Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അധോലോക ബന്ധമുള്ള സ്വർണ്ണക്കടത്തുകാരെ അവരുടെ മടയിൽ കയറി ആക്രമിച്ചു വീഴ്‌ത്തി ശീലിച്ച അച്ഛന്റെ മകൾ; ആത്മവിശ്വാസത്തിന് മേമ്പൊടിയാകാൻ ചെറുപ്പത്തിലേ ബ്ലാക്ക് ബെൽറ്റ് എടുത്ത ശാന്തസ്വഭാവക്കാരി; കോട്ടയത്ത് മനോരമയിൽ പ്രമുഖനെ വിരട്ടിയിട്ടും തലശ്ശേരിയിൽ പാർട്ടി ഗുണ്ടകളെ അടിച്ചമർത്തിയും ഭരണക്കാരുടെ നോട്ടുപ്പുള്ളി ആയപ്പോൾ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി വനിതാ സെല്ലിൽ പ്രതിഷ്ഠിച്ചു; താൽക്കാലിക ചുമതല കിട്ടിപ്പോൾ പാർട്ടി ഓഫീസിൽ വരെ കയറി കസറിയ ചൈത്ര തെരേസ ജോണിന്റെ കഥ ഇങ്ങനെ

അധോലോക ബന്ധമുള്ള സ്വർണ്ണക്കടത്തുകാരെ അവരുടെ മടയിൽ കയറി ആക്രമിച്ചു വീഴ്‌ത്തി ശീലിച്ച അച്ഛന്റെ മകൾ; ആത്മവിശ്വാസത്തിന് മേമ്പൊടിയാകാൻ ചെറുപ്പത്തിലേ ബ്ലാക്ക് ബെൽറ്റ് എടുത്ത ശാന്തസ്വഭാവക്കാരി; കോട്ടയത്ത് മനോരമയിൽ പ്രമുഖനെ വിരട്ടിയിട്ടും തലശ്ശേരിയിൽ പാർട്ടി ഗുണ്ടകളെ അടിച്ചമർത്തിയും ഭരണക്കാരുടെ നോട്ടുപ്പുള്ളി ആയപ്പോൾ ക്രമസമാധാന ചുമതലയിൽ നിന്നും മാറ്റി വനിതാ സെല്ലിൽ പ്രതിഷ്ഠിച്ചു; താൽക്കാലിക ചുമതല കിട്ടിപ്പോൾ പാർട്ടി ഓഫീസിൽ വരെ കയറി കസറിയ ചൈത്ര തെരേസ ജോണിന്റെ കഥ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: തീക്കട്ടയിൽ ഉറുമ്പരിക്കുമോ..? പൊലീസ് സ്‌റ്റേഷൻ ആക്രമിച്ച പ്രതികളെ തേടി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ ഡിസിപി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം റെയ്ഡ് നടത്തിയെന്ന് വാർത്ത പുറത്തുവന്നപ്പോൾ എല്ലാവരും ഉന്നയിച്ചത് ഈ ചോദ്യമായിരുന്നു. സിപിഎം ഭരിക്കുമ്പോൾ പൊലീസ് സ്‌റ്റേഷൻ ഭരിക്കുന്നത് സഖാക്കളാണെന്ന ആക്ഷേപം നിലനിൽക്കെ തന്നെയാണ് മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയുള്ള സിപിഎം ഓഫീസിൽ പൊലീസ് പരിശോധന നടന്നത്. അക്രമികളെ പിടിക്കാൻ വേണ്ടി ചൈത്ര നടത്തി ശ്രമം പരാജയപ്പെട്ടത് കൂടെ ഒറ്റുകാർ ഉണ്ടായിരുന്നതു കൊണ്ടാണ്. ഈ സംഭവത്തിന്റെ പേരിൽ മുഖ്യമന്ത്രി നേരിട്ട് വിളിപ്പിക്കുകയും ഡിജിപി വിശദീകരണം തേടുകയും ചെയ്തതോടെ സൈബർ ലോകത്തിന്റെ പിന്തുണ ഈ കോഴിക്കോട്ടുകാരിയായ ഐപിഎസുകാരിക്ക് ലഭിച്ചു.

ആരാണ് ചൈത്ര തെരേസ ജോൺ എന്ന് അറിഞ്ഞാൽ സിപിഎം ജില്ലാ ഓഫീസ് റെയ്‌ഡൊന്നും ഒന്നുമില്ലെന്ന് നമുക്ക് വ്യക്തമാകും. അധോലോകത്തെ സ്വർണക്കടത്തുകാരെ പോലും കൂസാത്ത അച്ഛന്റെ ധീരയായ മകളാണ് ചൈത്ര. അതുകൊണ്ടു കൊണ്ട് മുഖ്യമന്ത്രിയുടെ ഭാഷയിൽ പഞ്ഞാൽ വിരട്ടലും വിലപേശലും ഒന്നും ഈ യുവ ഐപിഎസുകാരിയുടെ മുമ്പിൽ വിലപ്പോവില്ല. അതാണ് ഇതുവരെയുള്ള ചരിത്രം. 1983 ഐ.ആർ.എസ് ബാച്ചുകാരനായ ഡോ.ജോൺ ജോസഫിന്റെ മകളാണ് ചൈത്ര തെരേസ ജോൺ. കോഴിക്കോട് ജില്ലയിലെ ഈസ്റ്റ്ഹില്ലാണ് സ്വദേശം. കസ്റ്റംസിലും ഡി.ആർ.ഐയിലും ദീർഘകാലം പ്രവർത്തിച്ച ജോൺ ജോസഫ് ഒരുകാലത്ത് സ്വർണക്കടത്തുകാരുടെ പേടിസ്വപ്നമായിരുന്നു. മലബാർ കേന്ദ്രീകരിച്ചാണ് സ്വർണക്കടത്ത് സജീവമായത് എന്നതു കൊണ്ട് തന്നെ പല കള്ളക്കടത്തുകാരെയും അനായാസം കൈകാര്യം ചെയ്തിട്ടുണ്ട് ജോൺ ജോസഫ്.

മലബാർ കേന്ദ്രീകരിച്ചു നടത്തിയ സ്വർക്കടത്ത് നിരവധി തവണ പിടികൂടിയ വ്യക്തിയാണ് അദ്ദേഹം. നിലവിൽ ഡൽഹി സ്‌പെഷൽ സെക്രട്ടറി, ബജറ്റ് ഇൻവെസ്റ്റിഗേഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുക്കുന്ന അദ്ദേഹം ഡി.ആർ.ഐയുടെ രാജ്യത്തെ ഉയർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിട്ടുണ്ട്. പിതാവിന്റെ പാതയിൽ സിവിൽ സർവീസ് ആഗ്രഹിച്ചു കൊണ്ടാണ് അവർ ഈ മേഖലയിലേക്ക് കടന്നുവന്നത്. അതിന് തുടർച്ചയാിയ പരിശ്രമങ്ങൾ അവർ നടത്തി. രാഷ്ട്രീയക്കാർക്ക് വഴങ്ങുന്ന കൺഫേഡ് ഐപിഎസുകാരുടെ പാതയിൽ ആയിരുന്നില്ല അവരുടെ ജീവിത മുന്നേറ്റം.

മകളെ കരുത്തരാക്കി തന്നെയാണ് ജോൺ ജോസഫ് വളർത്തിയത്. കേന്ദ്രീയ വിദ്യാലയത്തിലായിരുന്നു സ്‌കൂൾ പഠനം. കരാട്ടെയിൽ ബ്ലാക് ബെൽറ്റ് നേടിയിട്ടുണ്ട് ചൈത്ര. മാനസികമായ ആരോഗ്യവു കരുത്തും നേടാൻ വേണ്ടിയായിരുന്നു ചൈത്രയുടെ കരാട്ടെ പഠനം. 2016 ഐ.പി.എസ്. ബാച്ചുകാരിയാണ് അവർ. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസിൽ സുഖമായി ഇരിക്കാമായിരുന്നിട്ടും വീണ്ടു പരിശ്രമിച്ചാണ് അവർ സർവീസിലേക്ക് എത്തിയത്. അഞ്ചു തവണ സിവിൽ സർവീസ് പരീക്ഷയും മൂന്നു തവണ അഭിമുഖവും കടന്നാണ് അവർ പൊലീസ് സർവീസിൽ എത്തിയത്. അതായത് പൊലീസ് സർവീസ് അവർ ആഗ്രച്ചു നേടിയതാണെന്ന് വ്യക്തം. സിവിൽ സർവീസിൽ 111 ആയിരുന്നു റാങ്ക്. ഐ.പി.എസ്. ലിസ്റ്റിൽ ഒന്നാമതായിരുന്നു.

കേരള കാഡർ ഉദ്യോഗസ്ഥയയായ ചൈത്ര തെരേസ ജോണിന് വയനാട്ടിലായിരുന്നു ട്രെയിനിങ്ങിന്റെ തുടക്കം. പിന്നെ, തലശേരി എ.എസ്‌പിയായി. ദീർഘകാലം തലശേരിയിൽ ജോലി ചെയ്തപ്പോഴും കണ്ണൂരിലെ സിപിഎമ്മുമായി ഇങ്ങനെ ഉടക്കേണ്ടി വന്നിട്ടില്ല. ക്രമസമാധാന ചുമതലയിൽ മികച്ച പ്രകടനം കാഴ്ചവച്ച വനിത ഉദ്യോഗസ്ഥയാണ്. പുതിയ തലമുറയിലെ വനിത ഐ.പി.എസ് ഉദ്യോഗസ്ഥർക്കിടയിൽ നല്ല പ്രകടനം കാഴ്ചവച്ച യുവഉദ്യോഗസ്ഥ. നിലവിൽ വുമൺ സെൽ എസ്‌പിയായ അവർ അവിവാഹിതയാണ്. അമ്മ ഡോ.മേരി എബ്രഹാം വെറ്ററിനറി വകുപ്പിൽ ജോയിന്റ് ഡയറക്ടറായി വിരമിച്ചു. ഏകസഹോദരൻ ഡോ.അലൻ ജോൺ തൃശൂർ മെഡിക്കൽ കോളജിൽ ഓർത്തോ വിഭാഗത്തിൽ പി.ജി. വിദ്യാർത്ഥിയാണ്.

ആരോടും കോംപ്രമൈസ് ചെയ്യുന്ന പ്രകൃതക്കാരില്ല തെരേസ. കോട്ടത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസറുടെ ചുമതല വഹിക്കവേ മനോരമക്കാരനെയും വിറപ്പിച്ചിരുന്നു അവർ. മദ്യപിച്ചു വാഹനം ഓടിച്ച മലയാള മനോരമയുടെ ഉന്നത ഉദ്യോഗസ്ഥനെതിരെ കേസെടുത്തതിന്റെ പേരിൽ ചൈത്രയുടെ പഴ്‌സണൽ സ്റ്റാഫിലുണ്ടായിരുന്ന രണ്ടു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി എ.ആർ ക്യാംപിലേയ്ക്കു സ്ഥലം മാറ്റിയിരുന്നു. ഇതിനു പിന്നാലെ തന്റെ ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കെതിരെയല്ല, തനിക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നു ചൈത്ര ജില്ലാ പൊലീസ് മേധാവിയോടു പൊട്ടിത്തെറിച്ചിരുന്നു.

മദ്യപിച്ചു പിടിക്കപ്പെട്ടപ്പോൾ മലയാള മനോരമയുടെ ജീവനക്കാരനാണെന്നു പറഞ്ഞ ഉദ്യോഗസ്ഥൻ തന്റെ തിരിച്ചറിയൽ കാർഡ് എഎസ്‌പിയെ കാണിക്കുയും ചെയ്തു. എന്നാൽ, ഇയാൾക്കെതിരെ കേസെടുക്കണമെന്ന നിർദ്ദേശം ഒപ്പമുണ്ടായിരുന്ന പൊലീസുകാർക്കു എഎസ്‌പി നൽകുകയായിരുന്നു. കേസെടുത്ത ശേഷമാണ് ചൈത്ര പിന്മാറിയത്. മനോരമ ജീവനക്കാരനാണെന്നു പറഞ്ഞിട്ടും സംഭവത്തിൽ കേസെടുത്ത ചൈത്രയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് മലയാള മനോരമയിൽ നിന്നു ജില്ലാ പൊലീസ് മേധാവിയെ അറിയിച്ചത്. ഇതോടെ എസ്‌പി രക്ഷിക്കാൻ രംഗത്തെത്തുകയും ഇങ്ങനെ സംഭവം ഉണ്ടായിട്ടില്ലെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവം റിപ്പോർട്ടു ചെയ്ത മറുനാടനെതിരെ അന്ന് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാൽ, തുടർഭരണം ഉണ്ടായില്ല.

മനോരമയ്ക്കു മുന്നിൽ മുട്ടിടിച്ചു നിൽക്കുന്ന ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ ചൈത്ര വ്യത്യസ്തയായതിനെ കയ്യടിച്ചാണ് ജില്ലയിലെ സാധാരണക്കാർ സ്വീകരിച്ചിരുന്നു. അന്ന് കാണിച്ച അതേധൈര്യമാണ് ഇപ്പോൾ ചൈത്ര സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡിന് എത്തിയപ്പോൾ ചൈത്ര കാണിച്ചത്. റെയ്ഡിനു പിന്നാലെ ആഭ്യന്തര വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതുകഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് നടപടി. ക്രമസമാധാനപാലന ഡിസിപിയുടെ താൽക്കാലിക ചുമതല വഹിച്ച ചൈത്ര തെരേസ ജോണിനെയാണു വനിതാ സെൽ എസ്‌പിയുടെ കസേരയിലേക്കു മടക്കിയത്. അവധിയിലായിരുന്ന ഡിസിപി ആർ.ആദിത്യയെ അവധി റദ്ദാക്കി വിളിച്ചുവരുത്തി ചുമതല ഏൽപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. മുഖ്യമന്ത്രി ചൈത്രക്കെതിരെ നടപടി എടുക്കാൻ രാഷ്ട്രീയ സമ്മർദ്ദത്തിൽ നിർബന്ധിതരാകുയായിരുന്നു.

എസ്‌പിക്കെതിരെ നടപടിയാവശ്യപ്പെട്ട് ജില്ലാനേതൃത്വം ഭരണനേതൃത്വത്തേയും പാർട്ടിനേതൃത്വത്തേയും സമീപിച്ചിരുന്നു. സംഭവത്തിലെ മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നു ഉടൻ വിശദീകരണം നൽകണമെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിർദ്ദേശം. ബുധനാഴ്ച രാത്രിയാണ് അൻപതോളം പേരടങ്ങിയ ഡിവൈഎഫ്‌ഐ സംഘം തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞത്. പോക്‌സോ കേസിൽ അറസ്റ്റിലായ രണ്ട് പ്രവർത്തകരെ കാണാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു അതിക്രമം. മുതിർന്ന നേതാവുൾപ്പെടെ അൻപതോളം ഡിവൈഎഫ്‌ഐ, സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.

ഇതിൽ ചിലർ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിൽ ഒളിവിൽ കഴിയുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിസിപി പാർട്ടി ഓഫിസിൽ അർധരാത്രി റെയ്ഡിനെത്തിയത്. കീഴുദ്യോഗസ്ഥരിൽ പലരും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഡിസിപി ചൈത്ര തെരേസ ജോൺ നിലപാടിൽ ഉറച്ചുനിന്നതോടെ സഹപ്രവർത്തകരും ഒപ്പം ചേർന്നു. ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ പൊലീസ് സംഘത്തെ കടത്തിവിടാൻ നേതാക്കൾ തയാറായില്ല. ഒടുവിൽ വിവരം വരാതിരിക്കാൻ റെയ്ഡിന് സമ്മതിക്കുകയായിരുന്നു.

റെയ്ഡിന്റെ പേരിൽ ധിക്കാരിയായ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ തെറിപ്പിച്ചെന്ന് പറഞ്ഞ് അഭിമാനിക്കുകയാണ് സഖാക്കൾ. നേരാം വണ്ണം നിയമം പാലിക്കാൻ ഇറങ്ങിയതിനാണ് തനിക്ക് നടപടി നേരിടേണ്ടി വന്നതെന്ന് അഭിമാനത്തോടെ തന്നെയാണ് ചൈത്ര തെരേസ ജോൺ പഴയ കസേരയിലേക്ക് കയറുന്നതും. കാക്കിയിട്ട ഒരാൾ നേരാംവണ്ണം നിയമം നടപ്പാക്കാൻ ഇറങ്ങിയാൽ എത്ര കൊമ്പനാണെങ്കിലും കുടുങ്ങുമെന്ന സൂചനയാണ് ഇതലൂടെ പുറത്തുവരുന്നത്. എസ്‌ബിഐ ബ്രാഞ്ച് അടിച്ചുതകർത്ത 'തൊഴിലാളി സഖാക്കളെ' പിടിച്ചതും ചൈത്ര ആയിരുന്നു, കേസ് ഒതുക്കാൻ നടന്ന എല്ലാ കളികളെയും ചൈത്ര എതിർത്തിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ മിടുക്കിയെ പിണറായി സർക്കാർ ഒതുക്കാൻ ശ്രമിക്കുന്നതും. എന്തായാലും സൈബർ ലോകത്തിന്റെ താരമായി മാറിയിരിക്കയാണ് ചൈത്ര തെരേസ ജോൺ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP