ്ടി വരുമായിരുന്നു. എന്നാൽ ഇവിടെ അതിന്റെ ആവശ്യം വന്നില്ല. കുറഞ്ഞ വോട്ട് നേടിയ മുഹമ്മദ് ഷെറിൻ എൻ ടി കെ സ്വാഭാവികമായും പുറത്താവുകയും ചെയ്തു.
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം കെ എസ് യു നവമാധ്യമങ്ങളിൽ ഉന്നയിക്കുന്ന ആരോപണമാണ് റീകൗണ്ടിങിന് സമ്മതിച്ചില്ല എന്നത്. അവസാന ഘട്ടത്തിൽ മുഹമ്മദ് ഷെറിൻ എൻ ടി കെ പുറത്തായപ്പോഴാണ് കെ എസ് യു റീകൗണ്ടിങ് ആവശ്യപ്പെട്ടത്. കെ എസ് യു വിന്റെ ആവശ്യം അംഗീകരിച്ച തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥൻ തൊട്ട് മുന്നത്തെ റൗണ്ട് റീകൗണ്ടിങ് നടത്താമെന്നു സമ്മതിച്ചെങ്കിലും എല്ലാ ബാലറ്റുകളും റീകൗണ്ടിങ് നടത്തണമെന്ന വിചിത്രമായ ആവശ്യമുന്നയിക്കാനാണ് കെ എസ് യു ശ്രമിച്ചത്. 'Statutes on Elections' Clause 61 (പേജ് 14/26) പ്രകാരം തൊട്ട് മുന്നത്തെ റൗണ്ട് മാത്രമേ റീകൗണ്ടിങ് നടത്താനാവൂ എന്ന കാര്യം ഏതൊരു മത്സരാർത്ഥിക്കും അറിയാമെന്നിരിക്കെ ഇത്തരമൊരു ആവശ്യമുന്നയിച്ചത് തെരഞ്ഞെടുപ്പ് തോൽവിയുടെ ജാള്യത മാറ്റാനാണ്.
61. Recounting.-(1) Any candidate or his agent may at any time during the counting of votes, either before the commencement or after the completion of any transfer of votes, request the Returning Officer to re-examine or recount the papers of all or any candidates (not being papers set aside at any previous transfer as finally disposed of) and the Returning Officer shall forthwith re-examine or recount the same accordingly.
വസ്തുതകൾ ഇതായിരിക്കെ അറിഞ്ഞുകൊണ്ട് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് കെ എസ് യു വും സംഘപരിവാറും ചെയ്യുന്നത്. തെറ്റിദ്ധാരണ പരത്തുന്ന പോസ്റ്റുകൾ നവമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ചവർ തെറ്റു മനസ്സിലാക്കി അത് തിരുത്താനുള്ള കേവല മര്യാദയെങ്കിലും പ്രകടിപ്പിക്കുമെന്നു പ്രതീക്ഷിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്