സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ 'വില്ലൻ' ഇരിക്കുന്നു; ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും; തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു; തന്റെ സിനിമയിൽ അഭിനയിക്കാതെ വട്ടം കറക്കുകയാണെന്ന് പിടികിട്ടിയപ്പോൾ മാക്ടയിൽ വിനയന് പരാതി നൽകി; വിനയനെ ഒതുക്കുന്നത് മുതൽ അമ്മയുടെ ട്വിന്റി 20 സക്സസാകും വരെ കള്ളക്കളികൾ തുടർന്നു; പല്ലിശേരിയുടെ പരമ്പര തുടരുന്നു
പല്ലിശേരി
തുളസീദാസ് വലുതും ചെറുതുമായ നടീടന്മാരെ അഭിനയിപ്പിച്ച് സിനിമകൾ ഉണ്ടാക്കിയ സംവിധായകനാണ്. മമ്മൂട്ടി, മോഹൻലാൽ, മുരളി, ജയറാം, ദിലീപ് തുടങ്ങിയവരെ നായകന്മാരാക്കിയും സിനിമകൾ ചെയ്തിട്ടുണ്ട്. തുളസീദാസിന്റെ 'മായപ്പൊന്മാൻ' എന്ന സിനിമയിൽ ദിലീപ് നായകനായിരുന്നു. നായിക മോഹിനിയും. സിനിമ ഹിറ്റായപ്പോൾ മറ്റൊരു ഡേറ്റ് നൽകുമെന്ന് ദിലീപ് തുളസീദാസിന് വാക്ക് കൊടുത്തിരുന്നു. ദിലീപ് സിനിമകൾക്ക് പറ്റിയ സംവിധായകനായിരുന്നു തുളസീദാസ്. എന്നാൽ ദിലീപിന്റെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊടുക്കാൻ തുളസീദാസ് തയ്യാറായിരുന്നുമില്ല. ദിലീപ് പറഞ്ഞതെല്ലാം അനുസരിക്കുകയാണെങ്കിൽ പിന്നെ സംവിധായകന്റെ ആവശ്യമെന്ത്?
അടുത്ത സിനിമ ചെയ്യുമ്പോൾ തുളസീദാസിനെ മര്യാദ പഠിപ്പിക്കാമെന്ന് ദിലീപ് സ്വയം പറഞ്ഞ് സന്തോഷിച്ചു. പുതിയ സിനിമകൾക്ക് കഥ തയ്യാറാക്കിയ തുളസീദാസ് കഥപറയുന്നതിനായി ദിലീപിനെ സമീപിച്ചു. കഥ കേട്ടശേഷം ദിലീപ് സന്തോഷം നടിച്ച് സമ്മതിച്ചു. അഡ്വാൻസ് കൈപ്പറ്റിയ തുളസീദാസിനെ വിളിച്ച് ദിലീപ് പറഞ്ഞു നമുക്ക് മറ്റൊരു കഥ ചെയ്യാം. അങ്ങനെ കഥകൾ പലതും മാറി, ഡേറ്റുകളും മാറി.
ദിലീപ് മനപ്പൂർവമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് മനസ്സിലാക്കിയ തുളസീദാസ് തത്കാലം എല്ലാം ക്ഷമിക്കാൻ തീരുമാനിച്ചു. പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങുന്നതിനായി മറ്റു നടീനടന്മാരിൽ നിന്നും ഡേറ്റ് വാങ്ങിയിരുന്നു. ദീലീപ് ഡേറ്റുകൾ മാറ്റിയപ്പോൾ അതിനനുസരിച്ച് മറ്റുള്ളവരുടെ ഡേറ്റുകളും മാറി. തുളസീദാസുമായി നല്ലബന്ധം സൂക്ഷിച്ചിരുന്ന നടീനടന്മാർ തങ്ങളുടെ ബുദ്ധിമുട്ടുകൾ തുറന്നുപറഞ്ഞു. അവർ പറഞ്ഞത് ന്യായമാണെന്ന് മറ്റാരേക്കാളും കൂടുതൽ തുളസീദാസിനും അറിയാമായിരുന്നു. ദിലീപും ആഗ്രഹിച്ചത് ഇതൊക്കെ തന്നെയാണ്.
തുളസീദാസിന്റെ പടം ചെയ്യില്ല എന്ന് തീരുമാനം എടുത്തുകഴിഞ്ഞെങ്കിലും രണ്ടാമതൊരാളോട് ഇക്കാര്യം ദിലീപ്് സൂചിപ്പിച്ചില്ല. അന്ന് വിനയൻ മാക്ടയുടെ നായകനായിരുന്നു. ന്യായമായ ആവശ്യങ്ങൾ ആർക്കായാലും അംഗീകരിച്ചുകൊടുത്തിരുന്നു. ദിലീപ് വട്ടം കറക്കിയെന്ന് മനസിലായപ്പോൾ തുളസീദാസ് വിനയനെ സമീപിച്ചു. ദിലീപുമായി നല്ല ബന്ധം പുലർത്തിയിരുന്ന വിനയൻ മുഖേന പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് കരുതി. ദിലീപിനെ രക്ഷപെടുത്തിയ കാര്യത്തിൽ ആത്മവിശ്വാസവുമുണ്ടായിരുന്നു.
ദിലീപ് പഴയ ദിലീപ് അല്ലെന്ന് മനസിലാക്കി തന്നെയായിരുന്നെങ്കിലും നന്ദിയില്ലാത്ത ഒരുവനായി വളർന്നെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരാതി സ്വീകരിക്കുന്നതിന് മുൻപ് ദിലീപിനെ ചെന്ന് കണ്ട് ഒന്നുകൂടി സംസാരിക്കാൻ വിനയൻ ഉപദേശിച്ചു. അതിനനുസരിച്ച് തുളസീദാസ് ലൊക്കേഷനിൽ ചെന്ന് ദിലീപിനെ കണ്ടു. എന്നാൽ തുളസീദാസ് അപമാനിക്കപ്പെടുകയായിരുന്നു. സിനിമയിൽ കാണുന്നതുപോലെ ഒരു കസേരയിൽ വില്ലൻ ഇരിക്കുന്നു. മറ്റൊരു കസേരയും അവിടെ ഉണ്ടായിരുന്നില്ല. അതുപോലെയായിരുന്നു ലൊക്കേഷനിലും. തുളസീദാസിനെ ദിലീപ് നിർത്തി സംസാരിപ്പിച്ചു. ദിലീപ് കാലിന്മേൽ കാൽകയറ്റി കസേരയിലും. തുളസീദാസിന്റെ സിനിമയിൽ അഭിനയിക്കുന്നവരും സഹകരിക്കുന്നവരും ലൊക്കേഷനിൽ ഉണ്ടായിരുന്നു. ആരേയും വേദനിപ്പിക്കുന്ന രംഗങ്ങളായിരുന്നു അവിടെ നടന്നത്. ദിലീപ് സിനിമയിൽ അഭിനയിക്കുകയില്ലെന്ന് തുളസീദാസിന് മനസിലായി. അഭിനയിച്ചില്ലെങ്കിൽ അഡ്വാൻസ് വാങ്ങിയ ലക്ഷങ്ങൾ തിരികെ കൊടുക്കേണ്ടതല്ലേ. അത് ദിലീപ് ചെയ്തില്ല. ഒടുവിൽ തുളസീദാസ് വിനയൻ നേതാവായ മാക്ടയിൽ പരാതി നൽകി. നീതിക്ക് വേണ്ടി തന്നെ സമീപിച്ച തുളസീദാസിന്റെ ഭാഗത്താണ് ന്യായം എന്ന് മനസിലാക്കുന്ന രീതിയിൽ മുന്നോട്ട് നീങ്ങിയ വിനയനെ ചതിക്കാനാണ് ദിലീപ് കരുക്കൾ നീക്കിയത്.
വിനയൻ തുളസീദാസിനെ സഹായിച്ചതിന്റെ പേരിൽ ദിലീപ് കളി തുടങ്ങി. പലരേയും തെറ്റിദ്ധരിപ്പിച്ച് സംഘടനയിൽ നിന്ന് വിനയനെ ഒറ്റപ്പെടുത്തി. അതിന് ശേഷം ഫെഫ്ക എന്ന സംഘടന ഉണ്ടാക്കുന്നതിന് സജീവമായി ചരട് വലിച്ചതും ദിലീപ് തന്നെയായിരുന്നു. ദിലീപ് ചതിച്ചതിന്റെ പേരിൽ തുളസീദാസിന്റെ സിനിമ നടന്നില്ല. ഒടുവിൽ വിനയനെതിരേ നടപടികൾ എടുക്കുകയും ചെയ്തു. വിനയനോടൊപ്പം കുറെ നടീനടന്മാരും ടെക്നീഷ്യന്മാരും നിന്നതിന്റെ പേരിൽ പലരേയും ഒറ്റപ്പെടുത്തി. അധികാരത്തിന്റെ മറവിൽ വിലക്കുകൾ ഏർപ്പെടുത്തിയപ്പോൾ ദിലീപ് പൊട്ടിച്ചിരിക്കുകയായിരുന്നു. എന്നാൽ ഇതിന്റെ എല്ലാം പിന്നിൽ ദിലീപ് ആയിരുന്നുവെന്ന് വളരെ വൈകിയാണ് പലരും മനസിലാക്കിയത്. ദിലീപ് ഇതിനകം തന്നെ സിനിമാരംഗത്തെ തന്റെ സാമ്രാജ്യം കുറേശേ കുറേശേ ആയി വികസിപ്പിച്ചുകൊണ്ടിരുന്നു. അതിനുസരിച്ച് ബന്ധങ്ങളും.
ആയിടയ്ക്കാണ് താരങ്ങളുടെ സംഘടനയായ അമ്മ ഫണ്ട് സ്വരൂപിക്കാനായി സിനിമ നിർമ്മിക്കുന്ന കാര്യം ആലോചിച്ചത്. ആലോചന സജീവമായി നടന്നെങ്കിലും അതിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അപ്പോഴാണ് ദിലീപ് ഒരു രാത്രി ഉറങ്ങാൻ കിടന്നപ്പോൾ സ്വയം ചോദിച്ചത് സിനിമ നിർമ്മിക്കാൻ തനിക്ക് കഴിയില്ലേ? കഠിനാധ്വാനവും കുതികാൽ വെട്ടും മനസാക്ഷി പണയംവെച്ചുമല്ലേ ഇവിടം വരെ എത്തിയത്. ഇവിടേയും ചങ്കൂറ്റം കാണിക്കണം. നടീനടന്മാരെല്ലാം സൗജന്യമായി അഭിനയിക്കണം. മലയാളസിനിമ ഇതുവരെ കാണാത്ത താരനിരയുമായി സിനിമ ചെയ്താൽ അത് എന്നെന്നും ഓർമ്മിക്കപ്പെടും. നഷ്ടം ഉണ്ടാകാതെ നോക്കാനും തനിക്ക് കഴിയും. എനിക്ക് കഴിയും എനിക്ക് കഴിയും എന്ന് സ്വയം പറഞ്ഞ് ഉറപ്പിച്ച ദിലീപ് താൻ അച്ഛനെപ്പോലെ കാണുന്ന ഇന്നസെന്റുമായി ആലോചിച്ചു. ദിലീപിന്റെ കഠിനാദ്ധ്വാനത്തെ അറിയാവുന്ന ഇന്നസെന്റിന് സന്തോഷമായി. അയാൾ ദിലീപിനെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ദിലീപിന് അമ്മയുടെ സിനിമാ നിർമ്മാണത്തിന് ദിലീപിന് ധൈര്യം ലഭിച്ചത്.
അമ്മയുടെ സിനിമ ദിലീപ് നിർമ്മിക്കാൻ പോകുന്ന കാര്യം അവതരിപ്പിച്ചപ്പോൾ തന്നെ പലരും അതൊരു തമാശയായി കരുതി. ചിലർ പലരീതിയിലും ദിലീപിന്റെ മനസ് തകർക്കുന്ന രീതിയിൽ പ്രചാരണവും അഴിച്ചുവിട്ടു. ഇന്നസെന്റ് പാറ പോലെ ദിലീപിനൊപ്പം ഉറച്ച് നിന്ന് എല്ലാ സഹായവും നൽകി. ഒടുവിൽ അമ്മയുടെ ദൗത്യം ദിലീപ് ഏറ്റെടുത്തു. അമ്മയ്ക്ക് ഒരു കോടി രൂപ അഡ്വാൻസ് നൽകിയ സംവിധായകനായി ജോഷിയെ തീരുമാനിച്ചു. പിന്നീടുള്ള പ്രവർത്തനങ്ങൾ സജീവമായിരുന്നു. ഷൂട്ടിംഗിനിടയിൽ ദിലീപിനെ പലരും വേദനിപ്പിച്ചു. മറ്റൊരാളായിരുന്നെങ്കിൽ പ്രൊജക്ട് തന്നെ വേണ്ടെന്ന് വെക്കുമായിരുന്നു. എന്ത് ത്യാഗം സഹിച്ചാലും ഷൂട്ടിങ് പൂർത്തിയാക്കുമെന്ന് ദിലീപ് ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തു. ട്വന്റി 20 എന്ന് സിനിമയ്ക്ക് പേരിടുകയും ചെയ്തു. പൂജ തുടങ്ങിയത് മുതൽ വലിയ പബ്ളിസിറ്റിയാണ് സിനിമയക്ക് ലഭിച്ചത്. ഒരു വലിയ സംഭവമായി മാറാൻ പോകുന്ന സിനിമയുടെ നിർമ്മാതാവെന്ന നിലയിൽ ദിലീപ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
2008 ൽ ട്വന്റി 20 റിലീസ് ചെയ്തു. റിലീസ് ചെയ്യും മുൻപ് തന്നെ സിനിമ സൂപ്പർ ഹിറ്റായി മാറുമെന്നായിരുന്നു പ്രചാരണം. ആ പ്രചാരണം സത്യമായിരുന്നു. സംവിധായകൻ ജോഷി ആയതുകൊണ്ട് മാത്രമാണ് ട്വന്റി 20 വിചാരിച്ച രീതിയിൽ മുന്നോട്ട് പോയത്. വേറെ ഏതെങ്കിലും സംവിധായകനായിരുന്നെങ്കിൽ ആ സിനിമയുടെ ഗതി നിർണ്ണയിക്കാൻ കഴിയുമായിരുന്നില്ല. ഈ പ്രൊജക്ട് പൂർത്തിയാകാതിരിക്കാൻ വേണ്ടി അണിയറയിൽ ചില കളികൾ നടന്നിരുന്നു
ദിലീപിനെക്കുറിച്ച് പലതരം ആക്ഷേപം ഉണ്ടായിരുന്നുവെങ്കിലും ഈ പ്രൊജക്ട് ദിലീപിന്റെ ജീവിതം തന്നെയായിരുന്നു. ഏതെങ്കിലും തരത്തിൽ സിനിമ തകർന്നിരുന്നുവെങ്കിൽ അത് ദിലീപിനെ മാത്രമേ ബാധിക്കുമായിരുന്നുള്ളൂ. ഭാര്യയുടെ കെട്ടുതാലി വരെ പണയം വെച്ചു എന്ന പ്രയോഗം അക്ഷരാർത്ഥത്തിൽ ഈ സിനിമയ്ക്ക് വേണ്ടി ദിലീപ് അനുഭവിച്ചു. അതുകൊണ്ട് സിനിമ വിജയിക്കേണ്ടത് ദിലീപിന്റെ മാത്രം ആവശ്യമായിരുന്നു. അമ്മയ്ക്ക് കൊടുക്കാമെന്ന് പറഞ്ഞ തുക മുഴവൻ നൽകി. അപ്പോഴും ഇന്നസെന്റ് പറഞ്ഞു നീ രക്ഷപെടും. ഈ സിനിമ കൊണ്ട് നീ അമ്മയുടെ തന്നെ പൊന്നുമോനായി മാറും. പിന്നെ നിനക്ക് കളിക്കാൻ അറിയാവുന്നതുകൊണ്ട് ജയിക്കാൻ വേണ്ടി ഏത് കള്ളക്കളിയും നടത്തും. നീ ജയിക്കുമെന്ന കാര്യത്തിൽ എനിക്ക് യാതൊരു സംശയവുമില്ല. അപ്പച്ചന്റെ നാവ് പൊന്നായിരിക്കട്ടെ എന്നു പറഞ്ഞ് ദിലീപ് ഇന്നസെന്റിനെ ഇക്കിളിയിട്ടു
ട്വന്റി 20 സൂപ്പർ ഹിറ്റായി മാറി. അമ്മ ചോദിച്ചതിനേക്കാൾ കൂടുതൽ തുക നൽകിയ ആ സിനിമ ദിലീപിനെ കോടികളുടെ അധിപനാക്കി. മാത്രമല്ല അസാധ്യമായത് സാധിച്ച വീരൻ എന്ന നിലയിലാണ് പലരും പിന്നീട് ദിലീപിനെ കണ്ടത്. അവിടം മുതൽ ദിലീപ് അമ്മയിൽ സർവാധിപത്യം നേടുകയായിരുന്നു. ആവശ്യത്തിലേറെ പണം വന്നുചേർന്നപ്പോൾ സ്വഭാവത്തിലും മാറ്റം വന്നു. പ്രതികാരദാഹം സജീവമായി. ഒതുക്കേണ്ടവരെ കൈകാര്യം ചെയ്യാൻ മനസിൽ പേരുകൾ കുറിച്ചിട്ടു. ചിരിച്ചുകൊണ്ട് കഴുത്തറുക്കാൻ ദിലീപ് ഒരുങ്ങിത്തുടങ്ങി. എന്തിനും തയ്യാറായി ഏതാനും നടീനടന്മാരും ദിലീപിനൊപ്പം ചേർന്നു. അമ്മയുടെ സമ്പന്നനായ മകൻ എന്ന് അഹങ്കാരത്തോടെ പറഞ്ഞ: ഞാനില്ലായിരുന്നെങ്കിൽ അമ്മ തകരുമായിരുന്നു. അമ്മക്ക് എത്രയോ വലിയ മക്കൾ ഉണ്ട്. അവരാരും ഈ പ്രൊജക്ട് ഏറ്റെടുത്തില്ലല്ലോ. പലരും കോമാളിയെന്നും കള്ളനെന്നും ചതിയനെന്നും വിളിക്കുന്ന ചെറിയ ഞാൻ തന്നെ വേണ്ടിവന്നില്ലേ അമ്മയെ രക്ഷിക്കാൻ.
ദിലീപും കൂട്ടരും അമ്മയെ എല്ലാ രീതിയിലും കൈപ്പിടിയിൽ ഒതുക്കാൻ ശ്രമം തുടങ്ങിയ അതിന് ഒരു പരിധി വരെ സഹായം അമ്മയുടെ പ്രസിഡന്റിൽ നിന്നും ഉണ്ടായിരുന്നു. തനിക്ക് തടസമായി നിൽക്കുന്ന എന്തിനേയും തട്ടിനീക്കാൻ പറ്റിയ ഒരു ടീമിന്റെ എല്ലാ സഹായവും ചെയ്ത് ദിലീപ് ഒപ്പം നിർത്തി. അപ്പോഴാണ് രാജസേനൻ തന്റെ പുതിയ സിനിമയക്ക് വേണ്ടി ദിലീപിനെ സമീപിച്ചതും അഡ്വാൻസ് ആയി പത്ത് ലക്ഷം നൽകിയതും. ദിലീപിന്റെ പുതിയ ചതി ഇവിടം മുതൽ തുടങ്ങി.
( തുടരും)
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്