ടാർസൺ അപ്പുകുട്ടന്റെ വെളിപ്പെടുത്തലുകൾ കിറുകൃത്യമെന്ന് പൊലീസ്; തെളിവെടുപ്പിനെത്തിയ പൊലീസിനെ വഴിതെളിച്ച് സാഹസിക കാമുകി; 23 ദിവസവും കാട്ടിൽ കഴിഞ്ഞത് വിവിധയിടങ്ങൾ മാറിമാറി; കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും രക്ഷപ്പെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്ന് പൊലീസ്; രാവിലെ തെളിവെടുപ്പിനെത്തിയ സംഘം മലയിറങ്ങിയത് രണ്ടു മണിയോടെ; ടാർസന്റെ ഒളിവു ജീവിതം ഇങ്ങനെ
പ്രകാശ് ചന്ദ്രശേഖർ
ഇടുക്കി: ഇരുപത്തി മൂന്ന് ദിവസത്തോളം നീണ്ട ഇലവീഴാപൂഞ്ചിറയിലെ ഒളിവ് ജീവിതത്തെക്കുറിച്ച് മേലുകാവ് സ്വദേശി അപ്പുകുട്ടനും കാമുകിയും വെളിപ്പെടുത്തിയ വസ്തുകൾ കിറുകൃത്യമെന്ന് പൊലീസ് തെളിവെടുപ്പിൽ വ്യക്തമായി. ഇന്ന് രാവിലെ 9 മണിയോടെയാണ് പൊലീസ് സംഘം മൊഴിപ്രകാരമുള്ള തെളിവെടുപ്പിനായി ഇലവീഴാപൂഞ്ചിറയിൽ എത്തിയത്. ഈ മേഖലയിലെ ഗുഹകളിലും കൃഷിയിടങ്ങളിലെ ഷെഡുകളിലുമായിട്ടാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നാണ് ഇവർ ഇരുവരും പൊലീസിൽ മൊഴി നൽകിയിരുന്നത്.
ആദ്യ രണ്ട് ദിവസം വീട്ടിൽ കഴിഞ്ഞ അപ്പുക്കുട്ടൻ 3ാം ദിവസം രാവിലെ ബൈക്കിൽ തന്നെയും കയറ്റി പൂഞ്ചിറ ഉഭാഗത്തേയ്ക്ക് എത്തി എന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. മുനിയറ ഗുഹയ്ക്ക് അടുത്തുനിന്നും തിരച്ചിലിന്റെ ആദ്യഘട്ടത്തിൽ തന്നെ ബൈക്ക് കണ്ടെത്തിയിരുന്നു.ഇവിടെ എവിടെയാണ് ഇവർ താമസിച്ചതെന്ന കാര്യത്തിൽ പൊലീസിന് ഒരു എത്തുംപിടിയും കിട്ടിയില്ല. ഇന്ന് രാവിലെ തെളിവെടുപ്പിനായി സ്ഥലത്തെത്തിച്ചപ്പോൾ പെൺകുട്ടിയാണ് ഈ ഭാഗത്ത് തങ്ങൾ തങ്ങിയ ഈറ്റക്കാട് പൊലീസിന് കാണിച്ചുകൊടുത്തത്.
വാഹനം പോകുന്ന പാതയിൽ നിന്നും 20 അടിയിലേറെ ഉയരത്തിലായിരുന്നു ഈറ്റക്കാട്. ഏറെ ബുദ്ധിമുട്ടിയാണ് പൊലീസ് സംഘം ഇവിടെ കയറിപ്പറ്റിയത്. പരിസരത്ത് നടത്തിയ തിരച്ചിലിൽ ഭക്ഷണ അവശിഷ്ടങ്ങൾ ,ബിസ്ക്കറ്റിന്റെ കവർ,കുടിവെള്ളത്തിന്റെ കുപ്പി എന്നിവ ലഭിച്ചു. ഇവിടെ 3 ദിവസത്തോളം താമസിച്ചെന്നാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഇവിടെ നിന്നും ഒരു കിലോമീറ്ററോളം അകലെ അഭിഭാഷകന്റെ കൃഷിയിടത്തിലും താഴെ പ്രദേശവാസിയുടെ കൃഷിയിടത്തിലും സ്ഥാപിച്ചിരുന്ന ഷെഡുകളിലായി ഒരാഴ്ചയിലേറെ തങ്ങിയെന്നും പിന്നീടുള്ള ദിവസങ്ങൾ ഈറ്റക്കാട്ടിലും സമീപത്തുമായി കഴിച്ചുകൂട്ടിയെന്നും മറ്റുമാണ് പെൺകുട്ടി പൊലീസിനെ ധരിപ്പിച്ചിരുന്നത്
ഇതുപ്രകാരം ഇന്ന് നടന്ന തെളിവെടുപ്പിൽ താമസിച്ച സ്ഥലങ്ങളെല്ലാം പെൺകുട്ടി തിരിച്ചറിഞ്ഞു.അഭിഭാഷകന്റെ കൃഷിയിടത്തിലെയും സമീപത്തെയും ഷെഡുകളിലെത്തി പൊലീസ് പരിശോധിച്ചു.വെള്ളത്തിനായി ഇവർ എത്തിയിരുന്നത് മുനിയറ ഗുഹയിലായിരുന്നെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തലിൽ നിന്നും പൊലീസിന് വ്യക്തമായിട്ടുണ്ട്. പാതയിൽ നിന്നും താഴെ മരങ്ങൾ പടർന്ന് പന്തലിച്ച് നിൽക്കുന്ന ഭാഗത്താണ് ഗുഹ സ്ഥിതി ചെയ്യുന്നത്.
ഇതിനുള്ളിൽ സാമാന്യം ഭേദപ്പെട്ട ജലപ്രവാഹമുണ്ട്. ഇക്കാര്യം പൊലീസ് സ്ഥലത്തെത്തി പരിശോധിച്ച് ഉറപ്പുവരുത്തി.ഗുഹയുടെ പരിസരത്ത് കാട്ടിൽ അപ്പുക്കുട്ടൻ എത്തുമെന്ന് കരുതി പൊലീസ് മണിക്കൂറുകൾ മറഞ്ഞിരുന്നെങ്കിലും പ്രയോജനമുണ്ടായില്ല.മേലുകാവിലെ അപ്പുകുട്ടന്റെ വീട്ടിലെത്തിയും പൊലീസ് സംഘം തെളിവെടുത്തു. നേരത്തെ പൊലീസ് ഇവിടെയെത്തി അപ്പുക്കുട്ടനെ കണ്ടോ എന്നന്വേഷിച്ചപ്പോൾ ഇല്ലന്ന് മറുപിടി നൽകിയ മാതാവ് ഇന്ന് പെൺകുട്ടിയെ ഒപ്പം കണ്ടതോടെ നിലപാട് തിരുത്തി.
മകനും പെൺകുട്ടിയും വീട്ടിലുണ്ടായിരുന്നെന്നും എന്നും ഈ ഘട്ടത്തിൽ താൻ പെൺകുട്ടിയോട് സംസാരിച്ചില്ലന്നുമായിരുന്നു ഇന്ന് ഇവർ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. ഉച്ചയ്ക്ക് രണ്ടുമണിയോടടുത്താണ് തെളിവെടുപ്പ് പൂർത്തിയാക്കി പൊലീസ് സംഘം മലയിറങ്ങിയത്. കട്ടപ്പന ഡിവൈഎസ്പി രാജ്മോഹൻ നേതൃത്വം നൽകി. 40ലേറെ പൊലീസുകാരും ഏകദേശം ഇത്രത്തോളം തന്നെ നാട്ടുകാരും വിശ്രമമില്ലാതെ രാപകലന്യ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരുന്നിട്ടും കുടുങ്ങാത്ത അപ്പുക്കുട്ടൻ വലയിലായത് ഭാവി ജീവിതം കരുപ്പിടിപ്പിക്കാൻ ലക്ഷ്യമിട്ട് ഒളിവ് ജീവിതത്തിനിടെ സംഭരിച്ചിരുന്ന കൂവയും കാപ്പിക്കുരുവും വിൽക്കാൻ ലക്ഷ്യമിട്ട് നാട്ടിലെത്തിയപ്പോഴെന്ന് സൂചന.
കാട്ടിൽ പകൽ സമയത്ത് അപ്പുകുട്ടൻ തന്നെയും കൂട്ടിക്കൊണ്ടുപോയി കൂവപറിച്ച് അരിഞ്ഞ് പാറപ്പുറത്തിട്ട് ഉണക്കിയിരുന്നെന്ന് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചിരുന്നു. ഒളിവ് ജീവിതത്തിനിടയിൽ എവിടെ നിന്നോ ഒരുചാക്ക് കാപ്പിക്കുരുവും അപ്പുക്കുട്ടൻ തരപ്പെടുത്തിയിരുന്നു. കപ്പയും തേങ്ങയും കരിക്കുമൊക്കെ തിന്ന് മടുത്തപ്പോൾ ഒളിയിടത്തിൽ നിന്നും പുറത്ത് ചാടി രക്ഷപെടാൻ ഇയാൾ പദ്ധതി തയ്യാറാക്കിയിരുന്നെന്നും വണ്ടിക്കൂലിക്ക് പണം സംഘടിപ്പിക്കുന്നതിനാണ് കൂവയും കാപ്പിക്കുരുവും വിൽക്കാൻ തീരുമാനിച്ചതെന്നുമാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.
ഇവരിൽ നിന്നും പിടികൂടിയ കാപ്പിക്കുരുവും കൂവയും കാഞ്ഞാർ സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. മൂള്ളൻ പന്നിയെ കുടുക്കാൻ അപ്പുക്കുട്ടൻ കാടുനീളെ കെണിവച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ബൈക്കിന്റെയും ഓട്ടോറിക്ഷയുടെയും കേബിളുകൾ സംഘടിപ്പിച്ചായിരുന്നു ഇയാൾ മൃഗങ്ങളെ പിടിക്കാൻ കുരുക്ക് തയ്യാറാക്കിയിരുന്നത്.പൊലീസ് തിരച്ചിലിനിടയിൽ മരങ്ങളുമായി ബന്ധിപ്പിച്ച നിലയിൽ നിരവധികുരുക്കുകൾ കണ്ടെടുത്തു.
കാട്ടിൽ കയറുന്നതിന് മുമ്പുതന്നെ അപ്പുക്കുട്ടൻ കെണിയൊരുക്കുന്നതിനുള്ള വസ്തുവകകൾ സംഘടിപ്പിച്ചിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഒളിവിൽ കഴിയുന്നതിനിടെ ഇയാൾ പൊലീസിനെക്കണ്ട് ഓടി രക്ഷപ്പെട്ടപ്പോൾ ബാഗ് നഷ്ടപ്പെട്ടിരുന്നു.ഈ ബാഗ് പിന്നീട് പൊലീസിന് കിട്ടി ,ഇത് പരിശോധിച്ചപ്പോൾ നിരവധി കേബിളുകൾ കണ്ടെത്തി. ഇതിന്റെ അടസ്ഥാനത്തിൽ വനമേഖലയിൽ പരിശോധിച്ചപ്പോഴാണ് മൃഗവേട്ടക്കായി അപ്പുക്കുട്ടൻ ഒരുക്കിയ സന്നാഹത്തെക്കുറിച്ച് പൊലീസിന് ബോധ്യമായത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍