സജിത ഭർത്താവിനെ വകവരുത്തിയത് ടിസനോടൊപ്പം ബ്രിട്ടനിലെത്തി അടിപൊളി ജീവിതം നയിക്കാൻ; കൃത്യത്തിന് ശേഷം സജിത നൽകിയ കൈതച്ചക്കയും വാങ്ങി യാത്രയായ ടിസിനെ വെറുതേ വിട്ട കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകും; കാമുകിക്കൊപ്പം കിടക്ക പങ്കിടുമ്പോഴും ഭാര്യക്ക് സന്ദേശമയച്ച വിരുതനെ അഴിയെണ്ണിക്കാൻ പോന്ന തെളിവുകൾ ഉണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സി ഐ ബൈജു പൗലോസ് മറുനാടനോട്; കൊലനടന്ന ദിവസത്തെ ഫോൺവിളികളിൽ കുടുക്കാനാകുമെന്ന ആത്മവിശ്വാസത്തിൽ അപ്പീൽ നടപടികൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
കൊച്ചി: ബ്രിട്ടനിലെ റീഡിംഗിൽ സ്റ്റുഡന്റ്് വിസയിൽ എത്തി ഭാര്യയുമായി കഴിഞ്ഞിരുന്ന ടിസൻ ഫിലിപ്പ് എന്ന യുവാവിനെ യുകെ മലയാളികൾ ഏറെക്കുറെ മറന്നിരിക്കും. എന്നാൽ എട്ടു വർഷം മുൻപ് കാമുകിക്കൊപ്പം ചേർന്നു ഗൃഹനാഥനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ടിസൻ ആയിരുന്നു ഇന്നലെ കേരളത്തിലെ മാധ്യമങ്ങളുടെ ഇഷ്ട വിഷയം. നീണ്ട കാലത്തേ വിചാരണയ്ക്കൊടുവിൽ തെളിവുകളുടെ അഭാവത്തിൽ ടിസനെ ശിക്ഷ നൽകാതെ വെറുതെ വിട്ട ജില്ലാ സെഷൻസ് കോടതി കാമുകിയായ സാജിതയെ ജീവപരന്ത്യം ശിക്ഷിക്കുകയും ചെയ്തു.
ബന്ധുവിന് വേണ്ടി വിവാഹാലോചന നടത്തി ഫോണിലൂടെയുള്ള അന്വേഷണം പരിചയവും ബന്ധവും ആയി വളർന്നത്തോടെ ഭർത്താവ് പോൾ വർഗീസിനെ വകവരുത്തി ടിസനോടൊപ്പം യുകെയിൽ എത്താൻ ഉള്ള ആഗ്രഹമാണ് ഇപ്പോൾ സജിതയെ ജീവപര്യന്തം ജയിലിൽ കഴിയാൻ ഇടയാക്കിയ കേസിലെ ഒന്നാം പ്രതിയാക്കി മാറ്റിയത്. എന്നാൽ ശിക്ഷയിൽ നിന്നും കോടതിയുടെ കാരുണ്യം കൊണ്ട് രക്ഷപ്പെട്ട ടിസനെ വീണ്ടും മേൽക്കോടതിയിൽ എത്തിച്ച് അർഹമായ ശിക്ഷ വാങ്ങിച്ചു നൽകാൻ ഉള്ള ഒരുക്കത്തിലാണ് കേരള പൊലീസ്.
ഇതു സംബന്ധിച്ചു വ്യക്തമായ സൂചനകൾ കേസ് തുടക്കത്തിൽ അന്വേഷിച്ച കേരള പൊലീസിലെ സ്റ്റാർ ഹീറോ ആയ സി ഐ ബൈജു പൗലോസ് മറുനാടൻ മലയാളിയോട് വ്യക്തമാക്കുകയും ചെയ്തു. കോടതി വിധി എത്തിയ ഉടൻ അന്വേഷണ ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രതികരണം അറിയുന്നതിന് വേണ്ടി ബന്ധപ്പെട്ടപ്പോഴാണ് അദ്ദേഹം ഈ സൂചന നൽകിയതും. കേരളം ആകാംഷയോടെ കാത്തിരുന്ന നടി അപകീർത്തിക്കപ്പെട്ട കേസിൽ മികച്ച കുറ്റാന്വേഷണം നടത്തിയ സി ഐ ബൈജു പൗലോസ് തൃക്കാക്കരയിൽ ചുമതലയിൽ ഉണ്ടായിരുന്ന സമയത്താണ് പോൾ വർഗീസ് കൊലപാതകം നടക്കുന്നത്.
തുടർന്ന് കൃത്യമായ നിരീക്ഷണത്തിലൂടെ ഇദ്ദേഹം ഉൾപ്പെട്ട സംഘമാണ് സജിതയെയും ടിസനെയും അറസ്റ്റു ചെയ്യുന്നത്. തുടർന്ന് കൃത്യമായ തെളിവുകളോടെ കോടതിയിൽ എത്തിച്ചിട്ടും ടിസൻ ശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് നിയമ വൃത്തങ്ങളെ അമ്പരപ്പിക്കുകയാണ്. കൊലപാതകത്തിൽ ടിസന്റെ പങ്കാളിത്തം കൃത്യമായി തെളിയിക്കാൻ പൊലീസിന് സാധിച്ചില്ല എന്ന കോടതിയുടെ നിഗമനമാണ് ഇയാളെ ജയിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയത്. എന്നാൽ ഈ കേസിൽ ടിസനും അർഹമായ ശിക്ഷ വാങ്ങി നൽകും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ നിലപാട്.
കൊലപാതകം നടന്ന ദിവസം ടിസൻ സാജിതക്കൊപ്പം പോൾ വർഗീസിന്റെ വീട്ടിൽ ഉണ്ടായിരുന്നു എന്ന വാദമാണ് പൊലീസ് വീണ്ടും ഉന്നയിക്കുക. കൊലപാതക ശേഷം പോൾ വർഗീസിന്റെ വീട്ടിൽ നിന്നും ലാൻഡ് ഫോൺ മുഖേനെ ടിസൻ തന്റെ ഡ്രൈവറെ ബന്ധപ്പെട്ടതിനു ഉള്ള തെളിവാണ് പൊലീസ് മുഖ്യ ആയുധമാക്കുന്നത്. പുലർച്ചെ രണ്ടു മണിക്ക് നടന്ന ഫോൺ വിളിയുടെ വിശദംശങ്ങൾ ഡ്രൈവറുടെ സാക്ഷി കോടതിയിൽ എത്തിച്ചിരുന്നു.
ലാൻഡ് ഫോണിൽ നിന്നുള്ള വിളി ആയിരുന്നതിനാൽ പ്രതിഭാഗം അഭിഭാഷകന് ഇതിനെ പ്രതിരോധിക്കാൻ കഴിയില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ ചിന്ത. അതിനാൽ ഇക്കാര്യത്തിൽ വേണ്ടത്ര ഗൗരവം നൽകി പ്രോസിക്യൂഷൻ വാദിച്ചിരിക്കില്ല എന്നാണ് പൊലീസിന്റെ നിഗമനം. മൊബൈൽ ഫോൺ വഴി അല്ലാത്ത കോൾ ആയിരുന്നതിനാൽ പ്രതി സംഭവ സമയം വീട്ടിൽ ഉണ്ടായിരുന്നു എന്നും ഇതുകൊലപാതകത്തിലെ പങ്കിലേക്കു വിരൽ ചൂണ്ടുന്ന നിർണായക തെളിവാണ് എന്നുമായിരിക്കും പൊലീസ് ഇനി കോടതിയിൽ സമർത്ഥിക്കുക. ഈ നിർണായക തെളിവിന്റെ സാധ്യതയിലാണ് അന്ന് ടിസനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നതെന്നും സി ഐ ബൈജു പൗലോസ് ഓർമ്മിക്കുന്നു.
അതിനിടെ കേസിൽ ദിവസങ്ങൾക്കകം പൊലീസ് വഴിത്തിരിവ് കണ്ടെത്തുകയും ടിസനും സജിതയും കസ്റ്റഡിയിൽ ആകുകയും ചെയ്തതോടെ ഒരു ഇരട്ട കൊലപാതകം കൂടിയാണ് വഴി മാറി പോയത്. പോൾ വർഗീസ് കൊല്ലപ്പെട്ട 2011 ഫെബ്രുവരി 22നു ശേഷം ടിസന്റെ ഭാര്യ അവധി ആഘോഷിക്കാൻ നാട്ടിൽ എത്താനിരിക്കുക ആയിരുന്നു. ഭാര്യ എത്തിക്കഴിഞ്ഞാൽ മലമ്പുഴയിലോ മറ്റോ സന്ദർശനം നടത്തുമ്പോൾ വധിക്കാനും ടിസണിനു പദ്ധതി ഉണ്ടായിരുന്നു.
പൊലീസ് കസ്റ്റഡിയിൽ ആയപ്പോൾ ഇയാൾ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. പൊലീസ് പിടിയിൽ പെട്ടില്ലായിരുന്നെകിൽ നിർഭാഗ്യവതിയായ ആ യുവതിയും കൊല്ലപ്പെടുമായിരുന്നുവെന്ന വെളിപ്പെടുത്തൽ ഞെട്ടലോടെയാണ് അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞത്. ടിസൻ കേസിൽ പെട്ടതോടെ റെഡ്ഡിങ്ങിൽ ഒരു മലയാളി കുടുംബത്തിന്റെ കാരുണ്യത്തിൽ കഴിഞ്ഞിരുന്ന ഈ യുവതി ഒരു വർഷം കഴിഞ്ഞാണ് പിന്നീടു യുകെയിൽ നിന്നും നാട്ടിൽ മടങ്ങി എത്തിയത്. വിസ കാലാവധി തീർന്നതിനെ തുടർന്നാണ് ഇവർ നാട്ടിലേക്കു മടങ്ങിയത് എന്നാണ് മറുനാടന് ലഭിക്കുന്ന വിവരം.
ഫോൺ സംഭാഷണത്തിലൂടെ തന്നെക്കാൾ പ്രായം കൂടിയ സജിതക്ക് വശംവദനനായ ടിസൻ ഭാര്യക്കൊപ്പമുള്ള നാട്ടിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കുകയും തുടർന്ന് ഒറ്റയ്ക്ക് നാട്ടിൽ എത്തുകയുമായിരുന്നു. കാമുകിയുമായി കൂടുതൽ അടുക്കുന്നതിനു വേണ്ടിയായിരുന്നു ഈ യാത്ര. ബയോ കെമിസ്ട്രി ബിരുദധാരിയായ ഇയാൾ നാട്ടിലെ ബന്ധുവായ വൈദികന്റെ സഹായത്തോടെ കോളേജിൽ ജോലി തരപ്പെടുത്തിയിട്ടുണ്ട് എന്ന് ഭാര്യയെ പറഞ്ഞു വിശ്വസിപ്പിച്ചാണ് നാട്ടിൽ എത്തിയതും തുടർന്ന് സജിതയുമായി ഭാവി കാര്യങ്ങൾ പദ്ധതിയിട്ടതും.
സജിതയോടൊപ്പം കിടക്ക പങ്കിടവേ യുകെയിൽ നിന്നും വിളിച്ചിരുന്ന ഭാര്യയോട് കൂസലൊന്നുമില്ലാതെ സംഭാഷണം നടത്തുമായിരുന്നുവെന്ന വിവരവും അന്വേഷണ ഘട്ടത്തിൽ ടിസൻ വെളിപ്പെടുത്തിയിരുന്നു. ഭാര്യയ്ക്കു യാതൊരു സംശയവും തോന്നാത്ത വിധത്തിൽ തന്റെ പദ്ധതികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് ഇയാൾ ഇത്തരം വിദഗ്ധ കരുനീക്കങ്ങൾ നടത്തിയത്. അതേ സമയം സജിതയാകട്ടെ സാധാരണക്കാരനായ ഭർത്താവിന്റെ തുച്ഛവരുമാനത്തിൽ കേരളത്തിൽ ഒതുങ്ങി ജീവിക്കുന്നതിനു പകരം പണക്കാരനായ വിദേശ മലയാളിയുടെ ഭാര്യയായി ലണ്ടനിൽ സുഖ ജീവിതം നയിക്കുന്നത് സ്വപ്നം കണ്ടതോടെയാണ് ഏതു വിധത്തിലും പോൾ വർഗീസിനെ ഇല്ലാതാക്കണം എന്ന പദ്ധതിയിൽ മുഖ്യ റോൾ ഏറ്റെടുക്കാൻ തയാറായത്.
പിടിക്കപ്പെടാതിരിക്കാൻ പല വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്ത ഇരുവരും പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകിയാൽ രാവിലെ ജോലിക്കു ബൈക്കിൽ യാത്ര ചെയ്യുന്ന പോൾ അപകടത്തിൽ പെട്ടു മരിക്കുമെന്നും ഇതു സ്വാഭാവിക മരണമായി ബന്ധപ്പെട്ടവരെ വിശ്വസിപ്പിക്കാമെന്നും കരുതിയിരുന്നു. എന്നാൽ മരണം സംഭവിക്കാതെ ഗുരുതര പരുക്ക് മാത്രമാണ് ഉണ്ടാകുന്നതെങ്കിൽ തങ്ങളുടെ പ്ലാൻ വിജയിക്കില്ല എന്ന ടിസന്റെ ചിന്തയാണ് അത്താഴം നൽകി ഉറക്കിയ ശേഷം കൊലയെന്ന പ്ലാനിലേക്ക് എത്തിയത്. മക്കൾക്കും കൊല നടന്ന ദിവസം ഉറക്കഗുളിക നൽകിയാണ് സജിത പദ്ധതി കുറ്റമറ്റതാക്കി മാറ്റിയത്. പോളിന്റെ വൃദ്ധയായ മാതാവിനും ഉറക്കഗുളിക നൽകി ടിസനൊപ്പം കൊച്ചിയിൽ കറങ്ങിയിരുന്നതായും ചോദ്യം ചെയ്യൽ ഘട്ടത്തിൽ സജിത വെളിപ്പെടുത്തിയിരുന്നു.
എന്നാൽ ആർക്കും സംശയം തോന്നാത്ത വിധം സ്വാഭാവിക മരണം എന്ന രീതിയിൽ പ്ലാൻ ചെയ്ത ഗൂഢാലോചന സി ഐ ബൈജു പൗലോസ് ഉൾപ്പെടുന്ന സമർത്ഥരായ അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിൽ പൊളിയുക ആയിരുന്നു. ഒടുവിൽ എട്ടു വർഷങ്ങൾക്കു ശേഷം ഒന്നാം പ്രതിയായ സജിത ജീവപര്യന്തം തടവ് അനുഭവിക്കാൻ ജയിലിലേക്കും ആസൂത്രണ പങ്കാളിയും കാമുകനായ ടിസൻ സുഖ ജീവിതത്തിലേക്കും എത്തുകയാണ്.
എന്നാൽ ഒരു കുറ്റവാളിയും രക്ഷപ്പെടരുത് എന്ന പൊലീസ് നീതിബോധത്തിന്റെ ഭാഗമായി ഈ കേസ് വീണ്ടും മേൽക്കോടതിയിൽ എത്തിയാൽ ടിസൻ കൂടി ശിക്ഷിക്കപ്പെടുമോ എന്ന ആകാംക്ഷ വളരുകയാണ്. മുൻപും കീഴ്കോടതി കണ്ടെത്താതെ പോയ കാര്യങ്ങൾ മേൽക്കോടതിയിൽ എത്തുമ്പോൾ കുറഞ്ഞ ശിക്ഷ വർദ്ധിപ്പിക്കും വിധം ഒട്ടേറെ കേസുകൾ കേരളത്തിൽ തന്നെ ഉണ്ടായിട്ടുള്ളതിനാൽ ടിസനും അർഹമായ ശിക്ഷ കിട്ടും എന്നാണ് സി ഐ ബൈജു പൗലോസ് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ വിശ്വാസം.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്