ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ ഇന്ത്യയായിരുന്നു ഭേദമെന്നു മല്യക്കു തോന്നിക്കാണും; രണ്ടാഴ്ചക്കകം അപ്പീൽ നല്കാൻ അവസരം ഉണ്ടെങ്കിലും ഹൈക്കോടതിയിലും നാടുകടത്തൽ ഒഴിവായി കിട്ടാൻ സാധ്യത കുറവ്; വിനയായത് ട്വിറ്ററിലെ അധികപ്രസംഗം; അതിവേഗ നടപടികളുമായി വിജയ് മല്യയെ തിരിക എത്തിച്ച് നേട്ടമുണ്ടാക്കാൻ ഉറച്ച് മോദി; ശതകോടീശ്വരനെ കുടുക്കിയത് ബ്രിട്ടണിലെ കുടിയേറ്റ നിയമങ്ങളിലെ മാറ്റങ്ങൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: കോടികൾ തട്ടി രാജ്യം വിട്ട, ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വിവാദ വ്യവസായി വിജയ് മല്ല്യയെ ഇന്ത്യക്കു കൈമാറാൻ ബ്രിട്ടന്റെ അനുമതി വരുമ്പോൾ അത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. മല്യയെ ഇന്ത്യക്കു കൈമാറണമെന്ന കോടതി ഉത്തരവ് ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിക്കുകയായിരുന്നു. മല്യയുടെ കൈമാറ്റ നടപടി ആരംഭിക്കാൻ കോടതി സ്റ്റേറ്റ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി. ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെ നിരന്തര ആവശ്യം പരിഗണിച്ചാണു നടപടി. അതേസമയം നടപടിക്കെതിരേ മല്യക്ക് മേൽക്കോടതിയെ സമീപിക്കാമെന്നു അധികൃതർ വ്യക്തമാക്കി. 2016 ഏപ്രിലിലാണ് മല്യ ബ്രിട്ടനിൽ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തിലിറങ്ങിയ മല്യയെ ഇന്ത്യക്കു കൈമാറണമെന്നു ഡിസംബറിലാണ് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റർ മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടത്. ഇക്കാര്യമാണ് ഇപ്പോൾ ബ്രിട്ടിഷ് ആഭ്യന്തര സെക്രട്ടറി അംഗീകരിച്ചത്. ഇതോടെ മല്യയ്ക്ക് ഇന്ത്യയിലെത്തി ശിക്ഷ അനുഭവിക്കേണ്ട അവസ്ഥ വരും. ആഴ്ചകൾക്കുള്ളിൽ തന്നെ മല്യയെ ഇന്ത്യയിലെത്തിക്കാമെന്നാണ് മോദി സർക്കാരിന്റെ പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പിലും ഇത് ചർച്ചാ വിഷയമാകും.
ഒന്നര വർഷത്തോളമെടുത്ത വെസ്റ്റമിനിസ്റ്റർ ക്രൗൺ കോടതിയിലെ നിയമ നടപടികൾ ഇക്കഴിഞ്ഞ ഡിസംബർ പത്തിന് വിവാദ ഇന്ത്യൻ വ്യവസായി വിജയ് മല്യക്കെതിരെ എത്തിയപ്പോഴും അദ്ദേഹം പൂർണമായും നിരാശനായിരുന്നില്ല . ഇന്ത്യയെ പറ്റിച്ചു ബ്രിട്ടനിലേക്ക് കടന്നു കളഞ്ഞ ധനികന്റെ ആഗ്രഹം നടന്നില്ല. ഇന്ത്യയിലെ പോലെ ഏതു വിധേനെയും രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി നിയമ നടപടികൾ വൈകിപ്പിക്കാം എന്ന ചിന്തയാണ് ഇന്നലെ പൊളിഞ്ഞതു . ബ്രിട്ടനിലെ കുടിയേറ്റ നിയമത്തിലെ അടുത്തകാലത്തുണ്ടായ മാറ്റങ്ങൾ മല്യയെയും ഇപ്പോൾ വെള്ളം കുടിപ്പിക്കുകയാണ് . ക്രൗൺ കോടതി വിധിയിൽ അപ്പീൽ നൽകണമെങ്കിൽ നാട് കടത്തൽ വിധിയിൽ ആഭ്യന്തര സെക്രെട്ടറി തീരുമാനം എടുക്കണമെന്നതാണ് നടപടി ക്രമം . സാധാരണ കോടതി വിധിയിൽ 28 ദിവസത്തിനകം ആഭ്യന്തര വകുപ്പ് തീരുമാനം എടുക്കുമെങ്കിലും മല്യയുടെ കാര്യത്തിൽ ഇത് നീണ്ടു പോയി . ഇതോടെ ആഭ്യന്തര സെക്രെട്ടറിയിൽ പലവിധത്തിൽ സമ്മർദം ചെലുത്താൻ നടത്തിയ നീക്കം വിജയിച്ചെന്ന അനുമാനത്തിൽ കഴിഞ്ഞ മല്യ പതിവ് പോലെ ട്വിറ്ററിൽ സജീവമായി ഇന്ത്യൻ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചു .
ഇതോടെ കൂടുതൽ സമ്മർദവുമായി ഇന്ത്യൻ ഉദ്യോഗസ്ഥർ ബ്രിട്ടീഷ് ഹോം ഓഫിസിനെ സമീപിച്ചതാണ് രണ്ടു മാസത്തോളം തീരുമാനം എടുക്കാതിരുന്ന ഹോം സെക്രട്ടറി സാജിദ് ജാവീദിനെ തിടുക്കത്തിൽ മല്യയെ നാടുകടത്താൻ ഉള്ള തീരുമാനത്തിൽ ഒപ്പു വയ്പ്പിക്കാൻ പ്രേരിപ്പിച്ചത് . കഴിഞ്ഞ ഏതാനും ആഴ്ചകളിൽ ബ്രെക്സിറ്റ് ബില്ലും കൺസർവേറ്റിവ് പാർട്ടിയിലെ വിമത പ്രശനവും ഒക്കെയായി തിരക്കിലായിരുന്നു സാജിദ് ജാവീദിനെ ഇന്ത്യൻ വംശജരായ ബ്രിട്ടീഷ് എംപിമാർ വഴി സ്വാധീനിക്കാൻ മല്യ പലവിധത്തിൽ ശ്രമിച്ചെങ്കിലും അതൊന്നും ഫലപ്രദമായില്ല എന്നതാണ് ബ്രിട്ടീഷ് ഹോം ഓഫീസിന്റെ തീരുമാനം തെളിയിക്കുന്നത് . ഇതോടെ ഇന്ത്യയിൽ രാജ്യസഭാ അംഗം ആയിരുന്ന മല്യക്ക് ഇന്ത്യയിൽ തന്നെ കഴിഞ്ഞാൽ മതിയായിരുന്നു എന്ന തോന്നൽ ഉണ്ടായിക്കാണാൻ സാധ്യത ഏറെയാണ് .
ഇത് തെളിയിക്കും വിധമാണ് സാജിദ് ജാവീദിന്റെ തീരുമാനം വന്ന ഉടനെ ട്വിറ്ററിൽ എത്തിയ മല്യയുടെ വാക്കുകൾ തെളിയിക്കുന്നതും . താൻ കീഴടങ്ങാൻ തയ്യാറില്ല എന്ന മട്ടിൽ വെല്ലുവിളി നടത്തുന്ന മല്യ ഡിസംബറിലെ കോടതി വിധിയിൽ അപ്പീൽ നല്കാൻ അവസരം ഇല്ലാതിരുന്നതിനാൽ താൻ കാത്തിരിക്കുക ആയിരുന്നു എന്നാണ് ട്വീറ്റ് ചെയ്തിരിക്കുന്നത് . ഇനി നാടുകടത്തൽ തീരുമാനത്തിൽ സർക്കാർ കൈവിട്ടതോടെ താൻ ഹൈക്കോടതിയിലേക്കു നീങ്ങുകയാണ് എന്നാണ് മല്യയുടെ മറുപടി . ഇതിനായി അദ്ദേഹത്തിന്റെ മുന്നിൽ ഉള്ളത് വെറും 14 ദിവസങ്ങളാണ് . ഒരു പക്ഷെ ഹൈക്കോടതി നടപടികളും ഏതാനും മാസത്തേക്ക് നീണ്ടേക്കാം . എന്നാൽ കീഴ്ക്കോടതിയുടെയും ആഭ്യന്തര സെക്രട്ടറിയുടെയും തീരുമാനത്തിനു വിരുദ്ധമായ ഒരു തീരുമാനം ഹൈക്കോടതിയിൽ നിന്നും പ്രതീക്ഷിക്കുക എളുപ്പമല്ല . അല്ലെങ്കിൽ തന്റെ ജീവന് തിരിച്ചു ചെന്നാൽ ഭീക്ഷണി ഉണ്ടെന്നു തെളിയിക്കാൻ മല്യയ്ക്ക് സാധിക്കണം . മല്യ കേസിൽ ഇതുവരെ ഇത്തരം ട്വിസ്റ്റുകൾ ഉണ്ടാകാത്ത പക്ഷം ഇനി ഹൈ കോടതിയിൽ ആ ന്യായം ഉയർത്തുക മല്യയുടെ അഭിഭാഷകൻ ആനന്ദ് ദുബൈയ്ക്കു പ്രയാസമായിരിക്കുകയും ചെയ്യും . ചുരുക്കത്തിൽ മല്യ കുടുക്കിലായിരിക്കുകയാണ് . ഒരു തരത്തിൽ ഈ കുടുക്ക് ഇപ്പോൾ മല്യ ക്ഷണിച്ചു വരുത്തിയതുമാണ് .
സോഷ്യൽ മീഡിയ തന്റെ പ്രധാന ഹോബിയാക്കി മാറ്റിയിരിക്കുന്നു വിജയ് മല്യ തന്റെ കേസുകളിൽ ഉദ്യോഗസ്ഥരും അഭിഭാഷകരും ബാങ്കും ഒക്കെ ഇന്ത്യയിൽ അനാവശ്യ തിടുക്കം കാട്ടുകയാണ് എന്ന് അടുത്ത നാളുകളിൽ ആരോപണം ഉന്നയിച്ചിരുന്നു . മാത്രമല്ല പലപ്പോഴും പ്രകോപനപരവും വെല്ലുവിളി നിറഞ്ഞതുമായ പ്രസ്താവനകളാണ് മല്യ ട്വീറ്റ് ചെയ്തിരുന്നത് . ഇന്ത്യൻ അധികാരികൾ തന്നെ കേസുകളിൽ നിന്നും കേസുകളിലേക്കു വരിഞ്ഞു മുറുകിയതോടെ താൻ ബ്രിട്ടനിലും നികുതി കുടിശ്ശികക്കാരൻ ആയി മാറുകയാണെന്നും മല്യ ട്വീറ്റ് ചെയ്തിരുന്നു . എല്ലാ തെറ്റിലും താൻ നിരപരാധിയാണ് എന്ന ഇമേജ് സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇയാൾ നിരന്തരം നടത്തിക്കൊണ്ടിരുന്നത് . എന്നാൽ ഇത്തരം ഗൂഢ ശ്രമംങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവരാണ് കോടതിയിൽ ഇരിക്കുന്നതെന്നു ബോധ്യപ്പെടുത്തിയാണ് ഡിസംബർ പത്തിന് വെസ്റ്റ് മിംസിറ്റർ കോടതി മല്യക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചത് . താൻ നിഷ്കളങ്കനും പണം തിരികെ നൽകാനുള്ളത് തന്റെ തെറ്റല്ലെന്നും ഒക്കെ തോന്നിപ്പിക്കും മട്ടിൽ പ്രസ്താവനകൾ ഇറക്കിയ മല്യ തനിക്കു ഒരിക്കലും ബ്രിട്ടനിൽ നിന്നും ഇന്ത്യയിൽ എത്തി നിയമത്തിന്റെ മുന്നിൽ തല കുനിക്കേണ്ടി വരില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നതായി അദ്ദേഹത്തിന്റെ തന്നെ വാക്കുകൾ തെളിയിക്കുന്നു .
എന്നാൽ ഈ ആത്മവിശ്വാസത്തിനാണ് ഇപ്പോൾ കനത്ത തിരിച്ചടി ഏറ്റിരിക്കുന്നത്. ഹൈക്കോടതിയിൽ അപ്പീൽ തനിക്കു അനുകൂലമായി വിധിച്ചേക്കും എന്ന ശുഭാപ്തി വിശ്വാസവുമായാണ് ഇനിയുള്ള നാളുകൾ മല്യ തള്ളിനീക്കുക .ഹൈ കോടതി എതിരായാലും ബ്രിട്ടനിലെ സുപ്രീം കോടതി തീരുമാനവും അറിഞ്ഞിട്ടേ മല്യ ഇന്ത്യയിലേക്ക് വിമാനം കയറൂ എന്നുറപ്പാണ് . എന്നാൽ ചിലപ്പോൾ വിധിക്കെതിരെ അപ്പീൽ നല്കാൻ ഉള്ള അവസരം ഇല്ലാതെയാകും ഹൈ കോടതി വിധി എത്തുക എന്ന പ്രത്യേകതയുമുണ്ട് . ഇത്തരത്തിൽ വിധി എത്തുക ബ്രിട്ടനിൽ അപൂർവമല്ല . തന്റെ കയ്യിലെ ശേഷിക്കുന്ന പണം കേസ് നടത്തി തീർന്നേക്കും എന്ന ബോധ്യം വന്നതോടെയാണ് ഇന്ത്യൻ ബാങ്കുകളുമായി സെറ്റില്‍മെന്റിനു തയാറാണെന്നും മല്യ വക്തമാക്കിയത് . എന്നാൽ ആദ്യം നിയമത്തിനു കീഴടങ്ങുക എന്ന സുശക്തമായ നിലപാടാണ് ഇക്കാര്യത്തിൽ ഇന്ത്യയും ബാങ്കുകളും സ്വീകരിച്ചത് .
Stories you may Like
- ബിസിനസ് പ്ലേബോയ് വിജയ് മല്യ തിരിച്ചെത്തുമോ?
- സ്റ്റാലിന്റെ ആധിപത്യം തകർക്കാൻ രാഷ്ട്രീയത്തിലേക്കോ! ജോസഫ് വിജയ് തമിഴകം പിടിക്കുമോ?
- ആർസിബി വനിതകൾക്ക് ആശംസ, ആ കടം കൂടി ഇത്തവണ വീട്ടണമെന്ന് വിജയ് മല്യ
- ബാംഗ്ലൂരിലെ ആകാശക്കൊട്ടാരത്തിൽ വിജയ് മല്ല്യയ്ക്ക് കാലുകുത്താനാവുമോ?
- തമിഴക വെട്രി കഴകത്തിന്റെ ആദ്യ രാഷ്ട്രീയ ലക്ഷ്യം വെളിപ്പെടുത്തി നടൻ വിജയ്
- TODAY
- LAST WEEK
- LAST MONTH
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍