എംഎൽഎമാരെ കോൺഗ്രസ് നിലയ്ക്കു നിർത്തിയില്ലെങ്കിൽ രാജിവയ്ക്കുമെന്ന് പ്രഖ്യാപിച്ച് കുമാരസ്വാമി; കോൺഗ്രസ് ഗുമസ്തനെപ്പോലെ കാണുന്നു എന്ന് പറഞ്ഞ് നേരത്തേ പിണങ്ങിയ ദൾ മുഖ്യമന്ത്രി കടുത്ത തീരുമാനത്തിൽ എന്ന് സൂചന; ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന് നാന്ദികുറിച്ച കർണാടക സർക്കാർ മാസങ്ങൾ പിന്നിടുമ്പോൾ അടിച്ചുപിരിയുമോ? പ്രതിസന്ധി രൂക്ഷമായത് സിദ്ധരാമയ്യയാണ് തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെ തുടർന്ന്
മറുനാടൻ മലയാളി ബ്യൂറോ
ബംഗളൂരു: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും പിന്നീട് ഗോവയിലും ബിജെപിയുടെ കളികൾക്ക് മുന്നിൽ അധികാരം വിട്ടുകൊടുത്ത കോൺഗ്രസിന് ഒടുവിൽ കിട്ടിയ കർണാടകത്തിലും അടിപതറുന്നോ? കോൺഗ്രസിന്റെ കരുത്തനായ കെസി വേണുഗോപാലിന്റെ മേൽനോട്ടത്തിൽ ബിജെപിയുടെ കുതിരക്കച്ചവട നീക്കം പൊളിച്ചുവെന്ന് ആശ്വസിച്ച് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വീണ്ടും ജനതാദളും കോൺഗ്രസും തമ്മിൽ അടിതുടങ്ങി. ഇതോടെ മാസങ്ങൾ മാത്രം മാത്രം പ്രായമായ കോൺഗ്രസ്-ദൾ ബാന്ധവവും കരിനിഴലിലായിരിക്കുകയാണ്. ഇങ്ങനെയെങ്കിൽ വരാൻപോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് കർണാടകത്തിലും വലിയ പ്രതീക്ഷ വച്ചുപുലർത്തേണ്ടതില്ലെന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിരിക്കുകയാണ്.
ഈ വർഷം ആദ്യം തുടങ്ങിയ പ്രതിസന്ധി കടുത്ത സ്ഥിതിയിലേക്ക് നീങ്ങുകയാണ്. കോൺഗ്രസ് എംഎൽഎമാരെ നിലയ്ക്ക് നിർത്തിയില്ലെങ്കിൽ താൻ രാജിവച്ചൊഴിയുമെന്ന് പറഞ്ഞ കുമാരസ്വാമി സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ കോൺഗ്രസ്-ദൾ സഖ്യം കർണാടകത്തിൽ അടിച്ചുപിരിയുന്ന സ്ഥിതിയിലെത്തി. കർണാടകയിൽ ഭരണപക്ഷത്തെ തർക്കം രൂക്ഷമാക്കി മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തന്നെ കോൺഗ്രസ് നിയമസഭാംഗങ്ങൾക്ക് എതിരെ രംഗത്ത് എത്തിയതോടെയാണ് ദൾ-കോൺഗ്രസ് ഭരണം അവസാനിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ എത്തി നിൽക്കുന്നത്.
കോൺഗ്രസ് നിയമസഭാംഗങ്ങളെ പാർട്ടി നേതൃത്വം നിലയ്ക്കു നിർത്തണമെന്ന് ആവശ്യപ്പെട്ട കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കാൻ തയാറാണെന്നും പ്രഖ്യാപിച്ചുകഴിഞ്ഞു. കോൺഗ്രസ് എംഎൽഎമാർ എല്ലാ നിയന്ത്രണങ്ങളും ലംഘിക്കുകയാണെന്ന് പറഞ്ഞ കുമാരസ്വാമി ദൾ-കോൺഗ്രസ് തർക്കം അതീവ ഗുരുതരമാണെന്ന സൂചനകളാണ് നൽകിയത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയാണു തങ്ങളുടെ മുഖ്യമന്ത്രിയെന്ന കോൺഗ്രസ് എംഎൽഎമാരുടെ പരാമർശത്തെ തുടർന്നാണ് കുമാരസ്വാമി കടുത്ത നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കേണ്ട ആൾ താനല്ലെന്നും പരാമർശങ്ങൾ തുടരാനാണു കോൺഗ്രസ് നേതാക്കളുടെ തീരുമാനമെങ്കിൽ സ്ഥാനം ഉപേക്ഷിക്കാനും തയാറാണെന്നും കുമാരസ്വാമി വ്യക്തമാക്കി. അതേസമയം സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാൻ ആഹ്വാനം ചെയ്ത എംഎൽഎയ്ക്ക് കോൺഗ്രസ് നേതൃത്വം നോട്ടിസ് അയച്ചു. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടിയെടുക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്തെ മുതിർന്ന നേതാക്കളുടെ അറിവോടെയും സമ്മതത്തോടെയുമാണ് എംഎൽഎമാർ കുമാരസ്വാമിക്കെതിരെ രംഗത്തുവന്നതെന്നും സൂചനകളുണ്ട്. അവരുടെ പ്രതികരണവും അത്തരത്തിലാണ്. അഭിപ്രായം അറിയിക്കുന്നതിൽ എന്താണു തെറ്റെന്ന് കോൺഗ്രസ് നേതാവും കർണാടക ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വര പ്രതികരിച്ചതുതന്നെ ഇതിന്റെ സൂചനയായി. സിദ്ധരാമയ്യയാണ് ഏറ്റവും മികച്ച മുഖ്യമന്ത്രി. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയാണ് അദ്ദേഹം. അഭിപ്രായം പറയുന്നതിൽ എന്താണ് തെറ്റ്? ഇതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മുഖ്യമന്ത്രിയെന്ന നിലയിൽ കുമാരസ്വാമിക്കെതിരെ പരാതികളൊന്നുമില്ലെന്നും പരമേശ്വര വ്യക്തമാക്കി. സിദ്ധരാമയ്യ മാത്രമാണു തങ്ങളുടെ നേതാവെന്ന് കർണാടക മന്ത്രി എം ടി.ബി. നാഗരാജ് ഉൾപ്പെടെയുള്ള കോൺഗ്രസ് നിയമസഭാംഗങ്ങൾ നിലപാടെടുത്തിതോടെയാണ് ഒരുവിധം അടങ്ങിയിരുന്ന തർക്കം വീണ്ടും കടുത്തത്.
ഈ മാസം ആദ്യം ബിജെപി നടത്തിയ കുതിരക്കച്ചവട നീക്കത്തിൽ ചില കോൺഗ്രസ് എംഎൽഎമാരും ദൾ എംഎൽഎമാരും മറുകണ്ടം ചാടാൻ സാധ്യത തെളിഞ്ഞിരുന്നു. നേതൃത്വവുമായി പിണങ്ങിയവരെ കയ്യിലെടുക്കാൻ ബിജെപി നടത്തിയ നീക്കം ഒട്ടൊക്കെ വിജയിച്ചെങ്കിലും ദള്ളും കോൺഗ്രസും തമ്മിലുള്ള പടലപ്പിണക്കം ഇപ്പോൾ കൂടുതൽ ആഴത്തിലേക്ക് എത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രിയെന്ന നിലയിൽ കുമാരസ്വാമിയുടെ പ്രവർത്തനങ്ങളെ കോൺഗ്രസ് നിയമസഭാംഗങ്ങൾ ചോദ്യം ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കർണാടകയിൽ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാരെ വൻ തുക നൽകി സ്വന്തമാക്കാൻ ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നു കുമാരസ്വാമി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഓപറേഷൻ താമര ഇപ്പോഴുമുണ്ടെന്നും ഞെട്ടിക്കുന്ന തുകകളാണു വാഗ്ദാനം ചെയ്യുന്നതെന്നും കുമാരസ്വാമി ആരോപിച്ചു. എന്നാൽ കുമാരസ്വാമിയുടെ ആരോപണം ബിജെപി തള്ളി. അതേസമയം, ഇരു പാർട്ടികളും തമ്മിൽ തന്നെ പ്രശ്നം വഷളായതോടെ ഈ സഖ്യം ദീർഘനാൾ മുന്നോട്ടുപോകില്ലെന്ന സൂചനകളാണ് ലഭിക്കുന്നത്.
ദൾ-കോൺഗ്രസ് സഖ്യം പൊളിഞ്ഞാൽ വലിയ നേട്ടം ബിജെപിക്ക്
2018 പകുതിയോടെ നടന്ന തിരഞ്ഞെടുപ്പിന് പിന്നാലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി എത്തിയെങ്കിലും ഭരണം പിടിക്കാനായില്ല. ഇതിനായി ഗവർണറെ വരെ ഉപയോഗിച്ച് നീക്കം നടന്നെങ്കിലും ചുരുങ്ങിയ സീറ്റുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസും ദള്ളും ചേർന്ന് ധാരണയിലെത്തി സർക്കാർ രൂപീകരിക്കുകയായിരുന്നു. സുപ്രീംകോടതി പാതിരാത്രി പിന്നിട്ട് പോലും വാദംകേട്ട് തീർപ്പുകൽപ്പിക്കേണ്ട നിലയിലേക്ക് ചരിത്രത്തിലാദ്യമായി കാര്യങ്ങളെത്തിയതോടെ ഇക്കഴിഞ്ഞ കർണാടക അസംബ്ളി തിരഞ്ഞെടുപ്പ് അതുകൊണ്ടും ശ്രദ്ധേയമായി. ഇത്തരത്തിൽ വളരെ കഷ്ടപ്പെട്ട് ദേവഗൗഡയേയും മകൻ കുമാരസ്വാമിയേയും അനുനയിപ്പിച്ച് കൂടേക്കൂട്ടിയാണ് ബിജെപിക്കെതിരെ ഒരു സംസ്ഥാനത്തിൽ അധികാരത്തിലെത്തുകയെന്ന മോഹം കോൺഗ്രസ് സാക്ഷാത്കരിച്ചത്. കർണാടകത്തിൽ ഉൾപ്പെടെ സംഘടനയെ ശക്തിപ്പെടുത്താനും സർക്കാർ രൂപീകരിക്കാനും ചുക്കാൻ പിടിച്ചതുകൊണ്ടു കൂടിയാണ് കെസി വേണുഗോപാൽ എഐസിസി സംഘടനാ ജനറൽസെക്രട്ടറിയായി അവരോധിതനായതും.
ഇത്തരത്തിൽ ഏറെ കഷ്ടപ്പെട്ട് നേടിയെടുത്ത അധികാരം കർണാടകത്തിൽ കളഞ്ഞുകുളിച്ചാൽ അത് കോൺഗ്രസിന് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും വലിയ തിരിച്ചടിയായി മാറും. ഇത് കൃത്യമായി അറിയാവുന്ന ബിജെപി അതിനായി കളമൊരുക്കാൻ തുടക്കംമുതലേ ശ്രമം നടത്തുകയും ചെയ്തിരുന്നു. ബിജെപിക്ക് ജയിച്ചുകയറാൻ എല്ലാ സാധ്യതകളും ഉണ്ടായിരുന്ന സംസ്ഥാനമായിരുന്നു കർണാടകം. എന്നാൽ അവസാന ഘട്ടത്തിൽ സംസ്ഥാനത്തെ നിർണായക ജാതിരാഷ്ട്രീയക്കളിയാണ് കോൺഗ്രസിന് കുറച്ചെങ്കിലും തുണയായത്. ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകളാണ് സംസ്ഥാനത്ത് വിധി നിർണയിക്കുന്നതിൽ നിർണായകം. അവരുടെ സ്വാധീനം ബിജെപിക്കൊപ്പം തന്നെ ആയിരുന്നു. ഇത് മനസ്സിലാക്കിക്കൊണ്ടുതന്നെ കഴിഞ്ഞതവണ അധികാരത്തിലിരുന്ന സിദ്ധരാമയ്യ സർക്കാർ ലിംഗായത്ത്- വീരശൈവ സമുദായത്തിന് അവരുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു സ്വതന്ത്ര മതപദവി അനുവദിച്ചു നൽകുകയായിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടന്ന ഇത്തരമൊരു നീക്കത്തിലൂടെ കോൺഗ്രസിന് അവരുടെ പിന്തുണ നേടാനുമായി.
ഇതിന് പിന്നാലെ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ജനതാദള്ളും ഒറ്റയ്ക്കൊറ്റയ്ക്ക് കളത്തിലിറങ്ങിയതോടെ ബിജെപിക്ക് ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറാനായി. തിരഞ്ഞെടുപ്പിന് മുമ്പ് ദള്ളുമായി സഖ്യമുണ്ടാക്കാൻ കോൺഗ്രസിന് കഴിയാതിരുന്നത് വലിയ വീഴ്ചയായെങ്കിലും നേരിയ ഭൂരിപക്ഷത്തിൽ ദൾ-കോൺഗ്രസ് സർക്കാരിന് അധികാരത്തിലെത്താൻ സാഹചര്യമുണ്ടാവുകയായിരുന്നു. ഇത്തരത്തിൽ കഷ്ടപ്പെട്ട് അധികാരം നേടിയത് കോൺഗ്രസിന് ദേശീയ തലത്തിൽ പുത്തൻ ഉണർവാണ് സൃഷ്ടിച്ചത്.
പൊളിയുക ബിജെപി വിരുദ്ധ സഖ്യസാധ്യതകൾ
ബിജെപിക്കെതിരെ മറ്റു കക്ഷികളുമായി ചേർന്ന് ഐക്യത്തോടെ നീങ്ങിയാൽ അവരെ ദേശീയ തലത്തിൽ അധികാരത്തിൽ നിന്ന് നീക്കാനാകുമെന്ന ആത്മവിശ്വാസം കോൺഗ്രസിന് മാത്രമല്ല, ബിജെപിയെ എതിർക്കുന്ന മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക പാർട്ടികൾക്കും വന്നത് ഇങ്ങനെയാണ്. ഇതിന്റെ പ്രതിഫലനം പിന്നീട് ഏറ്റവുമൊടുവിൽ കഴിഞ്ഞവർഷം അവസാനം നടന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനെ അധികാരത്തിൽ എത്തിച്ചു. തെലങ്കാനയിലും മിസോറാമിലും ബിജെപിക്ക് നേട്ടമുണ്ടാക്കാൻ ഇടം നൽകാതെ പ്രാദേശിക കക്ഷികൾ അധികാരത്തിലെത്തി.
ഇത്തരത്തിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ പാർട്ടികളുടെ ഐക്യത്തിലേക്ക് കാര്യങ്ങളെത്തിച്ചതിന് ചുവടുവയ്പായത് കർണാടകമായിരുന്നു. കുമരസ്വാമി സർക്കാരിന്റെ അധികാരമേൽക്കൽ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയ പിണറായിയും യെച്ചൂരിയും മമതയും മായാവതിയും അഖിലേഷ് യാദവും ശരത് യാദവും മാത്യു ടി തോമസും ഉൾപ്പെടെ രാഹുലിനും സോണിയക്കും ഒപ്പം കൈകോർത്തു നിന്നു. ഇത്തരത്തിൽ ദേശീയ തലത്തിൽ ബിജെപി വിരുദ്ധ സഖ്യത്തിന്റെ ചുവടുവയ്പായി വ്യാഖ്യാനിക്കപ്പെട്ട വിജയം ബിജെപിയെ തെല്ലൊന്നുമല്ല വിറളിപിടിപ്പിച്ചത്. അതിന്റെ പ്രതിഫലനം ദേശീയ തലത്തിൽ ഉണ്ടായാൽ വീണ്ടും ദേശീയ തലത്തിൽ അധികാരത്തിലെത്തുക അത്ര എളുപ്പമല്ലെന്ന് മോദിയും അമിത്ഷായും തിരിച്ചറിഞ്ഞതോടെയാണ് കർണാടക സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ചരടുവലികളും പിന്നീടും തുടർന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പുതന്നെ കർണാടകത്തിലെ ദൾ-കോൺഗ്രസ് സഖ്യം പൊളിക്കാനായാൽ അത് ബിജെപിക്ക് വലിയ നേട്ടമാകും. കർണാടകത്തിലെ കുറച്ചു സീറ്റുകൾ മാത്രമല്ല, ദേശീയ തലത്തിൽ തന്നെ അതിന്റെ പ്രതിഫലനവും ഉണ്ടാകും. തന്നെ വെറുമൊരു ഗുമസ്തന്റെ നിലയിലാണ് കോൺഗ്രസ് കാണുന്നതെന്ന് മുഖ്യമന്ത്രി കുമാരസ്വാമി തന്നെ തുറന്നുപറഞ്ഞതിന് പിന്നാലെ ബിജെപി കർണാടകത്തിൽ അധികാരം തിരിച്ചുപിടിക്കാൻ നീക്കം ശക്തമാക്കി. ഇതിന്റെ പ്രതിഫലനമാണ് ഇപ്പോൾ കർണാടകത്തിൽ ദൃശ്യമാകുന്നത്. ഈ നീക്കം വിജയിക്കുകയും കുമാരസ്വാമിയുടെ രാജിയിലേക്ക് കാര്യങ്ങളെത്തിക്കുകയും ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി സംസ്ഥാന-ദേശീയ നേതൃത്വങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്