ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതായി; പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ; ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും; എൽഡിഎഫും യുഡിഎഫും ചേർക്കാതായതോടെ കച്ചിത്തുരുമ്പ് തേടി നടന്ന ജോർജിന്റെ കൈയിൽ ജോസഫ് വീണെന്ന ആരോപണം ശക്തം; മാണിയും ജോസഫും ഏറ്റു മുട്ടുമ്പോൾ തലവേദന കോൺഗ്രസിന്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കെ.എം. മാണി-പി.ജെ. ജോസഫ് ഏറ്റുമുട്ടൽ പരസ്യമായതോടെ വെട്ടിലാകുന്നത് കോൺഗ്രസ്. ജോസഫിന് യുഡിഎഫിൽ തുടരാനാണ് താൽപ്പര്യം. കേരളാ കോൺഗ്രസി(എം)ൽ പ്രതിസന്ധി രൂക്ഷമായി പാർട്ടി പിളർന്നാൽ മാണിയും ജോസഫും ഒരു മുന്നണിയിൽ എങ്ങനെ നിൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. മാണിയെ തള്ളി ജോസഫിനെ കൂടെ കൂട്ടാൻ കോൺഗ്രസിനാകില്ല. ഇതിനൊപ്പമാണ് ജോസഫിനൊപ്പം ചേർന്നുള്ള പിസി ജോർജിന്റെ നടത്തം. ജോസഫ് ഇടതുപക്ഷത്തേക്ക് മാറിയാൽ അത് ഇടുക്കിയിൽ പ്രതിഫലനവുമുണ്ടാകും. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിലെ പുതിയ പ്രതിസന്ധിയെ സസൂക്ഷ്മം വീക്ഷിക്കുകയാണ് കോൺഗ്രസ്.
മാണിയുടെ നിഴൽ വിട്ട് യു.ഡി.എഫിൽത്തന്നെ പ്രത്യേക ഗ്രൂപ്പായി നിൽക്കാനാണു ജോസഫ് പക്ഷത്തിന്റെ നീക്കം. ഇടതുമുന്നണിയിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസുമായി സഹകരിക്കാൻ തടസമില്ലെന്നു പറയുമ്പോഴും യു.ഡി.എഫ്. വിടാൻ ജോസഫിന് ഉദ്ദേശ്യമില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ കേരളാ കോൺഗ്രസിൽ പൊട്ടിത്തെറിക്ക് സാധ്യത ഏറെയാണ്. ലോക്സഭയിലേക്ക് കൂടുതൽ സീറ്റ് എന്ന ആവശ്യത്തിൽ ജോസഫ് വിട്ടുവീഴ്ചയ്ക്കില്ല. ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് ജോസഫിന്റെ നേതൃത്വത്തിൽ നടക്കുന്ന സർവമതപ്രാർത്ഥന ഏറെ ചർച്ചകൾക്കും വഴിവയ്ക്കുന്നു. ഈ പ്രാർത്ഥനയിൽ പിസി ജോർജും പങ്കെടുത്തു. രണ്ട ്സീറ്റുകൾ വിട്ടുകൊടുത്താൽ ഈ പ്രശ്നം തീരുമെന്ന് കോൺഗ്രസിന് അറിയാം. എന്നാൽ ഇതിന് കഴിയുകയുമില്ല.
കോട്ടയവും ഇടുക്കിയും വേണമെന്നാണ് ജോസഫിന്റെ ആവശ്യം. രണ്ട് സീറ്റ് കൊടുത്താൽ മാണിയുടെ പ്രതിനിധി കോട്ടയത്തും ജോസഫ് ഇടുക്കിയിലും മത്സരിക്കും. അല്ലെങ്കിൽ കോട്ടയവും ചാലക്കുടിയുമെന്നതാണ് ജോസഫിന്റെ ആവശ്യം. മാണിക്ക് കോട്ടയം മാത്രം മതി. പ്രശ്ന പരിഹാരത്തിനായി രണ്ട് സീറ്റ് കേരളാ കോൺഗ്രസിന് കൊടുത്താൽ മുസ്ലിം ലീഗും വയനാട്ടിൽ നിലപാട് കടുപ്പിക്കും. അവർക്കും സീറ്റ് നൽകേണ്ടി വരും. ഇതോടെ യുഡിഎഫിൽ കോൺഗ്രസിന് മത്സരിക്കാനുള്ള സീറ്റിന്റെ എണ്ണം ഏറെ കുറയുകയും ചെയ്യും. ഇതെല്ലാം യുഡിഎഫിൽ പുതിയ പ്രശ്നമായി മാറും. അതിനാൽ കേരളാ കോൺഗ്രസിന് കൂടുതൽ സീറ്റ് നൽകാൻ കോൺഗ്രസിന് കഴിയില്ല. ഇതിനെ മുതലെടുക്കാൻ ഇടതു പക്ഷം തയ്യാറാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
ഇടുക്കി സീറ്റിൽ വാശി വിടാതെ ജോസഫ് കളത്തിലിറങ്ങിയത് മാണിക്കുള്ള താക്കീതുമായാണ്. പാർട്ടിയിൽ രണ്ടാമൻ താനാണെന്ന ഓർമ്മപ്പെടുത്തൽ. പഴയ ശത്രുവായ ജോർജിനെ ഉപവാസ പന്തലിൽ എത്തിച്ചത് മാണിയെ വിരട്ടാൻ കൂടിയാണ്. മാണിയുടെ പ്രധാന രാഷ്ട്രീയ ശത്രുവാണ് ജോർജ്. ഇതെല്ലാം മനസ്സിലാക്കിയാണ് ലയനം കൊണ്ട് പ്രയോജനമുണ്ടായില്ല എന്ന കുത്തുവാക്കിന് അതേ വാക്കിൽ മറുപടി കൊടുത്ത് ഉടക്കിനെങ്കിൽ ഉടക്കിന് തന്നെയെന്ന് സൂചന നൽകി മാണിയും കളം നിറയുന്നത്. ഇതോടെ കേരളാ കോൺഗ്രസിൽ പ്രതിസന്ധി പുതിയ തലത്തിൽ എത്തുകയാണ്. എൽഡിഎഫും യുഡിഎഫും ചേർക്കാതായതോടെ കച്ചിത്തുരുമ്പ് തേടി നടന്ന ജോർജിന്റെ കൈയിൽ ജോസഫ് വീണെന്ന ആരോപണം മാണി വിഭാഗം ശക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കേരളാ കോൺഗ്രസിൽ പിളർപ്പിന് വീണ്ടും മാണി തയ്യാറെടുക്കുന്നുവെന്നാണ് സൂചന.
പഴയ കേരളാ കോൺഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കണമെന്നാണു ജോസഫ് പക്ഷത്തെ ഭൂരിപക്ഷാഭിപ്രായം. എന്നാൽ, യു.ഡി.എഫ്. വിടാൻ ജോസഫിനു താത്പര്യമില്ല. കൂറുമാറ്റനിരോധനനിയമവും തടസമാണ്. ഫ്രാൻസിസിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോൺഗ്രസിനെ ഒപ്പം കൂട്ടി, യു.ഡി.എഫിൽ പ്രത്യേകവിഭാഗമായി നിലകൊള്ളാനാണു ജോസഫിന്റെ നീക്കം. ഇടുക്കി സീറ്റ് കൂടി കേരളാ കോൺഗ്രസി(എം)നു ലഭിച്ചാൽ ജോസഫ് തന്നെയാകും സ്ഥാനാർത്ഥി. അങ്ങനെയെങ്കിൽ രാഷ്ട്രീയഗുരുനാഥനായ ജോസഫിനെതിരേ മത്സരിക്കാൻ ഇടതുമുന്നണി അവസരം നൽകിയാലും ഫ്രാൻസിസ് ജോർജ് തയാറാവില്ല. ഇത് ഇടതുമുന്നണിയിലും പ്രശ്നങ്ങൾ സൃഷ്ടിക്കും.
പാർട്ടി ചെയർമാൻ സ്ഥാനം പിടിച്ചെടുക്കാനാണു കേരള യാത്രാ ക്യാപ്റ്റനായി ജോസ് കെ. മാണിയെ നിയോഗിച്ചതെന്നു ജോസഫ് വിഭാഗം കരുതുന്നു. യാത്രയ്ക്കു ബദലായി ഗാന്ധിസമാധി തിരുവനന്തപുരത്ത് ആചരിച്ച ജോസഫ് വിഭാഗം വിലപേശലിനായി ലോക്സഭാ സീറ്റാണ് കരുവാക്കുന്നത്. ലയനം കൊണ്ടു പ്രയോജനം ഉണ്ടായില്ലെന്നു കെ.എം. മാണിയും പി.ജെ. ജോസഫും തുറന്നു പറഞ്ഞതും ഏറെ ചർച്ചയായിട്ടുണ്ട്. ഭിന്നത ചർച്ചയിലൂടെ പരിഹരിക്കാമെന്നാണു മാണി വിഭാഗത്തിന്റെ പ്രതീക്ഷ. മുൻ തിരഞ്ഞെടുപ്പുകളിലും സംസ്ഥാന സമ്മേളനത്തിലും തർക്കങ്ങളുണ്ടായെങ്കിലും ചർച്ചയിലൂടെ പരിഹരിച്ചതാണ് ആത്മവിശ്വാസത്തിന് അടിസ്ഥാനം. പാർട്ടി നേതാക്കളില്ലാതെ കുടുംബാംഗങ്ങൾക്കൊപ്പം കെ.എം. മാണി ഇന്നലെ 86ാം പിറന്നാൾ പാലായിൽ ആഘോഷിക്കുമ്പോഴാണ് ജോസഫിന്റെ നേതൃത്വത്തിൽ ഒരു വിഭാഗം തിരുവനന്തപുരത്ത് ചേർന്നത്. പിറന്നാളിന്റെ പേരിൽ ഗാന്ധിസമാധി ആചരണത്തിൽ നിന്നു വിട്ടുനിന്ന കെ.എം. മാണി ഭിന്നത ഇല്ലെന്നു വരുത്താനാണ് എംഎൽഎമാരായ സി.എഫ്. തോമസ്, എൻ. ജയരാജ്, ജോസഫ് എന്നിവരെ സമാധിദിന ചടങ്ങിന് അയച്ചതും. ഇത് നിർണ്ണായക നീക്കമായി.
ഇപ്പോൾ കെ.എം. മാണിയാണ് ചെയർമാൻ. പി.ജെ. ജോസഫ് വർക്കിങ് ചെയർമാനും ജോസ് കെ. മാണി വൈസ് ചെയർമാനും. ചെയർമാനെയും വർക്കിങ് ചെയർമാനെയും ഒഴിവാക്കി വൈസ് ചെയർമാനെ ജാഥാ ക്യാപ്റ്റനായി നിശ്ചയിച്ചത് ചെയർമാന്റെ കസേര ലക്ഷ്യമിട്ടാണെന്ന് ജോസഫ് വിഭാഗം ആരോപിക്കുന്നു. ചെയർമാൻ സ്ഥാനത്തിന് അവകാശം ഉന്നയിക്കുന്നതിനു പകരം ലോക്സഭാ സീറ്റിന്റെ പേരിൽ അതൃപ്തി രേഖപ്പെടുത്താനാണു ജോസഫ് ഗ്രൂപ്പിന്റെ നീക്കം. സിറ്റിങ് സീറ്റായ കോട്ടയം വിട്ടു നൽകാൻ മാണി വിഭാഗം തയാറല്ല.രാജ്യസഭാ സീറ്റും ലോക്സഭാ സീറ്റും മാണി വിഭാഗം എടുക്കുന്നതിലാണു ജോസഫ് വിഭാഗത്തിന് അതൃപ്തി. കോട്ടയത്തിനു പുറമെ രണ്ടാം സീറ്റു കിട്ടിയാൽ ജോസഫ് വിഭാഗത്തിനു നൽകാമെന്നാണു മാണി വിഭാഗത്തിന്റെ നിലപാട്. ഇടുക്കി കേരള കോൺഗ്രസിനു കിട്ടിയാൽ ജോസഫ് മത്സരിക്കുകയും മകൻ അപു ജോസഫിനെ തൊടുപുഴ നിയമസഭാ മണ്ഡലത്തിൽ മൽസരിപ്പിക്കുകയുമാണ് ലക്ഷ്യമെന്നു മാണി വിഭാഗം കരുതുന്നു. കോട്ടയത്തു നിഷ ജോസ് കെ. മാണിയെ മത്സരിപ്പിക്കാനാണു നീക്കമെന്നു ജോസഫ് സംശയിക്കുന്നു.
ജോസഫ് ഗ്രൂപ്പിലെ പഴയ നേതാവു കൂടിയായ പി.സി. ജോർജ് എംഎൽഎ പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തതാണ് മറ്റൊരു വിവാദം. ജോർജ് പങ്കെടുത്തതിൽ തെറ്റില്ലെന്നായിരുന്നു ജോസ് കെ. മാണിയുടെ പ്രതികരണം. എന്നാൽ മോൻസ് ജോസഫ് എംഎൽഎയാണു ജോർജിനെ ക്ഷണിച്ചതെന്നു പി.ജെ. ജോസഫ് പറഞ്ഞു. ഭിന്നത പറഞ്ഞു തീർത്തില്ലെങ്കിൽ വീണ്ടുമൊരു ശക്തി പ്രകടനത്തിനു ജോസഫ് വിഭാഗം തയ്യാറെടുക്കുന്നുവെന്നു സൂചനയുണ്ട്. തൊടുപുഴ ആസ്ഥാനമായി ജോസഫ് നേതൃത്വം നൽകുന്ന ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാ യജ്ഞം. മുൻവർഷങ്ങളിലെല്ലാം ഈ പരിപാടി തൊടുപുഴയിലാണ് നടത്തിയിരുന്നത്. പിസി ജോർജിനെ പങ്കെടുത്ത് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിടാനാണ് വേദി തിരുവനന്തപുരത്തേക്ക് മാറിയത്. ഇടതും വലതും പിസിയെ അടുപ്പിക്കുന്നില്ല. ഇത് മനസ്സിലാക്കി ജോസഫുമായി പിസി വീണ്ടും അടുക്കുന്നുവെന്നാണ് വിലയിരുത്തൽ. ജോസഫിനെ മാണിയിൽ നിന്ന് പിളർത്തിയെടുത്ത് പുതിയ പാർട്ടിയാണ് ജോർജിന്റെ ലക്ഷ്യം.
കേരളാ കോൺഗ്രസി(എം)ൽ ലയിച്ചതു മുതൽ ജോസഫ് ആവശ്യപ്പെടുന്നതാണ് ഇടുക്കി ലോക്സഭാ സീറ്റ്. ഓരോ തവണയും മാണി ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്ത് തങ്ങളെ ചതിക്കുന്നുവെന്നാണു ജോസഫിന്റെ പരാതി. പാർട്ടിയിൽ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹത്തിനു പരാതിയുണ്ട്. ജോസ് കെ. മാണിയെ ലോക്സഭാംഗത്വം രാജിവയ്പ്പിച്ച് രാജ്യസഭാംഗമാക്കിയതിനു പുറമേ, വർക്കിങ് ചെയർമാനായ തന്നെ മറികടന്ന് വൈസ് ചെയർമാൻ ജോസിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാൻ കേരളയാത്ര സംഘടിപ്പിച്ചതിലും ജോസഫിനു പ്രതിഷേധമുണ്ട്. അതിന്റെ പ്രതിഫലനമായിരുന്നു സർവമതപ്രാർത്ഥന.
ഉമ്മൻ ചാണ്ടിക്കു മത്സരിക്കണമെങ്കിൽ കോട്ടയം സീറ്റ് കോൺഗ്രസിനു വിട്ടുകൊടുക്കണമെന്നാണു ജോസഫിന്റെ നിലപാട്. പകരം ഇടുക്കിയും ചാലക്കുടിയും കിട്ടണം. ഇടുക്കി കിട്ടിയാൽ ജോസഫ് മത്സരിക്കും. വിജയിച്ചാൽ, ഒഴിവുവരുന്ന തൊടുപുഴ നിയമസഭാമണ്ഡലത്തിൽ മകനെ മത്സരിപ്പിക്കാനാണു നീക്കം. എന്നാൽ, കോട്ടയം സീറ്റിനു പുറമേ മറ്റൊരു സീറ്റ് കേരളാ കോൺഗ്രസി(എം)നു നൽകാൻ കോൺഗ്രസ് തയാറാകില്ല. ഈ സാഹചര്യമുണ്ടായാൽ ഇടുക്കി മതിയെന്നാണ് ജോസഫിന്റെ പക്ഷം. അതിനിടെ ഒരു സീറ്റേ ലഭിക്കൂവെങ്കിൽ ജോസഫിന്റെ എതിർപ്പു മറികടന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനാണു മാണിയുടെ തീരുമാനം.
മാണിയുമായി അകന്ന പി.ജെ. ജോസഫിനു പിന്തുണയുമായെത്തിയ പി.സി. ജോർജിന്റെ ലക്ഷ്യം യു.ഡി.എഫ്. പ്രവേശനമാണ്. യു.ഡി.എഫിന്റെ ഭാഗമാകാൻ നേരിട്ടു നടത്തിയ ശ്രമം പരാജയപ്പെട്ടതോടെയാണു മാണി-ജോസഫ് ഭിന്നത ഉപയോഗപ്പെടുത്താൻ ജോർജ് ശ്രമം തുടങ്ങിയത്. കോൺഗ്രസുമായി സഹകരിക്കാനുള്ള താൽപര്യമറിയിച്ച് ജോർജ് നേരത്തേ രാഹുൽ ഗാന്ധിക്കു കത്തയച്ചിരുന്നു. യു.ഡി.എഫായിരുന്നു ലക്ഷ്യം. കെ.എം. മാണിയും പി.കെ. കുഞ്ഞാലിക്കുട്ടിയും നഖശിഖാന്തം എതിർത്തതോടെ ജോർജിനെ സ്വീകരിക്കുന്ന കാര്യം ചർച്ചയിൽപ്പോലുമില്ലെന്നു കെപിസിസി. നേതൃത്വം വ്യക്തമാക്കി. അതിനു പിന്നാലെയാണു ജോസഫിന്റെ നേതൃത്വത്തിൽ ഇന്നലെ തിരുവനന്തപുരത്തു നടത്തിയ ഉപവാസത്തിൽ ജോർജ് പങ്കെടുത്തത്.
നേരത്തേ ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന പി.സി. ജോർജ്, ജോസഫുമായി തെറ്റിയാണു പുറത്തുപോയത്. പിന്നീട് മാണി, ജോസഫ് ഗ്രൂപ്പുകളുടെ ലയനത്തിന്റെ അണിയറയിൽ പ്രവർത്തിച്ചു. ഇടക്കാലത്ത് മാണിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായി. ബാർ കോഴയോടെ അത് തെറ്റി. തുടർന്ന് ഒരു മുന്നണിയിലുമില്ലാതെയാണു നിൽപ്പ്. ഈ സാഹചര്യത്തിലാണ് ജോസഫിനെ മാണി ഗ്രൂപ്പിൽനിന്നു പുറത്തുചാടിക്കാനുള്ള നീക്കങ്ങൾക്കു പിന്നിൽ ജോർജ് ഇടപെടുന്നത്. യു.ഡി.എഫിൽത്തന്നെ നിൽക്കാനുദ്ദേശിക്കുന്ന ജോസഫ് ഗ്രൂപ്പിന്റെ ഭാഗമായി നിന്ന് മുന്നണിയിൽ ഇടം നേടാനാണ് ജോർജിന്റെ കരുനീക്കം.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്