Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

പട്ടാപ്പകൽ ട്രെയിനിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച് ലഹരിക്കടിമയായ യുവാവ്; കണ്ടിട്ടും യുവാക്കൾ പോലും മിണ്ടാതെ നിന്നപ്പോൾ ഇടപെട്ട് യുവതി; തനിക്കു നേരെ തിരിഞ്ഞു മുണ്ടിൽ പിടിച്ചപ്പോൾ ചവിട്ടി വീഴ്‌ത്തി; അപ്പോഴും മിണ്ടാതിരുന്ന പുരുഷ കേസരികൾ യുവാവിനു മേൽ കൈത്തരിപ്പ് തീർത്തത് പ്രായമുള്ള ഒരാൾ യുവാവിനെ ഇടിച്ചു വീഴ്‌ത്തിയപ്പോൾ; കേരള എക്സ്‌പ്രസിലെ ദുരനുഭവം വിവരിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

പട്ടാപ്പകൽ ട്രെയിനിൽ പെൺകുട്ടിയെ അപമാനിക്കാൻ ശ്രമിച്ച് ലഹരിക്കടിമയായ യുവാവ്; കണ്ടിട്ടും യുവാക്കൾ പോലും മിണ്ടാതെ നിന്നപ്പോൾ ഇടപെട്ട് യുവതി; തനിക്കു നേരെ തിരിഞ്ഞു മുണ്ടിൽ പിടിച്ചപ്പോൾ ചവിട്ടി വീഴ്‌ത്തി; അപ്പോഴും മിണ്ടാതിരുന്ന പുരുഷ കേസരികൾ യുവാവിനു മേൽ കൈത്തരിപ്പ് തീർത്തത് പ്രായമുള്ള ഒരാൾ യുവാവിനെ ഇടിച്ചു വീഴ്‌ത്തിയപ്പോൾ; കേരള എക്സ്‌പ്രസിലെ ദുരനുഭവം വിവരിച്ച് യുവതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: ട്രെയിൻ യാത്രയ്ക്കിടെ ഗോവിന്ദ്ച്ചാമി എന്ന ക്രൂരൻ ബലാൽസംഗം ചെയ്തുകൊലപ്പെടുത്തിയ സൗമ്യ മലയാളികളുടെ മനസ്സിലെ വിങ്ങലായി അവശേഷിക്കുകയാണ്. സ്ത്രീ സുരക്ഷയെക്കുറിച്ച് വലിയ ചോദ്യങ്ങൾ ഉയരുന്നതിനിടയിൽ പട്ടാപ്പകൽ പൊതുഇടങ്ങളിൽ പോലും നമ്മുടെ പെൺകുട്ടികളും സ്ത്രീകളും സുരക്ഷിതരല്ലെന്ന് തെളിയിക്കുന്ന സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. ആലീസ് ചീവേൽ എന്ന യുവതിയാണ് കേരള എക്സ്‌പ്രസിൽ തനിക്ക് നേരിട്ട ഒരു ദുരനുഭവത്തെക്കുറിച്ച് പറയുന്നത്. ലഹരിക്ക് അടിമയായ ഒരു യുവാവ് യാത്ര്കകാരിയായ ഒരു പെൺകുട്ടിയെ ശല്യം ചെയ്‌തെന്നും അത് ചോദിക്കാൻ ഒരു പുരുഷ കേസരികളും തയ്യാറാകാതെ വന്നപ്പോൾ താൻ തന്നെ ചോദ്യം ചെയ്‌തെന്നും യുവതി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു

പ്രശ്‌നത്തിൽ ഇടപെട്ടപ്പോൾ ചതന്റെ മുണ്ടിൽ കടന്ന് പിടിക്കാൻ യുവാവ് ശ്രമിച്ചെന്നും ഉടൻ അവനെ ചവിട്ടി വീഴ്‌ത്തിയെന്നും യുവതി പറയുന്നു. ഇതൊക്കെ കണ്ട് കൊണ്ട് നിന്ന ചെറുപ്പക്കാരുൾപ്പടെ ഒരക്ഷരം മിണ്ടിയില്ലെന്നും ഒടുവിൽ പ്രായമുള്ള ഒരാൾ അവനെ ഇടിച്ച് വീഴ്‌ത്തിയ ശേഷമാണ് ആണുങ്ങൾ കൈത്തരിപ്പ് തീർ്കകാൻ എത്തിയതെന്നും പോസ്റ്റിൽ പറയുന്നു

ആലീസിന്റെ പെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം


ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്. ( എല്ലാവരും ഇങ്ങനെയാവില്ല എന്നുതന്നെ വിശ്വസിക്കാനാണ് ഇപ്പോഴും ആഗ്രഹിക്കുന്നത്)

ഇന്ന് തൃശ്ശൂർക്കുള്ള യാത്രയിൽ കേരള എക്സ്‌പ്രസ്സ് ട്രെയിനിൽ അപ്പർ ബർത്തിൽ കിടക്കുകയായിരുന്നു ഞാൻ. താഴെ എന്തോ ഒച്ച കേട്ട് നോക്കിയപ്പോ ഒരുത്തൻ ഒരു പെണ്കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുന്നു. ചുറ്റും യാത്രക്കാരുണ്ട്. എന്നിട്ടും! നി എന്താടാ ചെയ്യുന്നെന്നു ആക്രോശിച്ചപ്പോ എന്നെ തെറിവിളിച്ചുകൊണ്ടു അവൻ എനിക്ക് നേരെ വന്നു. ഞാൻ അവന്റെ കരണത്തടിച്ചു. അവൻ ബർത്തിൽ നിന്നും എന്നെ വലിച്ചു താഴെയിടാൻ ശ്രമിച്ചു. അപ്പോഴേയ്ക്കും അവന്റെ കരണത്ത് ഞാൻ വീണ്ടും ഒന്നുകൂടിക്കൊടുത്തു. അവൻ എന്റെ മുണ്ട് വലിച്ചഴിക്കാൻ ശ്രമിച്ചു. അവന്റെ നെഞ്ചത്ത് ആഞ്ഞൊരു ചവിട്ടു കൊടുത്തു. അവൻ അടിതെറ്റി വീഴുന്നതിനിടയിൽ അരുകിലിരുന്ന മറ്റൊരു സ്ത്രീയുടെ ദേഹത്ത് അവന്റെ ചവിട്ടുകൊണ്ടു. ഈ ബഹളങ്ങളെല്ലാം കണ്ടുകൊണ്ട് 3, 4 പെണ്കുട്ടികൾ ഭയന്നുകൊകൊണ്ടും കംപാർട്ട്‌മെന്റിൽ ഉണ്ടായിരുന്നതും, ഓടിക്കൂടിയതുമായ പത്തൻപത് ആണുങ്ങളും (ചെറുപ്പക്കാരടക്കം) അന്തം വിട്ടു നിഷ്‌ക്രിയരായി നിൽക്കുന്നു. ആരോ ഓടി TTR നെ വിളിച്ചുകൊണ്ടു വന്നു. ആ ഉദോഗസ്ഥനെയും അവൻ തല്ലാൻ ശ്രമിച്ചു. പൂരത്തെറിയും. അവൻ ലഹരിക്ക് മറശര േആയിരുന്നു. ഏതാണ്ട് ഒരു മണിക്കൂറോളം ഭീകര ബഹളമായി. എന്നിട്ടും ഒരു പൊലീസും അവിടെ എത്തിയില്ല. അതായത് നമ്മുടെ ട്രെയിനിൽ ഉള്ള സുരക്ഷ ഇത്രയൊക്കെയാണ് എന്ന്. അപ്പൊ ഇവിടെ നിന്നോ ഓടി വന്ന ഒരു പ്രായമുള്ള ആൾ അവനെ അടിച്ചു വീഴ്‌ത്തി. അവൻ വീണു കഴിഞ്ഞപ്പോ മറ്റ് ആണുങ്ങൾ അവരുടെ വീരസ്യം അവന്റെ പുറത്തു തീർത്തു. പുച്ഛമാണ് തോന്നിയത്.

പട്ടാപ്പകൽ ആൾക്കൂട്ടത്തിൽപ്പോലും ഏതു ക്രിമിനലിന് പോലും എന്തും ചെയ്യാൻ ധൈര്യപ്പെടും വിധം അത്രമാത്രം ഭീരുക്കളും നിഷ്‌ക്രിയരുമാണ് നമ്മുടെ ആണുങ്ങൾ. സ്വന്തം ശരീരത്തിൽ ഒരുവൻ കയറിപ്പിടിച്ചാൽ മരവിച്ചു നിന്നുപോകുന്ന വിധം ഒതുക്കത്തിലാണ് നമ്മുടെ പെണ്കുട്ടികളെ വളർത്തിഎടുക്കുന്നതും. ഇതാണ് നമ്മുടെ നാട്. ഇവിടെ സൗമ്യമാരും, ജിഷമാരും നിർഭയമാരും നിറഞ്ഞുകൊണ്ടിരിക്കും.കൊല്ലപ്പെടുമ്പോൾ ഫേസ്‌ബുക്കിൽ രോക്ഷങ്ങൾ പൊട്ടിയൊഴുകുകയും കവലകളിൽ പ്രസംഗങ്ങൾ ഘോരഘോരം മുഴക്കുകയും ചെയ്യുന്ന ഭീരുക്കൾ. അങ്ങനെയല്ലാത്തവർ ചിലർ മാത്രം. ഇവിടെയും ഒരു കൊലപാതകം നടക്കുമായിരുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെ. അതല്ലെങ്കിൽ മറ്റൊരു പെണ്കുട്ടി.

തൃശൂർ എത്തിയപ്പോ police എത്തി. അവനെതിരെ ഞാൻ മൊഴി കൊടുത്തു. സാക്ഷികളായി മറ്റു പെണ്കുട്ടികളും വന്നു.341, 323, 294, 354 എന്നീ വകുപ്പുകൾ ചാർത്തി എകഞ രജിസ്റ്റർ ചെയ്തു, ലോക്കപ്പിലാക്കി.

NB: ,'നിന്റെ മുണ്ട് ആരെങ്കിലും വലിച്ചഴിച്ചാൽ എന്തു ചെയ്യും'? എന്ന് പല സുഹൃത്തുക്കളും കളിയായി എന്നോട് ചോദിച്ചിട്ടുണ്ട്. ഒരു ചുക്കുമില്ല. അടിയിൽ നീളം കുറഞ്ഞ ഒരു നിക്കർ ഇടാറുണ്ട്. അതൊക്കെത്തന്നെ ധാരാളം. ഇനീപ്പോ തുണി മൊതതോം ഇവനൊക്കെ പറിച്ചാലും വിറച്ചു പോകില്ല. നാണവും മാനവുമൊന്നും ഇല്ലാത്തൊരാൾ എന്ന് സ്വയം പറയാനാണ് ഇഷ്ട്ടം. ഇത്തരം ഊളകൾക്ക് ഒരു തോന്നലുണ്ട്, തുണി പറിച്ചാൽ സ്ത്രീകൾ പേടിക്കുമെന്ന്. തോന്നാലാ.. ഒരു പുല്ലുമില്ലാ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP