പ്രണബ് മുഖർജിക്കുള്ള ഭാരതരത്ന ആർസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിനെ പുകഴ്ത്തിയതിനുള്ള ഉപകാര സ്മരണയായി; നാനാജി ദേശ്മുഖിനും പുരസ്ക്കാരം നൽകിയത് ആർഎസ്എസുമായുള്ള ഹൃദയബന്ധം സൂക്ഷിച്ചതിന്; സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിൽ കൈനോക്കിയയത് ബിജെപിക്കൊപ്പം; ഇത്തവണത്തെ 'ഭാരത് രത്ന, 'ഭാഗവത് രത്ന'ആയെന്ന ആക്ഷേപം ശക്തമാക്കി ജേതാക്കളുടെ 'സംഘബന്ധം'
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത ബഹുമതികളിലൊന്നായ ഭാരത് രത്ന അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ കേന്ദ്രസർക്കാർ പുരസ്ക്കാരം നൽകിയത് രാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയായിരുന്നു എന്ന ആക്ഷേപം ശക്തമാണ്. സംഘപരിവാര വിധേയത്വത്തെ കടന്നാക്രമിച്ച് ദേശീയ ദിനപത്രമായ 'ദ ടെലഗ്രാഫ്' തലക്കെട്ട് എഴുതിയത് 'ഭാരത്, നോട്ട്, ഭാഗവത് രത്ന' എന്നാണു. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അവാർഡ് നിർണയത്തിൽ രാഷ്ട്രീയം കലർത്തിയെന്നാണു ടെലഗ്രാഫിന്റെ വിമർശനം. ഈ വിമർശനത്തിന്റെ വസ്തുത പരിശധിക്കുമ്പോൾ വ്യക്തമാകുന്നത് അങ്ങനെ തന്നെയാണെന്നാണ്.
കർമരംഗങ്ങളിൽ രത്നം പോലെ തിളങ്ങുന്ന വ്യക്തിത്വങ്ങൾക്കുള്ളതത്രേ രാജ്യത്തിന്റെ 'ഭാരതരത്നം' ഇക്കുറി രാഷ്ട്രീയ പുരസ്ക്കാരമാക്ക മാറ്റുകയായിരുന്നു. മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയും സംഗീതത്തിന്റെ സകലവഴികളും നടന്നുകയറിയ പ്രതിഭ ഭൂപേൻ ഹസാരികയും ഗ്രാമനന്മ സ്വപ്നം കണ്ട നാനാജി ദേശ്മുഖും ആണ് ഇക്കുറി രാജ്യത്തെ പരമോന്നത പുരസ്കാരത്തിന്റെ തിളക്കത്തിൽ നിൽക്കുന്നത്. ഇതിൽ രണ്ടുപേർക്ക് മരണാനന്തര ബഹുമതി ആയാണ് പുരസ്ക്കാരം നൽകിയത്. എന്നാൽ, ആ പുരസ്ക്കാരത്തിലും നിഴലിക്കുന്നത് രാഷ്ട്രീയ ബന്ധമാണ്.
ആർഎസ്എസ് വേദിയിൽ പ്രസംഗിക്കാൻ പോയ കോൺഗ്രസുകാരൻ എന്ന പരിഗണനയാവില്ല പ്രണബ് മുഖർജിയെ പുരസ്കാരത്തിന് അർഹനാക്കിയതെന്ന് ആർക്കും മനസിലാകുന്നതേയുള്ളു. കൂടാതെ ബംഗാൾ പിടിക്കാനുള്ള അടവു നയത്തന്റെ ഭാഗമാണെന്നും വ്യക്തം. ആർഎസ്എസ് നേതാവ് ഹെഡ്ഗേവാറിനെ പിന്തുണച്ചു കൊണ്ടുള്ള പ്രസ്താവനക്കുള്ള പ്രതിഫലമായി വേണം പ്രണബിന്റെ ഭാരത രത്നയെ കാണാൻയ
ഇന്ത്യയുടെ പ്രഥമ പൗരനായും അതിനു മുൻപ് മികച്ച ഭരണാധികാരിയായും ജനപ്രതിനിധിയായുമെല്ലാം മാറ്റു തെളിയിച്ചയാളാണ് പ്രണബ്. ദീർഘകാലത്തെ രാഷ്ട്രീയ പ്രവർത്തനത്തിനിടെ, കഴിഞ്ഞ ജൂണിൽ നാഗ്പുരിൽ ആർഎസ്എസ് ആസ്ഥാനത്തെ ചടങ്ങിൽ പങ്കെടുത്തതു മാത്രമാണ് ഇക്കാലത്തിനിടെ പ്രണബിനുള്ള ഏക ആർഎസ്എസ് ബന്ധം. അവിടെയും തന്റെ നിലപാടു വ്യക്തമാക്കി പ്രണബ് മടങ്ങിയതോടെ, സന്ദർശനത്തെക്കുറിച്ചുയർന്ന ആശങ്കകൾ അസ്തമിച്ചിരുന്നു.
നാഗ്പൂരിലെ ആർഎഎസ്എസ് വേദിയിലെത്തി എട്ടാം മാസമാണ് മുൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിയെ തേടി മോദി സർക്കാരിന്റെ ഭാരത് രത്ന എത്തിയിരിക്കുന്നത്. പാർട്ടിക്ക് അകത്തുനിന്നും പുറത്തുനിന്നുമുള്ള എതിർപ്പുകൾ അവഗണിച്ചാണ് പ്രണബ് കഴിഞ്ഞ വർഷം ജൂലൈ ഏഴിന് നാഗ്പൂരിലെ ആർഎസ്എസ് ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയത്. അതിനും കൃത്യം ഒരു വർഷം മുൻപത്തെ ജൂലൈ മാസത്തിലാണ് കോൺഗ്രസ് നൽകിയ പ്രസിഡന്റ് പദത്തിൽ നിന്ന് അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാക്കി അദ്ദേഹം ഒഴിഞ്ഞത്.
എതിരാളികൾക്ക് രാഷ്ട്രീയനേട്ടം സമ്മാനിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യം 'പ്രണബ് ദാ' തള്ളി. മകളും കോൺഗ്രസ് പ്രവർത്തകയുമായ ശർമിഷ്ഠ മുഖർജി പരസ്യമായി പ്രകടിപ്പിച്ച എതിർപ്പും ചെവിക്കൊള്ളാതെ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിനൊപ്പം ആയിരക്കണക്കിന് സംഘ് പ്രവർത്തകരെ അഭിംസംബോധന ചെയ്ത് പ്രണബ് മുഖർജി സംസാരിച്ചു. ബഹുസ്വരതയേക്കുറിച്ചും സഹിഷ്ണുതയേക്കുറിച്ചും പ്രസംഗിച്ച അദ്ദേഹം ആർഎസ്എസ് സ്ഥാപക സർസംഘ്ചാലക് കെ ബി ഹെഡ്ഗേവാറിന്റെ സ്മാരകത്തിൽ പുഷ്പാർച്ചനയും നടത്തി. 'ഭാരത മാതാവിന്റെ മഹാനായ പുത്രന് എന്റെ ആദരവും അഭിവാദ്യവും അർപ്പിക്കാനാണ് ഞാനിന്ന് ഇവിടെ എത്തിയതെന്ന്' സന്ദർശക രജിസ്റ്ററിൽ എഴുതിച്ചേർക്കുകയും ചെയ്തു. ആർഎസ്എസിനേയും ബിജെപിയേയും മുമ്പില്ലാത്ത വിധം എതിർക്കുന്നതിനിടെയുണ്ടായ പ്രണബിന്റെ നാഗ്പൂർയാത്ര വൻ തിരിച്ചടിയാണ് കോൺഗ്രസിന് നൽകിയത്. സന്ദർശനത്തെ എതിർത്ത കോൺഗ്രസിന്റേത് സങ്കുചിത കാഴ്ച്ചപ്പാടാണെന്ന് ആരോപിച്ച ആർഎസ്എസ് പ്രണബ് മുഖർജി പക്വതയും അനുഭവപരിചയവുമുള്ള നേതാവാണെന്ന് വാഴ്ത്തി.
നഷ്ടപ്പെട്ട പ്രധാനമന്ത്രിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ പ്രണബിനെ വിശേഷിപ്പിക്കുന്നത്. പി വി നരസിംഹ റാവുവിനും ആർ വെങ്കിട്ടരാമനും ഒപ്പം ഇന്ദിരാ/രാജീവ് ഭരണകാലങ്ങളിലെ ത്രിമൂർത്തികളിൽ ഒരാളായിരുന്ന അദ്ദേഹം. 1980-82 കാലഘട്ടത്തിലും 1984ലും ഇന്ദിരാ ഗാന്ധി സർക്കാരിലെ ധനമന്ത്രിയായിരുന്നു പ്രണബ്. അതേ കാലയളവിൽ തന്നെ റിസർവ്വ് ബാങ്ക് ഗവർണറായിരുന്ന മന്മോഹൻ സിങ് സോണിയാ ഗാന്ധിയുടെ അപ്രതീക്ഷിതനീക്കത്തിൽ രണ്ട് പതിറ്റാണ്ടിനിപ്പുറം പ്രധാനമന്ത്രിയായി. മനസ്സില്ലാമനസ്സോടെ രാഷ്ട്രീയ രംഗപ്രവേശം ചെയ്ത സോണിയാ ഗാന്ധിക്ക് വഴി കാട്ടിയായതും പ്രണബ് മുഖർജിയായിരുന്നു. തെരഞ്ഞെടുപ്പിലും മന്ത്രി പദവിയിലും പാർട്ടി നേതാവിന്റെ റോളിലും തിളങ്ങിയ പ്രണബ് പ്രധാനമന്ത്രി പദത്തിന് അർഹനായ പേരുകളിൽ ഒന്നായിരുന്നു. പ്രണബ് ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാവല്ല എന്ന ന്യായീകരണം മാത്രമാണ് ചോദ്യങ്ങളെ പ്രതിരോധിക്കാൻ ചില കോൺഗ്രസ് നേതാക്കൾ ഉപയോഗിച്ചത്. കോൺഗ്രസ് വെച്ചുനീട്ടിയ രാഷ്ട്രപതി സ്ഥാനം സ്വീകരിച്ചെങ്കിലും പ്രണബ് തൃപ്തൻ അല്ലായിരുന്നു എന്ന് തന്നെ വേണം കരുതാൻ.
പ്രണബിന്റെ അസംതൃപ്തിയാണ് ആർഎസ്എസും ബിജെപിയും ഇപ്പോൾ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിൽ ചുവടുറപ്പിക്കാൻ ഏതു തന്ത്രവും പയറ്റുമെന്ന നിലപാടിലാണ് ബിജെപി. രഥയാത്ര നടത്തുന്നത് പോയിട്ട് അമിത് ഷായുടെ ഹെലികോപ്ടർ പോലും ഇറക്കില്ലെന്ന തരത്തിൽ മമതാ ബാനർജി ബിജെപി പ്രചാരണങ്ങളെ പ്രതിരോധിക്കുന്നു. നിലവിൽ രണ്ട് ലോക്സഭാ സീറ്റുകൾ മാത്രമാണ് ബിജെപിക്ക് ബംഗാളിലുള്ളത്. 34 സീറ്റുകളുള്ള തൃണമൂൽ കോൺഗ്രസിന്റെ മുഖ്യ എതിരാളികൾ തങ്ങളാണെന്ന് സ്ഥാപിക്കാൻ ബിജെപി കിണഞ്ഞു ശ്രമിക്കുന്നുമുണ്ട്. ഇതിനിടെയാണ് ഭാരതരത്ന പുരസ്ക്കാരം അദ്ദേഹത്തെ തേടിയെത്തുന്നത്.
അതേസമയം ഭാരതരത്നം നേടിയ നാനാജി ദേശ്മുഖിനും ആർഎസ്എസ് ബന്ധമുണ്ട്. അഞ്ഞൂറോളം ഗ്രാമങ്ങളിൽ സാമൂഹ്യക്ഷേമ പരിപാടികൾക്കു നേതൃത്വം നൽകിയ വിപ്ലവത്തിന്റെ കരുത്തിൽ തന്നെയാവും നാനാജി ദേശ്മുഖിന്റെ പേരിനു മുന്നിൽ രാജ്യം ഇനി ഭാരത്രത്ന ചേർക്കുക. പക്ഷേ, അദ്ദേഹത്തിനുമുണ്ട് ആർഎസ്എസുമായി ഹൃദയബന്ധം. ജനതാപാർട്ടി ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച അദ്ദേഹം ആർഎസ്എസിന്റെ ഉറച്ച നേതാക്കളിൽ ഒരാളായിരുന്നു. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രസ്ഥാനത്തിൽ തുടങ്ങി, ഇന്ദിരയെ വീഴ്ത്തിയ ജനതാപാർട്ടി മുന്നേറ്റത്തിൽ വരെ പങ്കുവഹിച്ച നാനാജി മധുലിമായെക്കൊപ്പം ജനതാപാർട്ടിയുടെ അമരത്തിരുന്നയാളാണ്. രാജ്യത്തെ ആദ്യ ഗ്രാമീണ സർവകലാശാലയായ ചിത്രകൂട് ഗ്രാമോദയ വിശ്വവിദ്യാലയ, ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കും തുടക്കമിട്ടത് നാനാജി തന്നെയായിരുന്നു.
സംഗീതത്തിൽ കൈവച്ച മേഖലയിലെല്ലാം തിളങ്ങിയ ഭൂപേൻ ഹസാരിക രാഷ്ട്രീയത്തിലും പയറ്റിനോക്കിയിരുന്നു. ബിജെപി സ്ഥാനാർത്ഥിയായി 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഭൂപേൻ ഗുവാഹത്തി മണ്ഡലത്തിൽ മൽസരിച്ചെങ്കിലും പരാജയമായിരുന്നു ഫലം. സജീവ രാഷ്ട്രീയം ഉപയോഗിച്ചെങ്കിലും ബിജെപി നേതാക്കളുമായുള്ള അടുപ്പം മരിക്കുന്നതു വരെയും തുടരാൻ അദ്ദേഹത്തിനായി. ഗായകൻ, ഗാനരചയിതാവ്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ, നിർമ്മാതാവ്, നടൻ, കവി, ബാലസാഹിത്യകാരൻ തുടങ്ങി പല മേഖലകളിൽ കയ്യൊപ്പു ചാർത്തിയാണ് ഭൂപേൻ രാജ്യത്തെ പരമോന്നത പുരസ്കാരത്തിളക്കത്തിലേക്കെത്തിയതെന്നു വ്യക്തം.
അതിനിടെ ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീത മേത്ത പത്മശ്രീ പുരസ്ക്കാരം നൽകിയതും രാഷ്ട്രീയം കണ്ടാണ്. ഈ രാഷ്ട്രീയം തിരിച്ചറിഞ്ഞു കൊണ്ടു തന്നെ അവർ പുരസ്ക്കാരം നിരസിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പുരസ്ക്കാരം സ്വീകരിക്കുന്നത് രാഷ്ട്രീയ തെറ്റിദ്ധാരണകൾക്ക് ഇടയാക്കുമെന്നാണ് ഗീത മേത്തയുടെ നിലപാട്. നവീൻ പട്നായിക്കിന്റെ ബിജുജനതാദളിനെ ഒപ്പം നിർത്താൻ ബിജെപി ശ്രമിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഗീത പത്മ പുരസ്ക്കാരം നിരസിക്കുന്നത്.
ന്യൂയോർക്കിൽ നിന്ന് ഗീതാ മേത്ത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നത് ഇങ്ങനെ: പത്മശ്രീ പുരസ്കാരത്തെയും അത് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെയും ബഹുമാനിക്കുന്നു. എന്നാൽ പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ പുരസ്കാരം സ്വീകരിക്കുന്നത് പലവിധ തെറ്റിദ്ധാരണകളുമുണ്ടാക്കുമെന്നും ഖേദത്തോടെ നിരസിക്കുന്നതായും ഗീതാ മേത്ത വ്യക്തമാക്കി. ബിഹാറിൽ നവീൻ പട്നായികിന്റെ നേതൃത്വത്തിലുള്ള ബി.ജെ.ഡിയും ബിജെപിയും തമ്മിൽ അവിശുദ്ധകൂട്ടുകെട്ടാണെന്ന് പ്രതിപക്ഷമായ കോൺഗ്രസ് ആരോപണമുന്നയിക്കുന്നതിനിടെയാണ് ഗീതാ മേത്തയെ പത്മശ്രീ നൽകി ആദരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്.
ഗീതാ മേത്തയും ഭർത്താവ് സോണി മേത്തയും മാസങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഔദ്യോഗികവസതിയിലെത്തി സന്ദർശിച്ചിരുന്നു. ഗീത മേത്ത നരേന്ദ്ര മോദിയുടെ ജീവിതകഥ എഴുതുന്നുവെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഗീതാ മേത്ത എഴുതിയ അമേരിക്കൻ പ്രസിഡന്റുമാരെ കുറിച്ചുള്ള പുസ്തകങ്ങൾ ദശലക്ഷകണക്കിന് കോപ്പികളാണ് വിറ്റഴിഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്