Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് നയിക്കാൻ ആർഎസ്എസ് ശ്രമിച്ചു; അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുത്തത് പ്രതിച്ഛായക്കും മങ്ങലേൽപ്പിച്ചു; അവരെ ആരാധിക്കുന്നവർക്ക് പോലും പങ്കെടുത്തത് ഇഷ്ടപ്പെട്ടില്ല; പ്രകടമാക്കേണ്ടിയിരുന്നത് പരിപാടിയിൽ നിന്ന് മാറി നിൽക്കാനുള്ള ആർജവം; പുത്തരിക്കണ്ടത്തെ ശബരിമല കർമ്മസമിതി യോഗത്തിൽ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; കടുത്ത വിമർശനം ഉന്നയിച്ചത് നാം മുന്നോട്ട് എന്ന പരിപാടിയിൽ

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് നയിക്കാൻ ആർഎസ്എസ് ശ്രമിച്ചു; അയ്യപ്പ ഭക്ത സംഗമത്തിൽ പങ്കെടുത്തത് പ്രതിച്ഛായക്കും മങ്ങലേൽപ്പിച്ചു; അവരെ ആരാധിക്കുന്നവർക്ക് പോലും പങ്കെടുത്തത് ഇഷ്ടപ്പെട്ടില്ല; പ്രകടമാക്കേണ്ടിയിരുന്നത് പരിപാടിയിൽ നിന്ന് മാറി നിൽക്കാനുള്ള ആർജവം; പുത്തരിക്കണ്ടത്തെ ശബരിമല കർമ്മസമിതി യോഗത്തിൽ പങ്കെടുത്ത അമൃതാനന്ദമയിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ; കടുത്ത വിമർശനം ഉന്നയിച്ചത് നാം മുന്നോട്ട് എന്ന പരിപാടിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇക്കഴിഞ്ഞ ഞായറാഴ്ച ശബരിമല കർമ്മസമിതി സംഘടിപ്പിച്ച അയ്യപ്പഭക്ത സംഘമത്തിൽ മാതാ അമൃതാനന്ദമയി പങ്കെടുത്തതിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരത്തിലൊരു പരിപാടിയിൽ അവർ പങ്കെടുക്കരുതായിരുന്നുവെന്നും അവരെ ആരാധിക്കുന്നവർക്ക് പോലും അത് ഇഷ്ടമായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.. അമൃതാനന്ദമയിയെ തെറ്റായി നയിക്കാൻ ആർഎസ്എസ് മുൻപും ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

മാതാ അമൃതാനന്ദമയി ശബരിമല കർമസമിതിയുമായി വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നടത്തി. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിക്കേണ്ടിയിരുന്നു . ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്ന് പിണറായി വിജയൻ പറയുന്നു

എന്തിന്റെ പേരിലായാലും, മാതാ അമൃതാനന്ദമയി ശബരിമല കർമസമിതി യോഗത്തിന്റെ വേദി പങ്കിടാൻ പാടില്ലായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല. അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്ക് തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തെ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം നേരത്തെ അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാട് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമത്വത്തിന് വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണ് വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ച് സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണ് കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണ് വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണ് പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്. വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.

ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദൗർഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി നേരത്തെ പറഞ്ഞിരുന്നോ. ക്ഷേത്രങ്ങളെക്കുറിച്ചും ആരാധനയെക്കുറിച്ചും വേണ്ടെത്ര അറിവില്ലാത്തതാണ് ഈ പ്രശ്‌നങ്ങൾക്ക് കാരണം. തിരുവനന്തപുരത്ത് ശബരിമല കർമസമിതിയുടെ അയ്യപ്പ ഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മാതാ അമൃതാനന്ദമയി ഇക്കാര്യം പറഞ്ഞിരുന്നത്.

ഓരോ ക്ഷേത്രത്തിനും അതിന്റേതായ പ്രതിഷ്ഠാ സങ്കൽപ്പങ്ങളുണ്ട്. അതിനെ അവഗണിക്കുന്നത് ശരിയല്ല. ക്ഷേത്രത്തിലെ ഈശ്വരനും സർവമായ ഈശ്വരനും തമ്മിലുള്ള വ്യത്യാസം നാം മനസ്സിലാക്കണം. ഓരോ ക്ഷേത്രങ്ങളിലും ഓരോ ആചാരങ്ങളാണ്. പാരമ്പര്യമായ വിശ്വാസങ്ങൾ ആചരിച്ചില്ലെങ്കിൽ അത് ക്ഷേത്രസാഹചര്യത്തെ ബാധിക്കും.

മാറ്റം ആവശ്യമാണ്. ക്ഷേത്രത്തെ മറന്നുള്ള മാറ്റങ്ങൾ പാടില്ല. അതിലൂടെ നമ്മുടെ മൂല്യങ്ങൾ നഷ്ടമാവും. ക്ഷേത്രങ്ങൾ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണ്. അത് നാം സംരക്ഷിക്കണം. സമൂഹത്തിൽ ശാരീരികവും മാനസികവുമായ താളലയം കൊണ്ടുവരുന്നത് ക്ഷേത്രങ്ങളാണെന്നും മാതാ അമൃതാനന്ദമയി വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP