കൊമ്പുകോർത്ത് ബംഗാൾ പൊലീസും സിആർപിഎഫും; വലിയ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങി ബിജെപി-മമത പോര്; സിബിഐ ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത മമതയുടെ പൊലീസിനെ വിരട്ടിമാറ്റി കേന്ദ്രസേന; രാജ്യത്ത് ആദ്യമായി കേന്ദ്രവും സംസ്ഥാനവും സേനാശക്തിയുമായി നേർക്കുനേർ; കടുകിട വിടാതെ സത്യാഗ്രഹ സമരം പ്രഖ്യാപിച്ച് മമത; സുപ്രീംകോടതിയിലേക്ക് നീങ്ങി സിബിഐ; മമതയ്ക്ക് പിന്തുണ അറിയിച്ച് കെജ്രിവാളും ദേവഗൗഡയും; ബിജെപിയുടെ കളിക്കെതിരെ ശക്തമായി നീങ്ങാൻ പ്രതിപക്ഷ പാർട്ടികൾ
മറുനാടൻ മലയാളി ബ്യൂറോ
കൊൽക്കത്ത: കേന്ദ്രസർക്കാരുമായി മാത്രമല്ല സിബിഐയുമായും നേരിട്ട് പോരിനിറങ്ങി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുംകൈ. ബംഗാളിൽ കേസ് അന്വേഷണത്തിന് എത്തിയ സിബിഐ ഉദ്യോഗസ്ഥരെ ബംഗാൾ പൊലീസ് അറസ്റ്റുചെയ്തു. ഇതോടെ രാജ്യത്ത് ആദ്യമായി തന്നെ സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട അഴിമതി കേസിൽ അേന്വഷണത്തിന് എത്തിയ കേന്ദ്ര അന്വേഷണ ഏജൻസി ഉദ്യോഗസ്ഥരെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്യുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.
വരും ദിവസങ്ങളിൽ ദേശീയ തലത്തിൽ തന്നെ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. പക്ഷേ, അതിന് പിന്നാലെ കേന്ദ്രസേനയെ സഹായത്തിന് വിളിച്ച് ബിജെപിയും തിരിച്ചടിച്ചു. സംസ്ഥാന പൊലീസ് സിബിഐയെ തടഞ്ഞെങ്കിൽ കേന്ദ്രസേനയെ വിളിച്ചുവരുത്തി സംസ്ഥാന പൊലീസ് സേനയെ വിരട്ടിമാറ്റി സിബിഐ പിടിമുറുക്കി. ഇതോടെ രാജ്യത്ത് ഇതുവരെ കാണാത്ത സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.
അതേസമയം, രാജ്യത്ത് ഭരണഘടനാ പരമായ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്ന നീക്കമാണ് നടക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയും ബംഗാളിലെ മുഖ്യമന്ത്രി മമതയും തമ്മിൽ ഏറെക്കാലമായി നിലനിൽക്കുന്ന പോരിന്റെ ക്ളൈമാക്സിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്. റെയ്ഡിനെത്തിയ സിബിഐയെ ബംഗാൾ പൊലീസ് തടഞ്ഞതോടെ കേന്ദ്രസേനയെ രംഗത്തിറക്കി സ്ഥിതി നിയന്ത്രണത്തിൽ കൊണ്ടുവന്നിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതിനിടെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സിബിഐയും വ്യക്തമാക്കി. മമതയാണെങ്കിൽ സത്യഗ്രഹം പ്രഖ്യാപിച്ചിരിക്കുകയാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കത്തിനെതിരെ.
അതോടൊപ്പം മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ആംആദ്മി നേതാവ് കെജ്രിവാളും ജനതാദൾ നേതാവും മുൻ പ്രധാനമന്ത്രിയുമായ ദേവഗൗഡയും രംഗത്തെത്തി. ബിജെപി ഇതര പ്രതിപക്ഷ കക്ഷികളെല്ലാം ഒരുമിച്ച് മമതയ്ക്കൊപ്പം അണിചേരുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്. സിബിഐ മേധാവിയായി ഇന്നലെ തിരഞ്ഞെടുക്കപ്പെട്ട ഋഷികുമാർ ശുക്ള സ്ഥാനം ഏൽക്കുംമുന്നേ ഇത്തരത്തിൽ ഒരു നീക്കം നടന്നതിലും സംശയം ഉയർന്നിട്ടുണ്ട്. ഏതായാലും രാജ്യത്ത് ഇതുവരെ നടക്കാത്ത വിധത്തിൽ വലിയ ഭരണഘടനാ വിരുദ്ധ നീക്കമാണ് ഉണ്ടായത്.
ബംഗാളിൽ നാടകീയ രംഗങ്ങളാണ് ഇന്ന് സംഭവിച്ചത്. കൊൽക്കത്തയിൽ റെയ്ഡ് നടത്താൻ എത്തിയ സിബിഐ ഓഫീസർമാരെ സംസ്ഥാന പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ കൊൽക്കത്ത സിബിഐ ഓഫീസ് സംസ്ഥാന പൊലീസ് സേന വളയുകയും ചെയ്തു. അഞ്ച് സിബിഐ ഓഫീസർമാരെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്തതായി വാർത്ത വന്നെങ്കിലും അവരെ കസ്റ്റഡിയിലെടുക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് ബംഗാൾ പൊലീസ് ന്യായീകരിച്ചു. കൊൽക്കത്തയിലെ സിബിഐ ജോയിന്റ് ഡയറക്ടറുടെ വീടും സംസ്ഥാന പൊലീസ് സേന വളഞ്ഞു. ശാരദ ചിട്ടി തട്ടിപ്പുകേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് നടത്താൻ എത്തിയത്.
ഒരുപാട് രേഖകൾ നശിപ്പിക്കാൻ ശ്രമം നടക്കുന്ന സാഹചര്യം അറിഞ്ഞതോടെയാണ് സിബിഐ റെയ്ഡിന് മുതിർന്നതെന്നാണ് അവരുടെ ഭാഗത്തുനിന്ന് വരുന്ന ന്യായീകരണം. എന്നാൽ അതിന് സമ്മതിക്കാതെ സംസ്ഥാന പൊലീസ് ഇത് തടയുകയായിരുന്നു. സിബിഐ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് കമ്മിഷണർ രാജീവ് കുമാറിന്റെ വീട്ടിൽ എത്തിയ മമത പ്രതികരിച്ചതോടെ വിഷയം കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലിലേക്ക് നീങ്ങി. കേന്ദ്രത്തിന് എതിരെ നേരിട്ടുള്ള ഏറ്റുമുട്ടലിന് മമത ഇറങ്ങിയതോടെ കേന്ദ്രസർക്കാർ കടുത്ത നീക്കത്തിലേക്ക് നീ്ങ്ങുമെന്ന് സൂചനയാണ് ലഭിച്ചത്. ആദ്യം സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്യാനാണ് ശ്രമിച്ചതെങ്കിലും പിന്നീട് മമത നില മയപ്പെടുത്തി. അതോടെ സ്ഥിതി മാറുമെന്ന സ്ഥിതിവന്നു. പക്ഷേ, പിന്നാലെ കേന്ദ്ര അർദ്ധ സൈനിക വിഭാഗമെത്തി പൊലീസിനെ മാറ്റി സിബിഐ സംസ്ഥാന മേധാവിക്കും ഓഫീസിനും സുരക്ഷ നൽകി.
ഇതിന് പിന്നാലെ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് മമത രംഗത്തെത്തി. സിബിഐയുടെ അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുത്ത് സംസ്ഥാന പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും അതിന് പിന്നാലെ പത്തംഗ സിബിഐ സംഘത്തെ കൂടെ ഇതേ രീതിയിൽ മാറ്റുകയും ചെയ്തതോടെയാണ് സിബിഐ കേന്ദ്രസഹായം അഭ്യർത്ഥിച്ചതും സേന എത്തിയതും. ഇതിനിടെ സംസ്ഥാനത്തെ സിബിഐ മേധാവിയുടെ വീടും പൊലീസ് വളഞ്ഞിരുന്നു. എന്നാൽ പിന്നീട് നിയന്ത്രണം കേന്ദ്രസേന ഏറ്റെടുത്തു.
സിബിഐയെ സംസ്ഥാന പൊലീസ് അറസ്റ്റുചെയ്യുന്ന സ്ഥിതി വന്നതോടെ കേന്ദ്ര അർദ്ധസൈനിക വിഭാഗത്തിന്റെ സേവനം തേടുമെന്ന നിലയിലേക്ക് കാര്യങ്ങൾ വളർന്നു. ഇതിനിടെ കമ്മിഷണർ രാജീവിന്റെ വീട്ടിലേക്ക് മമതയും സംസ്ഥാന പൊലീസ് മേധാവിയും മന്ത്രിമാരും എല്ലാം എത്തി. ഒരു കാരണവശാലും സിബിഐ റെയ്ഡ് അനുവദിക്കില്ലെന്നും നേരിടുമെന്നും പ്രഖ്യാപനവും വന്നതോടെ കേന്ദ്രവും നിലപാട് കടുപ്പിച്ചു. ഭരണഘടന പ്രകാരം സിബിഐയെ തടയാൻ സംസ്ഥാന സർക്കാരിന് അവകാശമില്ല. അതോടെ ഗവർണർക്ക് ഇടപെടാവുന്ന സാഹചര്യമായി. എന്നാൽ പിന്നീട് മമത നിലപാട് മയപ്പെടുത്തിയതോടെ പ്രശ്നം തൽക്കാലം ശമിച്ചുവെന്ന സൂചനകൾ വന്നെങ്കിലും പിന്നീട് കേന്ദ്രസേനയെത്തി പിടിമുറുക്കിയതോടെ മമത നിരാഹാരം പ്രഖ്യാപിച്ചു. രാജ്യത്തെ പ്രതിപക്ഷ നേതാക്കൾ ഇതോടൊപ്പം മമതയ്ക്ക് പിന്തുണയുമായി എത്തി.
ഇന്ന് രാവിലെ മുതൽതന്നെ പശ്ചിമബംഗാൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള പോര് അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടറിന് ബംഗാളിൽ ഇറങ്ങാൻ മമത അനുമതി നിഷേധിച്ചതോടെ വിഷയം രൂക്ഷമായി. ബിജെപിയുടെ റാലിൽ പങ്കെടുക്കുന്നതിനുവേണ്ടിയാണ് യോഗി അനുമതി തേടിയത്. മുന്നേ അമിത് ഷായ്ക്കെതിരെയും സമാന നീക്കം മമത നടത്തി. ഇതിന്റെ തുടർച്ചയെന്നോണമാണ് വൈകീട്ട് സിബിഐ റെയ്ഡ് എത്തിയത്്. യോഗിയെ വിലക്കിയതിന് പിന്നാലെ പശ്ചിമബംഗാളിൽ മമതയ്ക്കെതിരെ ബിജെപി പ്രവർത്തകർ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഓഫീസുകൾക്കു നേരെയും പ്രതിഷേധങ്ങൾ അരങ്ങേറി.
ശാരദ, റോസി വാലി ചിട്ടിത്തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനായി കൊൽക്കത്ത പൊലീസ് കമ്മിഷണർ രാജീവ് കുമാറിനെ തേടി സിബിഐ ഉദ്യോഗസ്ഥർ ഇന്ന് രാവിലെ കോൽക്കത്തിയിൽ എത്തിയത്. എന്നാൽ ഐപിഎസ് ഉദ്യോഗസ്ഥനായ രവി കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്നാണ് സിബിഐക്കു ലഭിച്ച വിവരം. അതേസമയം, ഒരു ദിവസത്തെ ലീവിൽ പോയതാണ് രവികുമാർ എന്നാണ് സംസ്ഥാന ഭരണകൂടത്തിന്റെ ഭാഷ്യം.
ശാരദ ചിട്ടിത്തട്ടിപ്പുമായ ബന്ധപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രവി കുമാർ. കേസിൽ കാണാതായ രേഖകളേയും ഫയലുകളേയും സംബന്ധിച്ച് ചോദിച്ചറിയുവാൻ സിബിഐ രവി കുമാറിന് നോട്ടീസ് അയച്ചിരുന്നെങ്കിലും പ്രതികരിച്ചിരുന്നില്ല. രണ്ടു തവണയാണ് സിബിഐ ഇദ്ദേഹത്തിനു നോട്ടീസ് അയച്ചത്. എന്നാൽ പ്രതികരണം ഉണ്ടായില്ലെന്ന് സിബിഐ ഉദ്യോഗസ്ഥർ പറയുന്നു. ശാരദ ചിട്ടിത്തട്ടിപ്പ് കേസ് വൈകിപ്പിക്കാനും ഇല്ലാതാക്കാനുമുള്ള ശ്രമങ്ങളിൽ രവി കുമാറിന് പങ്കുണ്ടെന്നാണ് സിബിഐ കരുതുന്നത്. ഇതോടെ രേഖകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് വൈകുന്നേരം വീട്ടിൽ റെയ്ഡിന് എത്തിയത്.
എന്നാൽ പൊലീസ് ഇത് തടഞ്ഞു. ഇതോടെ വിഷയം ഭരണഘടനാ പ്രശ്നമായി മാറി. സിബിഐയെ തടയാൻ സംസ്ഥാന പൊലീസിന് അധികാരമില്ല. അങ്ങനെ വന്നാൽ കേന്ദ്രസേനയുടെ സഹായം തേടാം സിബിഐക്ക്. ഇതിനുള്ള നീക്കം സിബിഐ നടത്തി. എന്നാൽ സിബിഐ ഉദ്യോഗസ്ഥരെ അറസ്റ്റുചെയ്തില്ലെന്ന വാദമാണ് കൊൽക്കത്ത പൊലീസും മമതയും വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർത്ത യോഗത്തിലും രാജീവ് കുമാർ പങ്കെടുത്തിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സർക്കാരിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായി 2013 ൽ ആണ് രാജീവ് കുമാറിനെ നിയമിക്കുന്നത്. ഇദ്ദേഹം കേസിൽ പലരേയും രക്ഷിക്കുന്നതിനായി പ്രധാനപ്പെട്ട പല വിവരങ്ങളും നഷ്ടപ്പെടുത്തുകയോ നശിപ്പിക്കുകയോ ചെയ്തെന്നാണ് സിബിഐ സംശയിക്കുന്നത്. ഇതിനെ തുടർന്നായിരുന്നു റെയ്ഡ് നീക്കം.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്