കാലം പായും ..സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും...അപ്പോഴും ചരിത്രം താനെ ഒഴുകും: പറയാനുള്ളത് കവിതയായി ചൊല്ലി തച്ചങ്കരിയുടെ വിടവാങ്ങൽ; ഒപ്പം നിന്ന് ചിത്രമെടുത്തും പൊട്ടിക്കരഞ്ഞും വികാരഭരിതരായി ജീവനക്കാർ; കെഎസ്ആർടിസിയെ കാമിനിയെപ്പോലെ സ്നേഹിച്ചുവെന്ന് സർക്കാരിന് അറിയാമെന്നും മടക്കം ആരോടും പരിഭവമില്ലാതെയെന്നും തച്ചങ്കരി; യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയത് സ്ഥാനമാറ്റത്തിന് കാരണമായിരിക്കാം; സിഎംഡി സ്ഥാനത്ത് നിന്ന് മേധാവി പടിയിറങ്ങുന്നത് ഉത്തരവാദിത്തങ്ങൾ നിറവേറ്റിയ സംതൃപ്തിയോടെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാർ സംരഭങ്ങളിൽ ആനവണ്ടി എന്ന ഓമനപ്പേരിൽ നാം വിളിക്കുന്ന കെഎസ്ആർടിസിയെ പോലെ ജനങ്ങൾ സ്നേഹിക്കുന്ന മറ്റൊരു സംവിധാനമില്ല. ഒരിക്കലെങ്കിലും ആനവണ്ടിയിൽ സവാരി നടത്തിയിട്ടുള്ളവരാണ് നാം ഓരോ മലയാളികളും. അത് തന്നെയാണ് ആനവണ്ടിയോടുള്ള ഈ സ്നേഹത്തിന് കാരണവും. കെഎസ്ആർടിസി ഓരോ ദിവസവും കടക്കെണിയിൽ നിന്ന് നിലമില്ലാ കയത്തിലേക്ക് പോകുന്നു എന്നത് സങ്കടത്തോടെ തന്നെയാണ് നമ്മൾ കേട്ടിട്ടുള്ളതും. അങ്ങനെ അടച്ച് പൂട്ടലിന്റെ വക്കോളമെത്തിയപ്പോളാണ് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ടോമിൻ ജെ തച്ചങ്കരി കെഎസ്ആർടിസി സിഎംഡിയായി സ്ഥാനമേൽക്കുന്നതും. അന്ന് ഉത്തരവാദിത്വം ഏറ്റെടുക്കുമ്പോൾ നൽകിയ വാക്കുകൾ പാലിച്ച് തന്നെയാണ് ഇന്നലെ അപ്രതീക്ഷിതമായി വന്ന സർക്കാർ തീരുമാനം എത്തുന്നത് വരെയും അദ്ദേഹം മുന്നോട്ട് പോയതും.
ഇന്ന് വൈകുന്നേരത്തോടെ എംഡി സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ തച്ചങ്കരിക്ക് വികാരനിർഭരമായ യാത്രയയപ്പ് തന്നെയാണ് ജീവനക്കാർ നൽകിയതും. ആനവണ്ടിയെ നന്നാക്കിയെടുക്കാൻ പിണറായി വിജയൻ ഏൽപ്പിച്ചപ്പോൾ ഉണ്ടായിരുന്ന പ്രതീക്ഷകൾ ഒന്നും അസ്താനത്തായിരുന്നില്ല എന്ന് തെളിയിച്ച് തന്നെയാണ് പടിയിറക്കവും. ഇപ്പോൾ തച്ചങ്കരിയെ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതുണ്ടായിരുന്നോ? അസ്താനത്ത് ആയിപ്പോയില്ലേ ആ തീരുമാനം എന്ന ചോദ്യവും ചർച്ചകളുമാണ് മലയാളികൾ സൈബർ ഇടത്തിൽ ഉയർത്തുന്നത്. സ്ഥാനമൊഴിയുമ്പോൾ തനിക്ക് പറയാനുള്ളത് ഒരു കവിതയായി ചൊല്ലിയാണ് തച്ചങ്കരി പുതിയ കർമ്മപദത്തിലേക്ക് പോകുന്നത്.വേദിയിൽ അദ്ദേഹം തനിയെ എഴുതി തയ്യാറാക്കിയ കവിത ചൊല്ലിയായിരുന്നു വേദിയിൽ സംസാരിക്കാൻ ആരംഭിച്ചത്..
തച്ചങ്കരി ചൊല്ലിയ കവിത
'വസന്തത്തിന്റെ ഹൃദയത്തിൽ മൃത്യുഗന്ധം
നിങ്ങൾ തന്ന വിഷം ഔഷധമെന്ന് പാടിയതാര് ?
സ്വർണ്ണ ചഷകത്തിൽ നഞ്ച് വിതച്ചതാര് ?
ഈ സ്ഥാപനത്തിന്റെ പടിവാതിൽക്കൽ
അവശനായി എത്തിയൊരു ഭിക്ഷക്കാരനല്ല ..
സിഎംഡിയെന്ന കൽപ്പിത സിംഹാസനത്തിന്റെ
അധികാരം മത്സരിച്ച് വാങ്ങിയവനുമല്ല..
കാലം പായും ..
സമരങ്ങളും വർഗ്ഗസമരങ്ങളും ഇസങ്ങളും വരും
ശിശിരം വിരിയും വസന്തം പൂക്കും
അപ്പോഴും ചരിത്രം താനെ ഒഴുകും ''
ഈ സ്ഥാപനത്തെ ഞാനൊരു കാമിനിയെ പോലെ സ്നേഹിച്ച് തുടങ്ങി. ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാനപനത്തെ സ്വന്തമെന്ന് കരുതി സ്നേഹിക്കാൻ പാടില്ല. അങ്ങനെ ഉള്ള അവസ്ഥയിലാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും വരുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയോടും പരിഭവമില്ലെന്നും പലരെയും വേദനിപ്പിച്ചെങ്കിലും പിന്നീട് അവരെല്ലാം കൂടുതൽ കർമ്മനിരതരായി കൂടെ നിൽക്കുകയാണ് ചെയ്തിട്ടുള്ളതെന്നും തച്ചങ്കരി പറഞ്ഞു.
താൻ ഒരിക്കലും എംഡി സ്ഥാനം മത്സരിച്ച് വാങ്ങിയതല്ലെന്നും ഒരിക്കൽ പോലും ജീവനക്കാരെ ഒറ്റുകൊടുത്തില്ലെന്നും കവിതയിൽ പറയുന്ന അദ്ദേഹം തന്നെ പുകച്ച് പുറത്ത് ചാടിക്കാൻ ശ്രമിച്ച യൂണിയൻ നേതാക്കൾക്കും കണ്കകിന് പരിഹാസവർഷം ചൊരിയുന്നുണ്ട്. സമരങ്ങളും വർഗ സമരങ്ങളും ഇസങ്ങളും ഇനിയും വരും എന്നാൽ അപ്പോഴും ചരിത്രം താനെ ഒഴുകും എന്നാണ് അദ്ദഹം പറഞ്ഞ് വയ്ക്കുന്നത്.കാൽ നൂറ്റാണ്ടിലാദ്യമായി ശമ്പളവും കുടിശ്ശികയും സ്വന്തം വരുമാനത്തിൽ നിന്ന് നൽകാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് താൻ പടിയിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
തൊഴിലാളി യൂണിയൻ നേതാക്കളുടെ ശീലങ്ങൾ മാറ്റിയതാകാം മാറ്റാനുള്ള തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം പറയുന്നു. ഒരു കാമിനിയെപ്പോലെ താൻ കെഎസ്ആർടിസിയ സ്നേഹിച്ച് തുടങ്ങിയെന്ന തിരിച്ചറിവ് സർക്കാരിന് ഉണ്ടെന്നും അദ്ദേഹം പറയുന്നു. അതേ സമയം തച്ചങ്കരിയെ മാറ്റിയ സർക്കാർ തീരുമാനത്തെ ഭരണ പ്രതിപക്ഷ തൊഴിലാളി യൂണിയനുകൾ സ്വാഗതം ചെയ്യുകയും ചെയ്തു.
വളരെ വികാരനിർഭരമായിട്ടാണ് തൊഴിലാളികളും ജീവനക്കാരും അദ്ദേഹത്തിന് യാത്രയയപ്പ് നൽകിയത്. ചടങ്ങിൽ പലരും പൊട്ടിക്കരഞ്ഞും ഒപ്പം നിന്ന് ഫോട്ടോയെടുത്തുമാണ് സിഎംഡിക്ക് യാത്രയയപ്പ് നൽകിയത്.ഒരു കുടുബത്തിലെ കാരണവർ നാട് വിട്ട് പോകുന്ന പ്രതീതിയാണ് ജീവനക്കാരിൽ ഉണ്ടായിരുന്നത്. ജീവിതം തന്നെ വഴിമുട്ടി പോകുന്ന സാഹചര്യത്തിൽ തങ്ങളുടെ ഉപജീവനമാർഗത്തെ ഉയർത്തെഴുന്നേൽപ്പിച്ച തച്ചങ്കരിയോട് വലിയ കടപ്പാടാണ് ഉള്ളതെന്ന് ചില ജീവനക്കാർ പറയുന്നു.
ഇന്നലെയാണ് സംസ്ഥാന മന്ത്രി സഭ ടോമിൻ ജെ തച്ചങ്കരിയെ കെഎസ്ആർടിസി സിഎംഡി സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവ് പുറപ്പെടുവിച്ചത്. മറ്റ് കാര്യങ്ങൾക്കൊന്നും കാത്ത് നിൽക്കാതെ ഇന്ന് വൈകുന്നേരത്തോടെ തച്ചങ്കരി ചുമതലയൊഴിഞ്ഞ് പോവുകയും ചെയ്തു. സിഎംഡിയുടെ യാത്രയയപ്പ് വളരെ വികാരഭരിതമായ ചടങ്ങായി മാറുകയായിരുന്നു. താൻ ജോലി ചെയ്യുന്ന വകുപ്പിലെല്ലാം തന്നെ വ്യക്തമുദ്ര പതിപ്പിച്ച തച്ചങ്കരിക്ക് കെഎസ്ആർടിസിയിൽ നിന്ന് ലഭിക്കുന്ന ജീവനക്കാരുടെ സ്നേഹം അവരുട ഹൃദയത്തിൽ നിന്ന് എത്തുന്നത് തന്നെയാണ്. മുങ്ങിതാണുകൊണ്ടരിക്കുകയും ജീവിതത്തിൽ ഇനിയെന്ത് എന്ന് ചിന്തിച്ചിരിക്കുകയും ചെയ്ത് ജീവനക്കാർ മുന്നോട്ട് പോകുമ്പോഴാണ് തച്ചങ്കരി എത്തുന്നത്.
പടുകുഴിയിലേക്ക് വീണുകൊണ്ടിരുന്ന ആനവണ്ടിയെ പൊക്കിയെടുത്ത സിഎംഡി പടിയിറങ്ങിയപ്പോൾ പക്ഷേ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമായിരുന്നു ജീവനക്കാരുടെ മനസ്സിൽ. സ്വന്തം കുടുംബത്തിലെ കാരണവർ നാട് വിട്ട് ദൂരെ എങ്ങോ പോയത് പോലെയാണ് ജീവനക്കാർ കാണുന്നത്. വികാരഭരിതമായ യാത്രയയപ്പ് തന്നെയാണ് തിരുവനന്തപുരം കെഎസ്ആർടിസി ആസ്ഥാനത്ത് നടന്നത്. നാളെ മുതൽ തച്ചങ്കരി കെഎസ്ആർടിസിയെ നയിക്കാൻ ഇല്ല എന്ന യാതാർഥ്യം ഉൾക്കൊള്ളാൻ പലരും തയ്യാറായില്ല.
ശമ്പളം മാത്രമല്ല 2018 നവംബർ മാസം മുതൽ ഉള്ള ആനുകൂല്യങ്ങളും അതിന്റെ കുടിശ്ശികയിനത്തിലുള്ള 23 കോടി രൂപയും സ്വന്തം ഫണ്ടിൽ നിന്ന് എടുത്താണ് വിതരണം ചെയ്തത്.കെഎസ്ആർടിസി നന്നാകണമെങ്കിൽ ജീവനക്കാർ ന്നാകണം. നിങ്ങൾ നന്നായാൽ ഈ ്രസ്ഥാനം നിങ്ങൾക്ക് വാരിക്കോരി തരും എന്ന നിലപാടാണ് തച്ചങ്കരി കൈക്കൊണ്ടത്. ഇതിനെ ഭൂരിഭാഗം ജീവനക്കാരും അംഗീകരിച്ചെങ്കിലും തൊഴിലാളി നേതാക്കൾ ഉടക്കിലായിരുന്നു. യൂണിയൻ പ്രവർത്തനം എന്ന് പറഞ്ഞ് പണിയെടുക്കാതെ കറങ്ങി നടന്നവർക്ക് എതിരെയാണ് അദ്ദേഹം ആദ്യം വടിയെടുത്തത്. ഇത് വലിയ രീതിയിലുള്ള ഒച്ചപ്പാടുകളുണ്ടാക്കിയെങ്കിലും പൊതുജനങ്ങളുടെ പിന്തുണ ഉറപ്പാക്കാൻ കഴിഞ്ഞു. എന്നാൽ അവിടെ തുടങ്ങിയതാണ് പണിയെടുക്കാതെ നേതാവ് കളിച്ച് നടക്കുന്നവരും തച്ചങ്കരിയും തമ്മിലുള്ള പ്രശ്നം
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- അവകാശപ്പെട്ടത് നമ്പർ വണ്ണായി നിലമ്പൂരിലെ സ്കൂളിനെ മാറ്റുമെന്ന്; കുതിര സവാരി അടക്കമൊരുക്കി കുട്ടികളെ ആകർഷിച്ചു; എന്നിട്ടും നാണക്കേട്; സിബിഎസ് ഇ അംഗീകാരം റദ്ദാക്കിയ കേരളത്തിലെ രണ്ടു സ്കൂളുകളിൽ ലീഗ് നേതാവ് അബ്ദുൾ വഹാബിന്റെ പീവീസ് പബ്ലിക് സ്കൂളും; തിരുവനന്തപുരത്തെ മദർ തെരേസ ട്രസ്റ്റ് സ്കൂളും പൂട്ടും; കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ ഞെട്ടിക്കുന്നത്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്