പ്ലസ്ടു പ്രശ്നത്തിൽ ഇടുക്കിരൂപതയോടു 'കളിച്ച' വൈദികനെ സ്ഥലം മാറ്റി; നാടിനൊപ്പം നിന്ന വികാരിക്കുള്ള യാത്രയയപ്പ് ആഘോഷമാക്കി വിശ്വാസികൾ; ഉപ്പുതോടിന് നല്ല വികാരിയും പ്ലസ്ടുവും നഷ്ടമാകാൻ കാരണം രൂപതയുടെ അന്ധമായ പി. ടി തോമസ് വിരോധം
ഇടുക്കി: പ്ലസ്ടു ആരംഭിക്കുന്നതു സംബന്ധിച്ച തർക്കത്തിൽ ഇടുക്കി രൂപതാധികൃതരുടെ കണ്ണിലെ കരടായി മാറിയ വൈദികനെ രൂപതാ അധികാരികൾ സ്ഥലം മാറ്റി പകവീട്ടിയപ്പോൾ, അദ്ദേഹത്തിന് ആഘോഷപൂർവം യാത്രയയപ്പ് നൽകി വിശ്വാസികൾ രൂപതയ്ക്ക് തിരിച്ചടി നൽകി.
പത്രങ്ങളിൽ സപ്ലിമെന്റ് വരെ പ്രസിദ്ധീകരിച്ചും നൂറിലേറെ വാഹനങ്ങളുടെ അകമ്പടിയോടെ പുരോഹിതനെ പുതിയ സേവനസ്ഥലത്തെത്തിച്ചുമായിരുന്നു വിശ്വാസികളുടെ മധുരപ്രതികാരം. ഉപ്പുതോട് വികാരി ഫാ. ജോർജ് കൊച്ചുപുരയ്ക്കലിനാണ് വിശ്വാസസമൂഹം ആഘോഷപൂർവമുള്ള യാത്രയയപ്പ് നൽകി തട്ടേക്കണ്ണി ഇടവകയിൽ കൊണ്ടുപോയി ആക്കിയത്.
മുൻ എം. പി: പി. ടി തോമസിനോട് ഇടുക്കി രൂപത വച്ചുപുലർത്തുന്ന ശത്രുതാ മനോഭാവത്തിന്റെ ഭാഗമായാണ് ഉപ്പുതോട് സ്കൂളിന് പ്ലസ്ടുനഷ്ടമാക്കിയതും വികാരിയെ സ്ഥലം മാറ്റിയതെന്നുമാണ് വിശ്വാസികളുടെ വിലയിരുത്തൽ. രൂപതയിലെ പ്രമുഖരുടെ തന്നിഷ്ടത്തിനെതിരെ സ്ത്രീകൾ ഉൾപ്പെടെയുള്ള ഉപ്പുതോട് ഇടവകക്കാർ രൂപതാ കാര്യാലയത്തിലെത്തി ബഹളമുണ്ടാക്കിയതിനു പിന്നാലെയാണ് രൂപതാ അധികാരികളുടെ കണ്ണിലെ കരടായ വികാരിക്ക് ഊഷ്മളമായ യാത്രയയപ്പ് നൽകിയത്.
കസ്തൂരിരംഗൻ-ഗാഡ്ഗിൽ വിഷയത്തിൽ സഭയുടെ അപ്രീതിക്കു പാത്രമായ പി. ടി തോമസിന്റെ ജന്മനാട്ടിൽ പ്ലസ്ടു അനുവദിക്കേണ്ടതില്ലെന്ന രൂപതയുടെ നിലപാടും ഉപ്പുതോട് നിവാസികൾ രൂപതാധികൃതർക്കു നേരെ തിരിഞ്ഞതിലുള്ള അമർഷവുമാണ് വികാരിയെ സ്ഥലം മാറ്റാൻ കാരണമായത്. നാടിന്റെ വികസനത്തിന് നാട്ടുകാർക്കൊപ്പം ചേർന്നു പ്രവർത്തിച്ചതാണ് അധികാരികളുടെ മുമ്പിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ ചെയ്ത തെറ്റ്.
പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭൂരിഭാഗം കത്തോലിക്കാ വിശ്വാസികളും ഇടതുപക്ഷ സ്ഥാനാർത്ഥിക്ക് പിന്തുണ നൽകിയപ്പോൾ, ഉപ്പുതോട് നിവാസികളിൽ മിക്കവരും പി. ടി തോമസിനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചതാണ് രൂപതയെ ചൊടിപ്പിക്കാനും പ്ലസ്ടു നിഷേധിക്കാനും ഇടയാക്കിയത്. ഫലത്തിൽ രൂപതയ്ക്ക് പി. ടി തോമസിനോടുള്ള വിരോധത്തിൽ പ്ലസ്ടു സ്കൂൾ ഇല്ലാതെയായി, ഇതിനായി പ്രയത്നിച്ച വൈദികന് ആളില്ലാ ഇടവകയിലേയ്ക്ക് സ്ഥലംമാറ്റവുമുണ്ടായി.
2013 മേയിൽ ഉപ്പുതോട് സെന്റ് ജോസഫ് പള്ളി വികാരിയായി സ്ഥാനമേറ്റ ഫാ. ജോർജ് കൊച്ചുപുരയ്ക്കൽ സാധാരണ കാലാവധിയായ മൂന്നു വർഷം പൂർത്തിയാക്കാതെയാണ് സ്ഥലം മാറ്റപ്പെടുന്നത്. 750 കുടുംബങ്ങളുള്ള ഉപ്പുതോട് ഇടവകയിൽനിന്ന് 90-ൽ താഴെ മാത്രം കുടുംബങ്ങളുള്ള തട്ടേക്കണ്ണിയിലേക്കുള്ള സ്ഥലം മാറ്റം ശിക്ഷാനടപടിയായാണ് കരുതപ്പെടുന്നത്. ഇതിനെതിരെ ഉപ്പുതോട്ടിൽ മാത്രമല്ല, രൂപതയുടെ പല ഭാഗത്തുനിന്നും എതിർപ്പ് ഉയർന്നിട്ടുണ്ട്.
ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ നേതൃത്വത്തിൽ ഉപ്പുതോട്ടിൽ പ്ലസ്ടു അനുവദിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ പി. ടി തോമസിനെ അനുകൂലിക്കുന്നവരുടെ നാടെന്ന നിലയിൽ ഇതിനെ രൂപതാ അധികൃതർ എതിർക്കുകയും പ്ലസ്ടു ആവശ്യമില്ലെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തു. പ്ലസ്ടുവിനായി രൂപത അപേക്ഷ നൽകാതിരുന്നപ്പോൾ ഉപ്പുതോട് സ്കൂൾ സ്വന്തം നിലയിൽ അപേക്ഷ നൽകുകയും അനുവദിച്ചു കിട്ടുകയും ചെയ്തു. എന്നാൽ രൂപത പിന്നെയും ഇടങ്കോലിട്ടു. മരിയാപുരത്ത് സ്കൂൾ അനുവദിപ്പിക്കാനും ഉപ്പുതോടിന്റേതു റദ്ദാക്കാനും ഇടുക്കി രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോസ് കരിവേലിക്കൽ ഉൾപ്പെടെയുള്ളവർ ശ്രമം നടത്തിയെന്നാണ് ആക്ഷേപം.
ഇടക്കാലത്ത് റോം സന്ദർശനത്തിനു പോയ ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന്റെ ലെറ്റർപാഡ് ദുരുപയോഗം ചെയ്ത്, ഉപ്പുതോടിന് പ്ലസ്ടു വേണ്ടെന്ന് രൂപതാധികൃതർ വ്യാജക്കത്ത് ചമച്ചു. ഇത് സംബന്ധിച്ച തർക്കം കോടതിയിലെത്തി. മരിയാപുരം സ്കൂളിൽ പ്ലസ്ടു ആരംഭിക്കാൻ രൂപത തയ്യാറെടുത്തു. ഇതുസംബന്ധിച്ച് യാതൊരു നടപടിയും പാടില്ലെന്ന് കഴിഞ്ഞ മാസം 19-നു ഹൈക്കോടതി ഉത്തരവിട്ടത് മാനിക്കാതെ 21-ന് മരിയാപുരത്ത് ഹയർ സെക്കൻഡറി സ്കൂൾ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തതും വിവാദമായി.
സംഭവം കോടതിയലക്ഷ്യ നടപടികളിലേയ്ക്ക് നീങ്ങവേയാണ് ഫാ. ജോർജ് കൊച്ചുപുരയ്ക്കലിനെ മാറ്റിയത്. ഉപ്പുതോടിന് പ്ലസ്ടു വേണമെന്ന ജനങ്ങളുടെ നിലപാടിനെ ഉറച്ചു പിന്തുണയ്ക്കുന്ന ഫാ. കൊച്ചുപുരയ്ക്കലിനെ മാറ്റുകവഴി ഇനിയെത്തുന്ന വികാരി ഇതിന് എതിരായിരിക്കണമെന്നും രൂപത സൂചന നൽകുന്നുണ്ട്. പ്ല്സ് ടു വിവാദം ചൂടുപിടിച്ചു നിൽക്കെ, വികാരിയെ സ്ഥലം മാറ്റി ഉത്തരവുണ്ടായതിനെ തുടർന്ന് സ്ത്രീകളടക്കമുള്ളവർ ജനുവരി 24ന് രൂപതാ കാര്യാലയത്തിൽ എത്തി ബഹളമുണ്ടാക്കുകയും വഴിവിട്ട നടപടികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
പ്രമുഖ ദിനപത്രങ്ങളിൽ ഫാ. ജോർജ് കൊച്ചുപുരയ്ക്കലിന് യാത്രാമംഗളം നേർന്നുകൊണ്ട് ഇടവകാംഗങ്ങൾ പരസ്യം നൽകി. ഇതിനായി പണം കണ്ടെത്തിയത് ഇടവകാംഗങ്ങൾ തന്നെയാണ്. പി. ടി തോമസ്, ഫ്രാൻസീസ് ജോർജ് എന്നീ മുൻ എം. പിമാരുടെ ആശംസകൾ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ഒരു നാടിന്റെ വികസനത്തിന് ഏറെ ഉപകരിക്കുമായിരുന്ന പ്ലസ്ടു കാര്യത്തിൽ പ്രതിലോമകരമായ തീരുമാനങ്ങൾ എടുക്കുന്നവർ നാടിന്റെ വികസനത്തെ തല്ലിക്കെടുത്തുന്നവരാണ്' എന്നാണ് ഇടുക്കി രൂപതയെ പരോക്ഷമായി വിമർശിച്ച് പി. ടി തോമസ് സന്ദേശം നൽകിയിരിക്കുന്നത്.
ഇടുക്കി രൂപതയിലെ ഭരണം പരോക്ഷ വിമർശനത്തിന് ഇടം നൽകുന്ന കാഴ്ചയാണ് ഇതുവരെ ഉണ്ടായിരുന്നതെങ്കിൽ, ഇപ്പോഴത് പരസ്യമായ ഏറ്റുമുട്ടലിലേയ്ക്കാണ് നീങ്ങുന്നത്. സഭാ നേതൃത്വത്തിന്റെ രാഷ്ട്രീയ താൽപര്യവും ഉപ്പുതോട്ടിലെ വിശ്വാസികളുടെ വികസനസ്വപ്നവും തമ്മിലാണ് ഏറ്റുമുട്ടുന്നത്. നേതൃത്വത്തെ വിശ്വാസികൾ പരസ്യമായിത്തന്നെ വെല്ലുവിളിച്ചുമുമ്പോട്ടുപോകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍