ഇനി പൊന്നമ്പലമേട്ടിൽ മകരവിളക്ക് കൊളുത്തുന്നത് മലയരയർ; ഒ രാജഗോപാലിന്റെ ആവശ്യം അംഗീകരിച്ച് സർക്കാർ; നിയമസഭയിൽ മകരവിളക്ക് കൊളുത്തൽ ചർച്ചയാക്കി ആചാരലംഘനം നടത്തുന്നതിനെ ചോദ്യം ചെയ്ത് മന്ത്രി എകെ ബാലൻ; സത്യങ്ങൾ പുറത്തു വരുന്നത് നല്ലതാണെന്നും അത് രേഖയിൽ തന്നെ കിടക്കണമെന്നും സ്പീക്കർ; മകരവിളക്ക് കൊളുത്തുന്നതോ തെളിയുന്നതോ എന്ന ചോദ്യം ഇന്നലെ നിയമസഭയിൽ ചർച്ച ചെയ്തപ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരവിളക്ക് മനുഷ്യനിർമ്മിതമാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ 2011ലാണ് സത്യവാങ്മൂലം നൽകിയത്. കാലങ്ങളായി ആദിവാസികൾ നടത്തുന്ന ദീപാരാധനയാണിതെന്നും മകരജ്യോതി ആകാശത്ത് തെളിയുന്ന നക്ഷത്രമാണെന്നും ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചതോടെയാണ് മരവിളക്കുമായി ബന്ധപ്പെട്ട ആശയ വ്യക്തത വരുന്നത്. മകരവിളക്ക് പൊന്നമ്പലമേട്ടിൽ തെളിയുന്നതാണെന്ന വാദമാണ് ഇതോടെ നിരാകരിക്കപ്പെട്ടത്. ഇന്നലെ ഇതിൽ നിയമസഭയിൽ സർക്കാരും സ്ഥിരീകരണം നൽകി. ഏതായാലും ഇനി പൊന്നമ്പലമേട്ടിൽ മകര വിളക്ക് തെളിയിക്കുക മലയരയരാകും. ബിജെപിയുടെ എംഎൽഎ ഒ രാജഗോപാലിന്റെ ആവശ്യം സർക്കാർ അതേ പടി അംഗീകരിച്ചു. ഇതോടെ ശബരിമല തീർത്ഥാടനത്തിൽ പുതിയ ചർച്ചകളും സജീവമാകും. മകരവിളക്ക് തെളിയിക്കാൻ മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നായിരുന്നു രാജഗോപാലിന്റെ ആവശ്യം. എന്നാൽ, പ്രാതിനിധ്യം ഉറപ്പാക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി.
ശബരിമലയുടെ പുരാവൃത്തവുമായി വളരെയധികം ബന്ധമുള്ള ഒരു സ്ഥലമാണ് സന്നിധാനത്തിന് കിഴക്കുള്ള പൊന്നമ്പലമേട്. മകരസംക്രമസന്ധ്യയിൽ മകരവിളക്ക് തെളിയുന്ന പൊന്നമ്പലമേട് ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനമായാണ് കരുതുന്നത്. ശബരിമല ക്ഷേത്രത്തിന് കിഴക്ക് പെരിയാർ കടുവാ സങ്കേതത്തിൽ ഉൾപ്പെട്ട കുന്നിൻപ്രദേശമാണ് പൊന്നമ്പലമേട്... പണ്ടുകാലത്ത് ഈ മേട്ടിൽ വസിച്ചിരുന്ന ഋഷിവര്യന്മാരും വനവാസികളും മകരവിളക്ക് ദിവസം ഇവിടെ നിന്ന് ശബരിമല ശാസ്താവിന് കർപ്പൂരാരതി നടത്തിയിരുന്നുവത്രേ. ഇതിന്റെ തുടർച്ചയായാണ് ഇന്നും മകരവിളക്ക് ദിവസം ശബരിമലയിൽ ദീപാരാധന നടക്കുന്ന വേളയിൽ പൊന്നമ്പലമേട്ടിൽ മകരവിളക്ക് തെളിക്കുന്നത്. അങ്ങനെ ഈ പുതിയ കാലഘട്ടത്തിലും മിത്തും യാഥാർഥ്യവും നിറയുന്ന ഒരു പുണ്യഭൂമിയാണ് പൊന്നമ്പലമേട്. ഇവിടെ ദേവസ്വം ബോർഡാണ് ഇപ്പോൾ ദീപം തെളിയിക്കുന്നത്. ഇതിന്റെ വിശദാംശങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. ഈ ചടങ്ങ് ചെയ്യാനാണ് മലയരയർക്ക് സർക്കാർ ഇനി അവസരമൊരുക്കുക.
ശബരിമലയിൽ മകരവിളക്ക് തെളിക്കാൻ മലയരയർക്ക് അവകാശം നൽകണമെന്ന ബിജെപിയുടെ ആവശ്യത്തിൽ ഇക്കാര്യത്തിൽ മലയരയരുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി. മകരവിളക്ക് തെളിയിക്കുന്നതു സംബന്ധിച്ചു വർഷങ്ങളായി കാത്തുസൂക്ഷിച്ച സത്യം ഔദ്യോഗികമായി വെളിപ്പെടുത്തുന്നതു ശരിയാണോയെന്നു നിയമമന്ത്രി എ.കെ. ബാലൻ തടസവാദം ഉന്നയിച്ചു. സത്യം പുറത്തുവരുന്നതു നല്ലതാണെന്നും ഇതു നിയമസഭാ ചരിത്രത്തിലെ നാഴികക്കല്ലാണെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. മലയരയരുടെ അവകാശം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ടു ബിജെപി. അംഗം ഒ. രാജഗോപാൽ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലാണു മകരവിളക്കു സംബന്ധിച്ച ചർച്ചയ്ക്കു കളമൊരുക്കിയത്.
മകരവിളക്ക് ചിലർ കൊളുത്തുകയാണെന്നതു വസ്തുതയാണെന്നും അതിലുള്ള അവകാശമാണു മലയരയർ ചോദിക്കുന്നതെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി. പ്രമേയം അവതരിപ്പിച്ചയുടൻ മന്ത്രി ബാലൻ പ്രതിഷേധവുമായിഎഴുന്നേറ്റു. ആവശ്യം പരിഗണിച്ചാൽ, മലയരയരാണു മകരവിളക്ക് തെളിയിക്കുന്നതെന്നു നിയമസഭയിൽ ഔദ്യോഗിക വെളിപ്പെടുത്തലാകുമെന്നു മന്ത്രി വിമർശിച്ചു. എന്നാൽ, മകരവിളക്കുമായി ബന്ധപ്പെട്ടു നിരവധിപേർ അപകടങ്ങളിൽപെട്ടിട്ടുണ്ടെന്നും സത്യം പുറത്തുവരുന്നതു നല്ലതാണെന്നും സ്പീക്കർ വ്യക്തമാക്കി. ഇതേ ആവശ്യമുന്നയിച്ചു മലയരയസംഘടനകൾ നിവേദനങ്ങൾ നൽകിയിട്ടുണ്ടെന്നു മന്ത്രി കടകംപള്ളി മറുപടി നൽകി. ഹൈക്കോടതിയിൽ നിലവിലുള്ള കേസുകളിലും മലയരയരുടെ സാന്നിധ്യം വ്യക്തമാക്കുന്നുണ്ട്. അതിനാൽ അവരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
നേരത്തെ അയ്യപ്പൻ മലയരനായിരുന്നുവെന്നും അയ്യപ്പന്റെ സമാധിസ്ഥലമായിരുന്നു ശബരിമലയെന്നും തങ്ങളുടെ പ്രാചീന ആചാരങ്ങളും ക്ഷേത്രവും ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നുവെന്നും ഐക്യ മലയരയ മഹാസഭയുടെ വാദമാണ് നിയമസഭയിലെ ചർച്ചയിലൂടെ വീണ്ടും ഉയരുന്നത്. ചരിത്രത്തെ തമസ്കരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നാണ് മല അരയ സഭ പറയുന്നത്. ചോള സൈനികർക്കെതിരെ പോരാടിയ വില്ലാളിവീരനായിരുന്നു അയ്യപ്പൻ. ഏകദേശം ഒരു നൂറ്റാണ്ടോളമുള്ള കേരളത്തിലെ ചോളസാന്നിധ്യത്തിന് ചരിത്രത്തിൽ തെളിവുകളുണ്ട്. പോരാളിയായ ആ അയ്യപ്പന്റെ സമാധി സ്ഥലമാണ് ശബരിമല. എല്ലാ വർഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടാമെന്നാണ് സമാധിദിവസം അയ്യപ്പൻ മാതാപിതാക്കൾക്കു കൊടുത്ത വാക്ക്. അതിന്റെ ഓർമ്മയിലാണ് മലയരയർ പൊന്നമ്പലമേട്ടിൽ ജ്യോതി തെളിയിച്ചിരുന്നത്. അവിടെ നിന്നും ഞങ്ങളെ ആട്ടിയോടിച്ചുവെന്നാണ് അവർ പറയുന്നത്. ഈ ഐതീഹ്യത്തിന് കരുത്ത് പകരുന്നതാണ് രാജഗോപാലിന്റെ ആവശ്യവും സർക്കാരിന്റെ നിലപാടും. ഇതോടെ ശബരിമലയിൽ അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം മലഅരയ സമൂദായവും ശക്തമാക്കും.
അയ്യപ്പന്റെ അച്ഛനെയും അമ്മയേയും ആട്ടിയോടിച്ചു. വളർത്തച്ഛനായ പന്തള രാജാവിനെപ്പറ്റി പറയുന്നവർ എന്തു കൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെക്കുറിച്ച് മിണ്ടുന്നുപോലുമില്ലെന്ന് അവർ ചോദിക്കുന്നു. ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ സജീവ് ആരോപിച്ചിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു.
മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ൽ സാമുവൽ മറ്റീർ എഴുതിയ നേറ്റീവ് ലൈഫ് ഇൻ ട്രാവൻകൂർ എന്ന പുസ്തകത്തിൽ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറഞ്ഞിരുന്നു. ഈ ചരിത്രത്തെ വീണ്ടും ചർച്ചയാക്കുന്നതാണ് രാജഗോപാലിന്റെ നിയമസഭയിലെ ഇടപെടൽ. ശബരിമലയിൽ ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കാതെയാണ് യുവതി പ്രവേശനത്തിന് ഉത്തരവിട്ടതെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻ ഭഗവത് വിശദീകരിച്ചിരുന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വിശ്വഹിന്ദു പരിഷതിന്റെ പരിപാടിയിൽ സംസാരിക്കുമ്പോഴാണ് ശബരിമല വിഷയം പരാമർശിച്ചത്. തന്ത്രിക്കും പന്തളം കൊട്ടാരത്തിനുമാണ് പരമാധികാരമെന്നാണ് ആർഎസ്എസ് നിലപാട്. ഇത് ചോദ്യം ചെയ്യുന്ന തരത്തിലാണ് രാജഗോപാലിന്റെ ഇടപെടൽ.
പൊന്നമ്പലമേടിലെ ജ്യോതിയുമായി ബന്ധപ്പെട്ട് പലവിവാദങ്ങൾ ഉണ്ടായി. യുക്തിവാദികൾ കോടതിയെ സമീപിച്ചു. ഇതോടെയാണ് ഇക്കാര്യത്തിൽ കോടതി ഇടപെടൽ ഉണ്ടാകുന്നത്. 2011ലാണ് ദേവസ്വം ബോർഡിന് പൊന്നമ്പലമേട്ടിൽ ദീപാരാധന നടത്താൻ ഹൈക്കോടതി അനുമതി നൽകിയത്. എന്നാൽ ദീപാരാധനയ്ക്കായി സർക്കാരിന്റെ പണം ഉപയോഗിക്കരുതെന്നും ദേവസ്വം ബോർഡിന്റെ പണം ഉപയോഗിച്ചുവേണം ദീപാരാധന നടത്താനെന്നും കോടതി നിർദ്ദേശിച്ചു. പരിസ്ഥിതിക്ക് കോട്ടംവരുത്താത്ത തരത്തിലാവണം അനുഷ്ഠാനങ്ങളും ദീപാരാധനയും. മകരവിളക്കിനെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യമില്ല. ദീപാരാധനയ്ക്ക് പൊലീസിന്റെയും വനംവകുപ്പിന്റെയും സഹായം ലഭ്യമാക്കണമെന്നും കോടതി നിർദ്ദേശിച്ചിരുന്നു. പൊന്നമ്പലമേട്ടിൽ ശാന്തിക്കാരെ വച്ച് ആരാധന നടത്തുമെന്നും ദീപാരാധനയുടെ എല്ലാ പവിത്രതയും നിലനിർത്തുമെന്നും ദേവസ്വം ബോർഡ് അറിയിച്ചിരുന്നു. ഈ ശാന്തിമാരുടെ സംഘത്തിനൊപ്പമാകും ഇനി മലയരയരേയും മകരജ്യോതി തെളിയിക്കാൻ കൊണ്ടു പോവുക.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍